Monday, 2 February 2026

 

ഓഫീസർസ്  ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ  പ്രവർത്തനം       സംബന്ധിച്ച കുറിപ്പ് 


വിവിധ  കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകളുടെയും, പെൻഷൻ സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളെ  ഒരു കുടക്കീഴിൽ അണിനിരത്തി   2017  അവസാനമാണ് ഓഫീസർസ്  ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ രൂപീകരിച്ചത്.  എല്ലാ അംഗീകൃത സംഘടനകളുടെയും  സംസ്ഥാന  പ്രസിഡന്റ്/ജനറൽ സെക്രട്ടറി  മാരെയാണ്   സെല്ലിൻറ്റെ  സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  സർവ്വീസ് സംഘടനകൾക്ക് സർക്കാരിന്റെ  കോഡ് ഓഫ്  കോണ്ടക്ട്  നിയമം  ബാധ മായതിനാൽ  സർവ്വിസിൽ നിന്നും വിരമിച്ച  ചുരുക്കം  ചില സർവ്വിസ് സംഘടനാ നേതാക്കളെയും  കോഓർഡിനെറ്റ്  ചെയ്യാൻ  കമ്മറ്റിയിൽ    ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിൻറ്റെ   സംസ്ഥാന കൺവീനറായി കേരളാ  സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ  പ്രസിഡന്റ്,  മുൻ സെറ്റോ കൺവീനർ എന്നീ നിലകളിലും, സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറി  തസ്തികയിൽ  വിരമിക്കുകയും ചെയ്ത  പി.എസ് .ശ്രീകുമാറിനെയാണ്  നോമിനേറ്റ് ചെയ്തത്. 

 കേരളാ സർക്കാർ  കോണ്ടക്ട്  സർവീസ് റൂൾസ് പ്രകാരം,  സർവീസ് സംഘടനകൾക്ക് രാഷ്ട്രീയം   അനുവദിച്ചിട്ടില്ല .  സർവീസ് സംഘടനകൾക്ക് സർക്കാർ അംഗീകാരം നൽകുന്നത്  ഈ  നിബന്ധനക്ക് വിധേയമാണ്.  ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ, അംഗീകാരം  റദ്ദാക്കാൻ  സർക്കാരിന് അധികാരമുണ്ട്.  രാഷ്ട്രീയ പ്രശ്നങ്ങൾ    ഉണ്ടാകുമ്പോഴും,  തെരഞ്ഞെടുപ്പു  സമയത്തും  മറ്റും  സർവീസ് സംഘടനകളുടെ  സേവനം പരോക്ഷമായി  കെ.പി.സി.സിക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടൊപ്പം , .വിവിധ സർക്കാർ വകുപ്പുകളിൽ  നിന്നും  ആവശ്യമായ വിവരങ്ങൾ സംഘടനകൾ മുഖാന്തിരം ശേഖരിച്ചു  കെ.പി.സി.സി ക്കു നൽകുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സെല്ലിന് രൂപം നൽകിയത്. .  സംസ്ഥാന സർവീസിലെ  24  സർവീസ് സംഘടനകളെയും , കേന്ദ്ര  സർവ്വീസിലെ 10  ഓളം   സംഘടനകളുടെ കോ-ഓർഡിനേഷൻ   സമിതിയായ സെൻട്രൽ ഗവണ്മെന്റ്  എംപ്ലോയീസ്  കോ-ഓർഡിനേഷൻ  കൗൺസിലിനേയും ,കേരളാ  സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയനെയും   സെല്ലിൻറ്റെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാന-കേന്ദ്ര  സർവീസ് സംഘടനകളുടെ  കോഓർഡിനേഷൻ  ലക്ഷ്യമിട്ടിട്ടുള്ളതിനാൽ  യാതൊരു വിവിധ  പുബ്ലിസിറ്റിയും  ഇല്ലാതെയാണ്  ഇതിൻറ്റെ  പ്രവവർത്തനം നടത്തിക്കൊണ്ടുപോകുന്നത്. തുടക്കത്തിൽ രേഖാമൂലം മീറ്റിംഗ് വിളിച്ചു കൂട്ടുകയും അവയുടെ മിനുട്‌സ്  തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും,  ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ് ആയിരുന്ന സന്ദർഭത്തിൽ , കെ.പി.സി.സി യിൽ വച്ച് ചേർന്ന മിനുറ്റ്സ്  കൈരളി ചാനലിൽ വന്നതിനെ തുടർന്ന്, കെ.പി.സി.സി. പ്രസിഡണ്ടിന്റെ നിർദേശാനുസരണം  മീറ്റിംഗുകൾ  രേഖപ്പെടുത്തേണ്ടതില്ലെന്ന്    തീരുമാനിച്ചു.  അന്നത്തെ മീറ്റിംഗിൽ പങ്കെടുത്ത പി.എസ് .സി എംപ്ലോയീസ്  സംഘടനയുടെ   ഭാരവാഹികൾക്കെതിരെ  പി.എസ് .സി അച്ചടക്കനടപടി സ്വീകരിച്ചത്  അവർക്കു ബുദ്ധിമുട്ട്  ഉണ്ടാക്കിയതിനാലാണ്  പിന്നീടുള്ള  മീറ്റിംഗുകൾ രേഖപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചത്.   ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രമാണ് മീറ്റിംഗ് വിളിച്ചുകൂട്ടുന്നതും.  കെ.പി.സി.സി യുടെ ഫണ്ട് കളക്ഷൻ സമയത്തും, വീട് നിർമ്മാണ സമയത്തുമെല്ലാം അക്കാര്യത്തിനായി പ്രത്യേകം മീറ്റിംഗ് വിളിച്ചുകൂട്ടി  വേണ്ട നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.  2021  ലെ നിയമസഭാ തെരഞ്ഞെടുപ്പ്രൂ സമയത്തു, കെ.ജി.ഓ.യു  വിൻറ്റെ  സഹായത്തോടെ തെരഞ്ഞെടുപ്പ്   അഭിപ്രായ സർവ്വേ നടത്തി കെ.പി.സി.സിക്ക്  റിപ്പോർട്ട് നൽകിയിരുന്നു. രൂപീകരിച്ച ആദ്യകാലഘട്ടത്തിൽ സംസ്ഥാന കമ്മിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തിൽ  ജില്ലകൾ കേന്ദ്രികരിച്ചു കോഓർഡിനേഷൻ നടത്തുവാനായി  ജില്ലാ തല കമ്മിറ്റികൾ രൂപീകരിച്ചു.  എന്നാൽ  ഇടക്കാലത്തു, എൻ.ജി. ഓ. അസോസിയേഷൻ, ഗസറ്റഡ് ഓഫീസർസ്,  യൂണിയൻ സെക്രട്ടേറിയറ്റ് അസോസിയേഷൻ തുടങ്ങിയ ചില സംഘടനകളിൽ  നേതൃ തർക്കങ്ങളും മറ്റും ഉണ്ടായപ്പോൾ, സെല്ലിൻറ്റെ  പ്രവർത്തനങ്ങളെ അത് ബാധിച്ചു.   സംസ്ഥാന തലത്തിൽ  വിവിധ സംഘടനാ  നേതാക്കൾ    സർവീസിൽ  നിന്നും റിട്ടയർ ചെയ്തപ്പോൾ അവർക്കു പകരം വന്ന നേതാക്കളെ വച്ച്  സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു.   എന്നാൽ ജില്ലാ തലത്തിൽ പുനഃസംഘടന നടത്തേണ്ടതുണ്ട്.  അടുത്ത ഘട്ടത്തിൽ,   നിയമസഭാ മണ്ഡലം  അടിസ്ഥാനത്തിലും, കമ്മിറ്റികൾ  രൂപീകരിക്കുന്നത്  അഭികാമ്യമാണ്‌.  മറ്റു ജില്ലകളിലും എത്രയും വേഗം  സെല്ലിൻറ്റെ  ജില്ലാ കമ്മിറ്റികൾ  സമയബന്ധിതമായി രൂപീകരിക്കാവുന്നതാണ്. 

വിഷൻ 

സംസ്ഥാനത്തുള്ള  വിവിധ സംസ്ഥാന\കേന്ദ്ര സർക്കാർ/ സ്വയംഭരണ സ്ഥാപനങ്ങൾ  എന്നീ  മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ  കോർത്തിണക്കി  ഒരു കൊടിക്കീഴിൽ അണിനിരത്തുക.

മിഷൻ 

മാതൃ സംഘടനക്ക് ഉപയോഗപ്രദമായ രീതിയിൽ  സർവീസ് സംഘടനകൾക്ക് പുറമേ,  വെൽഫെയർ ഫണ്ട് ബോർഡ്‌കൾ, സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവയിലെ  സംഘടനകളെയും  ഈ സെല്ലിന്റെ കീഴിൽ കൊണ്ടുവന്നു പ്രവർത്തനങ്ങൾ ക്രോഡീകരിപ്പിക്കുക.  സമൂഹത്തിലെ വിദ്യാഭ്യാസം ഉള്ള  ആളുകൾ  എന്ന നിലയിലും , ജനങ്ങൾക്ക് സേവനം നൽകുന്ന മേഖലകളിൽ  പ്രവർത്തിക്കുന്നവർ എന്ന നിലയിലും,   പാർട്ടിയെ  ശക്തിപ്പെടുത്തുവാൻ  സംഘടനകളുടെ ശക്തി  പ്രയോജനപ്പെടുത്തണം. 

സാമ്പത്തികമായി സമൂഹത്തിൽ  മെച്ചപ്പെട്ട  നിലയിൽ നിൽക്കുന്ന സംഘടനകളിലെ അംഗങ്ങളിൽ നിന്നും  മാതൃ സംഘടനയുടെ  വളർച്ചക്ക് പ്രയോജനമാകുന്ന നിലയിൽ  സാമ്പത്തിക സഹായം   ഉറപ്പു വരുത്തുവാനും ലക്ഷ്യമിടുന്നു.  ഇതിലേക്കായി സംഘടനാ അംഗങ്ങളിൽ നിന്നും ഓരോ മാസവും ഒരു നിശ്ചിത സംഖ്യ  ശേഖരിച്ചു  മാതൃ സംഘടനക്ക് നൽകുന്ന  കാര്യം  സെല്ലിൻറ്റെ  ഉത്തരവാദിത്വമായി  നിശ്ചയിക്കണം.

പുനസംഘടന 

നിലവിൽ  സംസ്ഥാന തലത്തിൽ ഒരു കൺവീനർ മാത്രമാണുള്ളത്. പുനഃസംഘടിപ്പിക്കുമ്പോൾ ഒരു ചെയർമാൻ, ഒരു വൈസ്-ചെയർമാൻ, ഒരു ജനറൽ കൺവീനർ, മൂന്നു കൺവീനർ മാർ, ഒരു ട്രഷറർ എന്നിവരും എല്ലാ സംഘടനകളുടെയും പ്രസിഡന്റ്/ ജനറൽ സെക്രട്ടറിമാർ അംഗങ്ങളായി  ഒരു സംസ്ഥാന സമിതിയും ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണം. അടുത്ത ഘട്ടമായി  എല്ലാ ജില്ലകളിലും മേല്പറഞ്ഞ രീതിയിൽ  സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർ, വെൽഫെയർ ഫണ്ട് ബോർഡുകളിൽ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി  ജില്ലാ കമ്മിറ്റികളും രൂപീകരിക്കണം.  ഈ കമ്മിറ്റിയുടെ  ചുമതല  കെ.പി.സി.സി യുടെ  സംഘടനാ  സെക്രെട്ടറിയായിരിക്കണം.

പി.എസ് .ശ്രീകുമാർ,

കൺവീനർ .

9495577700 







Wednesday, 28 January 2026

 വിഴിഞ്ഞം തുറമുഖ പദ്ധതി – സർക്കാർ കെടു കാര്യസ്ഥതയുടെ  പത്തുവര്ഷങ്ങൾ 

അഡ്വ.പി.എസ് ശ്രീകുമാർ 

  മുഖ്യമന്ത്രി കെ.കരുണാകരനും  , തുറമുഖ മന്ത്രിയായിരുന്ന എം.വി.രാഘവനും മുൻകൈ എടുത്ത്,   1991 ൽ  തുടക്കം കുറിച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. തുടർന്ന് വന്ന ആൻ്റണി  മന്ത്രിസഭയും ഈ പദ്ധതി നടപ്പാക്കുന്നതിന് ആത്മാർത്ഥമായി  ശ്രമിച്ചു. എന്നാൽ പിന്നീട് അധികാരത്തിലേറിയ  നായനാരുടേയും , അച്ചുതാനന്ദൻറ്റെയും  നേതൃത്വത്തിലുണ്ടായിരുന്ന   ഇടതു സർക്കാരുകൾ  ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുവാൻ പരാജയപ്പെട്ടു.    സംസ്ഥാനം ഭരിച്ചിരുന്ന  വിവിധ  സർക്കാരുകളുടെ പരാജയപ്പെട്ട  വികസന  ശ്രമങ്ങൾക്കൊടുവിലാണ്    2015  ഓഗസ്റ്റ് 17 ന്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും, അന്നത്തെ  തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിൻറ്റെയും , അദാനി പോർട്ട് മേധാവി ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ,       സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച്   വിഴിഞ്ഞം തുറമുഖം നടപ്പാക്കുന്നത് സംബന്ധിച്ച  കരാറിൽ ഒപ്പുവച്ചത്.  ഈ കരാറിനെ അടുത്ത ദിവസം പ്രസിദ്ധീകരിച്ച  ദേശാഭിമാനി പത്രം  വിശേഷിപ്പിച്ചത് " കടൽക്കൊള്ള "  എന്നായിരുന്നു.   7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി യും ഇന്നത്തെ മുഖ്യമന്ത്രിയുമായ  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതി ആരോപണം     ഉമ്മൻചാണ്ടി സർക്കാരിനെതിരെ   ഉന്നയിച്ചത് 

.  

തുടർന്ന്, 2015 ഡിസംബർ 5 ആം  തീയതി  പദ്ധതിയുടെ നിർമാണത്തിന് തറക്കല്ലിട്ടപ്പോൾ, അന്നത്തെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും  ആ  ചടങ്ങു ബഹിഷ്കരിച്ചു.  അതിനു അവർ പറഞ്ഞ ന്യായം  വിഴിഞ്ഞം പദ്ധതി അദനിക്കു തീറെഴുതി കൊടുത്തു എന്നായിരുന്നു.   പ്ലാനിുംഗ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുും, അവർ തയ്യാറാക്കിയ മാതൃകകൾ  സ്വീകരിച്ചുമാണ്    വിഴിഞ്ഞം  തുറമുഖ  കരാർ തയാറാക്കിയതുും  ഒപ്പുവച്ചതും . പദ്ധതിയുടെ കേവല സാമ്പത്തിക സാദ്ധ്യതക്കുറവിനെ  (low standalone financial viability) തരണം  ചെയുന്ന വിധം   കേന്ദ്ര-കേരള  സർക്കാരുകളുടെ വി ജിഎഫ്(Viability Gap Fund)  വിഹിതതോടു  കൂടിയാണ്   പദ്ധതി  തയാറാക്കിയതുും കരാർ ഒപ്പുവച്ചതുും.  അന്നത്തെ  കേന്ദ്ര  പ്ലാനിുംഗ് കമ്മിഷൻ ഉപാധ്യക്ഷനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ    മൊണ്ടേക് സിംഗ്  അലുവാലിയ നൽകിയ പിന്തുണയിൽ  പൊതു-സ്വകാര്യ  ആസൂത്രണ (പി പി പി) വിദഗ്ധനായ  ഗജേന്ദ്ര ഹാൽദിയ  തയാറാക്കിയ കരാർ കുറ്റമറ്റതും  സുംസ്ഥാന താല്പര്യം  സുംരക്ഷിക്കുന്നതുമാണെന്ന്  ഉറപ്പു  വരുത്ത്തിയ ശേഷമാണ്  പ്രസ്തുത  പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചത്.  2011 മുതലുള്ള നാല് വർഷം  കൊണ്ട്  പദ്ധതിക്കാവശ്യമായ  പാരിസ്ഥിതീ പഠനങ്ങൾ പൂർത്തിയാക്കി പാരിസ്ഥിതീക അനുമതി നേടിയെടുക്കാനും,    90 ശതമാനും ഭൂമി ഏറ്റെുടുക്കാനുും കഴിഞ്ഞു. ഇതിനു പുറമെ  പദ്ധതിക്കുും  പ്രദേശ വാസികൾക്കുും ഉപകാരപ്പെടും വിധം  കുടിവെള്ള പദ്ധതി പൂർത്തിയാക്കാനും  കഴിഞ്ഞു. 

 2019 ഡിസംബർ 5  മുതൽ  തുടങ്ങി  1000 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.  അതനുസരിച്ചു  പദ്ധതി 2019 ഡിസംബർ മാസത്തിൽ പൂർത്തിയാക്കേണ്ടതായിരുന്നു.    പദ്ധതിക്ക്   ആവശ്യമായി   വരുന്ന   നിർമാണ സാമഗ്രികൾ   സമയബന്ധിതമായി   ലഭ്യമാക്കുവാൻ പിന്നീട് അധികാരത്തിലേറിയ പിണറായി വിജയൻറ്റെ  നേതൃത്വത്തിലുള്ള ഇടതുപക്ഷ  സർക്കാർ  വേണ്ട  വിധത്തിൽ   ശ്രമിച്ചില്ല.  അതിനു പകരം കരാറിൽ ഒപ്പുവച്ച മുഖ്യമന്ത്രി  ഉമ്മൻ‌ചാണ്ടിക്കും, മന്ത്രി ബാബുവിനും, കരാറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് കേസും, ജുഡീഷ്യൽ അന്വേഷണവുമൊക്കെ പ്രഖ്യാപിച്ചു  പദ്ധതി ഇല്ലാതാക്കുവാനുള്ള ശ്രമമാണ് പിണറായി സർക്കാർ ചെയ്തത്. ഏതായാലും ഒരു അന്വേഷണത്തിലും, കരാറിനെതിരെ അഴിമതിയൊന്നും കണ്ടെത്താൻ സാധിക്കാതെവന്നപ്പോഴാണ്,  ആ ശ്രമങ്ങളൊക്കെ ഉപേക്ഷിച്ചു പദ്ധതി നടപ്പാക്കുവാൻ  മനസ്സില്ലാമനസ്സോടെ  പിണറായി സർക്കാർ തീരുമാനിച്ചത്.  2021-ൽ ഒന്നാം  പിണറായി സർക്കാർ ഭരണം  പൂർത്തിയാക്കുമ്പോൾ,   സർക്കാരിൻറ്റെ  കെടുകാര്യസ്ഥതകാരണം  പദ്ധതിയുടെ പകുതിപോലും പൂർത്തീകരിച്ചിട്ടില്ലായിരുന്നു.  പിന്നീട്  ഏതാണ്ട്  5 വർഷത്തെ കാലവിളംബത്തിനൊടുവിൽ,   2024 ൽ ഒന്നാം ഘട്ടം  പൂർത്തിയാക്കിയെങ്കിലുും കരാറിൽ നിഷ്കർഷിച്ചിട്ടുള്ളതും   സർക്കാർ നടപ്പിലാക്കേണ്ടതുമായ  ഉത്തരവാദിത്തങ്ങളിൽ പലതും  സമയ ബന്ധിതമായി പൂർത്തിയാക്കാൻ  സർക്കാരിന്  കഴിഞ്ഞിട്ടില്ല.

 സർക്കാർ ഉത്തരവാദിത്തങ്ങൾ: 

റോഡ് കണക്റ്റിവിറ്റി : 

കരാർ പ്രകാരും പദ്ധതി പൂർത്തിയാക്കുന്നതിന്   ഒപ്പമോ  അതിനു മുമ്പോ  പദ്ധതിയുടെ  റോഡ്  കണക്റ്റിവിറ്റി  സർക്കാർ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ നാളിതുവരെ  port approach  റോഡിനെ  ദേശിയ പാതയുമായി  ബന്ധിപ്പിക്കുന്ന  സ്ഥിരമായതും , സ്ഥായിയായതുമായ   intersection ൻറ്റെ  നിർമാണും പൂർത്തിയാക്കാനോ,   നിർമ്മാണും  തുടങ്ങിവെക്കാനോ   സർക്കാരിന് കഴിഞ്ഞിട്ടില്ല . നിലവിലെ  പരിമിതമായ ഭൂമി ഉപയോഗിച്ച്  കരാറുകാരനെക്കൊണ്ടുതന്നെ   നിർമ്മിച്ച  താത്കാലിക intersection ആണ്   ഇപ്പോൾ  പൂർത്തിയാകുന്നത്. ഇത് വിഴിഞ്ഞും പോലുള്ള ഒരു  വൻകിട തുറമുഖത്തിന്   തികച്ചുും അപര്യാപ്തമാണ്. തുറമുഖത്തെ  EXIM ഗതാഗതം  തുടങ്ങി ,  കുറച്ചു നാൾക്കകം  തന്നെ   വൻ ഗതാഗത കുരുക്കുകൾ  ഉണ്ടാകുവാൻ  ഇടയാക്കും . സർക്കാരിന്റെ  കെടുകാര്യസ്ഥത കാരണം    വിഴിഞ്ഞം  പദ്ധതിയുടെ അനന്തമായ EXIM  സാധ്യതകളെ  ഇത്  ഗുരുതരമായി  ബാധിക്കും. 

റെയിൽ കണക്റ്റിവിറ്റി  

കരാർ  പ്രകാരം  വിഴിഞ്ഞം തുറമുഖത്തുനിന്നും ബാലരാമപുരത്തേക്കുള്ള  റെയിൽവേ ലൈൻ  2021-ൽ പൂർത്തിയാക്കി നൽകേണ്ട ചുമതല സംസ്ഥാന  സർക്കാരിനാണ്. എന്നാൽ ഒന്നാം ഘട്ടം  പൂർത്തിയായി ഒരു വർഷും കഴിഞ്ഞിട്ടുും റെയിൽ പാതക്ക്  ആവശ്യമായ  സ്ഥലം ഏറ്റെടുക്കാനോ , നിർമാണം തുടങ്ങാനോ    സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, .എന്ന്  തുടങ്ങുമെന്നോ,, എന്ന് പൂർത്തിയാക്കുമെന്നോ  ഒരു നിശ്ചയവുമില്ല. ഇത് കാരണും പത്ത് വർഷം  തുടർഭരണത്തിലിരുന്ന  സർക്കാർ വിഴിഞ്ഞതതിൻറ്റെ  EXIM സാധ്യതകളെ  സുംസ്ഥാനത്തിന് ഗുണകരമായി വിനിയോഗിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടു എന്ന് പറയേണ്ടിവരുന്നു .

മത്സ്യബന്ധന തുറമുഖവും മത്സ്യ സംസ്കരണപാർക്കും. 

പദ്ധതിയുടെ  ഒപ്പം തന്നെ  പദ്ധതി മേഖലയിലെ  മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മത്സ്യ ബന്ധനത്തുറമുഖവുും ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം  ചെയ്തിരുന്നു. മത്സ്യ ബന്ധന തുറമുഖത്തിന് കരാറിൽ തന്നെ  140 കോടി  രൂപ  വകയിരുത്തിയിരുന്നു. സംസ്കരണ കേന്ദ്രത്തിനായ് 3 ഏകർ ഭൂമി 2014-ൽ തന്നെ  ഏറ്റെുടുത്തിരുന്നു. എന്നാൽ  ഇതുവരേയും   ഈ രണ്ടു പദ്ധതിഘടകങ്ങളുും തുടങ്ങി വയ്ക്കാൻ  പോലും   സർക്കാരിന് കഴിഞ്ഞിട്ടില്ല . 

ഔട്ടർ  ഏരിയ  ഗ്രോത്  കോറിഡോർ  

 വിഴിഞ്ഞം  പദ്ധതിയുടെ പൂർണമായ വിജയത്തിന് പദ്ധതിയോട് അനുബന്ധിച്ചു വ്യവസായവികസനത്തിന് ഉതകുന്ന രീതിയിൽ മറ്റു വികസന പദ്ധതികൾ  നടപ്പിലാക്കേണ്ടതുണ്ട്. ആ ദിശയിൽവിഭാവനം  ചെയ്‌ത  പദ്ധതിയാണ്ഔട്ടർ  റിംഗ്  റോഡുും റോഡിനോട് ചേർന്നുള്ള  ഗ്രോത്  കോറിഡോറും. 2017-18 ൽ അന്നത്തെ  ധനകാര്യ   മന്ത്രിയായിരുന്ന  തോമസ്ഐസക് ഇത്  നടപ്പിലാക്കുും എന്ന്  പ്രഖ്യാപിക്കുകയുും ചെയ്തു. ഈ  സർക്കാരിൻറ്റെ  പത്ത് വർഷങ്ങൾ പൂർത്തിയാകുമ്പോളും  ആ  പ്രഖ്യാപനവും  ഒരു പാഴ് വാഗ്ദാനമായി തുടരുന്നു. പദ്ധതി തുടങ്ങുന്നതിലുും ഭൂമിഏറ്റെുക്കുന്നതിലുും ഒന്നുും തന്നെ  ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതെ സമയം വിഴിഞ്ഞം പദ്ധതിയുടെ വികസന സാദ്ധ്യതകൾ മനസ്സിലാക്കി, വ്യവസായ സ്ഥാപനങ്ങൾ ഭാവിയിൽ  സ്ഥാപിക്കുവാനായി തമിഴ്‌നാട്  സർക്കാർ, സംസ്ഥാന അതിർത്തിയിൽ സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  

.അനുബന്ധ  വ്യവസായങ്ങൾക്കായുള്ള ഭൂമിഏറ്റെടുക്കൽ .

 പദ്ധതിക്കാവശ്യമായ ഭൂമിയുടെ 90 ശതമാനും പൂർത്തിയാക്കിയ ശേഷമാണ്  ഉമ്മൻ ചാണ്ടി സർക്കാർ 2015 ൽ കരാർ  ഒപ്പുവച്ചത് . എന്നാൽ ശേഷിച്ച  10 ശതമാനും ഭൂമിഏടറ്റെുക്കാൻ  സർക്കാരിന്  ഏതാണ്ട് 8 വർഷങ്ങൾ വേണ്ടി വന്നു  എന്നത്  കെടുകാര്യസ്ഥതയുടെ മറ്റൊരു   ഉദാഹരണമാണ് . അതിനെ  തുർന്ന് പദ്ധതിക്കു അനുബന്ധമായ വ്യവസായവികസനത്തിന് ഭൂമി ഏടറ്റെുക്കാനായി   എന്തെങ്കിലും  നടപടി  എടുക്കാൻ  സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാൽ  കണ്ണിൽ പൊടിയിടാനായി  കിഫ് ബി  വഴി ചില പാഴ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.  പക്ഷേ  അതും,   പ്രവർത്തി പഥത്തിൽ   എത്തിയിട്ടിലല. 

പൊള്ളയായ അവകാശ വാദങ്ങൾ

 പൊള്ളയായഅവകാശ വാദങ്ങൾ   ഉന്നയിക്കുന്നതിൽ   സംസ്ഥാന  സർക്കാർ ഒട്ടുും പിന്നിലല്ല. അത്തരും അവകാശ വാദങ്ങളിൽ ഒന്നാണ് 2045 ൽ പൂർത്തിയാക്കേണ്ട  രണ്ടാം  ഘട്ടവികസനം  സർക്കാർ ഇടപെലിൽ 2028-ൽ പൂർത്തിയാക്കുന്നു എന്നത്.   ഇത് വസ്തുതാവിരുദ്ധമായ  അവകാശ വാദമാണ് . 2015-ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാറിൽ   തന്നെ  തുടർഘട്ട വികസന പ്രവർത്തനങ്ങൾ കരാർ നടത്തിപ്പുകാരന്റ്റെ  പൂർണമായ ചെലവിൽ നടത്തേണ്ടതാണെന്ന്   നിഷ്കര്ഷിച്ചിട്ടുള്ളതാണ്. അത് നടപ്പിലാക്കുവാനുള്ള  സമയക്രമവും  കരാറിൽ  വ്യക്തമായി പ്ര തിപാദിച്ചിട്ടുണ്ട്. അന്ന്  ഒപ്പുവച്ച  കരാറിലെ  വ്യവസ്ഥ12.8.1  പ്രകാരം  പദ്ധതിയുടെ തുടർഘട്ടങ്ങൾ 30 വർഷത്തിനോ  (2045), പദ്ധതിയുടെ ട്രാഫിക്  വളർച്ചക്ക്  അനുസൃതമായി അതിനു മുൻപോ  (ഏതാണ്ആദ്യം  സംഭവിക്കുന്നത്) അതനുസരിച്ചു  ചെയ്യണമെന്ന്  വ്യക്തമായി നിർവചിച്ചിട്ടുണ്ട്. 2019-ൽ പൂർത്തിയാക്കേണ്ടിയിരുന്ന  ഒന്നാം ഘട്ടം  5 വർഷം  വൈകി 2024 ൽ പൂർത്തിയാക്കിയപ്പോൾ  ആദ്യ  വർഷം  തന്നെ  ഒന്നാം  ഘട്ട  ശേഷിയുടെ 125 ശതമാനും കൈവരിക്കാൻ പദ്ധതിക്ക് കഴിഞ്ഞു. അതുകൊണ്ടാണ്   കരാർ കമ്പനിയായ അദാനി പോർട്സ്  ഭാവിയിലെ  ട്രാഫിക്  വളർച്ച മനസ്സിലാക്കി, മുൻ കരാർ  പ്രകാരം  തുടർഘട്ടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുള്ളത്.  അതിനാൽ, രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന് പ്രത്യേകിച്ച്  ഒന്നും അവകാശപ്പെടാനില്ല  എന്നതാണ് യാഥാർഥ്യം. നേട്ടങ്ങൾക്ക്  അവകാശം ഉന്നയിക്കുമ്പോൾ, , ഒന്നാം ഘട്ടത്തിലെ കാലതാമസത്തിൻറ്റെ  ഉത്തരവാദിത്വതോടൊപ്പം  ഇതുവരെയും നടപ്പിലാക്കാതെ പദ്ധതികളുടെ ഉത്തരവാദിത്വവും   ഏറ്റെടുക്കുകയാണ് വേണ്ടത്.  പശ്ചാത്തല സൗകര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനവും, വികസനസാധ്യതകളും  തിരുവനന്തപുരത്തിനും , സംസ്ഥാനത്തിനും ലഭിക്കുകയുള്ളു.  കെടുകാര്യസ്ഥതയുടെയും, നിഷ്ക്രിയത്വത്തിന്റെയും കാര്യങ്ങൾ മേൽ സൂചിപ്പിച്ചപോലെ നിരവധി ഉണ്ടെങ്കിലും പൊള്ളയായ അവകാശ വാദങ്ങളിലും, പൊങ്ങച്ചങ്ങളിലും അഭിരമിക്കാനാണ്  പിണറായി സർക്കാരിന് താല്പര്യം. 2015 ൽ  അങ്ങിനെ ഒരു ഉറച്ച തീരുമാനം എടുക്കുവാൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി  തയ്യാറായില്ലായിരുന്നെങ്കിൽ, ഈ പദ്ധതി ഇപ്പോഴും കടലാസുകളിൽ ഉറങ്ങി കിടന്നേനെ എന്നതാണ് യാഥാർഥ്യം.


 

അഡ്വ.പി.എസ് .ശ്രീകുമാർ 

(മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)

 


Wednesday, 14 January 2026

 

                    ഇതാണ് ഫാസിസത്തിൻറ്റെ   യഥാർത്ഥ മുഖം 

അഡ്വ.പി.എസ് .ശ്രീകുമാർ 

             1948  ജനുവരി 20 ആം തീയതി  ബിർളാമന്ദിറിലെ  പ്രാർത്ഥനയിൽ മഹാത്മാ ഗാന്ധി  പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ്  പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ എത്തിയ മദൻലാൽ  പഹ്വാ എന്ന ഹിന്ദു അഭയാർത്ഥി,  പാർത്ഥന സ്ഥലത്ത്  ഒരു ബോംബ് പൊട്ടിച്ച്  പ്രാർത്ഥന അലങ്കോലമാക്കുവാൻ ശ്രമിച്ചത്. നിർഭയമായ  ഗാന്ധിജി അടുത്ത ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്  മദൻലാൽ  ഹിന്ദു മത മൗലിക വാദികളുടെ കയ്യിലെ ഒരു ഉപകരണം  മാത്രമായിരുന്നു എന്നായിരുന്നു.  പിന്നെയും പത്തു ദിവസങ്ങൾക്ക് ശേഷമാണ്   അദ്ദേഹത്തെ ഇല്ലാതാക്കുവാൻ വിധ്വംസക ശക്തികൾക്ക്  സാധിച്ചത് .   രാജ്യത്തിൻറ്റെ ഐക്യത്തിനും, മതമൈത്രിക്കും   കെട്ടുറപ്പിനുമായി,  ഗോഡ്സെയുടെ    വെടിയുണ്ടാക്കിരയായി "ഹേ  റാം"  എന്ന് ഉച്ചരിച്ചുകൊണ്ട്   സ്വന്തം  ജീവൻ ത്യജിച്ച  മഹാത്മാവിനെ ചരിത്രത്തിൽ നിന്നും   മായിക്കുവാനുള്ള   ശ്രമങ്ങളാണ്  കഴിഞ്ഞ കുറെ നാളുകളായി സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

             മോഡി  സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ  സംഘപരിവാറിൻറ്റെ തത്വശാസ്ത്രങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനായുള്ള ശ്രമങ്ങൾക്ക്  ആക്കം കൂട്ടി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവം ഇല്ലാത്തതിനാൽ  സ്വാതന്ത്ര്യ സമര കാലഘട്ടത്തെയും, അതിനു നേതൃത്വം കൊടുത്ത  ദേശസ്നേഹികളും, നിസ്വാർത്ഥരുമായ നേതാക്കളെയും അരികുവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും   നടത്തിക്കൊണ്ടിരിക്കുന്നു.  ഇതിന്റെ ഭാഗമായാണ്   സ്വാതന്ത്ര്യസമരത്തിന് ചടുലമായ നേതൃത്വം കൊടുത്തു് , ആ കാലഘട്ടത്തിലെ യുവതയുടെ ആരാധനാപാത്രവും, നവഭാരത ശിൽപ്പിയുമായ  ജവാഹർലാൽ നെഹ്‌റുവിനെ  തമസ്ക്കരിക്കാൻ  സർക്കാർ തലത്തിൽ തന്നെ നടപടികൾ കൈക്കൊണ്ടത്. അതിന്റെ തുടർച്ചയെന്നോണമാണ്   രാഷ്ട്രപിതാവായ   മഹാത്മാ ഗാന്ധിയെയും, ചരിത്രത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്.

         .  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അഖണ്ഡ ഭാരതം എന്ന സങ്കൽപം നിലനിൽക്കണമെങ്കിൽ , ഹിന്ദു-മുസ്‌ലിം ഐക്യം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി  ആ ലക്ഷ്യത്തോടെയാണ് എല്ലാവരെയും കോർത്തിണക്കി  ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തെ നയിച്ചത്. ഗാന്ധിജിയുടെ ഈ തത്വ സംഹിതയെ എതിർത്തിരുന്നവരാണ് ഹിന്ദു മഹാസഭ. എന്നാൽ,    ഗാന്ധിജിയുടെ പ്രഭയിൽ ഹിന്ദു മഹാസഭക്കു ജനങ്ങളിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചില്ലായെന്നത് ഒരു ചരിത്ര സത്യമാണ്. അദ്ദേഹത്തിന്റെ ആദർശം മാത്രമല്ല, അദ്ദേഹത്തെ തന്നെ ഇല്ലാതാക്കുവാനുള്ള അവരുടെ ശ്രമമാണ്   ഗോഡ്‌സെയിലൂടെ അവർ നടപ്പിലാക്കിയത്. 

തൊഴിൽ ഉറപ്പ് അവകാശമാറി മാറിയപ്പോൾ  

            ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞ  ഗാന്ധിജി, ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുവാനാണ്  ജീവിതത്തിലുടനീളം ശ്രമിച്ചത്. ഈ ഗാന്ധിയൻ ചിന്താഗതി ഉൾക്കൊണ്ടുകൊണ്ടാണ്,  കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ  സംസ്ഥാന സർക്കാർ  എഴുപതുകളിൽ  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക്  തുടക്കം കുറിച്ചത്.  ഈ പദ്ധതിയുടെ വിജയത്തെത്തുടർന്നാണ്,   2004 ലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  ഇത്  ഉൾപ്പെടുത്തിയത്.  2004 ൽ  അധികാരത്തിലേറിയ  മൻമോഹൻ സിംഗ് സർക്കാർ, ദേശീയ പ്രശ്നങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ,   സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ  വിദഗ്ദ്ധർ അടങ്ങിയ  ദേശീയ  ഉപദേശക  സമിതി(NAC)   രൂപീകരിച്ചു.  ഈ  സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ പ്രസിദ്ധ വിവരാവകാശ പ്രവർത്തകയും മുൻ ഐ എ എസ്  ഉദ്യോഗസ്ഥയുമായിരുന്ന അരുണ റോയ്  വിവരാവകാശ  നിയമത്തെ സംബന്ധിച്ചും,  പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ  ഴാങ് ഡ്രസ്സ് (Jean Dre'z) തൊഴിൽ ഉറപ്പു പദ്ധതി  സംബന്ധിച്ച  കരട്  നിർദേശങ്ങൾ  അവതരിപ്പിച്ചു.  തുടർന്ന് 13  മാസത്തോളം നീണ്ടു നിന്ന ദേശവ്യാപകമായ ചർച്ചകൾക്കും,  പാർലമെന്റിൽ നടന്ന  വിശദമായ ചർച്ചകൾക്കും ശേഷമാണ് ,  ഭരണഘടനയുടെ 41 ആം അനുച്ഛേദത്തിൽ നിന്നുകൂടി  പ്രചോദനം ഉൾക്കൊണ്ട്   ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിക്ക് 2005 ൽ  രൂപം നൽകിയതും,  നിയമമാക്കിയതും  .   2008 ഓടെ  രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു.   പദ്ധതിക്ക്  മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി (MGNREGA) എന്ന് നാമകരണം ചെയ്‌തത്‌ 2009 ലായിരുന്നു. ഈ പദ്ധതി നിലവിൽ വന്ന ശേഷം പേരിനു കൂലി കൊടുത്തിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുൾപ്പെടെ  ഇന്ത്യയെമ്പാടുമുള്ള ഗ്രാമീണ തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിക്കുന്ന വേതനം നൽകേണ്ടി വന്നു. വേതനനിരക്കിലും കാലാനുസൃതമായി വർദ്ധനവ് വരുത്തിയിരുന്നു.  2025-26 ലേക്ക് നാഗാലാന്റിലും, അരുണാചൽ പ്രദേശിലും ഉള്ള തൊഴിലാളികൾക്ക്  കുറഞ്ഞ വേതനമായ 241 രൂപയും, ഹരിയാനയിൽ കൂടിയ നിരക്കിലുള്ള  400 രൂപയുമാണ്   നിശ്ചയിച്ചത്.

അഴിമതി ഇല്ലാതാക്കുവാനുള്ള ശ്രമം 

          മഹാത്മാ ഗാന്ധി  തൊഴിൽ ഉറപ്പ് പദ്ധതി  പ്രകാരം, ഗ്രാമീണ കുടുംബങ്ങൾക്ക്  വർഷത്തിൽ  കുറഞ്ഞത് 100 ദിവസത്തെ  തൊഴിൽ നൽകുമെന്ന് നിയമപരമായി ഉറപ്പുനൽകി. ഇതിലൂടെ, ഗ്രാമപ്രദേശങ്ങളിലെ  തൊഴിലില്ലായ്‌മ , ദാരിദ്ര്യം, നഗരങ്ങളിലേക്കുള്ള  കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾ   പരിഹരിക്കുക  തുടങ്ങിയവയായിരുന്നു  പ്രധാന ലക്ഷ്യങ്ങൾ. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത , ഇതിൻറ്റെ  ഭാഗമായി തൊഴിൽ ചെയ്യുന്നവരിൽ  കുറഞ്ഞത് മൂന്നിൽ ഒരു ഭാഗം സ്ത്രീകൾ ആയിരിക്കണം എന്നതാണ്. ഗ്രാമ വികസന പ്രവർത്തനങ്ങൾ, റോഡുകൾ, കുളങ്ങൾ, പാടശേഖരങ്ങൾ, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനായതിനാൽ,   ഈ പദ്ധതി ഗ്രാമങ്ങളിൽ സ്ഥിരമായ സാമ്പത്തിക ആസ്തികൾ സൃഷ്ടിക്കുന്നു. മാത്രമല്ല, ജലസംഭരണികൾ , മണ്ണുസംരക്ഷണം, വൃക്ഷതൈ നടീൽ, കനാൽ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ വഴി പരിസ്ഥിതി സംരക്ഷണവും ഉത്പ്പാദന ശേഷി വർധനയും ഉറപ്പാക്കിയിരുന്നു.  ഈ  തൊഴിൽ ഉറപ്പു പദ്ധതി  ഗ്രാമീണ മേഖലയിൽ ഉള്ള ദശ ലക്ഷക്കണക്കിന്  ഗ്രാമീണർക്ക് തൊഴിൽ  നൽകുകയും, അവരുടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്തു. ഇതിലൂടെയുള്ള വരുമാനം ഗ്രാമീണ കുടുംബങ്ങളുടെ മാത്രമല്ല, ഗ്രമത്തിണ്റ്റെ തന്നെ സാമ്പത്തിക വളർച്ചക്കും ഉപയുക്തമായി.  അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഗ്രാമീണ വനിതകൾക്കു വരുമാനം ലഭിച്ചതോടെ സമൂഹത്തിൽ അവരുടെ പദവി വർധിച്ചുവെന്നു മാത്രമല്ല, കുടുംബങ്ങളിലെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ഭാഗഭാക്കുകളാകുകയും ചെയ്തു. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത  സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ  വേതനം  ഉറപ്പുവരുത്തിയെന്നതും, ആധാറുമായി ബന്ധിപ്പിച്ചാണ് വേതനം നല്കുന്നതുമെന്നതാണ് . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെസംബന്ധിച്ചിടത്തോളം  ഇത് വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു.  തൊഴിലിനായി അപേക്ഷിച്ചുകഴിഞ്ഞാൽ,  15  ദിവസങ്ങൾക്കുള്ളിൽ തൊഴിൽ നല്കാൻ സാധിച്ചില്ലെങ്കിൽ,  തൊഴിലില്ലായ്മ വേതനം നൽകണമെന്ന നിബന്ധനയും  ഉണ്ടായിരുന്നു. ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർക്കായിരുന്നു . അതുപോലെ അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്തിയിരുന്നു. ഗ്രാമസഭകൾ വഴി സാമൂഹിക ഓഡിറ്റ് നടത്തിയിരുന്നതിനാൽ   സുതാര്യത ഉറപ്പു വരുത്തിയിരുന്നു. 

      കോവിഡ് കാലത്തു ഈ പദ്ധതിയും,  മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് ഇന്ത്യയിലെ ഗ്രാമീണ ജനതയേയും, സമ്പത് വ്യവസ്ഥയെത്തന്നെയും സംരക്ഷിച്ചു നിർത്തിയത്.  ഒരുപക്ഷെ കേന്ദ്ര സർക്കാർ പദ്ധതികളിൽ  ബജറ്റിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ  തുക  ചെലവാക്കേണ്ടിവന്ന അപൂർവം പദ്ധതികളിൽ ഒന്ന് ഇതായിരുന്നു. സംസ്ഥാനങ്ങൾ ഇതിനു വകയിരുത്തിയിരുന്ന തുക ക്രിയാത്മകമായി ചെലവഴിച്ചതിന്റെ ഉദാഹരണമാണത് .  2013-14 ൽ 33000 കോടി രൂപയായിരുന്നു കേന്ദ്ര ബജറ്റിൽ  തൊഴിലുറപ്പിനായി വകയിരുത്തിയിരുന്നതെങ്കിൽ,  2024-25 ൽ  ഈ തുക 86000 കോടി രൂപയായി വർധിച്ചു.  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ചു ഏകദേശം 12 കോടി ഗ്രാമീണ തൊഴിലാളികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നത്.  യുണൈറ്റഡ്  നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നിവ ഈ പദ്ധതിയെ  അന്താരാഷ്ട്ര തലത്തിലുള്ള ഒരു സാമൂഹ്യ സുരക്ഷാ മാതൃകയായി വിശേഷിപ്പിച്ചു.

വി ബി ജി റാം ജി (VB-G-RAM-G) പദ്ധതി

മഹാത്മാ ഗാന്ധി  ഗ്രാമീൻ  തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ച്,  അതിന്  പകരമായി വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്‌ഗാർ ആൻഡ് അജിവിക മിഷൻ (ഗ്രാമീൻ) നിയമം ധൃതി പിടിച്ചു എന്തിനാണ് പാസ്സാക്കിയത്?  ഈ ബിൽ  ഡിസംബർ 15 നാണു പാർലമെന്റിൽ സർക്കുലേറ്റ് ചെയ്തത്.  മണിക്കൂറുകൾക്കുള്ളിലാണ് ചൂടപ്പം പോലെ ഇത് പാസ്സാക്കിഎടുത്തത് . ."ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കൽപ്പം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സർക്കാരാണിതെന്നും ഗാന്ധിജി ജീവിക്കുന്നത്  ഞങ്ങളുടെ ഹൃദയത്തിലാണെന്നും"  പറഞ്ഞാണ് ബിൽ   അവതരിപ്പിച്ച്കൊണ്ട്  കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ  സംസാരിച്ചത്..  2014 ൽ അധികാരത്തിൽ കയറിയ നാൾ  മുതൽ തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുവന്നത്.   രാഷ്ട്ര പിതാവായ  മഹാത്മാഗാന്ധിയോടുള്ള ആദരം സൂചിപ്പിക്കുന്ന പേര് പോലും മാറ്റിക്കൊണ്ട്,  അതിൻറ്റെ  ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർണമായും മാറ്റുകയാണ് കേന്ദ്ര സർക്കാർ പുതിയ നിയമത്തിലൂടെ  ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെമേൽ കനത്ത ഭാരം 

          വിബി-ജി-റാം പദ്ധതിയനുസരിച്ച്  തൊഴിലിനെ അവകാശമാക്കുകയും, രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും തൊഴിൽ നൽകുകയും ചെയ്യുന്ന നിലവിലുള്ള  നിയമം  റദ്ദാക്കപ്പെടുകയാണ്. മറ്റൊരു സുപ്രധാന മാറ്റം ചില മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ബജറ്റിനുള്ളിൽ പദ്ധതിക്കുള്ള അലോക്കേഷൻ  പരിമിതപ്പെടുത്തേണ്ടിവരും. അതായതു പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും കൂടുതൽ വിഹിതം ചോദിയ്ക്കാൻ സാധിക്കില്ല. ബജറ്റിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ  ചെലവഴിച്ചാൽ,സംസ്ഥാനങ്ങൾ തന്നെ അതിനുള്ള തുക അവരുടെ ബജറ്റിൽ നിന്നും നൽകേണ്ടിവരും.  വേതനത്തിനുള്ള ചെലവിൻറ്റെ  നൂറുശതമാനവും, പണിയാധുങ്ങൾക്കുള്ള ചെലവിന്റെ എഴുപത്തിയഞ്ച് ശതമാനവുമാണ് നിലവിൽ കേന്ദ്ര സർക്കാർ വഹിക്കുന്നത്.  അതായതു ഏകദേശം തൊണ്ണൂറുശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. ഈ 90 : 10  എന്ന  അനുപാതം  പുതിയ പദ്ധതിയിൽ  60 :40 എന്നായി മാറുകയാണ്.  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ/ഹിമാലയൻ സംസ്ഥാനങ്ങൾ  കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  മാത്രം  അനുപാതം 90 :10 ആയിരിക്കും.   മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ,  പദ്ധതിയുടെ മൊത്ത ചെലവിന്റെ അറുപതുശതമാനം സംസ്ഥാനങ്ങൾ  തന്നെ  വഹിക്കണം.  സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് ഇത് കനത്ത ഭാരമായി മാറും എന്നതിൽ സംശയമില്ല . കേന്ദ്ര സർക്കാർ പറയുന്നത്   മഹാത്മാ ഗാന്ധി തൊഴിൽ ഉറപ്പനുസരിച്ചു  100  ദിവസത്തെ തൊഴിൽ ആണ് ഉറപ്പുനല്കുന്നതെങ്കിൽ പുതിയ നിയമമനുസരിച്ചു അത് 125 ദിവസമായി വർധിക്കുമെന്നാണ് . എന്നാൽ  മറ്റൊരു പ്രധാന നിബന്ധന പുതിയ നിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അതനുസരിച്ചു കാർഷിക സീസണിൽ  60 ദിവസം ഇതിൽ നിന്നും ഒഴിവാക്കണം. ചുരുക്കത്തിൽ നിലവിലുള്ള 100  ദിവസം പോലും     തൊഴിൽ നൽകുവാൻ പുതിയ നിയമമനുസരിച്ചു  സാധിക്കാത്ത അവസ്ഥയാണ് സംജഡമാകുന്നത് .

        തൊഴിൽ   ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയത് 100  തൊഴിൽ ദിനങ്ങൾ അവകാശമാക്കി മാറ്റിയ  തൊഴിലുറപ്പു പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാർ  പുതിയ നിയമത്തിലൂടെ  ഇല്ലാതാക്കുകയാണ്.  പുതിയ  പദ്ധതിയിൽ , സംസ്ഥാനത്തിനുള്ള സാമ്പത്തിക വർഷത്തെ വിഹിതം  വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കും. ഇതിനു പുറമേ  വരുന്ന ചെലവ് കണ്ടെത്തേണ്ട ബാധ്യത സംസ്ഥാനങ്ങക്കായി മാറുകയാണ്. പ്രതിവർഷം  ശരാശരി  4000 കോടി രൂപയാണ്  കേരളത്തിൽ  തൊഴിൽ ഉറപ്പു പദ്ധതി അനുസരിച്ചു ചെലവാക്കുന്നത്. പുതിയ നിയമമനുസരിച്ച്   ഇതിന്റെ 40 ശതമാനം വരുന്ന  1600-2000 കോടി രൂപ  നമ്മുടെ സംസ്ഥാനം കണ്ടെത്തേണ്ടിവരും.  കടത്തിൽ മുങ്ങിനിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക്  ഇത്രയും വലിയ തുക കണ്ടെത്താൻ പ്രയാസമാകും. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കൊണ്ടുവന്ന  ജനാനുകൂലവും, ജനപ്രിയവുമായ  ഒരു  നിയമമാണ്‌  ഇല്ലാതാകുന്നത്. 

        ഗ്രാമങ്ങളിൽ ജീവിക്കുന്ന ലക്ഷോപലക്ഷം  ജനങ്ങളുടെ അഭിപ്രായം ആരായാതെയും,  യാതൊരുവിധ ക്രിയാത്മക ചർച്ചകൾക്കും  ഇടനല്കാതെയും, ജനപ്രതിനിധികളുടെ വിമർശനങ്ങളെ അവഗണിച്ചുകൊണ്ടുമാണ്  പുതിയ നിയമം രാജ്യമാകെ അടിച്ചേൽപ്പിച്ചിട്ടുള്ളത്. ഇതാണ്  ഫാസിസത്തിന്റെ  ബീഭത്സമായ യഥാർത്ഥ മുഖം.

അഡ്വ.പി.എസ് .ശ്രീകുമാർ 






 

  


Friday, 2 January 2026

 നർമഭാവന 

                   ബണ്ടിച്ചോർ  വെളിപ്പെടുത്തിയ ആ രഹസ്യം !  

അഡ്വ.പി എസ് ശ്രീകുമാർ 

തൻറ്റെ ഇഷ്ട   ജോലിയുമായി ബന്ധപ്പെട്ട്  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ള ബണ്ടിച്ചോർ  എന്ന ദേവീന്ദർ സിംഗിന്  ഏറ്റവും ഇഷ്ട്ടപ്പെട്ട സംസ്ഥാനമേതെന്നു ചോദിച്ചാൽ  അത് പിണറായി ഭരിക്കുന്ന  നമ്മുടെ കേരളമാണ്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ  ഉത്തർ  പ്രദേശിൽ ജനിച്ച ബണ്ടിച്ചോർ  ഒമ്പതാം ക്ലാസ്സിൽ വച്ച് പഠനമുപേക്ഷിച്ചാണ്‌   മോഷണമെന്ന കലയുമായി  മുന്നോട്ടുപോകാൻ തീരുമാനിച്ചത്.  ആഡംബര ജീവിതത്തിൽ ആകൃഷ്ടനായ അയാൾ,  മോഷണകലയിൽ പ്രമാണിയായി  മാറിയത്  അങ്ങിനെയാണ്.  ഇതുപോലെയുള്ള കലാകാരന്മാരെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന  ഇന്ത്യയിലെ ചാനൽ സിംഹങ്ങൾ  ബണ്ടിചോറിൻറ്റെ  കഴിവുകൾ കണ്ടറിഞ്ഞാണ്  "ബിഗ്‌ബോസ്സ് " സീസൺ 4  ൽ, ബണ്ടിചോറിനെ ക്ഷണിച്ചുവരുത്തി ആദരിച്ചു  പ്രസ്തുത ലൈവ് ഷോയിൽ  എത്തിച്ചത്. പക്ഷെ സീസൺ 4 ൽ  അതിഥിയായെത്തിയ  ഹിന്ദി സിനിമ സൂപ്പർസ്റ്റാർ സൽമാൻ ഖാനോട് മോശമായി പെരുമാറിയതിനെത്തുടർന്ന്  ബണ്ടിച്ചോറിനെ ചാനലുകാർ പുറത്താക്കി. അതോടെ അയാൾ താൻ വളർത്തിക്കൊണ്ടുവന്ന സുകുമാരകല പ്രോത്സാഹിപ്പിക്കുവാൻ ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. അവിടെ വച്ച് പോലീസിന്റെ പിടിയിലായെങ്കിലും, അവരുടെ അവരെ വെട്ടിച്ചു  തന്ത്രപൂർവം അയാൾ  രക്ഷപ്പെട്ടു. പിന്നീട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ  തന്റെ സുകുമാര കലയുടെ വല നീട്ടി വീശിത്തുടങ്ങി. ഇടക്ക് വീണ്ടും പോലീസിന്റെ പിടിയിൽ പെട്ട് ചെറിയ കാലയളവിൽ ജയിൽ വാസം പൂർത്തിയാക്കി പുറത്തുവന്ന ബണ്ടിച്ചോർ അപ്പോഴേക്കും  സിനിമാക്കാരുടെ ആരാധനാപാത്രമായി മാറി. അങ്ങിനെയാണ് അയാളുടെ ജീവിതത്തെ ആസ്പദമാക്കി  "Oye Lucky  Lucky Oye " എന്ന ഹിന്ദി സിനിമ റിലീസ് ചെയ്തത്.  

വീണ്ടും തൻറ്റെ  സുകുമാരകല  ഊട്ടി  വളർത്തിയും രാജകീയ ജീവിതം നയിച്ചും  കഴിഞ്ഞുവന്നപ്പോഴാണ്  ഇടതു തണലിൽ സരിത വലിയ തട്ടിപ്പുകളുമായി കേരളത്തിൽ വിഹരിച്ച കാര്യം ബണ്ടിച്ചോർ  അറിഞ്ഞത്. അത് കേൽക്കേണ്ട താമസം,    2013 ൽബണ്ടി  തിരുവനന്തപുരത്തു പൊങ്ങി. പട്ടത്തെ ഒരു വീട്ടിൽ കയറി  28  ലക്ഷം രൂപ വിലയുള്ള ഒരു ആഡംബര കാറും, ലാപ്ടോപ്പ്, രണ്ടു മൊബൈൽ  ഫോണുകൾ എന്നിവയും   തട്ടി എടുത്തുകൊണ്ടു കടക്കാൻ ശ്രമിച്ച ബണ്ടിയെ  പോലീസ് പിടിച്ചു ജയിലിലാക്കി.   ഉമ്മൻ‌ചാണ്ടി എന്ന നീതിമാൻ ഭരിച്ച കാലമായതുകൊണ്ടു  കോടതിയിൽ നിന്ന് 6  വർഷത്തെ ശിക്ഷയും വാങ്ങി കൊടുത്തു. ശിക്ഷാ  കാലാവധി കഴിഞ്ഞു ആരുമറിയാതെ രാജ്യ തലസ്ഥാനത്തേക്ക് കടന്ന ബണ്ടി ഒച്ചപ്പാടില്ലാതെ കുറെ നാളായി കഴിയുകയായിരുന്നു.  അപ്പോഴാണ് ശബരിമല ക്ഷേത്രത്തിലെ  കോടികൾ വിലയുള്ള സ്വർണ  കട്ടിളപ്പടിയും, ദ്വാരക പാലക ശില്പങ്ങളും  കവർച്ച ചെയ്ത   വിവരം  ബണ്ടിയോട്   ആരോ പറഞ്ഞുകൊടുത്തത്.  തന്നെയും നിഷ്പ്രഭരാക്കുന്ന  തസ്‌ക്കര രാജാക്കന്മാർ ഇടതു തണലിൽ  കേരളത്തിൽ ഉണ്ടെന്നറിഞ്ഞാണ്  ബണ്ടിച്ചോർ  വീണ്ടും കൊച്ചിയിലെത്തിയത്. ഈ തസ്‌ക്കര രാജാക്കന്മാരെ നേരിൽ കണ്ടു വിജയ രഹസ്യം ചോർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്   ബണ്ടി എത്തിയതും, എറണാകുളത്തു  വച്ചും,  തിരുവനന്തപുരത്തു വച്ചും പോലീസ് പിടിച്ചതും. . ചോദ്യം ചെയ്തപ്പോൾ അയാളുടെ കയ്യിൽ ഒരു വെറ്റിലയും പാക്കും അല്ലാതെ മറ്റൊരു മോഷണ വസ്‌തുവും  കിട്ടിയില്ല.  കേരള പോലീസ് മൂന്നാം മുറ ഉൾപ്പെടെ എല്ലാം പ്രയോഗിച്ചപ്പോഴാണ്   വെറ്റിലയും പാക്കുമായി നടക്കുന്നതിൻറ്റെ  രഹസ്യം  പോലീസ് ഉന്നതരോട് അയാൾ വെളിപ്പെടുത്തിയത്.  മോഷണകലയിൽ സൂപ്പർസ്റ്റാറായി വിഹരിക്കുന്ന തന്നെക്കാൾ കേമന്മാരായ  മെഗാ തസ്‌ക്കരവീരന്മാരാണ്  സ്വർണകട്ടിള  അടിച്ചു മാറ്റിയതെന്ന്  അറിഞ്ഞു ,  അവരെ  നേരിൽ   കണ്ടു വെറ്റിലയും പാക്കും സമർപ്പിച്ചു ശിഷ്യത്വം സ്വീകരിക്കുക  എന്ന സദുദ്ദേശം മാത്രമാണ്   ഇപ്പോഴത്തെ യാത്രക്ക് പിന്നിലുള്ള ലക്‌ഷ്യം എന്ന രഹസ്യമാണ്  കേരളാപോലീസിനോട് അയാൾ വെളിപ്പെടുത്തിയത്.  പോലീസ് അയാളെ വെർതെ  സംശയിച്ചു! ഇനിയെങ്കിലും  പോലീസ് അയാളോട് ക്ഷമിക്കുമെന്നു പ്രതീക്ഷിക്കാം!









 

                           മസാലബോണ്ടിലെ അഴിമതിയും  കിഫ്ബിയും


അഡ്വ.പി.എസ് .ശ്രീകുമാർ 

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ ബജറ്റിന് പുറമെ ഒരു സംവിധാനം വേണമെന്ന " ഇടത് ആശയത്തിൻറ്റെ " അടിസ്ഥാനത്തിലാണ് നായനാർ സർക്കാരിന്റെ  കാലയളവിൽ കേരളാ  ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ആക്റ്റ് 1999 ൽ   നിയമസഭയിൽ അവതരിപ്പിച്ചു  പാസ്സാക്കി കിഫ്‌ബി എന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV)  രൂപീകരിച്ചത്. നായനാർ സർക്കാരും, പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാരും, വി.എസ്  അച്യുതാനന്ദൻ സർക്കാരും  ഈ സ്ഥാപനത്തിന് അമിത പ്രാധാന്യം നൽകുകയോ ബജറ്റിന് പുറത്തുള്ള ഒരു പ്രധാന കടമെടുപ്പ് കേന്ദ്രമാക്കി മാറ്റുകയോ ചെയ്തില്ല.  എന്നാൽ 2016 ലെ പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ . തോമസ് ഐസക്കാണ്, വികസന പ്രവർത്തനങ്ങളുടെ പേരിൽ ലോകമെങ്ങുനിന്നും കടം വാങ്ങിക്കൂട്ടുവാൻ ഈ സംവിധാനം ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചത്. 

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും, ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിൽ ചെലവാകുകയാണെന്നും, മൂലധന നിക്ഷേപത്തിന്  കടമെടുക്കാതെ നിവൃത്തിയില്ലെന്നും പറഞ്ഞാണ്  തോമസ് ഐസക്  കിഫ്‌ബിക്കു  കൂടുതൽ പ്രാധാന്യം നല്കിയതുടങ്ങിയത്. 2016-17 ൽ കിഫ്ബിക്കു പുതിയ രൂപഭാവങ്ങൾ നൽകിയപ്പോൾ പറഞ്ഞത്, അഞ്ച്  വർഷത്തേക്ക് 50000  കോടി രൂപയുടെ  വികസന പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുമെന്നും ബജറ്റിന് പുറത്തുനിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്തുമെന്നുമാണ്.  എന്നാൽ അത് നടപ്പിലാക്കിത്തുടങ്ങിയപ്പോൾ മനസ്സിലായത്  മോട്ടോർ വെഹിക്കിൾ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൻറ്റെ 10 ശതമാനം ആദ്യ വർഷവും, പിന്നീട് ഓരോ വർഷവും 10 ശതമാനം വീതം വർധിപ്പിച്ചു 10  ശതമാനം വരെ എത്തുന്ന തുകയും പെട്രോളിയം ഉത്പന്നങ്ങളിൽ ചുമത്തുന്ന സെസ്സുമാണ് സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നും കിഫബിയിലേക്കു വരുന്നതെന്നാണ്. ബാക്കി തുക ബോണ്ടുകൾ, വായ്പകൾ എന്നിവയിൽ നിന്നും ആഭ്യന്തര വിപണിയിൽ നിന്നും, കെ എസ്  എഫ്  ഇ ചിട്ടികൾ വഴിയും  സമാഹരിക്കാനാണ്  ലക്ഷ്യമിട്ടത്.

കിഫ്‌ബിയുടെ  ഓഫീസ്‌   ചിലവ് 

കിഫ്ബിക്കായി തിരുവനന്തപുരത്തു എടുത്തിട്ടുള്ള ഓഫീസിനു ഏകദേശം 10 ലക്ഷം രൂപയോളമാണ് വാടകയിനത്തിൽ നൽകുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ ഉയർന്ന ശമ്പളം പറ്റുന്ന  ഇരുന്നൂറോളം   ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.    ചെലവാകുന്നത് ഏകദേശം അമ്പതു കോടിയോളം രൂപയാണ്. പരസ്യത്തിനായി വൻതുക വേറെ ചിലവാക്കുന്നു .  പരസ്യത്തിന്റെ പേരിൽ 2021 ലെ  നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും, 2024 ലെ  ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും, എൽ  ഡി എഫിന് വേണ്ടിയുള്ള   തെരഞ്ഞെടുപ്പിന് സഹായകമായ രീതിയിലുള്ള പരസ്യങ്ങളാണ് കിഫ്‌ബി  പ്രിൻറ് /വിഷ്വൽ മീഡിയ വഴി നൽകിയത്.  ഇക്കാര്യത്തിലെല്ലാം കേന്ദ്രത്തിൽ മോഡി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്  പിണറായി സർക്കാർ അണുവിട മാറാതെ ഇവിടെ  ചെയ്തത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, ഇലക്ട്രിസിറ്റി ബോർഡ്  തുടങ്ങിയ വലിയ എഞ്ചിനീയറിംഗ് സംവിധാനങ്ങളുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ  നോക്കുകുത്തികളായി മാറ്റി നിർത്തിയശേഷമാണ് കിഫ്‌ബി കോൺട്രാക്ട്/കൺസൽട്ടൻറ് സ്റ്റാഫുകളെ  പ്രത്യേകം നിയമിച്ചു ഈ വകുപ്പുകളിലെ പദ്ധതികൾ നടപ്പിലാക്കുന്നത്.  ഇതുവഴി ഇത്രയും വർഷങ്ങൾ ജോലി നിർവഹിച്ചുകൊണ്ടിരുന്ന ഒരു വലിയ വിഭാഗം ജീവനക്കാരെ കാഴ്ചക്കാരായി  മാറ്റിനിര്ത്തുന്നു എന്ന് മാത്രമല്ല അധിക ചെലവും വരുത്തിവക്കുകയാണ് ചെയ്യുന്നത്.

മന്ത്രിയുടെ അവകാശവാദം 

കിഫ്ബിയുടെ  രജത ജൂബിലി ആഘോഷങ്ങളെക്കുറിച്ചു അറിയിക്കാനായി ധന മന്ത്രി കെ.എൻ.ബാലഗോപാൽ അടുത്തകാലത്തു  വിളിച്ചു ചേർത്ത  പത്ര സമ്മേളനത്തിൽ  അറിയിച്ചത് 2016-17  നു ശേഷം,  90562 കോടി രൂപയുടെ,  1190  പദ്ധതികൾക്കാണ് കിഫ്‌ബി  അനുമതി നൽകിയതെന്നാണ്. വിവിധ പദ്ധതികൾക്കായി 37388  കോടി രൂപയാണ് ഇതുവരെ  ചെലവായിട്ടുള്ളത്.  എന്നാൽ നാളിതുവരെയും പൂർത്തീകരിക്കാൻ സാധിച്ചത് 21881 കോടി രൂപയുടെ പദ്ധതികൽ മാത്രമാണ് . കഴിഞ്ഞ ഒൻപതു വർഷത്തെ കണക്കാണിത്.  ഇതിൽ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട 104  പദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്.  കിഫ്‌ബി ഇതുവരെ ഏറ്റെടുത്ത പദ്ധതികളിലൊന്നിൽ നിന്നുപോലും സർക്കാരിന് വരുമാനം ലഭിക്കുന്നില്ലാ എന്നത് മന്ത്രി തന്നെ പത്ര സമ്മേളനത്തിൽ സമ്മതിച്ചു.അതുകൊണ്ടാണ് വരുമാനം ലഭിക്കുന്ന പദ്ധതികൾ  നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  അദ്ദേഹത്തിന്  പറയേണ്ടിവന്നത്.

2025  ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം,  കിഫ്‌ബിയുടെ വരുമാന സ്രോതസ്സുകളിൽ മുഖ്യം മോട്ടോർ വാഹന നികുതിയിലെ സെസ് ആണ്.  ഇതുവരെയും ലഭിച്ച 51022  കോടി രൂപയിൽ,  15585  കോടി വാഹന സെസിൽ നിന്നും, 7450  കോടി ബാങ്ക്  വായ്പകളിലൂടെയും,  5650  കോടി ബോണ്ടുകളിലൂടെയും, 4583 കോടി പെട്രോളിയം സെസിലൂടെയും, 4808  കോടി നമ്പർ വായ്പയിലൂടെയും, 3780 കോടി ഹഡ്കോ വായ്‌പയായും, 1718 കോടി പ്രവാസി ചിട്ടിയിലൂടെയും, 1500 കോടി കെ എഫ് സി, 871 കോടി പി എഫ് സി ,331 കോടി പ്രവാസി ഡിവിഡന്റ് സ്കീം എന്നിവയിലൂടെയും,ആണ് സ്വരൂപിച്ചിട്ടുള്ളത്.  ചെലവായത് 36160 കോടി രൂപ മാത്രമാണ്.  ബാക്കി തുക വിവിധ ബാങ്കുകളിൽ നിക്ഷേപമായാണ് കിഫ്‌ബി സൂക്ഷിക്കുന്നത്.

കിഫ്ബിയും മസാല ബോണ്ടുകളും 

കിഫ്ബിയുടെ അക്കൗണ്ടുകളിൽ ആവശ്യത്തിന് പണം ഉള്ളപ്പോൾ,  മസാല ബോണ്ടുകളിൽ നിക്ഷേപിക്കുവാൻ കിഫ്‌ബി മുൻകൈ എടുത്തത്  എന്തിനാണെന്നത്  ദുരൂഹമാണ്. മാത്രമല്ല 2019 മാർച്ച് 19  ന് 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും സ്വരൂപിച്ചത്. അതും അന്ന് ഇന്ത്യയിലെ ബാങ്കുകളിൽ ലഭ്യമായ വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശ നൽകിയാണ് മസാല ബോണ്ട് വാങ്ങിയത്.9.72 ശതമാനമായിരുന്നു അതിൻറ്റെ  പലിശ നിരക്ക്. 5 വർഷ കാലാവധിക്കാന് മസാല ബോണ്ടുകൾ വാങ്ങിയത്. ബോണ്ടിൻറ്റെ  പലിശ ഉൾപ്പെടെ 3195.23 കോടി രൂപയാണ് കിഫ്‌ബി ഈ മസാല ബോണ്ടിനത്തിൽ തിരിച്ചടച്ചത്.  2019 മാർച്ച് 29 നു മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ നേരിട്ടെത്തിയാണ് മസാല ബോണ്ടിന്റെ ലിസ്റ്റിംഗിന്  സാക്ഷ്യം വഹിച്ചത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്റ്റിൻറ്റെ (ഫെമ) നിയമ ലംഘനത്തിലൂടെയാണ് മസാല ബോണ്ട് വാങ്ങിയതെന്ന് പ്രതിപക്ഷം ആനി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനെയൊക്കെ ഡോ .തോമസ് ഐസക്  നിഷേധിച്ചു. മാത്രമല്ല,  പിണറായി  വിജയൻ, ആരോപണ വിധേയനായിട്ടുള്ള   എസ്‌ എൻ സി ലാവലിൻ  കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യു  എന്ന കമ്പനിയെ സഹായിക്കാനാണ് കൂടിയ പലിശക്ക് മസാല ബോണ്ട് പുറത്തിറക്കിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും  പ്രതിപക്ഷം ആരോപിച്ചിരുന്നു .  പ്രസ്തുത ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവാണ്  പിണറായിക്കും, കിഫ്‌ബി എം. ഡിക്കും  എൻഫോഴ്‌സ്‌മെന്റ്  ഡയറക്റ്ററേറ്റ്  നവംബര് 11 ന്  നൽകിയ നോട്ടീസിലൂടെ  പുറത്തുവന്നിരിക്കുന്നത്.  കൂടിയ പലിശക്ക് വായ്പ എടുക്കുന്നതിനെ 2018 ൽ നടന്ന കിഫ്‌ബി യോഗത്തിൽ, അന്നത്തെ ചീഫ് സെക്രട്ടറിയും, ധനകാര്യ വകുപ്പ് സെക്രട്ടറിയും എതിത്തിരുന്നതാണ്. അവരുടെ എതിർപ്പ് അവഗണിച്ചാണ് ധനമന്ത്രി ഡോ .തോമസ് ഐസക്കും, മുഖ്യമന്ത്രി പിണറായിയും  മസാല ബോണ്ട് ഇറക്കുവാൻ  തീരുമാനമെടുത്തത്.  ഈ തീരുമാനം ഭരണഘടനയുടെ 293(1)  പ്രകാരം ഒരു സംസ്ഥാനത്തിന് രാജ്യത്തിനുള്ളിൽ നിന്ന് മാത്രമേ കടമെടുക്കുവാൻ കഴിയു.  ഈ  ഭരണഘടനാ നിയമം ലംഘിച്ചുകൊണ്ടാണ് മസാലബോർഡ് ഇറക്കുവാൻ  മുഖ്യമന്ത്രിയും, ധന മന്ത്രിയും തീരുമാനിച്ചത്. ഇത് തന്നെ പ്രകടമായ അഴിമതിയാണ്.

 മസാല ബോണ്ടിലെ അഴിമതി 

 മുകളിൽ പറഞ്ഞിട്ടുള്ള  ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്  ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് എന്ന വ്യക്തി ഡൽഹി  ഹൈക്കോടതിയിൽ നൽകിയിട്ടുള്ള  കേസ്. മാത്രമല്ല, മസാല ബോണ്ട് ഇടപാടിൽ  കിങ്‌പിൻ  ആയി പ്രവർത്തിച്ചത് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണെന്ന്  ഇതിൽ  ഷെർഷാദ് ആരോപിക്കുന്നു .  ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങൾ  മുദ്രവച്ച കവറിൽ സമർപ്പിക്കാൻ തയ്യാറാണെന്നും, ഷെർഷാദ് ഹൈക്കോടതിൽ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. ആരോപണ വിധേയനായ  ഈ വ്യവസായിയുമായി പിണറായിക്കുള്ള ബന്ധമാണ്  മസാല ബോണ്ടിലെ അഴിമതിയിലേക്കു വിരൽ ചൂണ്ടുന്നത്. 










Monday, 15 December 2025

 


ശാസ്ത്രകവിത 

രചയിതാവ്:  ശാന്തിസദനം  കെ.പ്രഭാകരൻ നായർ, പുന്നപ്ര 

(മനുഷ്യൻ ചന്ദ്രനിലെത്തിയതുമായി  ബന്ധപ്പെട്ട്  ഒരു കുട്ടി അമ്പിളിയമ്മാവനോട് ചോദ്യങ്ങൾ   ചോദിക്കുന്നതാണ് ഇതിവൃത്തം)

കുട്ടി:                       

 അമ്പിളിമാമ കേട്ടല്ലോ 

 അത്ഭുതമായൊരു വർത്താനം 

അമ്പിളിമാമൻ : 

എന്താകുഞ്ഞേ  നീ പറയൂ എന്നെ ചൊല്ലിയതാണെങ്കിൽ 

കുട്ടി :                   

 അങ്ങിനെതന്നെ മാമന്റെ സംഗതി തന്നെ ഞാൻ പറയാം 

 ആരാണ്ടൊക്കെ പേടകമൊന്നിൽ മാമൻ സവിധെ വന്നില്ലേ?

അമ്പിളിമാമൻ :

വന്നിട്ടവർ ഉടനെതന്നെ  ഭൂമിയിലേക്ക് മടങ്ങീലോ 

കുട്ടി:                      

 വന്നവർ കയ്യിൽ വല്ലതുമൊന്ന്  ഞങ്ങൾക്കായി ഏൽപ്പിച്ചോ?

അമ്പിളിമാമൻ : 

വന്നവർ കയ്യിൽ കല്ലും, മണ്ണും അന്നേ  തന്നെ ഏൽപ്പിച്ചു 

 ലക്ഷം നാഴിക പാഞ്ഞീടും  റഷ്യക്കാരുടെ  റോക്കറ്റ് 

 ലക്‌ഷ്യം തെറ്റാതിവിടെത്തി, പക്ഷെ  ആളതിലില്ലല്ലോ

കുട്ടി :                     

 ആഹാ ഇനിയും വരുമല്ലോ ആളു കയറ്റിയ റോക്കറ്റ് 

അമ്പിളിമാമൻ :

 അന്നെൻകുഞ്ഞേ  നീ വരുമോ അമ്മാവൻറ്റെ  അടുത്തേക്ക് 

കുട്ടി:                      

 അച്ഛനുമമ്മയുമുണ്ടെങ്കിൽ പക്ഷേ ഞാനും വന്നേക്കും  

  

Tuesday, 25 November 2025


            സാംസ്‌കാരിക കേരളത്തിൻറ്റെ  വിളക്കുമരം 

അഡ്വ.പി.എസ് .ശ്രീകുമാർ 

ഒരു വിദ്യാർത്ഥി സംഘടനാ നേതാവിൽ നിന്നും, മലയാള ഭാഷക്ക് കനത്ത സംഭാവനകൾ നൽകിയ  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും, കേരളമെങ്ങും അറിയപ്പെടുന്ന സാംസ്‌കാരിക നായകനായും മാറിയ ഡോ.എം.ആർ.തമ്പാനെന്ന, മേടയിൽ രാഘവൻ തമ്പാൻറ്റെ,   യഥാർത്ഥ ജീവിത ചിത്രമാണ്  "ഡോ.എം.ആർ. തമ്പാൻ- വിജ്ഞാനത്തിൻറ്റെ  വിളക്കുമരം" എന്ന  ജീവചരിത്ര ഗ്രന്ഥം. 

അറുപതുകളിൽ, ബംഗാളിൽ തുടങ്ങിയ  ഘേരാവോ  എന്ന സമരമുറ  കേരളത്തിൽ ആദ്യമായി  സംഘടിതമായ രീതിയിൽ അരങ്ങേറിയത്  കൊട്ടറ  ഗോപാലകൃഷ്ണൻ, ചിറ്റാർ രാജൻ, എം.ആർ തമ്പാൻ, അൻസാർ റഹിം,  ഭാരതീപുരം ശശി, രാജൻകുഞ്ഞു , പി.കെ. ദിനമണി  തുടങ്ങിയ  വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നേതൃത്വം നൽകിയ കൊല്ലം എസ്എ.ൻ.കോളേജിലായിരുന്നു. ഈ സമരത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, അതിൻറ്റെ  വിശദാംശങ്ങളും പറഞ്ഞുകൊണ്ടാണ്  ജീവചരിത്രം ആരംഭിക്കുന്നത്.  എസ് .എൻ.കോളേജിലെ പഠനകാലയളവിൽ കെ.എസ.യു വിനെ നയിച്ച തമ്പാൻ, കോളേജ് യൂണിയൻ  ചെയർമാനായത് , പിന്നീട്  സി.പി.എം നേതാവും, മന്ത്രിയുമായ ജി.സുധാകരനെ  തോൽപ്പിച്ചുകൊണ്ടായിരുന്നു.   തന്നോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച മറ്റു സുഹൃത്തുക്കളെപ്പോലെ,  ഒരു രാഷ്ട്രീയ നേതാവായി മാറേണ്ടിയിരുന്ന തമ്പാൻ, ആകസ്മികതയുടെ  ചിറകിലേന്തിയാണ്  പ്രശസ്‌ത  സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ എൻ.വി. കൃഷ്‌ണവാരിയരുടെ ക്ഷണപ്രകാരം  ഭാഷ ഇൻസ്റ്റിട്യൂട്ടിലെ ജോലിയിൽ പ്രവേശിക്കുന്നത്. എൻ.വി.കൃഷ്ണവാര്യരോടൊത്തുള്ള സാഹിത്യ സപര്യ  മലയാള ഭാഷക്കുതന്നെ പുതിയ മാനങ്ങൾ നൽകുവാനുള്ള പ്രചോദനമായി മാറി. ഒടുവിൽ കൃഷ്ണവാര്യർ ഇരുന്ന കസേരയിൽ ഇരിക്കാനുള്ള  യോഗവും അദ്ദേഹത്തെ തേടി വന്നു.

 1995 -2000  കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ  വേദശബ്ദ രത്‌നാകരം  എന്ന ബ്രിഹത് ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സാധിച്ചത്.  സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത്  വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത്  അദ്ദേഹത്തിന്റെ  ദീർഘദൃഷ്ടിയുടെ   തെളിവാണ്.  ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ  വിപുലമായ  സാദ്ധ്യതകൾ  ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109  ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ച്  അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട്  പ്രകാശനം ചെയ്യാൻ സാധിച്ചത്  മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.

2001-2004     കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ  നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ,    ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ    എം.എം.ഹസ്സനെ  സംരക്ഷിച്ചു നിർത്തിയതിലും  വലിയ പങ്കാണ് വഹിച്ചത്.   എ.കെ.ആൻ്റണി  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ  എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു.  ഡോ . തമ്പാനെ  പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു.  അതുവരെയും,  സർവ്വവിജ്ഞാനകോശത്തിന്  സ്വന്തമായി  ഒരു ആസ്ഥാനമില്ലാതെ  വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി  സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം  സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം.  ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന  ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്.  ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ്,  സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന   ആവശ്യവുമായി  സർക്കാരിനെ സമീപിച്ചു.  അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്,  കൽപ്പന   ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള " സർക്കാർ കൽപ്പന"  ഇറക്കിയത്. പിന്നീട് അത് പൊളിച്ചുമാറ്റി   ഒരു പുതിയ മന്ദിരം തന്നെ ആ സ്ഥലത്തു കാലക്രമേണ ഉണ്ടായി.  അദ്ദേഹം അവിടെയുണ്ടായിരുന്ന കാലഘട്ടത്തിലാണ്  പ്രവാസികളായി വളരുന്ന പുതുതലമുറയിലെ കുട്ടികൾക്ക് മലയാളം പഠിക്കാൻ ആവിഷ്കരിച്ച എഴുത്തച്ഛൻ പാക്കേജും  സി.ഡി.റോമുകൾ തയ്യാറാക്കലും, അനുഷ്ടാനകലകളുടെ  പ്രചാരണത്തിനായി സി.ഡി.കൾ  നിമിച്ചുതുടങ്ങിയതുമെല്ലാം ആരംഭിച്ചത് .

ഒരു ഇടവേളക്കുശേഷം, 2011 ൽ   അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട്  ഡയറക്ടറായി നിയമിതനായി.  അന്നത്തെ  സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു.   അതിൻറ്റെ  ഭാഗമായി   ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100  ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്.  ആ  കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.   ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40  വാള്യങ്ങളിലായി  പ്രസിദ്ധീകരിച്ചതും   ഈ കാലഘട്ടത്തിലായിരുന്നു.

 ഡോ . മന്മോഹന് സിംഗ്  നേതൃത്വം നൽകിയ   കേന്ദ്ര സർക്കാരും,  അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ്,  മലയാളത്തിന്  നൽകിയ  ശ്രേഷ്‌ഠ ഭാഷ പദവി.  മലയാളത്തിന് 1500  വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി  ഈ പദവി  നമുക്ക് നിഷേധിച്ചത്.   ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ   ഓ.എൻ.വി  ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും  ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.  ഈ കമ്മിറ്റിക്ക്   ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത്  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടുമാണ്  മലയാളത്തിനു ശ്രേഷ്ഠഭാഷാ  പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്.  മലയാള ഭാഷ ഉള്ളിടത്തോളം കാലം  ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച  ഉമ്മൻചാണ്ടിയെയും,  മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ  എന്നിവരെയും ഡോ .തമ്പാനെയും  ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. 

ഡോ ..തമ്പാൻ മലയാള ഭാഷക്കും, സാഹിത്യത്തിനും മാത്രമല്ല നമ്മുടെ സാംസ്‌കാരിക രംഗത്തും  നൽകിയിട്ടുള്ള സംഭാവനകൾ    ജീവചരിത്ര രചയിതാവായ കെ.ബി. വസന്തകുമാർ, സദ്ഭാവനാ  ട്രസ്റ്റ്  പ്രസിദ്ധീകരിച്ച  ഈ  പുസ്തകത്ത്തിലൂടെ  വായനക്കാരിലേക്ക് പകർന്നു നൽകുന്നു. 

അഡ്വ.പി.എസ് .ശ്രീകുമാർ