Sunday, 12 December 2021
Friday, 3 December 2021
ഇന്ത്യാ -റഷ്യ സൗഹൃദവും പുടിൻറ്റെ സന്ദർശനവും
കോവിഡ് -19, ആരംഭിച്ചശേഷം, വിദേശ സന്ദർശനങ്ങളെല്ലാം ഒഴിവാക്കിയിരുന്ന റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ, ആദ്യം നടത്തുന്ന വിദേശ സന്ദർശനം ഡൽഹിയിലേക്കാണ്. രണ്ടായിരത്തിനു ശേഷം ഇന്ത്യയും, റഷ്യയും തുടങ്ങിയ വാർഷിക ചർച്ചകളും , രാഷ്ട്ര തലവന്മാർ തമ്മിലുള്ള ഉച്ചകോടി യോഗങ്ങളുമാണ് ഡിസംബർ 6 ന് നടത്തുന്ന സന്ദർശനത്തിലെ മുഖ്യ അജണ്ട.
1971 ലെ ഇന്ത്യാ -പാകിസഥാൻ യുദ്ധത്തിനും, ബംഗ്ലാദേശ് വിമോചനത്തിനും മുന്നോടിയായി രൂപം കൊണ്ടതാണ് ഇന്ത്യാ -യു എസ് എസ് ആർ സൗഹൃദ കരാർ . ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെസ്വതന്ത്ര ഇന്ത്യ കടന്നുപോയ്‌കൊണ്ടിരുന്ന അവസരത്തിലാണ് 1971 ആഗസ്റ്റ് മാസത്തിൽ , ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, സോവിയറ്റ് പ്രസിഡണ്ട് ബ്രെഷ്നേവും സൗഹൃദ കരാറിൽ ഒപ്പിട്ടത്. ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടതിനെ തുടർന്ന് പാകിസ്താനിൽ ഉണ്ടായ ആഭ്യന്തര കലാപങ്ങളുടെ ഫലമായി കിഴക്കൻ ബംഗാളിൽ മുജീബുർ റഹ്മാൻറ്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം അതിൻറ്റെ ഉച്ചസ്ഥായിലെത്തിയപ്പോൾ ഏകദേശം ഒരു കോടിയോളം കിഴക്കൻ ബംഗാളുകാരാണ് പശ്ചിമ ബംഗാളിൽ അഭയാർഥികളായി എത്തിയത്. ശീതസമരം കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പാകിസ്താന് സഹായവുമായി അമേരിക്കയും, ചൈനയും അണിനിരന്നു. ഈ സന്നിഗ്ദ്ധ ഘട്ടത്തിലാണ് സോവിയറ്റ് യൂണിയനുമായി ഇന്ത്യ സൗഹൃദ കരാർ ഒപ്പിട്ടത്. ഈ കരാറിൻറ്റെ ബലത്തിലായിരുന്നു ഇന്ത്യക്കും, കിഴക്കൻ ബംഗാളിലെ ജനങ്ങൾക്കും എതിരെ നടത്തിയ യുദ്ധത്തിൽ, അവരെ തോൽപ്പിക്കാനും, ബംഗ്ലാദേശിൻറ്റെ വിമോചനത്തിന് സഹായിക്കാനും ഇന്ത്യക്കു സാധിച്ചത്. ഈ വര്ഷം ബംഗ്ലാദേശ് വിമോചനത്തിൻറ്റെ സുവർണ ജൂബിലി ആണ്. ഇരുപതു വർഷ കാലാവധിയുള്ള സൗഹൃദ കരാർ പുതുക്കേണ്ട അവസരം എത്തിയപ്പോഴാണ്, 1991 ൽ , സോവിയറ്റ് യൂണിയൻ തകരുകയും റഷ്യയുൾപ്പെടെയുള്ള നിരവധി സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടാകുകയും ചെയ്തത്. കൂട്ടത്തിൽ ഏറ്റവും വലുതും ശക്തവുമായിരുന്ന റഷ്യ സ്വാഭാവികമായി സോവിയറ്റ് യൂണിയൻറ്റെ പിന്തുടർച്ചക്കാരായിമാറി. തുടർന്നാണ് വീണ്ടും ഇരുപതു വർഷത്തേക്ക് റഷ്യയുമായി സൗഹൃദ കരാർ നമ്മൾ പുതുക്കിയത്.1971 മുതൽ നമ്മുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് റഷ്യ. വാണിജ്യ-ശാസ്ത്ര-പ്രതിരോധ രംഗങ്ങളിലെല്ലാം രണ്ടു രാജ്യങ്ങളും വളരെ അടുത്താണ് പ്രവർത്തിക്കുന്നത്. എന്നാൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് പഴയ ഊഷ്‌മളത ഇല്ലായെന്നത് ഒരു വസ്തുതയാണ്. അതിനു കാരണം മോഡി സർക്കാരിൻറ്റെ അമിതമായ അമേരിക്കൻ വിധേയത്വമാണ്. അതോടെ ചൈനയുമായും, പാകിസ്ഥാനുമായും റഷ്യ കൂടുതൽ സൗഹൃദത്തിലായി.
ശക്തമായ വ്യാപാര ബന്ധങ്ങൾ
ഇന്ത്യയും റഷ്യ യും തമ്മിലുള്ള വ്യാപാര ബന്ധം വളരെ വിപുലമാണ് . പ്രതിരോധം, ഘനവ്യവസായം, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, മോട്ടോർ വാഹനം, മരുന്നുകൾ, ഷിപ്പിംഗ്, ശൂന്യാകാശ സഹകരണം, ന്യൂക്ലിയർ റിയാക്ടർസ് , ശാസ്ത്രസാങ്കേതിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ റഷ്യയുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ട്. പരസ്പര വ്യാപാരം 2012 ൽ 1.5 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ 10.11 ബില്യൺ ഡോളറായി വർധിച്ചു. വാണിജ്യ ബന്ധങ്ങൾ 2025 ആകുമ്പോഴേക്കും 30 ബില്യൺ ഡോളറായി വളർത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
പ്രതിരോധരംഗത്താണ് റഷ്യയുമായി ഏറ്റവും കൂടുതൽ സഹകരണം നമുക്കുള്ളത്. നമ്മുടെ പ്രതിരോധ സേനകളുടെ ശക്തി ഇന്നും റഷ്യയുടെ പിന്തുണയാണ്. പ്രതിരോധസേനക്ക് ആവശ്യമായ ആയുധസാമഗ്രികളിൽ 65 ശതമാനവും ലഭിക്കുന്നത് റഷ്യയിൽ നിന്നുമാണ്. തോക്കുകൾ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, സുഖോയ് യുദ്ധവിമാനങ്ങൾ,മിസൈലുകൾ എന്നിവയുടെ നിർമാണത്തിലും റഷ്യയുടെ സഹകരണം നമുക്കുണ്ട്. ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുന്നത്. മധ്യദൂര മിസൈലുകളിൽ ലോകത്ത് ഏറ്റവുമ ശക്തമായ മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്. 2018 ലെ ഇന്ത്യാ - റഷ്യ വാർഷിക ഉച്ചകോടിയിൽ 39000 കോടി രൂപ മുടക്കി റഷ്യയിൽ നിന്നും "എസ് -400 ട്രയംഫ് " വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഉണ്ടാക്കിയ ഉടമ്പടിയാണ് അടുത്തകാലത്ത് ഇന്ത്യ ഏർപ്പെട്ട കരാറുകളിൽ ഏറ്റവും പ്രധാനം.
എസ് - 400 ഇടപാടും അമേരിക്കയുടെഭീഷണിയും
ഇന്ന് ലോകത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ് എസ് -400 . അമേരിക്കയുടെ THAA D {Terminal High Altitude Area Defence } മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ മികവുറ്റതാണ് ഇത്. ചൈന, ടർക്കി തുടങ്ങി നിരവധി രാജ്യങ്ങൾ എസ് -400 സംവിധാനം റഷ്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നും എസ് -400 വാങ്ങുന്ന രാജ്യങ്ങളെയെല്ലാം അമേരിക്കയുടെ എതിരാളികളായി കണക്കാക്കി CAATSA [Countering America ' s Adversaries Through Sanctions Act ]അനുസരിച്ചു ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വാങ്ങിയ പല രാജ്യങ്ങൾക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. അമേരിക്കയുടെ ഭീഷണിയെ അവഗണിച്ചുകൊണ്ടാണ് ഇന്ത്യ എസ് -400 കരാർ റഷ്യയുമായി ഒപ്പുവച്ചത്. 2021 ഡിസംബറിൽ തന്നെ ഈ ഓർഡർ അനുസരിച്ചുള്ള ആദ്യ ബാച്ച് എസ് -400 ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ചൈനയും പാകിസ്താനുമായി നിലനിൽക്കുന്ന ശത്രുതയും, യുദ്ധസമാനവു മായ സാഹചര്യത്തിൽ , CAATSA യുടെ പരിധിയിൽ നിന്നും ഇളവ് അനുവദിക്കണം എന്ന് നമ്മൾ ആവശ്യപെട്ടിട്ടുണ്ട്. ചൈനയുമായി അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധത്തിന്റ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ അമേരിക്കക്ക് ആവില്ലെന്നാണ് എന്നാണ് പ്രതീക്ഷിക്കുന്നത്.
പുടിൻ ഇന്ത്യയിൽ നടത്തുന്ന ചർച്ചകളിൽ അഫ്ഘാനിസ്ഥാനിലെ പ്രശ്നങ്ങളും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള മാര്ഗങ്ങളും കടന്നു വരും. അതുപോലെ തന്നെ പ്രതിരോധ രംഗത്ത് 5000 കോടി രൂപ മുതൽ മുടക്കിൽ 7.5 ലക്ഷം എ കെ 203 റൈഫിളുകൾ നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുവാനും സാധ്യത ഉണ്ട്. ചൈനയുമായി നിലനിൽക്കുന്ന സംകീർണമായ അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുവാൻ റഷ്യയുടെ ഇടപെടലുകളും, സഹായങ്ങളും ചർച്ചകളിൽ വരുവാൻ ഉള്ള സാധ്യതകളും നിലനിൽക്കുന്നു. ഏതായാലും കൂടുതൽ മേഖലകളിലേക്ക് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാൻ ഈ ഉച്ചകോടിയിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.എസ് ശ്രീകുമാർ
9847173177
Monday, 29 November 2021
നവ കേരളത്തിലെ മമ്മൂഞ്ഞുമാർ
പി.എസ് .ശ്രീകുമാർ
മലയാള സാഹിത്യത്തിലെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻറ്റെ പ്രശസ്തമായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞു . നാട്ടിൽ ആര് ഗർഭം ധരിച്ചാലും അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു വീമ്പുപറയുന്ന മമ്മൂഞ്ഞിന്റെ മനസികാവസ്ഥയിലാണ് പിണറായി സർക്കാർ. നാടിന് എന്തെങ്കിലും നേട്ടമുണ്ടായാൽ, കീഴ്മേൽ നോക്കാതെ അതിൻറ്റെ മൊത്തം നേട്ടവും സര്കാരിന്റെതാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ പി. ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന തന്ത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കൊച്ചി-മെട്രോ, കണ്ണൂർ എയർപോർട്ട്, ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ പശ്ചാത്തല വികസന പദ്ധതികൾ നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുകയെന്ന ഒരു കാര്യം മാത്രമേകഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തിട്ടുള്ളെങ്കിലും അതിന്റെ എല്ലാം പിതൃത്വം സ്വയം ഏറ്റെടുത്തു വീമ്പു പറയാൻ പിണറായി സർക്കാർ കോടികളാണ് ചെലവഴിച്ചത്. ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
നീതി ആയോഗിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ ബഹുതല സ്പർശിയായ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത് 2015 - 16 ലെ കുടുംബാരോഗ്യ സർവ്വേ നാലിന്റെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോർട്ട് അനുസരിച്ചു് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 0.71 ശതമാനം പേര് മാത്രമേ ദാരിദ്ര്യ രേഖക്ക് താഴെയുള്ളു.കേരളത്തിന് തൊട്ടുമുമ്പുള്ള മറ്റ് ചില സംസ്ഥാനങ്ങളുടെ നിരക്ക് ഗോവ 3.76 , സിക്കിം 3.82, തമിഴ്‌നാട് 4 .89, പഞ്ചാബ് 5.59, ഹിമാചൽ പ്രദേശ് 7.62, കർണാടകം 13.16 എന്നിങ്ങനെയാണ്. ഈ ലിസ്റ്റ് അനുസരിച്ചു ഏറ്റവും ഉയർന്ന നിരക്കിൽ ദാരിദ്ര്യം ഉള്ളത് ബീഹാറിലാണ് . അവിടെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്. തൊട്ടുപിറകിലുള്ള ജാർഖണ്ഡിൽ 42.16 , ഉത്തർപ്രദേശിൽ 37.79 , മധ്യപ്രദേശിൽ 36.69 എന്നിങ്ങനെയാണ് ദരിദ്രരുടെ ശതമാനം . പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങി പന്ത്രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിർവചിച്ചതു. യൂ ഡി എഫ് സർക്കാരിന്റെ കാലത്തു നൽകിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപ യോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കാൻ, സ്കൂൾ വിദ്യാർത്ഥികൾക്ക്, കോഴിമുട്ട ഉൾപ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യു ഡി എഫ് സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രാധാന്യം യു ഡി എഫ് സർക്കാർ 2011 മേയിൽ , അധികാരത്തിൽ കയറിയ ഉടൻ പ്രഖ്യാപിച്ച ഒരു രൂപയ്ക്ക് അരി എന്ന പദ്ധതിയാണ്. എ പി എൽ ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങൾക്കും ഒരു രൂപയ്ക്കു ഒരു കിലോ അരി സർക്കാർ നൽകി. 82 ലക്ഷം വനിതകളെ കാർഡ് ഉടമകളാക്കി, കാർഡ് പുതുക്കി നൽകി.
ഭക്ഷ്യ സുരക്ഷാ നിയമം
ഭക്ഷണം ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2013 സെപ്റ്റംബറിൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ദേശിയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിനെ തുടർന്ന്, കേരളത്തിലും ഈ പദ്ധതി 2016 ൽ യു ഡി എഫ് സർക്കാർ നടപ്പിലാക്കി. അന്ത്യോദയ അന്നയോജനാ വിഭാഗക്കാർക്ക് 5 കിലോ അരിയും , 5 കിലോ ഗോതമ്പും സൗജന്യമായി നൽകി. മുന്ഗണന വിഭാഗത്തിൽ പെട്ടവർക്ക് ഒരാൾക് ഒരു മാസം 4 കിലോ അരിയും, 5 കിലോ ഗോതമ്പും കിലോക്ക് 2 രൂപ നിരക്കിൽ നൽകി. അതിൽ 1 രൂപ റേഷൻ കടക്കാർക്കുള്ള കമ്മീഷൻ നല്കുന്നതിനായിരുന്നു. പൊതു വിഭാഗത്തിൽ സബ്‌സിഡി ഉള്ളവർക്ക് ഒരാൾക്ക് 2 രൂപ [സർവീസ് ചാർജ് ഉൾപ്പെടെ] നിരക്കിൽ 2 കിലോ അരിയും ഒരു കാർഡിന് 2 കിലോ ആട്ടയും, ഗോതമ്പും നൽകി. സബ്സിഡി ഇല്ലാത്ത കാർഡിന് , ഒരു കാർഡിന് 2 അല്ലെങ്കിൽ 3 കിലോ അരി 9.90 രൂപ നിരക്കിലും, ഗോതമ്പു 7.70 രൂപ നിരക്കിലുമാണ് നൽകിയത്.
ഗർഭിണികൾക്ക് പ്രതിമാസം 1000 രൂപ വീതം ആര് മാസം പ്രത്യേക ധന സഹായം, 6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗനവാടിയിലൂടെ പോഷകമൂല്യമുള്ള ഭക്ഷണവും, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക സ്കൂളുകളിൽ ഉച്ചഭക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക ഭക്ഷണം. പ്രായപൂർത്തിയായ സ്ത്രീ റേഷൻ കാർഡിലെ ആദ്യ പെരുകാരി തുടങ്ങി നിരവധി പദ്ധതികളാണ് യു ഡി എഫ് കാലയളവിൽ നടപ്പിലാക്കിയത്.
സൗജന്യ ചികിത്സ പദ്ധതികൾ
2012 നവംബർ 1 മുതൽ, സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുവരെയുള്ള ആശുപത്രികളിൽ 595 ഇനം ജനറിക് മരുന്നുകൾ സൗജന്യമായി നൽകി. ഗർഭാവസ്ഥയും , നവജാത ശിശു പരിശോധനയും, നവജാത ശിശുവിൻറ്റെ ഒരു വയസ്സുവരെയുള്ള ചികിത്സയും പൂർണമായും സൗജന്യമായി നൽകുന്നതിനുള്ള 'അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി. 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, എല്ലാ ചികിത്സയും എ പി എൽ / ബി പി എൽ വ്യാത്യേസമില്ലാതെ സർക്കാർ ആശുപതികളിൽ സൗജന്യമായി നൽകുന്ന ബ്രിഹത് പദ്ധതിയായ "ആരോഗ്യകിരണം" ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും, ചികിത്സയും, മരുന്നും നൽകുന്ന "അമൃതം ആരോഗ്യം" പദ്ധതിയും, അർബുദ രോഗ പരിശോധനയും, ചികിത്സയും, മരുന്നും സൗജന്യമായി നൽകുന്ന "സുകൃതം" പദ്ധതി എന്നിവയും ആരംഭിച്ചു.
കാരുണ്യ പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് ശാസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾക്ക് സഹായം നൽകുന്ന കാരുണ്യ പദ്ധതിയാരംഭിക്കുകയും, 82000 പേർക്കായി 650 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ വരുമാനമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്. ക്ഷേമ പെൻഷനുകൾ ഏറ്റവും കുറഞ്ഞത് 600 രൂപയും, 80 വയസ്സ് കഴിഞ്ഞവർക്ക് 1200 രൂപയുമായി വർധിപ്പിക്കുകയും, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 14 ലക്ഷം പേർക്ക് പെൻഷൻ നൽകിയത്തിൽ നിന്നും , 34 ലക്ഷം പേർക്കായി വർധിപ്പിച്ചു നൽകുകയും ചെയ്തു.
ഇങ്ങനെയുള്ള നിരവധി ജനക്ഷേമകരമായ നടപടികളിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ 2011-16 കാലയളവിൽ കൈക്കൊണ്ടത്. എന്നാൽ പിണറായി ഭരണത്തിൽ എന്താണ് സംഭവിക്കുന്നത് ?
പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രത
വിശപ്പ് സഹിക്കാൻ പറ്റാതെ അരി എടുത്തതിനു മധുവെന്ന പാവപ്പെട്ട ഒരു ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവം മനുഷ്യത്വമുള്ള ആശ്രുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞുകാണില്ല. ഇടതു സർക്കാരിന്റെ കാലത്താണ് ഈ ആൾക്കൂട്ട കൊലപാതകം വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും സംഭവിച്ചത്. വിശപ്പകറ്റാൻ ഭക്ഷ്യ ധാന്യം എടുത്തതിനു ഒരു ആദിവായി യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. യു ഡി എഫിന്റെ കാലത്തു 91 കോടി രൂപ ചെവഴിച്ചു അട്ടപ്പാടിയിൽ നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ഇടതു സർക്കാർ തകർത്തതോടെയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ അട്ടപ്പാടിയിൽ മരിച്ചുവീഴുന്നതു. പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രതയുടെ ചിത്രമാണ് ഇന്ന് അട്ടപ്പാടിയിൽ കാണുന്നത്. 2015-16 കാലയളവിലെ അവസ്ഥയിൽ നിന്നും കേരളത്തെ എല്ലാ മേഖലകളിലും ഇടതു സർക്കാർ തകർത്ത ചിത്രമാണ് നാം ഇന്ന് കാണന്നതു.
പി.എസ് .ശ്രീകുമാർ
9847173177
Tuesday, 23 November 2021
സ്ത്രീ പീഡകരുടെ സംരക്ഷകരായ ഇടതുപക്ഷ സർക്കാർ
പി. എസ് .ശ്രീകുമാർ
സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും
പെൺകുട്ടികളുടെയും സുരക്ഷിതത്വത്തിനു വേണ്ടിയും , സംസ്ഥാന
ഗവർണർ ആരിഫ്
മുഹമ്മദ്
ഖാൻ നടത്തിയ ഉപവാസം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഭരണഘടനാ
പദവിയുള്ള സംസ്ഥാന ഗവർണർ , താൻ തലവനായ
ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ സംഭവങ്ങളെക്കുറിച്ചു
ജനങ്ങളിൽ ജാഗ്രതയും, ബോധവൽക്കരണവും
നടത്തുവാനായി
ഉപവാസം
നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു. സ്ത്രീ
ശാക്തീകരണത്തിലും സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ
നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചു കൂവുന്ന
സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു ഗവർണറുടെ
ഉപവാസം.തളളിനപ്പുറം, പിണറായി ഭരണത്തിൽ സ്ത്രീ
സുക്ഷിതത്വത്തിനു യാതൊരു വിലയും കല്പിക്കുന്നില്ലെന്നു
ഗവർണർക്കു
ബോധ്യമായത് കൊണ്ടായിരിക്കുമല്ലോ രാജ്ഭവനിൽ
തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .
നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം
ലിംഗ സമത്വത്തിന്റെ
ആവശ്യകത
ഊന്നി പറയുന്ന ഭരണഘടനയാണ് നമ്മുടേത്. "പദവിയിലും
അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ വ്യക്തമായി
പറഞ്ഞിട്ടുള്ളതിനു പുറമേ , പൗരന്റെ മൗലികാവകാശവുമാണ്. അനുച്ഛേദം
14 ൽ പറയുന്നത് " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു
യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ സമത്വമോ സമമായ സംരക്ഷണമോ
നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള
"മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം
അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം യാതൊരു
പൗരനോടും വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന
വാഗ്ദാനം,
അനുച്ഛേദം
14 നോട്
കൂട്ടിവായിക്കണം.
സ്ത്രീകളോട്
വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന
സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു നിയമമായതു
ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന 1961 ൽ ആയിരുന്നു.
എന്നാൽ, സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന
അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി
ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ
വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.
പഞ്ചാബ്,
ഉത്തർപ്രദേശ്,
മഹാരാഷ്ട്ര,
മധ്യപ്രദേശ്,
ഗുജറാത്ത്,
കർണാടകം
ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും
നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ പ്രക്ഷോഭനടപടികളുമായി
മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീധനത്തിന്റെ
പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983 ൽ ഇന്ത്യൻ
ശിക്ഷാ നിയമം സെക്‌ഷൻ 498 എ ഭേദഗതി വരുത്തുവാൻ
അന്നത്തെ
ഇന്ദിര ഗാന്ധി സർക്കാർ മുൻകൈ എടുത്തത്. . ഭേദഗതിയനുസരിച്
ശാരീരികമോ,
മാനസികമോ
ആയ പീഡിപ്പിക്കലുകളും ശിക്ഷാർഹമാക്കി. സ്ത്രീധന
തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും
കുറ്റകരമാക്കികൊണ്ടു
ഇന്ത്യൻ തെളിവ് നിയമം സെക്‌ഷൻ 113 എ ഭേദഗതി വരുത്തി. വിവാഹത്തിന്
ശേഷം
7
വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം നടത്തണമെന്ന
വകുപ്പ് ഉൾപ്പെടുത്തി ക്രിമിനൽ പ്രോസെജുവർ കോഡിലും ഭേദഗതി
വരുത്തി. ഇതിന് അനുബന്ധമായി, സംസ്ഥാന സർക്കാർ
ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ " സർക്കാർ
ഉദ്യോഗസ്ഥന്മാർ അവരുടെയോ അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക്
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് " പുതിയ
സെക്‌ഷൻ ചേർത്തു
. 1984 ൽ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. ഇതനുസരിച്ചു
വിവാഹവുമായി
ബന്ധപ്പെട്ടോ
, വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ
മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ
മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും , വിലയുള്ള
പ്രമാണങ്ങളും സ്ത്രീധനമാണ്.
2004 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന
അവസരത്തിൽ, സർവീസിൽ പ്രവേശിക്കുന്ന
ഉദ്യോഗസ്ഥർ തങ്ങളുടെ വിവാഹത്തിന് സ്ത്രീധനം
വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം തങ്ങളുടെയും,
വധുവിന്റെയും
മാതാപിതാക്കളുടെ ഒപ്പോടുകൂടി വകുപ്
അധ്യക്ഷന്മാർക്ക് സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട് ,
സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി ഉത്തരവിറക്കി.
എന്നാൽ
ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും വകുപ്പ്
അധ്യക്ഷന്മാർ ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി
ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം,
കോഴിക്കോട്
എന്നീ മേഖലകളിൽ
സ്ത്രീധന നിരോധന ഓഫീസർമാരെയും
ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ അതെല്ലാം
നിഷ്ഫലമാക്കി.
ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ
വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും , വനിതകളുമായി
ബന്ധപ്പെട്ട പ്രശ്നങ്ങളിലും അന്വേഷിച്ചു പരിഹാരം
കാണുന്നതിനായിട്ടാണ് വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്.
കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്
ദേശീയ
വനിതാ കമ്മീഷൻറ്റെ മാതൃകയിൽ സംസ്ഥാന വനിതാ
കമ്മീഷൻ ബിൽ തയ്യാറാക്കിയത്. എന്നാൽ ഇത്
നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ
കമ്മീഷൻ അധ്യക്ഷയായി നിയമിതയായതു പ്രശസ്ത കവയിത്രിയും
സാമൂഹ്യ
പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള പരേതയായ
സുഗതകുമാരി
ടീച്ചർ ആയിരുന്നു. അവർ കമ്മീഷൻ
അധ്യക്ഷയായി ചുമതയേറ്റതു 1996 മാർച്ച്
മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട്
ക്രിയാത്മകമായ
പ്രവർത്തനങ്ങളാണ്
സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ
നിലവിലെ പിണറായി സർക്കാർ ഈ കമ്മീഷനെ
മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു.
പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട ഏതു
പരാതിയിലും അന്വേഷണം നടത്തുന്നതിന്
മാർക്സിസ്റ്റ്
പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു
തുറന്ന പറഞ്ഞത് വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.
വനിതകളോട്
വളരെ
ക്രൂരവും മനുഷ്യത്വ രഹിതവുമായി പെരുമാറിയ എം.സി.
ജോസഫൈനെ ഒടുവിൽ പിണറായി സർക്കാരിന് തന്നെ
പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും
വനിതാ
പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം. കോൺഗ്രസ്
സര്കാരുകൾക്കുകീഴിൽ വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും
നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ്
സർക്കാരുകൾ രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ
വരമ്പുകൾ തീർത്തും മാത്രമേ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ.
അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു ഫലപ്രദമായി പ്രവർത്തിക്കുവാൻ
സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.
രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ
ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ് സ്ത്രീധനത്തിനെതിരെയുള്ള
രോഷാഗ്നി കേരള സമൂഹത്തിൽ ഇപ്പോൾ ആളിക്കത്തിക്കാൻ
ഇടയാക്കിയത് .
മൂന്നു
പേരും 25 വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.
ഇതിൽ
ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്. സുന്ദരിയായ
ഈ കുട്ടിയെ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ
വിവാഹം ചെയ്തപ്പോൾ
100 പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും നൽകിയിരുന്നു.
കാറിനു
പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും
ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം
. സ്ത്രീധന തർക്കത്തെ തുടർന്നാണ് ആ കുട്ടി
ഭർതൃ
ഗൃഹത്തിൽ വച്ച് മരണമടഞ്ഞത് എന്നതിൽ ആർക്കും
സംശയമില്ല. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്
19 വയസ്സുകാരിയായ സുചിത്ര ഭർതൃഗൃഹത്തിൽ മരണപ്പെട്ടതാണ്
രണ്ടാമത്തെ കേസ്. വിവാഹ സമയത് 51 പവൻ സ്വർണവും, ഒരു
കാറും കൊടുത്തിരുന്നു. ഇതിനു പുറമെ 10 ലക്ഷം രൂപകൂടി
വേണമെന്ന് പറഞ്ഞു , ഭർത്താവു വിഷ്ണുവും അയാളുടെ
വീട്ടുകാരും ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
മൂന്നാമത്തെ
കേസ് തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി 3
ലക്ഷം
രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭർതാവ്
സുരേഷിന്റെ
വീട്ടുകാർ
മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന
കുട്ടി
മരണമടയുന്നത് .
സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ
സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം പിണറായി
സർക്കാരിന്റെ കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടക്ക് 66 സ്ത്രീധന
മരണങ്ങളും 15143 പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015 ൽ
7 സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്. ഓരോ
വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി
ബന്ധപ്പെട്ട പോലീസ് കേസുകൾ 2715 ആയിരുന്നു.വനിതാ
മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന് വെറും
മുദ്രാവാക്യങ്ങൾ മാത്രമാണ്. ഈ സർക്കാർ
അധികാരത്തിലേറിയശേഷം കഴിഞ്ഞ ഏപ്രിൽ മാസം വരെ പെൺകുട്ടികൾ
ഉൾപ്പെടെ 16656 സ്ത്രീകളാണ് ബലാൽ
സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട്
ചെയ്യാത്ത ദിവസങ്ങളില്ല. ഉത്തർപ്രദേശിലെ ഉന്നാവും,
ഹത്രാസും
അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും
വാളയാർ
മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും
നടന്ന കേരളത്തിലെ പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക
വ്യത്യാസം കൊടിയുടെ
നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന
നിലപാടാണ് ഇരു മുഖ്യമന്ത്രിമാരും
സ്വീകരിക്കുന്നത്.
ഗവർണർ
ഒരു
ദിവസം ഉപവസിച്ചതുകൊണ്ട് മുഖ്യമന്ത്രിക്ക് മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ
എന്ന് ആശ്വസിക്കാം !
പി.എസ് .ശ്രീകുമാർ .
കൺവീനർ,
ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ
9847173177
