Saturday, 18 June 2022


                               മോദി  സർക്കാർ വരുത്തിവച്ച വിന 


അഡ്വ .പി എസ്  ശ്രീകുമാർ   



ഇന്ത്യയുടെ ഭരണ ഘടനയുടെ ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുള്ളത്  നാമൊരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് ആയിരിക്കുമെന്നും  പൗരന്മാരുടെ ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യം ഉറപ്പു നൽകും,എന്നുമാണ്.ഭരണഘടനയിലെ ഈ അടിസ്ഥാന തത്വങ്ങൾക്ക് കടക വിരുദ്ധമായ പ്രവർത്തികളാണ്  കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന  ബി ജെ പി , അധികാരത്തിലേറിയ നാൾ മുതൽ ചെയ്തുകൊണ്ടിരിക്കുന്നത്.  ബി ജെ പി യുടെ  ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള  വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി  രാജ്യത്ത്  സാമുദായിക  സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി  സാമുദായിക കലാപങ്ങൾ   ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്.  ഇതിൻറ്റെ  ഏറ്റവും ഒടുവിലത്തെ  ഉദാഹരണമാണ്  ഒരു ദേശിയ ചാനലിൻറ്റെ  ചർച്ചയിൽ പങ്കെടുത്തുകൊണ്ട്  പാർട്ടിയുടെ ഔദ്യോഗിക വക്താവായ നൂപുർ  ശർമ്മ  പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ,   ഏതാനും ദിവസങ്ങൾക്ക്  മുമ്പ്  പറഞ്ഞതും, ഡൽഹിയിലെ  ബി ജെ പി  മാധ്യമ  വിഭാഗം മേധാവി  അതേറ്റുപിടിച്‌ച്‌   പ്രസ്താവിച്ചതും.

അനാവശ്യവിവാദങ്ങൾ  

ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട്    തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന  ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി  അനാവശ്യമായ ഒച്ചപ്പാടുകളാണ്  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു.  നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക്  നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ  ഭാഗമായാണ്  വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്  ഒരു ദേശിയ ചാനലിൽ നടന്ന ചർച്ചയിലാണ്  നൂപുർ  ശർമ്മ  വിവാദ പ്രസ്താവന നടത്തിയത്.    ചാനലിലെ  അവരുടെ  പ്രസ്താവനക്കെതിരെ , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ    ട്വിറ്ററിൽ  വീഡിയോ ക്ലിപ്പിംഗ്  സഹിതം  പങ്കുവച്ചതോടെയാണ്  ഇത് ശ്രദ്ധിക്കപ്പെട്ടത്.   ഇതിൻറ്റെ  തുടർച്ചയായി,  ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ  നബിവിരുദ്ധ പരാമർശങ്ങൾ  ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ്  രാജ്യത്തിനകത്തും   ഇത് ചർച്ചാവിഷയവും, വിവാദവുമായത് .    ജൂൺ  3 നു കാൺപൂരിൽ കലാപം ഉണ്ടായി.  പിന്നീട്  രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു. മഹാരാഷ്ട്ര പോലീസും, ഹൈദരാബാദ് പോലീസും നൂപുർ  ശർമക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ  ചെയ്തിട്ട് പോലും, ബി ജെ പി  ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല .

ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു 

 രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ  സാമുദായിക കലാപം  ഉണ്ടായതോടെയാണ്,   അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം  പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .   ഈ  പ്രശ്‍നം   ഒമാനിലെ  മതമേധാവിയായ    അഹ്മദ്  അൽ ഖലീലി   ഇസ്ലാമിനെതിരെയുള്ള   കടന്നു കയറ്റമാണെന്നു    ആരോപിച്ചതോടെ മറ്റു ഇസ്ലാമിക  രാഷ്ട്രങ്ങളും  ഇതിനെ അപലപിക്കുകയും, മോദി  സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഖത്തർ,  ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ  തുടങ്ങിയ രാജ്യങ്ങളും  ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ   ഒ ഐ സി യും   ഇതിനെ ശക്തിയായി അപലപിച്ചു.   ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ,  സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് ,  ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട,  പാകിസ്ഥാൻ  എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ  സടകുടഞ്ഞു  എഴുനേറ്റ്  ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ   പ്രശ്‍നം  അവതരിപ്പിക്കാനുള്ള ശ്രമം നടത്തി.  ഇന്ത്യയുമായി  നൂറ്റാണ്ടുകളായി  അടുതബന്ധം പുലർത്തുന്ന   ഗൾഫ് രാജ്യങ്ങൾപോലും  ഈ പ്രസ്താവനകളെ  തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ്   നൂപുർ  ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ  ജിൻഡാലിനെ  പുറത്താക്കാനും  ബി ജെ പി നേതൃത്വം  നിർബന്ധിതമായത് . 

നൂപുർ  ശർമ്മയുടെയും , നവീൻ ജിൻഡാളിൻറ്റെയും    ഇസ്ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ   ദേശീയ തലത്തിൽ ശക്തമായി പ്രതികരിച്ചത്  രാഹുൽ ഗാന്ധിയായിരുന്നു.  അതിനുശേഷമാണ്  സി പി എം ഉൾപ്പെടെയുള്ള  മറ്റ്  രാഷ്ട്രീയ പാർട്ടികൾ  പ്രസ്താവനകളുമായി  വന്നത്.  ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന്  ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്   ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ  നടപടിയെടുക്കാൻ തയ്യാറായത്.  ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ  ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല,  ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.  രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾക്കൊള്ളാൻ  തയ്യാറാകാത്ത  ബി ജെ പി ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയാണ്  ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ബാബരി മസ്ജിദ് പ്രശ്‍നം  സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് ,  മധുര, ശ്രീരംഗപട്ടണം  തുടങ്ങിയ സ്ഥലങ്ങളിൽ  സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്.   ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട്  ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ,  അണികളെയും, നേതാക്കളെയും നിലക്കുനിർത്താനുള്ള നടപടികൾ  മോദി  സർക്കാരും,  ബി ജെ പിയും   അടിയന്തിരമായി  കൈക്കൊള്ളണം.

പി.എസ് .ശ്രീകുമാർ 

9847173177 

 








  വിദേശകാര്യ വകുപ്പിന്   തലവേദനയായി  ആഭ്യന്തര പ്രശ്നങ്ങൾ

പി.എസ് .ശ്രീകുമാർ  

ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്    വെല്ലുവിളികൾ നേരിടുന്ന  ഒരു ഘട്ടത്തിലൂടെയാണ്    കടന്നുപോകുന്നത്. യുക്രൈനിനെതിരെയുള്ള  റഷ്യയുടെ യുദ്ധവും അതുയർത്തിയ പ്രശ്നങ്ങളെയും, നമ്മുടെ ദേശീയ  താത്പര്യത്തിൻറ്റെ  മറവിൽ നാം അതിജീവിച്ചു. എന്നാൽ,  നമ്മുടെ വിദേശനയവുമായി ബന്ധമില്ലാത്തതും, തികച്ചും ആഭ്യന്തരവുമായ  ഒരു പ്രശ്നമാണ്  ഒരു  ആശങ്കയായി  പുതിയതായി വന്നത്.    ഒരു ദേശിയ ചാനലിൻറ്റെ  ചർച്ചയിൽ പങ്കെടുത്തുകൊണ്ട്   ബി ജെ പിയുടെ   ഔദ്യോഗിക വക്താവായ  നൂപുർ  ശർമ്മ,  പ്രവാചകനായ മുഹമ്മദ് നബിയേക്കുറിച്ചു ,       പറഞ്ഞതും, ഡൽഹിയിലെ  ബി ജെ പി  മാധ്യമ  വിഭാഗം മേധാവി  അതേറ്റുപിടിച്‌ച്‌    സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചതുമാണ്  തീയണക്കുന്ന  ഗൗരവത്തോടെ    വിദേശകാര്യ വകുപ്പ്  സജീവമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. 

നമ്മളുമായി നൂറ്റാണ്ടുകളായി   അടുത്ത  ബന്ധം പുലർത്തുന്ന ഗൾഫ് മേഖലയിലെ  രാജ്യങ്ങൾ  ഉൾപ്പെട്ട ,  57   ഇസ്ലാമിക  രാജ്യങ്ങളുടെ കൂട്ടായ്‌മയായ  ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്  കോ-ഓപ്പറേഷനും ,      ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു .  ഖത്തർ, കുവൈറ്റ്, ഒമാൻ,  പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തിയാണ്  പ്രതിഷേധം അറിയിച്ചത്.    കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ,   നമ്മുടെ   വിദേശകാര്യ വകുപ്പ്   നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ബി ജെ പി യുടെ  ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള  വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി  രാജ്യത്ത്  സാമുദായിക  സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി  സാമുദായിക കലാപങ്ങൾ   ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്. 

അനാവശ്യവിവാദങ്ങൾ  

ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട്    തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന  ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി  അനാവശ്യമായ ഒച്ചപ്പാടുകളാണ്  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു.  നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക്  നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ  ഭാഗമായാണ്  വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്   ടൈംസ് നൗ  ചാനലിൽ നടന്ന ചർച്ചയിലാണ്  നൂപുർ  ശർമ്മ  വിവാദ പ്രസ്താവന നടത്തിയത്.  ചാനൽ ചർച്ചയിൽ പങ്കെടുത്ത  മറ്റൊരു പാനലിസ്റ്റ്   ഹിന്ദു ദൈവങ്ങൾക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ്  പ്രകോപിപ്പിച്ചതെന്നു  അവർ  അവകാശപ്പെടുന്നതെങ്കിലും, ഒരു തെറ്റിനെ സാധൂകരിക്കാൻ മറ്റൊരു തെറ്റ് ചെയ്യുന്നതുപോലെയായിപ്പോയി.    ചാനലിൽ  മുഹമ്മദ് നബിയുമായി  ബന്ധപ്പെട്ട      ആരോപണങ്ങൾക്കെതിരെ  , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ    ട്വിറ്ററിൽ  വീഡിയോ ക്ലിപ്പിംഗ്  സഹിതം  പങ്കുവച്ചതോടെയാണ്  ഇത് ശ്രദ്ധിക്കപ്പെട്ടത്.   ഇതിൻറ്റെ  തുടർച്ചയായി,  ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ ,  നബിവിരുദ്ധ പരാമർശങ്ങൾ  ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ്   രാജ്യത്തിനകത്ത്    ഇത് ചർച്ചാവിഷയവും, വിവാദവുമായത് . തുടർന്ന് ,    ജൂൺ  3 നു കാൺപൂരിൽ കലാപം ഉണ്ടായി.  പിന്നീട്  രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു. 

ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു 

 രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ  സാമുദായിക കലാപം  ഉണ്ടായതോടെയാണ്,   അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം  പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .   ഈ  പ്രശ്‍നം   ഒമാനിലെ  മതമേധാവിയായ    അഹ്മദ്  അൽ ഖലീലി   ഇസ്ലാമിനെതിരെയുള്ള   കടന്നു കയറ്റമാണെന്നു    ആരോപിച്ചതോടെ മറ്റു ഇസ്ലാമിക  രാഷ്ട്രങ്ങളും  ഇതിനെ അപലപിക്കുകയും, മോദി  സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഖത്തർ,  ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ  തുടങ്ങിയ രാജ്യങ്ങളും  ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ   ഒ ഐ സി യും   ഇതിനെ ശക്തിയായി അപലപിച്ചു.   ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ,  സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് ,  ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട,  പാകിസ്ഥാൻ  എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ  സടകുടഞ്ഞു  എഴുനേറ്റ്  ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ   പ്രശ്‍നം  അവതരിപ്പിക്കാനുള്ള ശ്രമം നടത്തി.  ഇന്ത്യയുമായി  നൂറ്റാണ്ടുകളായി  അടുത്തബന്ധം പുലർത്തുന്ന   ഗൾഫ് രാജ്യങ്ങൾപോലും  ഈ പ്രസ്താവനകളെ  തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ്   നൂപുർ  ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ  ജിൻഡാലിനെ  പുറത്താക്കാനും  ബി ജെ പി നേതൃത്വം  നിർബന്ധിതമായത് . 

  ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന്  ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്   ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ  നടപടിയെടുക്കാൻ തയ്യാറായത്.  ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ  ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല,  ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.  വൈകി ആണെങ്കിലും നമ്മുടെ വിദേശനയത്തിന്  ഭീഷണിയായ സംഭവം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് നന്നായി.

  

 ബാബരി മസ്ജിദ് പ്രശ്‍നം  സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് ,  മധുര, ശ്രീരംഗപട്ടണം  തുടങ്ങിയ സ്ഥലങ്ങളിൽ  സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്.   ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട്  ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ,  അണികളെയും, നേതാക്കളെയും നിലക്കുനിർത്താനും, അതുവഴി  എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുന്ന രാജ്യമെന്ന നമ്മുടെ സൽപ്പേര് നിലനിർത്താനും   കേന്ദ്ര സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

പി.എസ് .ശ്രീകുമാർ 

9847173177 

Saturday, 4 June 2022

തൃക്കാക്കര വിജയം പിണറായി സർക്കാരിന് നൽകിയ പ്രഹരം

  പി.എസ്‌ .ശ്രീകുമാർ 

അർദ്ധ-അതിവേഗ പാതയായ  സിൽവർ ലൈൻ പദ്ധതിക്കായിട്ടുള്ള അതിർത്തി കല്ല് ഇടുന്ന നടപടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെയും,കെ-റെയിൽ കോര്പറേഷൻറ്റെയും  തീരുമാനം ഐക്യ ജനാധിപത്യ മുന്നണിയുടെ  ഒന്നാം ഘട്ട വിജയമായി മാറിയിരിക്കുകയാണ്.ആരെതിർത്താലും   കല്ലിടീലുമായി മുന്നോട്ടുപോകുമെന്ന   സി.പി.എം   നേതാക്കളുടെ  ധാർഷ്ട്യവും, മർക്കട മുഷ്ടിയുമാണ്  ജനങ്ങളുടെ  ജനങ്ങളുടെ ശക്തമായ എതിർപ്പിന് മുന്നിൽ  അടിയറവു പറയേണ്ടിവന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ കല്ലിനു പകരം ജി.പി.എസ്‌   സാങ്കേതിക  സഹായത്തോടെ ജിയോ - ടാഗിംഗ് നടത്തിയാകും അതിരു നിശ്ചയിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്.  ഇതും നടപ്പിലാക്കാൻ പോകുന്നില്ല. ജനങ്ങളുടെ വ്യാപകമായ എതിർപ്പിൻറ്റെയും ,  ഐക്യ ജനാധിപത്യ  മുന്നണി  ഉയർത്തിയിട്ടുള്ള  ശക്തമായ  സമരത്തിൻറ്റെയും  പശ്ചാത്തലത്തിൽ, കെ-റെയിൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൃക്കാക്കരയിലെ ജനങ്ങൾ  അങ്ങിനെയൊരു  മുന്നറിയിപ്പായിരിക്കും, തെരഞ്ഞെടുപ്പിലൂടെ നൽകുക എന്നതിൽ സംശയമില്ല.

കേരളത്തിൻറ്റെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ  എന്തുവിലകൊടുത്തും  നടപ്പിലാക്കുമെന്ന്, ധിക്കാരത്തോടെ  പിണറായി സർക്കാർ പ്രഖ്യാപിച്ച  കെ -റയിലുമായി ,  ബന്ധപ്പെട്ട ചർച്ച ഉണ്ടാകുമ്പോൾ,  ഇടതു സഹയാത്രികർ  പറയുന്ന ഒരു  കാര്യം,  ഹൈ സ്പീഡ് റെയിൽ  നടപ്പിലാക്കാൻ      ഉമ്മൻ ചാണ്ടി സർക്കാർ   തയ്യാറായില്ലേ  എന്നാണ്.     എന്താണ്   ഇതിന്റ്റെ  യാഥാർഥ്യം?  

ഹൈസ്പീഡ് റെയിൽ  ഇടതുമുന്നണിയുടെ സന്തതി.

 തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വേഗ തീവണ്ടി ഇടനാഴി നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് , വി.എസ് . അച്യുതാനന്ദൻ സർക്കാരിന്റെ  കാലയളവിലായിരുന്നു.  2009 -2010 ലെ ബജറ്റ്  അവതരിപ്പിച്ചുകൊണ്ട്  ഈ പദ്ധതി പ്രഖ്യാപിച്ചത്  അന്നത്തെ ധന മന്ത്രിയായിരുന്ന  ഡോ . ടി.എം.തോമസ് ഐസക് ആയിരുന്നു.  മാത്രമല്ല,  കേരളാ  ഹൈ സ്പീഡ് റെയിൽ കോർപറേഷൻ  എന്ന പേരിൽ ഒരു കമ്പനി രൂപീകരിക്കാനുള്ള  നടപടികളും അന്നത്തെ അച്യുതാനന്ദൻ സർക്കാർ കൈകൊണ്ടു.   സംസ്ഥാന   സർക്കാർ കൊണ്ടുവന്ന ഒരു വികസന പദ്ധതി മുഖവിലക്കെടുത്തുകൊണ്ടും,  രാഷ്ട്രീയാടിസ്ഥാനത്തിൽ  കാണാതെയുമാണ്   ഐക്യ ജനാധിപത്യ മുന്നണി   എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ  ഉമ്മൻചാണ്ടി സർക്കാർ,  ഈ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം  നടത്തുവാനായി  2011 ൽ  ശ്രീ. ഈ .ശ്രീധരൻറ്റെ  നേതൃത്വത്തിലുള്ള  ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. 2012 ൽ ഡി എം ആർ സി  നൽകിയ സാധ്യത റിപ്പോർട്ടിലാണ് 560  കി.മീ  നീളത്തിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ,, കോഴിക്കോട്, കണ്ണൂർ എന്നീ  11  സ്റ്റേഷനുകളോടെയുള്ള  വേഗ തീവണ്ടി ഇടനാഴിക്ക്  1,27,000  ലക്ഷം കോടി ചെലവാകുമെന്ന്  റിപ്പോർട്ട് നൽകിയത്.  ഈ സാധ്യത പഠന റിപ്പോർട്ട്, കേന്ദ്രസർക്കാരിന് അയച്ചതിനൊപ്പം,  വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ  ഡി എം ആർ സി യോട് സർക്കാർ ആവശ്യപ്പെട്ടു.  അതേസമയം,  സാധ്യത പഠന റിപ്പോർട്ട്  പൊതുജനങ്ങളുടെ അറിവിനായി  പബ്ലിക് റിലേഷൻസ്  വകുപ്പ്  മുഖേന   പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജന മധ്യത്തിൽ സാധ്യത പഠന റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടപ്പോഴാണ്, വേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ  ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്.  ജനങ്ങളുടെ എതിർപ്പ് ജനപ്രതിനിധികൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  വേഗ റെയിൽ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും,  ബദൽ മാര്ഗങ്ങൾ  ആരായാൻ തീരുമാനിക്കുകയും ചെയ്തു.  

എന്താണ് സബർബൻ റെയിൽ  ?

ഹൈസ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.65  കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.   ഇതിനായി, സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  50 :50  അനുപാതത്തിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

സബർബൻ റയിലിന്റെ , റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ നിവർക്കുവാനും  ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിറ്റെ  ആവശ്യത്തിനായി വേണ്ടിയിരുന്നത്, അന്നത്തെ കണക്കനുസരിച്ചു  300  ഏക്കർ സ്ഥലവും, 10000  കോടി രൂപയുമായിരുന്നു.  അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ്  120  കി മീ  വേഗതയിൽ  സബർബൻ ട്രെയിനുകൾ ഓടിക്കുവാൻ ലക്ഷ്യമിട്ടിരുന്നത്.  അന്ന് കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന ഡോ . മൻമോഹൻ സിംഗിൻറ്റെ  നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ  ഈ പദ്ധതിക്ക് എല്ലാവിധ സഹായവും നൽകാമെന്ന് വാഗ്ദാനം  ചെയ്തിരുന്നു. 

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റ്ഫോമുകൾ  പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. ന്  1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടി രൂപയും 300  ഏക്കർ സ്ഥലവും   മാത്രമേ അധികമായി  വേണ്ടിവരികയുണ്ടായിരുന്നുള്ളു .എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.

പി.എസ് .ശ്രീകുമാർ