Monday, 15 December 2025

 


ശാസ്ത്രകവിത 

രചയിതാവ്:  ശാന്തിസദനം  കെ.പ്രഭാകരൻ നായർ, പുന്നപ്ര 

(മനുഷ്യൻ ചന്ദ്രനിലെത്തിയതുമായി  ബന്ധപ്പെട്ട്  ഒരു കുട്ടി അമ്പിളിയമ്മാവനോട് ചോദ്യങ്ങൾ   ചോദിക്കുന്നതാണ് ഇതിവൃത്തം)

കുട്ടി:                       

 അമ്പിളിമാമ കേട്ടല്ലോ 

 അത്ഭുതമായൊരു വർത്താനം 

അമ്പിളിമാമൻ : 

എന്താകുഞ്ഞേ  നീ പറയൂ എന്നെ ചൊല്ലിയതാണെങ്കിൽ 

കുട്ടി :                   

 അങ്ങിനെതന്നെ മാമന്റെ സംഗതി തന്നെ ഞാൻ പറയാം 

 ആരാണ്ടൊക്കെ പേടകമൊന്നിൽ മാമൻ സവിധെ വന്നില്ലേ?

അമ്പിളിമാമൻ :

വന്നിട്ടവർ ഉടനെതന്നെ  ഭൂമിയിലേക്ക് മടങ്ങീലോ 

കുട്ടി:                      

 വന്നവർ കയ്യിൽ വല്ലതുമൊന്ന്  ഞങ്ങൾക്കായി ഏൽപ്പിച്ചോ?

അമ്പിളിമാമൻ : 

വന്നവർ കയ്യിൽ കല്ലും, മണ്ണും അന്നേ  തന്നെ ഏൽപ്പിച്ചു 

 ലക്ഷം നാഴിക പാഞ്ഞീടും  റഷ്യക്കാരുടെ  റോക്കറ്റ് 

 ലക്‌ഷ്യം തെറ്റാതിവിടെത്തി, പക്ഷെ  ആളതിലില്ലല്ലോ

കുട്ടി :                     

 ആഹാ ഇനിയും വരുമല്ലോ ആളു കയറ്റിയ റോക്കറ്റ് 

അമ്പിളിമാമൻ :

 അന്നെൻകുഞ്ഞേ  നീ വരുമോ അമ്മാവൻറ്റെ  അടുത്തേക്ക് 

കുട്ടി:                      

 അച്ഛനുമമ്മയുമുണ്ടെങ്കിൽ പക്ഷേ ഞാനും വന്നേക്കും  

  

No comments:

Post a Comment