Wednesday, 22 May 2024

  ഇബ്രാഹിം റൈസിയുടെ അപകട മരണവും പ്രത്യാഘാതവും 

  

അഡ്വ. പി.എസ്‌ .ശ്രീകുമാർ  

ജോൽഫാ  പർവത നിരകളിലെ കനത്ത മൂടൽ മഞ്ഞിനിടയിലൂടെ   മെയ്  19  ഞായറാഴ്ച്ച   പറന്നുവന്ന       ഹെലികോപ്റ്റർ  അപകടത്തിൽപ്പെട്ട  വാർത്ത പുറത്തുവന്നതുമുതൽ    ഇറാൻ ജനത   പ്രാര്ഥനയിലായിരുന്നു.   പ്രസിഡന്റ്  ഇബ്രാഹിം റെയ്‌സിയും,     വിദേശകാര്യമന്ത്രി ഹുസൈൻ  അമീർ അബ്ദുല്ല  ഹിയാനും  അതിലുണ്ടായിരുന്നു.   ഇറാൻറ്റെയും , അസർബൈജാന്റെയും  അതിർത്തിയിലുള്ള  ക്വിസ് കലാസി അണക്കെട്ട്  ഉദ്‌ഘാടനത്തിനു ശേഷം  മടങ്ങി  വരുന്ന വഴിയാണ്   റെയ്‌സിയും   സംഘവും സഞ്ചരിച്ച  ബെൽ-212   ഹെലികോപ്റ്റർ  അപകടത്തിൽപ്പെട്ട്  തകർന്നത്.  പ്രവിശ്യ ഗവർണർ മാലിക് റെഹ്മാദി, ഇറാൻ പരമോന്നത നേതാവായ  അയാത്തൊള്ള ഖമിനിയുടെ  പ്രതിനിധി അയാത്തൊള്ള മുഹമ്മദ് അലി  അൽ  ഹഷിം  എന്നിവരും  ഹെലികോപ്റ്ററിൽ ഒപ്പം  ഉണ്ടായിരുന്നു. ഹെലികോപ്റ്റർ വ്യൂഹത്തിൽ  മൂന്ന്  ഹെലികോപ്ടറുകളാണ്  ഉണ്ടായിരുന്നത്.   മറ്റു രണ്ട്  ഹെലികോപ്റ്ററുകളും സുരക്ഷിതമായി  ഇറാനിലെ തബ്രിസ്സിൽ  ഇറങ്ങി.  

ഇറാനിലെ നീതിന്യായ വ്യവസ്ഥയുടെ തലവനായി ഇരുന്ന അവസരത്തിലാണ് 2021  ൽ    റെയ്‌സി   പ്രസിഡണ്ടായത്.   പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയുടെ  പ്രിയശിഷ്യനായ  റെയ്‌സിയെയാണ്, അദ്ദേഹത്തിന്റെ  പിൻഗാമിയായി  രാഷ്ട്രീയ വൃത്തങ്ങൾ കണ്ടിരുന്നത്. ഇറാനകത്തും, പുറത്തും  ശക്തമായ  എതിർപ്പുകൾ  നേരിടേണ്ടിവന്ന റെയ്‌സിയുടെ  അപകട മരണം,   ഇറാന്  ഭരണകൂടത്തിനും, യാഥാസ്ഥികവൃന്ദത്തിനും  കനത്ത പ്രഹരമാണ്  ഏൽപ്പിച്ചിട്ടുള്ളത്..

2021 ജൂൺ 19 നു നടന്ന പ്രസിഡന്റ തെരെഞ്ഞെടുപ്പിൽ അയത്തൊള്ള  അലി ഖമേനിയുടെ  നേതൃത്വത്തിലുള്ള  യാഥാസ്ഥിതികരുടെ  സ്ഥാനാർത്ഥിയായി ഇബ്രാഹിം റെയ്‌സി  വിജയിച്ചതോടെ, ഇറാൻ  മത മൗലിക വാദികളുടെ  കൈപ്പിടിയിലേക്ക്  കൂടുതൽ അമരുകയായിരുന്നു .  അതിനു  മുൻപ്  2017 ൽ  നടന്ന പ്രസിഡന്റ്   തെരഞ്ഞെടുപ്പിലും  റെയ്‌സി  മത്സരിച്ചിരുന്നെങ്കിലും  , അന്നത്തെ  പ്രസിഡണ്ടും  മിതവാദിയുമായ ഹസ്സൻ റുഹാനിയോട് പരാജയപ്പെട്ടു.  എന്നാൽ,  2021  ലെ തെരഞ്ഞെടുപ്പിൽ,   അയത്തൊള്ള അലി  ഖമേനിയുടെ പിന്തുണയോടെയാണ് അദ്ദേഹം മത്സരിച്ചത് എന്നതിനാൽ , അദ്ദേഹത്തിന്റെ ജയം സുനിശ്ചിതമായിരുന്നു.  മത്സരത്തിനായി  592  പേർ  രജിസ്റ്റർ ചെയ്തിരുന്നെങ്കിലും,  ഖമേനി നിയമിച്ച    "ഗാർഡിയൻ സമിതി" അംഗീകരിച്ച   7  പേരെ മാത്രമേ മത്സരിക്കാൻ അനുവദിച്ചുള്ളു.  അതിൽനിന്നും 3   പേർ  തെരഞ്ഞെടുപ്പിന്  മുമ്പു  തന്നെ  പിന്മാറി.    ജനസമ്മതി ഉള്ള ആരെയും മത്സരിക്കാൻ  അനുവദിച്ചില്ല.  മൂന്നാം തവണയും മത്സരിക്കാൻ ആഗ്രഹിച്ച  പ്രസിഡന്റ്  ഹസ്സൻ റുഹാനിക്കു  മൂന്നാം ഊഴം നൽകിയില്ല.   മിത വാദിയും മുൻ പ്രസിഡന്ററുമായ  അഹമ്മദ്‌ നെജാദിനെയും  മത്സരിക്കുന്നതിൽ നിന്നും "ഗാർഡിയൻ  കൗൺസിൽ"  വിലക്കി.  റെയ്‌സിയെ   വിജയിപ്പിക്കുവാൻ വേണ്ടി എല്ലാ പഴുതുകളും അടച്ചുള്ള  ഒരുക്കങ്ങളാണ്  ഖമേനിയുടെ  നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചത്.  അതോടെ ഇറാൻ ജനതയ്ക്ക്  തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമില്ലാതെയായി. രാജ്യം ഇസ്ലാമിക റിപ്പബ്ലിക്ക്  ആയതിനുശേഷം  ഏറ്റവും കുറഞ്ഞ പോളിങ് ആണ്  അന്ന് രേഖപ്പെടുത്തിയത്.

മരണസമിതിയിലെ അംഗം 

                 പരമോന്നത  നേതാവായ   ഖമേനിയുടെ മനസപുത്രനാണ്  ഇബ്രാഹിം റെയ്‌സി .  മത മൗലിക വാദികളിൽ നിന്നും ഇറാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി  പ്രക്ഷോഭത്തിനിറങ്ങിയ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള,  പരിഷ്കരണ വാദികളായ   5000 ഓളം   രാഷ്ട്രീയ തടവുകാരെ  1988 ൽ  വധ ശിക്ഷക്ക് വിധിച്ച "മരണ സമിതി"[Death Committee] എന്ന അപരനാമത്തിൽ അറിയപ്പെട്ട പ്രോസിക്യൂഷൻ  കമ്മിറ്റിയിലെ  നിയമജ്ഞനായ അംഗമായിരുന്നു  റെയ്‌സി .  അതോടെ അദ്ദേഹത്തിന്  "ടെഹ്റാനിലെ  കശാപ്പുകാരൻ" എന്ന അപരനാമവും ലഭിച്ചു.   മനുഷ്യാവകാശ പ്രവർത്തകരുടെയും, മറ്റു ജനാധിപത്യ  രാജ്യങ്ങളുടെയും അഭ്യർത്ഥനകൾ തരിമ്പും വകവെക്കാതെയാണ്  വധ ശിക്ഷ വിധിച്ചതും, അത് നടപ്പിലാക്കിയതും.  ഇതിനെ തുടർന്ന് ആംനസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും,  ഐക്യ രാഷ്ട്ര സംഘടനയുടെ  പ്രത്യേക റാപ്പോർട്ടറും   റെയ്‌സിയെയും   പ്രോസിക്യൂഷൻ  കമ്മറ്റിയിലെ  മറ്റ്  അംഗങ്ങളെയും  മനുഷ്യരാശിക്കെതിരെ  കുറ്റകൃത്യം ചെയ്തവരുടെ  പട്ടികയിൽ ഉൾപ്പെടുത്തി.  അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളും  ഇവർക്കെതിരെ അന്നുതന്നെ   ഉപരോധം ഏർപ്പെടുത്തി.

നിരാശരായ  പരിഷ്കരണവാദികൾ 

ഇറാനിലെ പരിഷ്കരണവാദികളെ സംബന്ധിച്ച്  2021 ലെ തെരഞ്ഞെടുപ്പ് ഫലം  തികച്ചും നിരാശാജനകമായിരുന്നു .   2021 ന്  മുമ്പുള്ള   തെരഞ്ഞെടുപ്പുകളിൽ മിതവാദികളായ നേതാക്കൾ  വിജയിച്ചതോടെ, ഇസ്ലാമിക മൗലിക വാദികളുടെ പിടി അയയുമെന്നും ,    സാവധാനത്തിലാണെങ്കിലും  പരിഷ്കരണത്തിന്റെ പാതയിൽ   മുന്നേറാമെന്നും  അവർ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയിലാണ്  2018-2019  കാലഘട്ടത്തിൽ  വിലക്കയറ്റത്തിനും,  ഭക്ഷ്യ  ക്ഷാമത്തിനുംഎതിരായി ജനങ്ങൾ  തെരുവിലിറങ്ങിയത്.  റെയ്‌സിയുടെ  വിജയത്തോടെ പരിഷ്കരണ വാദികൾ  നിരാശയിലായി.    അവരുടെ    പ്രതീക്ഷകളൊക്കെ  തൽക്കാലത്തേക്കെങ്കിലും  അസ്തമിച്ചു  .  പരിഷ്കരണ വാദികളെ  ക്ഷീണിപ്പിക്കുവാനും  മത മൗലികവാദികൾക്കു  ശക്തി പകരാനും, ഹൃസ്വദൃഷ്ടിയോടെ ,   അമേരിക്കൻ പ്രസിഡണ്റ്റായിരുന്ന  ട്രംപ് എടുത്ത  നടപടികളും  കാരണമായി.

മുൻഗാമിയായിരുന്ന  റുഹാനിയുടെ മിതവാദം ഉപേക്ഷിച്ച്, സ്ത്രീ സ്വാതന്ത്ര്യത്തിന്  കടിഞ്ഞാണിടുന്ന  നിയമം കർശനമായി  റെയ്‌സി നടപ്പാക്കി. അതിനെത്തുടർന്ന്   രാജ്യത്തിൻറ്റെ  പലഭാഗത്തും  സ്ത്രീകൾ പ്രക്ഷോഭരംഗത്തേക്കിറങ്ങി. തലമറക്കുന്ന ഹിജാബ് ധരിച്ചില്ലെന്നു   ആരോപിച്ച്   പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയ മഹ്‌സ അമിനിയെന്ന  കുർദിഷ് വനിതയുടെ മരണം  രാജ്യമാസകാലം  അതി  ശക്തമായ   പ്രക്ഷോഭങ്ങൾക്ക്  വേദിയായി മാറി.  ലോകമാസകലമുള്ള  ജനാധിപത്യവാദികളും, പരിഷ്കരണ വാദികളും   ആ ദുഖം ഏറ്റെടുത്തു. റെയ്‌സി  ഭരണകൂടത്തെ പിടിച്ചുകുലുക്കിക്കൊണ്ട്   രാജ്യമെമ്പാടും ഉയർന്ന   പ്രക്ഷോഭങ്ങളെ   സർക്കാർ നിഷ്ടൂരമായി   അമർച്ചചെയ്തു.  .

 ആണവ ഉടമ്പടി നൽകിയ പ്രതീക്ഷ 

ഇറാനിലെ ഭരണകൂടം തുടർന്ന് വന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും  ആണവ പരീക്ഷണങ്ങൾക്കെതിരെയും   1995  മുതൽ  അമേരിക്കയും, ഐക്യ രാഷ്ട്രസഭയും ,  മറ്റു പാശ്ചാത്യ രാജ്യങ്ങളും   ഏർപ്പെടുത്തിയ  സാമ്പത്തിക  ഉപരോധം പുനഃപരിശോധിക്കാൻ   ബറാക്  ഒബാമ പ്രസിഡന്റ ആയിരുന്ന അവസരത്തിൽ  തയ്യാറായി.  ഇറാനുമായി ഇക്കാര്യങ്ങളിൽ  ചർച്ചക്ക്  അദ്ദേഹം മുൻകൈ എടുത്തു. അതിന്റെ അടിസ്ഥാനത്തിൽ  ഐക്യ രാഷ്ട്ര സഭയിലെ  സ്ഥിരംഗങ്ങളെയും ,   യൂറോപ്യൻ യൂണിയനെയും  ഉൾപ്പെടുത്തി  2015 ൽ ഇറാനുമായി  ആണവ കരാർ ഒപ്പുവച്ചു.   ഈ കരാർ അനുസരിച്ചു ഇറാനിലെ ആണവ നിലയങ്ങൾ പരിശോധിക്കുവാൻ അന്തർദ്ദേശീയ  ആണവ കമ്മീഷന് അനുമതി നൽകുവാനും,  യുറേനിയം  ഉദ്പാദനത്തിൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും  വ്യവസ്ഥ ചെയ്തു .  അതിനെ തുടർന്ന്  ഇറാനെതിരെയുള്ള  ഉപരോധം അമേരിക്കയും മറ്റുരാജ്യങ്ങളും, ഐക്യ രാഷ്ട്ര സംഘടനയും,   2016 ൽ പിൻവലിച്ചു.  ഒബാമക്കുശേഷം  പ്രസിഡന്റ സ്ഥാനത്തെത്തിയ  ഡൊണാൾഡ് ട്രംപ്,  ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ  കരാർ  ഉപേക്ഷിച്ചശേഷം     കൂടുതൽ 'ശക്തമായ' നിബന്ധനകൾ ഉൾപ്പെടുത്തിയ  മറ്റൊരു കരാർ ഉണ്ടാക്കുവാൻ   ശ്രമം തുടങ്ങി .  അതിനായി  വിവിധ രീതികളിൽ  ഇറാനുമേൽ സമ്മർദം ചെലുത്തിയെങ്കിലും,  ആ രാജ്യം  അതിനൊന്നും വഴങ്ങിയില്ല. ഒടുവിൽ   ആണവ കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നതായി 2018 ൽ  ട്രംപ് പ്രഖ്യാപിക്കുകയും ഉപരോധങ്ങൾ വീണ്ടും  ഏർപ്പെടുത്തുകയും  ചെയ്തു. അതോടെ വീണ്ടും  ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന്  റെയ്‌സി  പ്രഖ്യാപിച്ചു. ബൈഡൻ അമേരിക്കൻ പ്രസിഡണ്ട്  ആയതിനെത്തുടർന്ന് ഇറാൻ-അമേരിക്ക ആണവ കരാറിൻറ്റെ  പുരുജ്ജീവനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.  വിദേശകാര്യമന്ത്രി അബ്ബ്‌ദുല്ലാഹിയാന്റെ  നേതൃത്വത്തിൽ  ചർച്ചകൾ നടത്തിയെങ്കിലും,  അത് യാഥാർഥ്യമായില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ  ഇറാൻ 

അമേരിക്കയുടെ  നേതൃത്വത്തിൽ   നടപ്പാക്കിയ  സാമ്പത്തിക ഉപരോധങ്ങൾ  ഇറാനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.  മുഖ്യ വരുമാന സ്രോതസ് എണ്ണയാണ് . ലോകത്തിലെ  അസംസ്‌കൃത എണ്ണയുടെ 10  ശതമാനവും , പ്രകൃതിവാതകത്തിണ്റ്റെ 15  ശതമാനം  ശേഖരവും,   ഇറാനിലാണെങ്കിലും,    എണ്ണ  വിലയിൽ ഉണ്ടായ വിലക്കുറവും, സാമ്പത്തിക  ഉപരോധവും  സമ്പത് വ്യവസ്ഥയിൽ മുരടിപ്പുണ്ടാക്കിയിരിക്കുകയാണ്.  രാജ്യത്തിൻറ്റെ  വളർച്ചാ  നിരക്ക്  തളർച്ചയിലാണ് . 2018 ൽ - 5.4 ,2019 ൽ -7.6 , 2020 ൽ- 6 .0  എന്നിങ്ങനെയായിരുന്നു  വിലക്കയറ്റ നിരക്ക്.   ഇപ്പോൾ അത്  40  ശതമാനമായി വർധിച്ചു .  ദാരിദ്യ്രം  50  ശതമാനമായി വർധിച്ചു.  തൊഴിലില്ലായ്മയും  ഏറ്റവും ഉയർന്ന നിരക്കിലെത്തിനിൽക്കുന്നു .  റഷ്യയും .  ചൈനയും  കാര്യമായി സഹായിക്കുന്നുണ്ടെങ്കിലും , അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ പുനരുജ്ജീവിച്ചെങ്കിൽ മാത്രമേ  സാമ്പത്തിക  വളർച്ചയിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്നും  ഇറാൻ ഭരണകൂടത്തിനറിയാം.  സമ്പത്  വ്യവസ്ഥയുടെ തളർച്ച  ഇറാനെ വളരെയേറെ  പ്രയാസത്തിലാക്കിയിരിക്കുകയായിരുന്നു.  അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയിലായിരുന്നു  റെയ്‌സിയും , വിദേശകാര്യ മന്ത്രി ഹിയാനും.

അപകടത്തിന് പിറകിൽ എന്ത്?

റെയ്‌സിയുടെ  മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം  ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്‌.  ആദ്യം ഉയർന്നുവന്ന സംശയം ഇതിന്റെ പിറകിൽ ഇസ്രായേലിന്റ്റെയോ, അമേരിക്കയുടെയോ    കരങ്ങൾ  ഉണ്ടോ എന്നതാണ്. ഗാസയിൽ   ഇസ്രായേൽ തുടരുന്ന  മനുഷ്യത്വ രഹിതമായ  യുദ്ധം, യുക്രൈൻ -റഷ്യ യുദ്ധം, ഇസ്രേലിനെ ആക്രമിക്കാൻ ഹെസ്‌ബുള്ളക്ക് ഇറാൻ നൽകുന്ന സഹായം,  ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ റോക്കറ്റ് ആക്രമണവു , തിരിച്ചു ഇസ്രായേൽ നടത്തിയ  ഡ്രോൺ ആക്രമണം  തുടങ്ങിയവ  ഈ സംശയത്തിന് സാധൂകരണമാണ്. എന്നാൽ തങ്ങൾക്ക് ഈ ഹെലികോപ്റ്റർ അപകടത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ  വ്യക്തമാക്കിയിട്ടുണ്ട്.  ഇറാൻറ്റെ  രാജ്യതലവനെ വധിച്ച്   പശ്ചിമേഷ്യൻ  യുദ്ധ   ഭൂമിക  കൂടുതൽ സംഘര്ഷഭരിതമാക്കുവാനും, വ്യാപിപ്പിക്കുവാനും  ഇസ്രായേൽ  തുനിയില്ലെന്ന്   വിശ്വസിക്കുന്നവർ  ഈ  സംശയത്തിന് അടിസ്ഥാനമില്ലെന്ന്  വിശ്വസിക്കുന്നു.

 സുരക്ഷിതമല്ലാത്ത ബെൽ-212   ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിൽ യാത്രചെയ്തതാണ്  അപകടം ക്ഷണിച്ചു വരുത്തിയതെന്നു വിശ്വസിക്കുന്നവർ  ഏറെയാണ് . മോശം  കാലാവസ്ഥയിൽ  ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള   യാത്രാ ഒഴിവാക്കേണ്ടതായിരുന്നു  എന്നാണ്  അവരുടെ വാദം. 

 ഇറാനിലെ  സ്വാതന്ത്ര്യ വാദികൾ    ഈ അട്ടിമറിക്കു പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും  ഉണ്ട്.  അതിനുള്ള ശേഷി  സ്വാതന്ത്ര്യവാദികൾക്കു  ഇല്ലെന്നാണ്    സുരക്ഷാവിദഗ്ദ്ധർ  കരുതുന്നത്.  ഈ ഹെലികോപ്റ്റർ  അപകടത്തെക്കുറിച്ച്  അന്വേഷിക്കുവാൻ ഇറാൻ സൈന്യത്തിൻറ്റെ  ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി  ഉത്തരവിട്ടിരിക്കുകയാണ്..  ഏതായാലും, ശാസ്ത്രിയമായ ഒരു അന്വേഷണത്തിലൂടെ  മാത്രമേ  യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.  അതുവരെ കാത്തിരിക്കേണ്ടിവരും.

  

അഡ്വ. പി.എസ്‌  ശ്രീകുമാർ 

Thursday, 16 May 2024

 അഡ്വ.പി.എസ് .ശ്രീകുമാർ 

  മുഖ്യമന്ത്രി പിണറായി വിജയൻ   സകുടുംബം  ഇപ്പോൾ നടത്തുന്ന  വിദേശ  യാത്രയെ  അതിശക്തമായിട്ടാണ്   പൊതുജനങ്ങളും, സാമൂഹ്യ മാധ്യമങ്ങളും   വിമർശനത്തിന് വിധേയമാക്കിയിരിക്കുന്നത്.  ജൂൺ 6 ന്  രാവിലെയാണ്  അദ്ദേഹവും പേരക്കുട്ടി  ഉൾപ്പെടെയുള്ള  സംഘവും,  കൊച്ചി  വിമാനത്താവളത്തിൽ നിന്നും  വിമാനത്തിൽ  പുറപ്പെട്ടത്.    മകൾ  വീണയും, അവരുടെ  ഭർത്താവും, സംസ്ഥാന പൊതുമരാമത്തു-വിനോദ സഞ്ചാര മന്ത്രിയുമായ  മുഹമ്മദ് റിയാസും,  അവരുടെ മകളും,   മുഖ്യമന്ത്രിയും സംഘവും  യാത്ര തിരിക്കുന്നതിന്   നാല്  ദിവസം മുമ്പ് തന്നെ  യാത്ര   പുറപ്പെട്ടിരുന്നു.  ഒരു സംസ്ഥാന മുഖ്യമന്ത്രിയായത് കൊണ്ട്  സ്വകാര്യ സന്ദർശനം  നടത്താൻ  പാടില്ല  എന്ന് ഒരു  നിയമവുമില്ല.  എന്നാൽ  വിമര്ശനമുണ്ടായത്   മുഖ്യമന്ത്രിയെപ്പോലെ  ഒരു സംസ്ഥാനത്തിൻറ്റെ   ഭരണത്തലവൻ  പുലർത്തേണ്ട  സുതാര്യത  പുലർത്താതെ  എല്ലാം  രഹസ്യമായി  വച്ചു  എന്നതാണ്. ഇതുവരെ  കേരളം  ഭരിച്ചിട്ടുള്ള  എല്ലാ  മുഖ്യമന്ത്രിമാരും  ഔദ്യോഗികമോ  അല്ലെങ്കിൽ   സ്വകാര്യമോ ആയ  ആവശ്യങ്ങൾക്കായി  വിദേശത്തു പോയപ്പോളൊക്കെ  പത്രക്കുറിപ്പിലൂടെ  പൊതുജനങ്ങളെ  അറിയിച്ചിരുന്നു.  അതാണ്  ഇ.എം.എസ്  മുതലുള്ള   കീഴ്വഴക്കം.  ആ   കീഴ്‌വഴക്കം  പുലർത്താതെ   രഹസ്യാത്മകത മുഖ്യമന്ത്രി  പിണറായി വിജയൻ പുലർത്തിയതാണ്  ജനങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയോ , മന്ത്രിയോ  ഔദ്യോഗിക കാര്യത്തിനോ അല്ലെങ്കിൽ സ്വകാര്യ  ആവശ്യങ്ങൾക്കോ  വിദേശത്തു പോകുന്നത് സംബന്ധിച്ച നിദേശങ്ങൾ    കേന്ദ്ര സർക്കാർ     സർക്കുലർ രൂപത്തിൽ  എല്ലാ സംസ്ഥാന  സർക്കാരുകളെയും  അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ  കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതും,  ഭേദഗതികൾ  വരുത്തുന്നതും  കേന്ദ്ര സർക്കാരിലെ  രഹസ്യ  വിഭാഗമായ  ക്യാബിനറ്റ് സെക്രട്ടറിയേറ്റാണ്.   2023  ഫെബ്രുവരി 28 നു പുറപ്പെടുവിച്ച  1/ 19/ 2/ 2023  എന്ന  നമ്പറിൽ ഉള്ള  സർകുലറാണ്  ഇക്കാര്യത്തിൽ   ഏറ്റവും      ഒടുവിൽ  പുറപ്പെടുവിച്ചി ട്ടുള്ളത്. അതനുസരിച്ച്  ഔദ്യോഗികമോ, സ്വകാര്യമോ  എന്ന വ്യത്യേസമില്ലാതെ   മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും  വിദേശ  യാത്രാനുമതിക്കായി  രണ്ടാഴ്ച്ചക്ക്  മുമ്പ് തന്നെ  അവർ  കൊടുത്തിട്ടുള്ള ഫോർമാറ്റിൽ  യാത്രയുടെ  വിശദ  വിവരങ്ങൾ  വിദേശ കാര്യമന്ത്രാലയത്തിന്‌  ലഭ്യമാക്കണം. ഔദ്യോഗിക യാത്രയാണെങ്കിൽ, യാത്ര എന്ന് തുടങ്ങുന്നു, എത്ര ദിവസമാണ്, ഉദ്ദേശം എന്തെല്ലാം,  ആരെയൊക്കെ  കാണാൻ ഉദ്ദേശിക്കുന്നത് , യാത്രയുടെ  ചെലവ് ആര് വഹിക്കും, താമസം എവിടെയാണ്, സന്ദർശിക്കുന്ന  സ്ഥലങ്ങളിലെ  ഗതാഗതം  എങ്ങിനെ തുടങ്ങി  എല്ലാ  വിവരവും  വിശദമായി നൽകണം. ഔദ്യോഗിക യാത്രയാണെങ്കിൽ, വിദേശ മന്ത്രാലയത്തിന് പുറമേ , ധനകാര്യ മന്ത്രാലയം, എഫ്.സി.ആർ.എ (Foreign Contribution[Regulation] Act 2010 ക്ലിയറൻസ്., പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള   പൊളിറ്റിക്കൽ ക്ലിയറൻസ്  എന്നിവയും ലഭിച്ചാൽ മാത്രമേ  യാത്രക്ക്  പോകുവാൻ സാധിക്കുകയുള്ളു.  എന്നാൽ  സ്വകാര്യ യാത്രക്കാണെങ്കിൽ, പൊളിറ്റിക്കൽ ക്ലിയറൻസ്, എഫ്.സി.ആർ.എ  ക്ലിയറൻസ് എന്നിവ മാത്രം  മതിയാകും. സ്വകാര്യയാത്രക്കുള്ള പണതിൻറ്റെ  സോഴ്‌സും  അറിയിക്കണം.  ഇക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടി,  ഇടയ്ക്കിടെ  ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും എല്ലാ  സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും   സർക്കുലറുകൾ   അയക്കാറുണ്ട് .   പൊതു ഭരണ (പൊളിറ്റിക്കൽ) വകുപ്പാണ്  ഇക്കാര്യത്തിൽ കേന്ദ്രവുമായുള്ള  നോഡൽ വകുപ്പ്.. സന്ദർശനം സംബന്ധിച്ച്  മന്ത്രാലയങ്ങളുടെ  സംശയങ്ങൾ  ദൂരീകരിച്ചില്ലെങ്കിൽ   മന്ത്രിമാരുടെ  യാത്രകൾക്ക്  അനുമതി നിഷേധിക്കാനുള്ള  അധികാരം  കേന്ദ്രത്തിനുണ്ട്.

 മുഖ്യമന്ത്രി  എന്ന നിലയിൽ   വിദേശയാത്ര നടത്തിയ  കേരളത്തിലെ   ആദ്യ മുഖ്യമന്ത്രി,   ഇ.എം.എസ്സായിരുന്നു.      അദ്ദേഹം  രണ്ടാം  തവണ മുഖ്യമന്ത്രിയായ  1967 -69 ലാണ്    ചികിത്സക്കും, വിശ്രമത്തിനുമായി ജർമനിയിൽ  പോയത്.  ഇ.എം.എസ്  നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി സർക്കാരിലെ , ഘടകകക്ഷികൾ  തമ്മിൽ   ഭിന്നതയും, ചേരിപ്പോരും  ഉയർന്നു വന്ന  ഒരു ഘട്ടത്തിലാണ്   അതൊക്കെ  മാറ്റിവച്ചു ഇ.എം.എസ്‌  ചികിത്സക്ക്  കമ്മ്യൂണിസ്റ് ജർമനിയിലേക്ക്  പോകേണ്ടി വന്നത് .  കുശാഗ്ര ബുദ്ധികാരനായ  ഇ.എം.എസ് , മുഖ്യമന്ത്രിയുടെ  ചാർജ്  ആർക്കും  നൽകിയില്ല. അതിനു പകരം,  സഭാ  നേതൃസ്ഥാനവും, ധനകാര്യ വകുപ്പിൻറ്റെ  ചാര്ജും   ഏറ്റവും  സീനിയർ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയെ ഏൽപ്പിച്ചു.  ആസൂത്രണം ഇമ്പിച്ചിബാബയേയും, ആഭ്യന്തരം എം.കെ. കൃഷ്ണനെയും ഏൽപ്പിച്ചു. മന്ത്രിസഭായോഗങ്ങളിൽ  അക്ഷരമാലാക്രമമനുസരിച്ചു  ഓരോ മന്ത്രിമാർ അധ്യക്ഷത വഹിച്ചു. അന്ന്  സംസ്ഥാനത്തു ഔദ്യോഗിക സന്ദർശനത്തിന് വന്ന  ഉപരാഷ്ട്രപതി  വി.വി.ഗിരിയെയും, നിയമസഭയിൽ എത്തിയ ഗവർണർ വി. വിശ്വനാഥനേയും  സ്വീകരിച്ചത്  ഗൗരിയമ്മയായിരുന്നു. 

 ഇ.എംഎസ്സിനു  ശേഷം  മുഖ്യമന്ത്രി  സി. അച്യുതമേനോനും  വിദഗ്ധ ചികിത്സക്കായി  കുറേനാൾ ചെക്കോസ്ലോവാക്കിയയിലും, പിന്നീട്  റഷ്യയിലും  പോയി.  അന്ന്  മുഖ്യമന്ത്രിയുടെ ചാർജ് നൽകിയത്  ആഭ്യന്തര  മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു.  ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിദേശ സന്ദർശന  വേളയിൽ          ടി.കെ. രാമകൃഷ്‌ണനായിരുന്നു  ചാർജ് വഹിച്ചത്. 1992 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്  മുഖ്യമന്ത്രി  കെ..കരുണാകരൻ  അമേരിക്കയിൽ  ചികിത്സക്കുപോയപ്പോളും  ചാർജ് നൽകുന്ന  പ്രശ്‌നം  സജീവമായി.  സഭാ നേതാവായി  ധനകാര്യ മന്ത്രിയും, ഉപനേതാവുമായ ഉമ്മൻചാണ്ടിയെ  ചുമതലപ്പെടുത്തി.  മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന  അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവ ഉമ്മൻ ചാണ്ടിക്കും,  ആഭ്യന്തരം സി.വി.പദ്‌മരാജനും ,  പൊതുഭരണം, വിനോദ സഞ്ചാരം എന്നിവ  പി,പി. ജോർജിനും നൽകി.  മന്ത്രിസഭായോഗത്തിൽ  അധ്യക്ഷതവഹിക്കാൻ  സി.വി.പദ്മരാജനെയും  ചുമതലപ്പെടുത്തി.  ആദ്യതവണ  മുഖ്യമന്ത്രിയായപ്പോൾ   വേൾഡ്  ഇക്കണോമിക്സ്  ഫോറത്തിൻറ്റെ  യോഗത്തിൽ  പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ   ദാവോസിൽ  എത്തിയ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു അപകടത്തെ തുടർന്ന്  കുറെ ദിവസം  അവിടെ ചികിത്സയിൽ കഴിയേണ്ടിവന്നു.  അന്ന്  മുഖ്യമന്ത്രിയുടെ വകുപ്പുകളും,  മന്ത്രിസഭായോഗം നടത്താനുള്ള  ചുമതലയും  ഏൽപ്പിച്ചത്  ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെയായിരുന്നു.  മുഖ്യമന്ത്രിമാർ  വിദേശ സന്ദർശനത്തിന്  പോകുമ്പോൾ  പകരം   ക്രമീകരണം  ചെയ്യുന്നതാണ്   പിണറായി  മുഖ്യമന്ത്രിയാകുന്നതുവരെ തുടർന്നുവന്ന   കീഴ്വഴക്കം.  അത്  മാത്രമല്ലാ,  തങ്ങളുടെ അസാന്നിധ്യത്തിൽ,  എന്ത്  ബദൽ സംവിധാനമാണ്  ചെയ്തിട്ടുള്ളതെന്നു സംസ്ഥാന   ഭരണ തലവനായ  ഗവർണറേയും പൊതുജനങ്ങളെയും  അറിയിക്കാനും പ്രഗത്ഭരായ  മുൻഗാമികൾ  പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.  കീഴ്വഴക്കം  എന്നതിനുപരി  അത്  അവരുടെ  ബാധ്യതയാണ്.

 രാജ്യത്തെ  ജനാധിപത്യം ബി.ജെ.പി സർക്കാരിൽ നിന്നും വലിയ ഒരു വെല്ലുവിളി നേരിടുന്ന  സന്നർഭത്തിൽ  സിപിഎമ്മിൻറ്റെ  ഇന്ത്യയിലെ  ഏക മുഖ്യമന്ത്രിയായ   പിണറായി വിജയൻ  എന്തുകൊണ്ടാണ്  മറ്റ്  സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ  പങ്കെടുക്കാതെ   വിനോദ സഞ്ചാരത്തിന് പോയി എന്നത്  വലിയ ചോദ്യചിഹ്നമാണ്..  സി പി എം  ബംഗാളിലും, ത്രിപുരയിലും  ഭരണത്തിൽ  ഉണ്ടായിരുന്ന  അവസരങ്ങളിൽ  അവിടത്തെ  മുഖ്യമന്ത്രിമാർ  മറ്റ്  സംസ്ഥാനങ്ങളിലെ  സി പി എം  സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.  ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രവർത്തിയും, ജ്യോതിബസുവുമൊക്കെ   കേരളം ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ  തെരഞ്ഞെടുപ്പ്  നടന്നപ്പോൾ പ്രചാരണത്തിന് വന്നിട്ടുണ്ട്.  സി പി എമ്മിനെ സംബന്ധിച്ചിടത്തോളം  അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തു  നിലനിൽക്കുന്നത്.   ഇന്ത്യാ  സഖ്യത്തിലെ  ഘടക കക്ഷിയാണ് സിപി എം.  സിപിഎമിണ്റ്റെ   മുഖ്യമന്ത്രി ഭരിക്കുന്ന  ഏക  സംസ്ഥാനം കേരളമാണ്.  പിണറായി വിജയൻ  പോളിറ്റ്   ബ്യുറോയിലെ  ഏക മുഖ്യമന്ത്രിയുമാണ്.  അങ്ങിനെയുള്ള  ഒരു  സീനിയർ  നേതാവ്  ബംഗാളിലും , ത്രിപുരയിലും  മാത്രമല്ല,    ഇന്ത്യമുന്നണിക്കു വേണ്ടി  മറ്റ്   സംസ്ഥാനങ്ങളിലെ  പ്രചാരണ യോഗങ്ങളിൽ  താര  പ്രചാരകനായി  പോകേണ്ട  ആളാണ്.   അങ്ങിനെയുള്ള  ഒരു  നേതാവ്  പൊതുജനങ്ങളെ  അറിയിക്കാതെ,   വിദേശ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയത്     മോദിയെ പേടിച്ചാണെന്ന്   ആരോപിച്ചാൽ    നിഷേധിക്കാൻ  സാധിക്കുമോ?.  .  കഴിഞ്ഞ  കുറെ  നാളുകളായി  മോദിയെ  പേരെടുത്തു പറഞ്ഞു  വിമര്ശിക്കാത്ത  ഏക  പ്രതിപക്ഷ മുഖ്യമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും  പിണറായി  വിജയനല്ലാതെ  മറ്റൊരാളല്ല.    ഈ ഒരു സാഹചര്യത്തിൽ  ചില  ചോദ്യങ്ങൾക്കു  പ്രസക്തിയുണ്ട്.  40  തവണ സുപ്രീം കോടതിയിൽ മാറ്റിവച്ച , എസ്‌ എൻ സി  ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ കേസ്,  നയതന്ത്ര  സ്വർണ കള്ളക്കടത്തു കേസ്, ഡാറ്റ ചോർത്തൽ കേസ്,  സി എം ആർ  എൽ -എക്സലോജിക്‌  ഇടപാട് സംബന്ധിച്ച   കേസ്  എന്നിവയും   പിണറായിയുടെ വിദേശ  വിനോദസഞ്ചാരവും തമ്മിൽ എന്തെങ്കിലും  ബന്ധമുണ്ടോ? യുദ്ധരംഗത്തുനിന്നുമുള്ള  ഈ ഒളിച്ചോട്ടം,   പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണൊ  എന്നിവ സംബന്ധിച്ച്  വ്യക്തത വരുത്തേണ്ടതുണ്ട്. 



പിണറായി  വിജയൻ മോദിക്ക് നൽകിയ  ഗ്യാരണ്ടിയാണോ  ഈ

 വിനോദയാത്ര ? 

അഡ്വ.പി.എസ് .ശ്രീകുമാർ 

  മുഖ്യമന്ത്രി പിണറായി വിജയൻ   സകുടുംബം  ഇപ്പോൾ നടത്തുന്ന  വിദേശ  യാത്രയെ  അതിശക്തമായിട്ടാണ്   പൊതുജനങ്ങളും, സാമൂഹ്യ മാധ്യമങ്ങളും   വിമർശനത്തിന് വിധേയമാക്കിയിരിക്കുന്നത്.  ജൂൺ 6 ന്  രാവിലെയാണ്  അദ്ദേഹവും പേരക്കുട്ടി  ഉൾപ്പെടെയുള്ള  സംഘവും,  കൊച്ചി  വിമാനത്താവളത്തിൽ നിന്നും  വിമാനത്തിൽ  പുറപ്പെട്ടത്.    മകൾ  വീണയും, അവരുടെ  ഭർത്താവും, സംസ്ഥാന പൊതുമരാമത്തു-വിനോദ സഞ്ചാര മന്ത്രിയുമായ  മുഹമ്മദ് റിയാസും,  അവരുടെ മകളും,   മുഖ്യമന്ത്രിയും സംഘവും  യാത്ര തിരിക്കുന്നതിന്   നാല്  ദിവസം മുമ്പ് തന്നെ  യാത്ര   പുറപ്പെട്ടിരുന്നു.  ഒരു സംസ്ഥാന മുഖ്യമന്ത്രിയായത് കൊണ്ട്  സ്വകാര്യ സന്ദർശനം  നടത്താൻ  പാടില്ല  എന്ന് ഒരു  നിയമവുമില്ല.  എന്നാൽ  വിമര്ശനമുണ്ടായത്   മുഖ്യമന്ത്രിയെപ്പോലെ  ഒരു സംസ്ഥാനത്തിൻറ്റെ   ഭരണത്തലവൻ  പുലർത്തേണ്ട  സുതാര്യത  പുലർത്താതെ  എല്ലാം  രഹസ്യമായി  വച്ചു  എന്നതാണ്. ഇതുവരെ  കേരളം  ഭരിച്ചിട്ടുള്ള  എല്ലാ  മുഖ്യമന്ത്രിമാരും  ഔദ്യോഗികമോ  അല്ലെങ്കിൽ   സ്വകാര്യമോ ആയ  ആവശ്യങ്ങൾക്കായി  വിദേശത്തു പോയപ്പോളൊക്കെ  പത്രക്കുറിപ്പിലൂടെ  പൊതുജനങ്ങളെ  അറിയിച്ചിരുന്നു.  അതാണ്  ഇ.എം.എസ്  മുതലുള്ള   കീഴ്വഴക്കം.  ആ   കീഴ്‌വഴക്കം  പുലർത്താതെ   രഹസ്യാത്മകത മുഖ്യമന്ത്രി  പിണറായി വിജയൻ പുലർത്തിയതാണ്  ജനങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയോ , മന്ത്രിയോ  ഔദ്യോഗിക കാര്യത്തിനോ അല്ലെങ്കിൽ സ്വകാര്യ  ആവശ്യങ്ങൾക്കോ  വിദേശത്തു പോകുന്നത് സംബന്ധിച്ച നിദേശങ്ങൾ    കേന്ദ്ര സർക്കാർ     സർക്കുലർ രൂപത്തിൽ  എല്ലാ സംസ്ഥാന  സർക്കാരുകളെയും  അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ  കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതും,  ഭേദഗതികൾ  വരുത്തുന്നതും  കേന്ദ്ര സർക്കാരിലെ  രഹസ്യ  വിഭാഗമായ  ക്യാബിനറ്റ് സെക്രട്ടറിയേറ്റാണ്.   2023  ഫെബ്രുവരി 28 നു പുറപ്പെടുവിച്ച  1/ 19/ 2/ 2023  എന്ന  നമ്പറിൽ ഉള്ള  സർകുലറാണ്  ഇക്കാര്യത്തിൽ   ഏറ്റവും      ഒടുവിൽ  പുറപ്പെടുവിച്ചി ട്ടുള്ളത്. അതനുസരിച്ച്  ഔദ്യോഗികമോ, സ്വകാര്യമോ  എന്ന വ്യത്യേസമില്ലാതെ   മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും  വിദേശ  യാത്രാനുമതിക്കായി  രണ്ടാഴ്ച്ചക്ക്  മുമ്പ് തന്നെ  അവർ  കൊടുത്തിട്ടുള്ള ഫോർമാറ്റിൽ  യാത്രയുടെ  വിശദ  വിവരങ്ങൾ  വിദേശ കാര്യമന്ത്രാലയത്തിന്‌  ലഭ്യമാക്കണം. ഔദ്യോഗിക യാത്രയാണെങ്കിൽ, യാത്ര എന്ന് തുടങ്ങുന്നു, എത്ര ദിവസമാണ്, ഉദ്ദേശം എന്തെല്ലാം,  ആരെയൊക്കെ  കാണാൻ ഉദ്ദേശിക്കുന്നത് , യാത്രയുടെ  ചെലവ് ആര് വഹിക്കും, താമസം എവിടെയാണ്, സന്ദർശിക്കുന്ന  സ്ഥലങ്ങളിലെ  ഗതാഗതം  എങ്ങിനെ തുടങ്ങി  എല്ലാ  വിവരവും  വിശദമായി നൽകണം. ഔദ്യോഗിക യാത്രയാണെങ്കിൽ, വിദേശ മന്ത്രാലയത്തിന് പുറമേ , ധനകാര്യ മന്ത്രാലയം, എഫ്.സി.ആർ.എ (Foreign Contribution[Regulation] Act 2010 ക്ലിയറൻസ്., പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള   പൊളിറ്റിക്കൽ ക്ലിയറൻസ്  എന്നിവയും ലഭിച്ചാൽ മാത്രമേ  യാത്രക്ക്  പോകുവാൻ സാധിക്കുകയുള്ളു.  എന്നാൽ  സ്വകാര്യ യാത്രക്കാണെങ്കിൽ, പൊളിറ്റിക്കൽ ക്ലിയറൻസ്, എഫ്.സി.ആർ.എ  ക്ലിയറൻസ് എന്നിവ മാത്രം  മതിയാകും. സ്വകാര്യയാത്രക്കുള്ള പണതിൻറ്റെ  സോഴ്‌സും  അറിയിക്കണം.  ഇക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടി,  ഇടയ്ക്കിടെ  ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും എല്ലാ  സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും   സർക്കുലറുകൾ   അയക്കാറുണ്ട് .   പൊതു ഭരണ (പൊളിറ്റിക്കൽ) വകുപ്പാണ്  ഇക്കാര്യത്തിൽ കേന്ദ്രവുമായുള്ള  നോഡൽ വകുപ്പ്.. സന്ദർശനം സംബന്ധിച്ച്  മന്ത്രാലയങ്ങളുടെ  സംശയങ്ങൾ  ദൂരീകരിച്ചില്ലെങ്കിൽ   മന്ത്രിമാരുടെ  യാത്രകൾക്ക്  അനുമതി നിഷേധിക്കാനുള്ള  അധികാരം  കേന്ദ്രത്തിനുണ്ട്.

 മുഖ്യമന്ത്രി  എന്ന നിലയിൽ   വിദേശയാത്ര നടത്തിയ  കേരളത്തിലെ   ആദ്യ മുഖ്യമന്ത്രി,   ഇ.എം.എസ്സായിരുന്നു.      അദ്ദേഹം  രണ്ടാം  തവണ മുഖ്യമന്ത്രിയായ  1967 -69 ലാണ്    ചികിത്സക്കും, വിശ്രമത്തിനുമായി ജർമനിയിൽ  പോയത്.  ഇ.എം.എസ്  നേതൃത്വം നൽകിയ സപ്തകക്ഷി മുന്നണി സർക്കാരിലെ , ഘടകകക്ഷികൾ  തമ്മിൽ   ഭിന്നതയും, ചേരിപ്പോരും  ഉയർന്നു വന്ന  ഒരു ഘട്ടത്തിലാണ്   അതൊക്കെ  മാറ്റിവച്ചു ഇ.എം.എസ്‌  ചികിത്സക്ക്  കമ്മ്യൂണിസ്റ് ജർമനിയിലേക്ക്  പോകേണ്ടി വന്നത് .  കുശാഗ്ര ബുദ്ധികാരനായ  ഇ.എം.എസ് , മുഖ്യമന്ത്രിയുടെ  ചാർജ്  ആർക്കും  നൽകിയില്ല. അതിനു പകരം,  സഭാ  നേതൃസ്ഥാനവും, ധനകാര്യ വകുപ്പിൻറ്റെ  ചാര്ജും   ഏറ്റവും  സീനിയർ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയെ ഏൽപ്പിച്ചു.  ആസൂത്രണം ഇമ്പിച്ചിബാബയേയും, ആഭ്യന്തരം എം.കെ. കൃഷ്ണനെയും ഏൽപ്പിച്ചു. മന്ത്രിസഭായോഗങ്ങളിൽ  അക്ഷരമാലാക്രമമനുസരിച്ചു  ഓരോ മന്ത്രിമാർ അധ്യക്ഷത വഹിച്ചു. അന്ന്  സംസ്ഥാനത്തു ഔദ്യോഗിക സന്ദർശനത്തിന് വന്ന  ഉപരാഷ്ട്രപതി  വി.വി.ഗിരിയെയും, നിയമസഭയിൽ എത്തിയ ഗവർണർ വി. വിശ്വനാഥനേയും  സ്വീകരിച്ചത്  ഗൗരിയമ്മയായിരുന്നു. 

 ഇ.എംഎസ്സിനു  ശേഷം  മുഖ്യമന്ത്രി  സി. അച്യുതമേനോനും  വിദഗ്ധ ചികിത്സക്കായി  കുറേനാൾ ചെക്കോസ്ലോവാക്കിയയിലും, പിന്നീട്  റഷ്യയിലും  പോയി.  അന്ന്  മുഖ്യമന്ത്രിയുടെ ചാർജ് നൽകിയത്  ആഭ്യന്തര  മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു.  ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിദേശ സന്ദർശന  വേളയിൽ          ടി.കെ. രാമകൃഷ്‌ണനായിരുന്നു  ചാർജ് വഹിച്ചത്. 1992 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന്  മുഖ്യമന്ത്രി  കെ..കരുണാകരൻ  അമേരിക്കയിൽ  ചികിത്സക്കുപോയപ്പോളും  ചാർജ് നൽകുന്ന  പ്രശ്‌നം  സജീവമായി.  സഭാ നേതാവായി  ധനകാര്യ മന്ത്രിയും, ഉപനേതാവുമായ ഉമ്മൻചാണ്ടിയെ  ചുമതലപ്പെടുത്തി.  മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന  അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവ ഉമ്മൻ ചാണ്ടിക്കും,  ആഭ്യന്തരം സി.വി.പദ്‌മരാജനും ,  പൊതുഭരണം, വിനോദ സഞ്ചാരം എന്നിവ  പി,പി. ജോർജിനും നൽകി.  മന്ത്രിസഭായോഗത്തിൽ  അധ്യക്ഷതവഹിക്കാൻ  സി.വി.പദ്മരാജനെയും  ചുമതലപ്പെടുത്തി.  ആദ്യതവണ  മുഖ്യമന്ത്രിയായപ്പോൾ   വേൾഡ്  ഇക്കണോമിക്സ്  ഫോറത്തിൻറ്റെ  യോഗത്തിൽ  പങ്കെടുക്കാൻ സ്വിറ്റ്സർലണ്ടിലെ   ദാവോസിൽ  എത്തിയ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു അപകടത്തെ തുടർന്ന്  കുറെ ദിവസം  അവിടെ ചികിത്സയിൽ കഴിയേണ്ടിവന്നു.  അന്ന്  മുഖ്യമന്ത്രിയുടെ വകുപ്പുകളും,  മന്ത്രിസഭായോഗം നടത്താനുള്ള  ചുമതലയും  ഏൽപ്പിച്ചത്  ധന മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനെയായിരുന്നു.  മുഖ്യമന്ത്രിമാർ  വിദേശ സന്ദർശനത്തിന്  പോകുമ്പോൾ  പകരം   ക്രമീകരണം  ചെയ്യുന്നതാണ്   പിണറായി  മുഖ്യമന്ത്രിയാകുന്നതുവരെ തുടർന്നുവന്ന   കീഴ്വഴക്കം.  അത്  മാത്രമല്ലാ,  തങ്ങളുടെ അസാന്നിധ്യത്തിൽ,  എന്ത്  ബദൽ സംവിധാനമാണ്  ചെയ്തിട്ടുള്ളതെന്നു സംസ്ഥാന   ഭരണ തലവനായ  ഗവർണറേയും പൊതുജനങ്ങളെയും  അറിയിക്കാനും പ്രഗത്ഭരായ  മുൻഗാമികൾ  പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.  കീഴ്വഴക്കം  എന്നതിനുപരി  അത്  അവരുടെ  ബാധ്യതയാണ്.

 രാജ്യത്തെ  ജനാധിപത്യം ബി.ജെ.പി സർക്കാരിൽ നിന്നും വലിയ ഒരു വെല്ലുവിളി നേരിടുന്ന  സന്നർഭത്തിൽ  സിപിഎമ്മിൻറ്റെ  ഇന്ത്യയിലെ  ഏക മുഖ്യമന്ത്രിയായ   പിണറായി വിജയൻ  എന്തുകൊണ്ടാണ്  മറ്റ്  സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ  പങ്കെടുക്കാതെ   വിനോദ സഞ്ചാരത്തിന് പോയി എന്നത്  വലിയ ചോദ്യചിഹ്നമാണ്..  സി പി എം  ബംഗാളിലും, ത്രിപുരയിലും  ഭരണത്തിൽ  ഉണ്ടായിരുന്ന  അവസരങ്ങളിൽ  അവിടത്തെ  മുഖ്യമന്ത്രിമാർ  മറ്റ്  സംസ്ഥാനങ്ങളിലെ  സി പി എം  സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.  ത്രിപുര മുഖ്യമന്ത്രിയായിരുന്ന നൃപൻ ചക്രവർത്തിയും, ജ്യോതിബസുവുമൊക്കെ   കേരളം ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ  തെരഞ്ഞെടുപ്പ്  നടന്നപ്പോൾ പ്രചാരണത്തിന് വന്നിട്ടുണ്ട്.  സി പി എമ്മിനെ സംബന്ധിച്ചിടത്തോളം  അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തു  നിലനിൽക്കുന്നത്.   ഇന്ത്യാ  സഖ്യത്തിലെ  ഘടക കക്ഷിയാണ് സിപി എം.  സിപിഎമിണ്റ്റെ   മുഖ്യമന്ത്രി ഭരിക്കുന്ന  ഏക  സംസ്ഥാനം കേരളമാണ്.  പിണറായി വിജയൻ  പോളിറ്റ്   ബ്യുറോയിലെ  ഏക മുഖ്യമന്ത്രിയുമാണ്.  അങ്ങിനെയുള്ള  ഒരു  സീനിയർ  നേതാവ്  ബംഗാളിലും , ത്രിപുരയിലും  മാത്രമല്ല,    ഇന്ത്യമുന്നണിക്കു വേണ്ടി  മറ്റ്   സംസ്ഥാനങ്ങളിലെ  പ്രചാരണ യോഗങ്ങളിൽ  താര  പ്രചാരകനായി  പോകേണ്ട  ആളാണ്.   അങ്ങിനെയുള്ള  ഒരു  നേതാവ്  പൊതുജനങ്ങളെ  അറിയിക്കാതെ,   വിദേശ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയത്     മോദിയെ പേടിച്ചാണെന്ന്   ആരോപിച്ചാൽ    നിഷേധിക്കാൻ  സാധിക്കുമോ?.  .  കഴിഞ്ഞ  കുറെ  നാളുകളായി  മോദിയെ  പേരെടുത്തു പറഞ്ഞു  വിമര്ശിക്കാത്ത  ഏക  പ്രതിപക്ഷ മുഖ്യമന്ത്രിയും, പ്രതിപക്ഷ കക്ഷി നേതാവും  പിണറായി  വിജയനല്ലാതെ  മറ്റൊരാളല്ല.    ഈ ഒരു സാഹചര്യത്തിൽ  ചില  ചോദ്യങ്ങൾക്കു  പ്രസക്തിയുണ്ട്.  40  തവണ സുപ്രീം കോടതിയിൽ മാറ്റിവച്ച , എസ്‌ എൻ സി  ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ കേസ്,  നയതന്ത്ര  സ്വർണ കള്ളക്കടത്തു കേസ്, ഡാറ്റ ചോർത്തൽ കേസ്,  സി എം ആർ  എൽ -എക്സലോജിക്‌  ഇടപാട് സംബന്ധിച്ച   കേസ്  എന്നിവയും   പിണറായിയുടെ വിദേശ  വിനോദസഞ്ചാരവും തമ്മിൽ എന്തെങ്കിലും  ബന്ധമുണ്ടോ? യുദ്ധരംഗത്തുനിന്നുമുള്ള  ഈ ഒളിച്ചോട്ടം,   പിണറായി വിജയൻ മോദിക്ക് നൽകിയ ഗ്യാരണ്ടിയാണൊ  എന്നിവ സംബന്ധിച്ച്  വ്യക്തത വരുത്തേണ്ടതുണ്ട്. 





Friday, 3 May 2024

                 മോദി ഭരണം  എന്തുകൊണ്ട് തുടരരുത് 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 



2024 ലെ   ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ  ഏറ്റവും  കൂടുതൽ ഉയർന്നു വന്ന ചോദ്യം  ഈ  തെരഞ്ഞെടുപ്പിന് ശേഷം  ഇന്ത്യ  ഒരു ജനാധിപത്യ രാജ്യമായി തുടരുമോ ഇല്ലയോ എന്നതാണ്.  സ്വാതന്ത്ര്യത്തോടൊപ്പം  നമുക്ക്   ലഭിച്ച                ജനാധിപത്യ  സ്ഥാപനങ്ങളുടെ  നിലനിൽപ്പിനെ പറ്റിയോ, അതിൻറ്റെ   തുടർച്ചയെപ്പറ്റിയോ ഒരക്ഷരം പോലും പറയാതെ  ഒരു തവണ കൂടി പ്രധാനമന്ത്രി സ്ഥാനം  നൽകിയാൽ   ലോകത്തിലെ  മൂന്നാം സാമ്പത്തിക ശക്തിയായി  ഇന്ത്യയെ  മാറ്റും  എന്ന   വാഗ്‌ദാനവുമായാണ്    പ്രധാനമന്ത്രി നരേന്ദ്ര  മോദി    തെരഞ്ഞെടുപ്പ്  പ്രചാരണ  വേദികളിൽ  എത്തുന്നത്.  അതേസമയം  പ്രതിപക്ഷ കക്ഷികളുടെ  കൂട്ടായ്‌മയായ  "ഇന്ത്യാ  സഖ്യം" ഉയർത്തുന്ന മുദ്രാവാക്യം  ഇനിയുമൊരു ഭരണം മോദിക്ക് നൽകിയാൽ  ഇന്ത്യയുടെ ഭരണഘടനാ തന്നെ  മോദി  പൊളിച്ചെഴുതി  ഏകാധിപത്യത്തിലേക്ക്  രാജ്യത്തെ കൊണ്ടുപോകുമെന്നാണ്.  കഴിഞ്ഞ പത്തുവർഷത്തെ  ഭരണത്തിൽ  മോദി  സർക്കാർ  നടപ്പാക്കിയ  ജനാധിപത്യ വിരുദ്ധമായ  നിരവധി  കാര്യങ്ങളാണ്  ഇന്ത്യ സഖ്യം നേതാക്കളായ  രാഹുൽ ഗാന്ധിയും,  മല്ലികാർജുന ഖാർഗെയും  ഉൾപ്പെടയുള്ള  നേതാക്കൾ  ജനങ്ങൾക്ക് മുമ്പിൽ   അവതരിപ്പിക്കുന്നത്.   ഇന്ത്യാ  സർക്കാരിന്റെ  കീഴിലുള്ള  അക്കാദമിക  സ്ഥാപങ്ങളും,  സാംസ്‌കാരിക  സ്ഥാപനങ്ങളും ,  ശാസ്ത്ര സാങ്കേതിക  സ്ഥാപനങ്ങളുമെല്ലാം   ജനാധിപത്യ വിരുദ്ധമായ രീതിയിൽ     കാവിവൽക്കരണത്തിന്   വിധേയമാക്കികൊണ്ടിരിക്കുകയാണ്.  ഈ  സ്ഥാപനങ്ങളുടെയെല്ലാം  ഉന്നത  തസ്തികകളിൽ നിയമിക്കപ്പെടാൻ  "കഴിവ് ' ഒരു മാനദണ്ഡമല്ലാതായി മാറി. ഹൈകോടതികളിലേയും,  സുപ്രീം കോടതിയിലെയും  നിയമനങ്ങൾക്ക്  പുറമേ  സ്വതന്ത്ര സ്ഥാപനമായിരുന്ന ഇലക്ഷന്   കമ്മീഷൻ നിയമനങ്ങളിൽ പോലും  കേന്ദ്ര സർക്കാർ  പിടിമുറുക്കി കഴിഞ്ഞു.  ജനാധിപത്യ വിരുദ്ധമായ  ഇത്തരം  നടപടികൾ  ഒരുവശത്തുള്ളപ്പോൾ,  മറുവശത്തു  മോദി  പറയുന്നതും  പ്രവർത്തിക്കുന്നതും  തമ്മിൽ  യാതൊരു ബന്ധവുമില്ല  എന്നതാണ് .  ഇത്  ആശങ്കാജനകമാണ്.അദ്ദേഹം  പറയുന്നതൊക്കെ  താത്ക്കാലിക  രാഷ്ട്രീയ ലാഭത്തിന്  വേണ്ടി മാത്രമല്ലേ  എന്നാണ്  കഴിഞ്ഞ  പത്തു വർഷക്കാലത്തെ മോഡി ഭരണത്തിൻറ്റെ   ബാക്കിപത്രം  നോക്കുമ്പോൾ  മനസ്സിലാക്കുവാൻ   സാധിക്കുന്നത്.  കഴിഞ്ഞ   വർഷങ്ങളിൽ    അദ്ദേഹം  രാജ്യത്തിന്  നൽകിയ  ചില  പ്രധാന  വാഗ്‌ദാനങ്ങളും  അതിൻറ്റെ  ഇപ്പോഴത്തെ  അവസ്ഥയും  എന്താണെന്ന്  പരിശോധിക്കുന്നത് ആസ്ഥാനത്താവില്ല  എന്നാണ്  തോന്നുന്നത്.

20  കോടി  തൊഴിൽ  അവസരങ്ങൾ 

2014  ലെ  തെരഞ്ഞെടുപ്പിൽ 20   കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മോദി  പ്രസംഗിച്ചതും, ബി ജെ പി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും. അഞ്ച്  വര്ഷം കൊണ്ട് 20   കോടി  തൊഴിൽ അവസരങ്ങൾ  എന്ന് പറയുമ്പോൾ , ഓരോ വർഷവും 2  കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമായിരുന്നു. അധികാരത്തിലേറിയ ശേഷം  പുതിയ  തൊഴിലവസരങ്ങൾ  സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ലാ,  കേന്ദ്ര സർക്കാരിലെയും  റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ  ഉൾപ്പെടുയുള്ളവയിലെ  നിലവിലുണ്ടായിരുന്ന  ഒഴിവുകൾ പോലും  നികത്താതെ   മോഡി സർക്കാർ  മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിലെ  നിയമനങ്ങൾ  ബി.ജെ.പി  അനുഭാവികൾക്ക്  മാത്രമാണ്  ലഭിക്കുന്നത്.  സർവകലാശാലകൾ  ഉൾപ്പെടെയുള്ള  അക്കാഡമിക്  സ്ഥാപനങ്ങളിലെ  നിയമനങ്ങളും  സ്വന്തക്കാർക്ക് മാത്രമാകുന്ന  പ്രവണതയാണ്  കാണുന്നത്.   നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള  നിയമനങ്ങൾ പോലും   അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച്  ഇല്ലാതാക്കിയിരിക്കുകയാണ് മോദി  സർക്കാർ. റിട്ടയർമെന്റുകളിലൂടെ   ഒഴിവുവന്ന   30  ലക്ഷം  തൊഴിൽ അവസരങ്ങളാണ്  നികത്തപ്പെടാതെ  മോദി  സർക്കാർ  ഇട്ടിരിക്കുന്നത്.  സെക്കണ്ടറി  അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ   ശതമാനം  2000  ആണ്ടിൽ 35.2  ആയിരുന്നത്    2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ  ഇന്ത്യാ  എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ളത്.  വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ  രൂക്ഷതയുടെ  ഉദാഹരണമാണ്  ഈയിടെ    ഉത്തർ  പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക്ക് നടന്ന പരീക്ഷ.  60000  ഒഴിവുകളിലേക്ക്‌ നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്.

കൃഷിക്കാരുടെ  വരുമാനം 

2022  ഓടെ രാജ്യത്തെ  കർഷകരുടെ വരുമാനം  ഇരട്ടിയാകുമെന്നതും   2014  ലെ മറ്റൊരു വാഗ്‌ദാനമായിരുന്നു.   മോദി  അധികാരത്തിലേറിയശേഷം,  കാർഷിക മന്ത്രാലയത്തിൻറ്റെ  ബജറ്റ് വിഹിതം  പലതവണകളായി  കൂടിയെങ്കിലും,   കർഷകരുടെ  വരുമാനം  ഇരട്ടിയാക്കുമെന്ന  പ്രഖ്യാപനം  ഇതുവരെയും  സാധിതമാക്കിയില്ല.  ഇതുമായി  ബന്ധപ്പെട്ടു   നടത്തിയ നാഷണൽ സാമ്പിൾ സർവ്വേ വകുപ്പിൻറ്റെ  കണക്കുപ്രകാരം  2015 -16  ൽ കർഷകരുടെ മാസ വരുമാനം 8058  രൂപയും,  വാർഷിക വരുമാനം  96708  രൂപയുമായിരുന്നു.  മോദി  സർക്കാർ നിയമിച്ച  അശോക് ദൽവായ്  കമ്മിറ്റി റിപ്പോർട്ട് പ്രകാരം  2022  ആകുമ്പോളേക്കും  മാസം  22610  രൂപയും,  വാർഷിക വരുമാനം  271378 ഉം  ആക്കി   വർധിപ്പിക്കണമെന്ന്     ശുപാർശ ചെയ്‌തു.  ഈ  ലക്‌ഷ്യം  ഇനിയും  നടപ്പിലാക്കിയിട്ടില്ല.   കാർഷിക വിളകൾക്ക്  കുറഞ്ഞ അടിസ്ഥാന  വില  രണ്ടിരട്ടി  ആക്കണമെന്ന കർഷകരുടെ   ആവശ്യം  പോലും   നടപ്പിലാക്കാത്തതിനെ തുടർന്നാണ്  ഒരു വർഷത്തോളം  നീണ്ടുനിന്ന  ശക്തമായ സമരം   കർഷകർക്ക്  ചെയ്യേണ്ടി വന്നത്. അവർ നടത്തിയ  ന്യായമായ സമരങ്ങളെയെല്ലാം  ജനാധിപത്യ വിരുദ്ധമായ  രീതിയിലാണ്  മോദി  സർക്കാർ  അടിച്ചമർത്തിയത്. 

കള്ളപ്പണം പിടിച്ചെടുക്കുമെന്ന  വഗ്‌ദാനം 

തെരഞ്ഞെടുപ്പുകാലത്തെ  മോദിയുടെ ഒരു വാഗ്ദാനമായിരുന്നു,  ഇന്ത്യയിൽ  നിന്നും  പണം  കടത്തി  വിദേശ ബാങ്കുകളിൽ  ഇട്ടിരിക്കുന്നവരുടെ  പണം  പിടിച്ചെടുത്ത്‌   ഓരോ  ഇന്ത്യക്കാരൻറ്റെയും  ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം  രൂപ  വച്ച്   നിക്ഷേപിക്കുമെന്നത്.  ഇത്  നടപ്പിലാക്കിയില്ലെന്നു  മാത്രമല്ല,  നോട്ട് നിരോധനത്തിലൂടെ  സാധാരണക്കാരെയും,  പാവപ്പെട്ടവരേയും   വീണ്ടും  ദുരിതത്തിലേക്ക്  തള്ളിവിടുകയും  ചെയ്തു. 2016  നവംബർ 8 നാണ്   ഓമോദിയുടെ ഒരു  റേഡിയോ പ്രക്ഷേപണത്തിലൂടെയാണ്   500  രൂപയുടെയും, 2000  രൂപയുടെയും  നോട്ടുകൾ  നിരോധിച്ചത്.     നോട്ട്  നിരോധനത്തിലൂടെ  രാജ്യത്തു  പ്രചാരത്തിലുണ്ടായിരുന്ന  കള്ളപ്പണം  മുഴുവൻ  ഇല്ലാതാകുമെന്ന്  മാത്രമല്ല,  തീവ്രാദവും,  അഴിമതിയും  ഇല്ലാതാകുമെന്നും    മോദി  അവകാശപ്പെട്ടു.   എന്നാൽ  അദ്ദേഹത്തിന്റെ  അവകാശവാദങ്ങളൊക്കെ  പാഴ്വാക്കുകളായി  മാറി.   നിരോധിച്ച  നോട്ടുകളിൽ  99  സ്ഥാനമാനവും  തിരികെ റിസേർവ് ബാങ്കിൽ  എത്തിയെന്നാണ്  കേന്ദ്ര സർക്കാർ തന്നെ  പിന്നീട് അറിയിച്ചത്.  സമൂഹത്തിൽ  പ്രചാരത്തിലുണ്ടായിരുന്ന   ആയിരക്കണക്കിന്  ചെറുകിടവ്യവസായങ്ങൾ  നോട്ട് നിരോധനത്തിലൂടെ ഇല്ലാതായി.  പതിനായിരക്കണക്കിന്  തൊഴിലാളികൾക്ക്  തൊഴിൽ  നഷ്ടപ്പെട്ടു. 2011-12  കാലഘട്ടത്തിൽ  5  ശതമാനമായിരുന്ന  തൊഴിലില്ലായ്മ  നിരക്ക് 2017-18 ൽ 17.5 ശതമാനമായി  വർധിച്ചു.  അതോടെ  മോദിയുടെ മറ്റൊരു  വാങ്ങണം കൂടി പരാജയപ്പെട്ടു.

സാഗർമാല  പദ്ധതി 

7500  കി.മീ   നീളത്തിൽ   രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന ഇന്ത്യയിലെ  പ്രധാന തുറമുഖങ്ങളെ  ശാസ്ത്രിയമായ രീതിയിൽ  ബന്ധിപ്പിച്ചു കൊണ്ടുള്ള  ഒരു ബ്രിഹത്തായ  വികസന പദ്ധതിയായാണ്  2015 ൽ  ഇ  പദ്ധതി മോദി  സർക്കാർ  പ്രഖ്യാപിച്ചത്.  ഇതിൽ  കേരളത്തിലെ  വിഴിഞ്ഞവും,  തമിൾ നാട്ടിലെ കൊളച്ചൽ തുറമുഖവും  ഉൾപ്പെട്ടിട്ടുണ്ട്.  ഈ  പദ്ധതികളുടെയൊക്കെ  ലക്ഷ്യമിട്ട  കമ്മീഷനിങ്  തീയതികൾ  കഴിഞ്ഞു.  എല്ലാ  പദ്ധതികളും  ഇഴഞ്ഞു നീങ്ങുകയാണ്.   സാഗർമാലയിൽ  ഉൾപ്പെടുത്തിയ   81000  കോടി  മുതല്മുടക്കുള്ള  171 പദ്ധതികളിൽ 55  പദ്ധതികൾ  മാത്രമാണ്   2023  അവസാനംവരെയും   നടപ്പിലാക്കുവാൻ  സാധിച്ചിട്ടുള്ളത്. അതിനായി  ചെലവഴിച്ചത്  11620  കോടി  രൂപ മാത്രമാണ്.  

ഉജ്വൽ യോജന പദ്ധതി 

വനിതാ  ശാക്തീകരണത്തികൂടെ  5 കോടി ബി പി ൽ  കുടുംബങ്ങളിലെ  വനിതകൾക്ക് സെക്യൂരിറ്റി ഡെപോസിറ്റ് ഒഴിവാക്കിയും  സബ്സിഡി  നൽകിയും  അവരുടെ  ആരോഗ്യത്തിനു മുന്ഗണന നൽകി  പുകയില്ലാത്ത  പാചകവാതകം  നൽകുന്ന  പദ്ധതിയാണിത്.   2016  മേയ്  1  നാണ്  8000  കോടി  രൂപ  ചെലവ് പ്രതീക്ഷിച്ച   ഈ പദ്ധതി  പ്രഖ്യാപിച്ചത്. ഇതിന്റെ  ഒന്നാം ഘട്ടത്തിൽ 5 കോടി  കണക്ഷനും ,  രണ്ടാം  ഘട്ടത്തിൽ  1 കോടി   കണക്ഷനും ആണ്  പ്രഖ്യാപിച്ചതു.  പ്രഖ്യാപിച്ച  പ്രകാരം  കണക്ഷൻ കൊടുക്കുവാൻ സാധിച്ചു എന്നത്  നല്ലകാര്യമാണ്.  എന്നാൽ  2022-23  ലെ സ്ഥിതിവിവര കണക്കുകൾ  പ്രകാരം,  മൊത്തം  അനുവദിച്ച  9.58 കോടി കുടുംബങ്ങളിൽ  1.8 കോടി  കുടുംബങ്ങൾ റീഫിൽ സിലിണ്ടർ  പിന്നീട്  വാങ്ങിയിട്ടില്ല ,  1.51  കോടി  കുടുംബങ്ങൾ  ഒരു  സിലിണ്ടര് മാത്രമേ  വാങ്ങിയിട്ടുള്ളു.  അതിനു പോലുമുള്ള  വരുമാനം  ആ   കുടുംബങ്ങൾക്കില്ല എന്നതാണ്  വസ്തുത. 

പെട്രോൾ  വില  

2014  ൽ  ക്രൂഡ് ഓയിലിൻറ്റെ  വില  അന്താരാഷ്ട്ര മാർക്കറ്റിൽ  ഉയർന്നപ്പോൾ  ഇന്ത്യയിലെ വിലയും ഉയർന്നു.   2014  മെയ് മാസത്തിൽ  72.26   രൂപയായിരുന്നു  ഒരു ലിറ്റർ പെട്രോളിൻറ്റെ   ഇന്ത്യയിലെ വില. അന്ന്    ഒരു  ബാരൽ  ക്രൂഡ് ഓയിലിൻറ്റെ  വില 110 ഡോളർ ആയി ഉയർന്ന കാലഘട്ടമായിരുന്നു. എങ്കിലും, ജനങ്ങളുടെ  തലയിൽ  കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ  മൻമോഹൻ സിങ്ങിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന  സർക്കാർ  പ്രത്യേകം  ശ്രദ്ധിച്ചു.  എന്നാൽ  മോദിയുടെ നേതൃത്വത്തിലെ  പ്രതിപക്ഷം  മൻമോഹൻ സിംഗ്  സർക്കാരിനെ  നിശിതമായി  വിമര്ശിക്കുകയായിഒരുന്നു.  2014 ലെ   തെരഞ്ഞെടുപ്പ്  യോഗങ്ങളിൽ  മോദി  പ്രസംഗിച്ചത്  പെട്രോൾ  ലിറ്ററിന്  50  രൂപ വച്ച്  അധികാരത്തിലേറുന്ന   ബി ജെ പി സർക്കാർ  നൽകുമെന്നായിരുന്നു.  എന്നാൽ  മോദി   അധികാരത്തിലേറിയ   ശേഷമുള്ള കാലഘട്ടത്തിൽ  പെട്രോൾ വില  അന്താരാഷ്ട്ര തലത്തിൽ  കുത്തനെ  ഇടിഞ്ഞു.  ഒരു സമയത്തു ഒരു ബ്ബാറൽ  പെട്രോളിന്റെ വില 40  ഡോളറിനും  താഴെ വന്നു.  എന്നിട്ടും മോദിയുടെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  അന്താരാഷ്ട്ര തലത്തിൽ വന്ന  കുറവ്  ജനങ്ങൾക്ക്  കൈമാറാതെ  പെട്രോളിന്റെയും  ഡീസലിൻറ്റേയും  തീരുവ ക്രമാതീതമായി കൂട്ടുകയാണ്  ചെയ്തത്. ഇന്ന്, ഏഷ്യൻ രാജ്യങ്ങളിൽ  പെട്രോൾ വില ഏറ്റവും  ഉയർന്നു  നിൽക്കുന്നത്  ഇന്ത്യയിലാണ്. പാകിസ്താനിലും, ബംഗ്ലാദേശ്  ഉൾപ്പെടെയുള്ള  എല്ലാ  അയൽരാജ്യങ്ങളിലും   പെട്രോൾ/ഡീസൽ  വില  ഇൻഡ്യയിലേക്കാളും  കുറഞ്ഞ  നിരക്കിലാണ്   ജനങ്ങൾക്ക്  ലഭ്യമാകുന്നത്.   അതുപോലെ,  പെട്രോളിനും ,ഡീസലിനും   ഇന്ന്   ഇന്ത്യയിൽ  ഏറ്റവും ഉയർന്ന   നിരക്ക്   നൽകുന്നത്  കേരള ജനതയാണ്. അക്കാര്യത്തിൽ  മോദിക്കൊപ്പം  ചേർന്ന്    ജനങ്ങളെ  ദ്രോഹിക്കുന്ന  നയമാണ്    പിണറായി സർക്കാർ  കൈക്കൊള്ളുന്നത്. 

സ്വച്ഛ് ഭാരത് മിഷൻ, ആത്മ നിർഭർ  ഭാരതം, ഡിജിറ്റൽ ഇന്ത്യ, നമാമി ഗംഗ തുടങ്ങി  150 ലേറെ  പദ്ധതികളാണ്  മോദി  പ്രധാനമന്ത്രിയായ ശേഷം  പ്രഖ്യാപിച്ചിട്ടുള്ളത്.  ഇവയെല്ലാം തന്നെ രാമേശ്വരത്തെ  ക്ഷൗരം പോലെ ഇരിക്കുകയാണ്. പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ  ഭൂരിപക്ഷം  പദ്ധതികൾക്കും  സാധിച്ചിട്ടില്ല.  പ്രഖ്യാപനം കഴിഞ്ഞാൽ,   പിന്നീട്  അതുമായി ബന്ധപ്പെട്ട്   കോടിക്കണക്കിനു  രൂപ മുടക്കി  പരസ്യം  ചെയ്യുവാൻ  മാത്രമാണ്    മോദി  സർക്കാർ  താല്പര്യം   കാണിക്കുന്നത്.  ഇതാണ്  മോദി  സർക്കാരിന്റെ   ഇതുവരെയുളള  ട്രാക്ക് റെക്കോർഡ്.  പ്രഖ്യാപനങ്ങൾക്കു  ഒരു  പഞ്ഞവുമില്ല.  എന്നാൽ  അവ  നടപ്പാക്കുന്ന കാര്യത്തിൽ  യാതൊരു   ആത്മാർത്ഥതയും  ഇല്ല..  അതുകൊണ്ടാണ്    മോദി  സർക്കാരിന്  ഒരു  തുടർച്ചയുണ്ടാകരുതെന്ന്  ജനാധിപത്യബോധമുള്ള  ജനങ്ങൾ  ആഗ്രഹിക്കുന്നത്.

Adv. P.S.Sreekumar

9495577700


.

  








Wednesday, 1 May 2024

  തിരുവനന്തപുരത്തിൻറ്റെ  വികസന  വേദനകൾ 

അഡ്വ.പി.എസ് .ശ്രീകുമാർ 

 ഇന്ത്യയുടെ   രണ്ടാം പഞ്ചവൽസ്സര  പദ്ധതിക്കാലത്തു, നഗരങ്ങളുടെ ആസൂത്രിത വളർച്ച ഉറപ്പു വരുത്തുന്നതിന്, ബോംബെ, ഡൽഹി,കൽക്കട്ട, മദ്രാസ് തുടങ്ങിയ മഹാ നഗരങ്ങളിൽ, നഗര പരിഷ്കരണ ട്രസ്റ്റുകൾ രൂപീകരിച്ചിരുന്നു. ഇതിനെ മാതൃകയാക്കിയാണ്1960 ലെ [ ആക്ട് 1 , 1960 ]സിറ്റി   ഇമ്പ്രൂവ്മെന്റ് നിയമമനുസരിച്ചു   മുഖ്യമന്ത്രി   പട്ടം താണുപിള്ള, തിരുവനന്തപുരം നഗര പരിഷ്കരണ   ട്രസ്റ് ,  രൂപീകരിച്ചത്.  തിരുവനന്തപുരം നഗരത്തിന്റെ വികസനം, റോഡുകളുടെ പുനർനിർമാണം, ഭവന നിർമാണം  തുടങ്ങിയവയായിരുന്നു ട്രസ്ടിന്റ്റെ   ചുമതല. കിള്ളിപ്പാലത്തുനിന്നും കരമനക്കുള്ള റോഡ് പുനര്നിര്മിച്ചതു ഈ ട്രസ്റ്റിന്റെ ചുമതലയിലായിരുന്നു.  അക്കാലത്തു തിരുവനന്തപുരത്തു ജോലിയായി എത്തുന്ന ഇതര ജില്ലകളിലുള്ളവർക്കു വീട് കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. അതിന്  പരിഹാരം കണ്ടെത്തിയത്, ട്രസ്റ്റിന്റെ കീഴിൽ ഭവന സമുച്ഛയങ്ങൾ നിർമിച്ചുകൊണ്ടായിരുന്നു.ജവഹർ നഗർ, ശാന്തി നഗർ, പദ്‌മ   നഗർ, പി.ടി.പി. നഗർ തുടങ്ങിയ ഭവന സമുച്ഛയങ്ങൾ ഉടലെടുത്തത്  ട്രസ്റ്റിന്റെ പ്രവർത്തനത്താലായിരുന്നു. സിറ്റി ഇമ്പ്രൂവ്മെന്റ്  ട്രസ്റ്റാണ് പിന്നീട്  സംസ്ഥാന ഭവന  നിർമ്മാണ ബോർഡായി എഴുപതുകളിൽ  മാറിയത്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൻറ്റെ  സമഗ്ര വികസനം  ലക്ഷ്യമാക്കി ആദ്യമായി ഒരു നയം രൂപീകരിച്ചത്  2001  ൽ അധികാരത്തിൽ വന്ന ഏ .കെ .ആൻറണിയുടെ  നേതൃത്വത്തിലുള്ള  ഐക്യ ജനാധിപത്യ  മുന്നണി  സർക്കാരായിരുന്നു. ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രൊജക്റ്റ്  എന്ന   പദ്ധതിക്ക്   സർക്കാർ  അംഗീകാരം നൽകി.  ഇതനുസരിച്ചു  നഗരത്തിലെ റോഡുകൾ വീതികൂട്ടി നവീകരിക്കുക, നഗരത്തിലെ പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തി, റിങ് റോഡുകളും, ലിങ്ക് റോഡുകളും നിർമിക്കുക  , വാഹന പാർക്കിംഗ് നയം രൂപീകരിക്കുക,  ജലസ്രോതസുകൾ വൃത്തിയാക്കുക, പ്രധാന മാർക്കറ്റുകളും  ഷോപ്പിംഗ്  വീഥികളും   നവീകരിക്കുക,  സീവെജുകൾ  നഗരം മുഴുവൻ വ്യാപിപ്പിക്കുക, ബ്രോഡ്  ബാൻഡ്/  വൈഫൈ  സംവിധാനം  നഗരത്തിൽ എമ്പാടും സജ്ജമാക്കുക, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക  എന്നിവയാണ്  പദ്ധതിയിലെ  പ്രധാന നിർദേശങ്ങളായി ഉണ്ടായിരുന്നത്. ഇവയിൽ  ആദ്യം തുടക്കം കുറിച്ചത്  നഗരത്തിലെ പ്രധാനപ്പെട്ട 42  കി.മീ  ദൈർഘ്യമുള്ള  റോഡുകളുടെ  നവീകരണ പ്രവർത്തനങ്ങൾ  ആയിരുന്നു. 25 വര്ഷം പരിപാലനം എന്ന നിബന്ധനയോടെ ഐ.എൽ   & എഫ്.എസ്  എന്ന കമ്പനിയുമായാണ് സർക്കാർ ഉടമ്പടി ഒപ്പുവച്ചത്.  ഇതിന്റെ ഭാഗമായാണ്, പാളയത്തെ അടിപ്പാത, ബേക്കറി ജങ്ക്ഷൻ , പഴവങ്ങാടി  എന്നിവിടങ്ങളിലെ മേൽപ്പാത എന്നിവ നിർമ്മിച്ചത്. നഗരത്തിലെ  ഏറ്റവും പ്രധാനപ്പെട്ട     റോഡുകളാണ് പൊതു-സ്വകാര്യ സഹകരണത്തോടെ  സമയബന്ധിതമായി  വികസിപ്പിച്ചത്.  ശംഖുമുഖം-കവടിയാർ, കിള്ളിപ്പാലം-അട്ടകുളങ്ങര ,വെള്ളയമ്പലം-വഴുതക്കാട് -തമ്പാന്നൂർ  തുടങ്ങിയ  പ്രധാന സിറ്റി റോഡുകളാണ് നവീകരിച്ചു നാല് വാരി പാതകളാക്കിയത്.   എ.കെ. ആന്റണി  സർക്കാർ  ഈ  പദ്ധതിക്ക്  തുടക്കമിട്ടെങ്കിലും  തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാരും,  വി.എസ്. അച്യുതാനന്ദൻ  സർക്കാരും  ഈ പദ്ധതികളുടെ  പൂർത്തീകരണത്തിന്  ചുക്കാൻ പിടിച്ചു.        തിൻറ്റെ   നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ, ഏഷ്യാ -മധ്യേഷ്യ  റീജിയണിലെ ലോകനിലവാരത്തിലുള്ള   ഏറ്റവും  നല്ല റോഡുകൾക്കുള്ള  യുണൈറ്റഡ്  നേഷൻസ് ഇക്കണോമിക്  കമ്മീഷൻ  ഫോർ യൂറോപ്പിൻറ്റെ  പ്രത്യേക പ്രശംസക്ക്  അർഹമായി. ഇതിൻറ്റെ  വിജയത്തെത്തുടർന്നു   കോഴിക്കോട്,  ആലപ്പുഴ, മലപ്പുറം തുടങ്ങിയ മറ്റു ജില്ലകളിലും  ഇതേ രീതിയിൽ നഗര ഗതാഗത സംവിധാനം പരിഷ്കരിക്കാനുള്ള പദ്ധതിക്ക്  2011-16 ലെ  ഉമ്മൻ ചാണ്ടി സർക്കാരും, ഒന്നാം  പിണറായി സർക്കാരും    മുൻകൈ എടുത്തു.

 ടെക്നോപാർക്കിൻറ്റെ  പിറവി  

 

ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് പാര്‍ക്കായ ടെക്നോപാര്‍ക്ക് എന്ന ആശയം  ദീർഘദർശിയായ  കെ.പി.പി. നമ്പ്യാരുടേതായിരുന്നു. അന്ന് വ്യവസായ വകുപ്പിൽ അഡ്വൈസർ ആയിരുന്നു അദ്ദേഹം.  സോഫ്റ്റ്‌വെയർ  വ്യവസായം  കേരളത്തിന്റ്റെ  പ്രത്യേക  സാഹചര്യത്തിൽ അനുയോജ്യമായിരിക്കുമെന്ന്   കരുതിയ  അദ്ദേഹം,   1989  അവസാനം  ഒരു ശിൽപശാല   നടത്ത്തുകയും   അതിൻറ്റെ   അടിസ്ഥാനത്തിൽ  സോഫ്റ്റ്‌വെയർ  വ്യവസായം  എങ്ങിനെ  നടപ്പിലാക്കുവാൻ  സാധിക്കും  എന്നത്  സംബന്ധിച്ച്   ഒരു  പഠനം  നടത്തി  റിപ്പോർട്ട്  സമർപ്പിക്കാൻ  ടാറ്റ  കൺസൾട്ടൻസി   സർവീസസിനെ   ചുമതലപ്പെടുത്തുകയും  ചെയ്തു.    ഈ  റിപ്പോർട്ട്  അദ്ദേഹം    വ്യവസായ മന്ത്രിയായിരുന്ന കെ. ആർ. ഗൗരിക്ക്  നൽകി .അവരും അതിനോട് യോജിച്ചു. കെ.പി.പി. നമ്പ്യാർ നൽകിയ റിപ്പോർട്ട്    മുഖ്യമന്ത്രിക്ക് അവർ   നൽകി.  മുഖ്യമന്ത്രി ഈ നിർദ്ദേശം  മന്ത്രിസഭാ യോഗത്തിൽവച്ച്   ചർച്ച  ചെയ്തു.. അങ്ങിനെയാണ്,  സോഫ്റ്റ്‌വെയർ  വ്യവസായത്തിൻറ്റെ   ലോക  കേന്ദ്രമായ  അമേരിക്കയിലെ  സിലിക്കൺ വാലിയിൽ  മുഖ്യമന്ത്രിയും,, വ്യവസായ  മാന്തിയും, മന്ത്രി  ബേബിജോണും,കെ.പി.പി.നമ്പിയാരും  അടങ്ങിയ  ഉന്നതല  സംഘം  സന്ദർശിച്ച്  സോഫ്റ്റ്‌വെയർ  വ്യവസായത്തിൻറ്റെ  സാധ്യതകൾ  മനസ്സിലാക്കു വാൻ  തീരുമാനിച്ചത്.. അമേരിക്കൻ  യാത്രകഴിഞ്ഞു  മടങ്ങിവന്നശേഷമാണ്    ടി.സി.സിൻറ്റെ  റിപ്പോർട്ട് അംഗീകരിച്ചത്. തുടർന്നാണ്,      ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ്, കേരള  എന്ന സ്ഥാപനം ചാരിറ്റബിള് സൊസൈറ്റി   ആക്റ്റ്   അനുസരിച്ചു്   രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങിയത്.  കേരള സര്‍വകലാശാലയുടെ അധീനതയിലായിരുന്ന കഴക്കൂട്ടത്തെ 50  ഏക്കർ  വിസ്തൃതിയുള്ള വൈദ്യന്‍കുന്നിലാണ് ഈ പാർക്ക് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തിയത്. കെ.പി.പി. നമ്പ്യാരുടെ സെക്രട്ടറിയേറ്റിലെ ഓഫീസിന്റ്റെ  ഒരു ഭാഗത്തു കിടന്ന സോഫയായിരുന്നു  ആദ്യ ഓഫീസ് .  ഈ പാർക്ക് സ്ഥാപിക്കാനായി അന്ന് സി-ഡാകിൽ  ജോലി ചെയ്തിരുന്ന ജി. വിജയരാഘവനെയാണ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി, നമ്പ്യാരുടെ ശുപാർശപ്രകാരം  സർക്കാർ നിയമിച്ചത് . ടെക്നോപാര്‍ക്കിന്, 31.03.1991 ല്‍ നായനാര്‍ തറക്കല്ലിട്ടു  

വിഴിഞ്ഞം തുറമുഖവും പുനരധിവാസ പദ്ധതിയും :

തിരുവനന്തപുരം  നഗരം  തിരുവിതാംകൂർ  രാജ്യത്തിൻറ്റെ   തലസ്ഥാനമായിരുന്നപ്പോൾ  മുതൽ  സജീവ പരിഗണയാളുണ്ടായിരുന്ന  ഒരു അടിസ്ഥാന  വികസനപദ്ധതിയാണ്  വിഴിഞ്ഞം തുറമുഖം.  ഈ പദ്ധതിക്ക്  മൂർത്ത  രൂപം  നൽകിയത്  1991-96  കാലഘട്ടത്തിലെ  കരുണാകരൻ മന്ത്രിസഭയും,  ആ  മന്ത്രിസഭയിൽ  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന  എം.വി. രാഘവനും  ആയിരുന്നെങ്കിലും  പിന്നീട് വന്ന    മന്ത്രിസഭകളുടെ  കാലഘട്ടത്തിൽ   സാങ്കേതിക  കാരണങ്ങൾ  അധികം  മുന്നോട്ടു  പോകുവാൻ  സാധിച്ചില്ല.    ശിലയായി മാറിയ  അഹല്യക്ക്  ശ്രീരാമ സ്പർശത്താൽ മോക്ഷം കിട്ടിയതുപോലെ,   2011-16 കാലത്തു  മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻചാണ്ടിയുടെയും , തുറമുഖ മന്ത്രിയായിരുന്ന  കെ .ബാബുവിൻറ്റെയും, പാർലമെന്റ് അംഗമായിരുന്ന  ശശി തരൂരിൻറ്റെയും  ആത്മാർത്ഥമായ  ശ്രമഫലമായാണ്, കേന്ദ്രാനുമതിയോടെ  പദ്ധതി   നിർമാണം  2015  സെപ്റ്റംബറിൽ    ആരംഭിച്ചത്.    ആദ്യ ഘട്ടത്തിൽ  7525  കോടി രൂപ മുടക്കുമുതലുള്ള  പദ്ധതി  നാലുഘട്ടവും  പൂർത്തീകരിക്കുമ്പോൾ  31000  കോടി  രൂപയുടെ  നിക്ഷേപമാണ്  ഈ  പദ്ധിതിയിൽ  ഉണ്ടാകുന്നതു.  പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ  ഇതിൽ 6000  കോടി രൂപയുടെ അഴിമതി നടന്നെന്നു അന്ന് സി.പി.എം  സംസ്ഥാന  സെക്രട്ടറിയായിരുന്ന  പിണറായി വിജയൻ  ആരോപണം ഉന്നയിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.  2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിനെ തുടർന്ന്  അധികാരത്തിലെത്തിയ പിണറായി  സർക്കാർ ,  ആദ്യം വിഴിഞ്ഞം പ്ദ്ധതിയിലെ അഴിമതിയെക്കുറിച്ചു  അന്വേഷിക്കാൻ  വിജിലൻസ് വകുപ്പിനോട്  ആവശ്യപ്പെട്ടു.   അന്നത്തെ മുഖ്യമന്ത്രി  ഉമ്മൻചാണ്ടി , തുറമുഖ വകുപ്പ് മന്ത്രി  കെ.ബാബു  എന്നിവർക്ക്   പുറമെ  അന്നത്തെ പോർട്ട് സെക്രട്ടറിയായിരുന്ന  ജെയിംസ് വര്ഗീസ്,   വിഴിഞ്ഞം പോർട്ട്  മാനേജിങ് ഡയറക്ടർ സുരേഷ്ബാബു    ഉൾപ്പെടെയുള്ള   ഉദ്യോഗസ്ഥർ   ക്കെതിരെ   വിശദമായ അന്വേഷണം  നടത്തിയെങ്കിലും,  യാതൊരു വിധ അഴിമതിയും  അവർക്കു കണ്ടെത്താൻ  സാധിച്ചില്ല.  അത്തിനുശേഷമാണ്,    ജസ്റ്റിസ്   സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചത്. അഴിമതി ആരോപണം ഉന്നയിച്ചവർ   ഉൾപ്പെടെ ഒരാൾ പോലും  ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ   ഹാജരാകുകയോ എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന് തെളിയിക്കാനുള്ള  രേഖകൾ   ഹാജരാക്കുകയോ  ചെയ്തില്ല .   വിശദമായ  അന്വേഷണത്തിന് ശേഷം,  വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു  യാതൊരുവിധ  അഴിമതിയും  നടന്നിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. 

വിഴിഞ്ഞം പദ്ധതി  നടപ്പാക്കുമ്പോൾ  ആ പ്രദേശത്തുള്ള   മത്സ്യത്തൊഴിലാളികൾ  ഉൾപ്പെടെയുള്ളവരെ   ബാധിക്കുമെന്ന്    പോർട്ട് മാനേജ്‌മന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ  തുടർന്ന്,  അഞ്ച്  വര്ഷം കൊണ്ട്  അത്  പരിഹരിക്കാനായി  475  കോടി  രൂപയുടെപുനരധിവാസ പദ്ധതിക്ക്     ഉമ്മൻ ചാണ്ടി  സർക്കാർ  രൂപം നൽകി.  പദ്ധതിനടപ്പാക്കുമ്പോൾ   ബാധിക്കുന്ന  തീരദേശ നിവാസികൾക്ക്‌   നഷ്ടപരിഹാരം, പുനരധിവാസം എന്നിവക്കുള്ള  പദ്ധതി,  ജില്ലാ കളക്ടറുടെ  നേതൃത്വത്തിലുള്ള  കമ്മിറ്റി  നിദ്ദേശിക്കുന്നതനുസരിച്ചു  നടപ്പിലാക്കുവാനും,  തീരുമാനിച്ചു.  സ്ഥലം  ഏറ്റെടുക്കൽ,  വീട് നിർമാണം എന്നിവക്ക്  350  കോടി രൂപ ,  ജീവിതോപാധി  കണ്ടെത്തൽ 59  കോടി രൂപ, സ്ത്രീ ശാക്തീകരണം 39  കോടി  രൂപ,  വാർധക്യ കല പരിചരണം 2.5  കോടി  രൂപ,  കപ്പാസിറ്റി ബിൽഡിംഗ് 50 ലക്ഷം  എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 20 ലക്ഷം  രൂപ വച്ച് 100  സ്റ്റേ  ബോട്ടുകൾ,  ആഴക്കടൽ മത്സ്യബന്ധനത്തിന് 10  യന്ത്രവൽകൃത ബോട്ടുകൾ, 1000  മത്സ്യത്തൊഴിലാളികൾക്ക് മറ്റു  ജീവിധോപാധികൾ , 1000  സുരക്ഷാ ഉപകരണങ്ങൾ  തുടങ്ങിയവയാണ്  ജീവിദോപാധി കണ്ടെത്തലിൽ  ഉള്ളത്.  ഇതിനു പുറമെ,  കൊല്ലങ്കോടുമുതൽ  അടിമലത്തുറവരെയുള്ള 6926  സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള  നടപടികൾക്കാണ്  39  കോടി രൂപ  വകയിരുത്തിയത്.

1000  സ്വയംസഹായ  സംഘങ്ങൾ രൂപീകരിച്ചു  ഓരോ യൂണിറ്റിനും രണ്ടു ലക്ഷം രൂപ വച്ച് നൽകുന്നതായിരുന്നു  പ്രധാന പദ്ധതി. മൂവായിരത്തോളം യുവതീയുവാക്കളുടെ നൈപുണ്യം വികസിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ  പദ്ധതികളുമുണ്ട്. ഉമ്മൻചാണ്ടി  സർക്കാരിന്റെ  കാലാവധി  തീരുന്നതിനു മുമ്പ് ഇക്കാര്യങ്ങൾക്കായി  ചിലവഴിച്ച  99  കോടി  രൂപയല്ലാതെ   പിന്ന്നീട് വന്ന    സർക്കാർ  കാര്യമായി   ഒന്നും  ചെയ്തില്ല.  ഈ പുനരുദ്ധാരണ  പദ്ധതി  പൂർണമായ  തോതിൽ,  ആവശ്യമായ,  ഭേദഗതികളോടെ  നടപ്പിലാക്കിയാൽ  മാത്രമേ  മത്സ്യത്തൊഴിലാളികൾ  ഉൾപ്പെടെയുള്ളവരുടെ  പ്രയാസങ്ങൾ  മാറ്റുവാൻ  സാധിക്കുകയുള്ളു.  

2023  ഒക്ടോബർ  15 ന് , തുറമുഖത്തു സ്ഥാപിക്കാനുള്ള കൂറ്റൻ  ക്രെയിനുകളുമായി    മദർ ഷിപ്  എത്തിയെങ്കിലും,  1000  ദിവസം കൊണ്ട് (2019  ഡിസംബർ)  പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട  ഒന്നാം  ഘട്ടം  9  വർഷത്തോളമായിട്ടും  ഇതുവരെയും  പൂർത്തിയാക്കുവാൻ      സാധിച്ചില്ല . ഇതിൻറ്റെ  അനുബന്ധ പദ്ധതികളായ  വിഴിഞ്ഞം-ബാലരാമപുരം  റെയിൽവേ  ലൈൻ, ദേശീയ പാതാ  അതോറിറ്റിയുടെ നേതൃത്വത്തിൽ  ഔട്ടർ   റിങ് റോഡ്  എന്നിവയും  അടിയന്തിരമായി  നിർമാണം  തുടങ്ങേണ്ട  പദ്ധതികളാണ്.    വിഴിഞ്ഞം  പദ്ധതിയും അനുബന്ധ  പദ്ധതികളും  സമയബന്ധിതമായി  പൂർത്തിയാക്കിയാൽ  വികസന രംഗത്ത്  വലിയൊരു  കുതിച്ചുചാട്ടമാണ്  തിരുവനന്തപുരത്തിനും,   സംസ്ഥാനത്തിന് മൊത്തത്തിലും  ഉണ്ടാകാൻ പോകുന്നത്.  അതിനുള്ള  ആത്മാർത്ഥമായ  ശ്രമമാണ്  ഇതുമായി  ബന്ധപ്പെട്ടവരുടെ  ഭാഗത്തുനിന്നും  ഉണ്ടാവേണ്ടത്.

കഴക്കൂട്ടം -കാരോട്  ബൈ പാസ്  നിർമാണം.

തിരുവനന്തപുരം നഗരത്തിലെ  ഗതാഗതത്തിരക്ക്  ഒഴിവാനായിട്ടാണ്  കഴക്കൂട്ടം ബൈ പാസ് പദ്ധതി കൊണ്ടുവന്നതും, അതിന്റെ  ആവശ്യത്തിന് 45  മീറ്റർ വീതിയിൽ കഴക്കൂട്ടം മുതൽ കാരോട് വരെ സ്ഥലം സർക്കാർ നാല് പതിറ്റാണ്ടിന്  മുംബ്  തന്നെ  ഏറ്റെടുത്തതും.  എന്നാൽ  ദേശീയപാതയോടൊപ്പം  ഈ പദ്ധതിയും കൂട്ടിക്കെട്ടപെട്ടതിനാൽ,  ദേശിയ പാത വികസനത്തിനൊപ്പം  മാത്രമേ  ഇതിന്റെ  വികസനവും  സാധിക്കുമായിരുന്നുള്ളൂ.    ദേശിയ പാത  അതോറിറ്റി യുടെ  ഒരു  നയമായിരുന്നു  അത്.   ഇക്കാര്യത്തിൽ  ഒരു പുനര്ചിന്തനം വന്നത്  2012  കാലഘട്ടത്തിലാണ്.    തലസ്ഥാന  ജില്ലയിലെ  ചില  ജനപ്രതിനിധികൾ  അടിയന്തിരമായി  ഈ പദ്ധതി  നടപ്പാക്കേണ്ടതിന്റെ  ആവശ്യകത  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.  തുടർന്ന്  മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയും,  പ്രധാനമന്ത്രി  മൻമോഹൻസിങ്ങും, അന്നത്തെ  കേന്ദ്ര ഉപരിതല  ഗതാഗത  മന്ത്രിയുമായി  നടത്തിയ   ചർച്ചകളിലാണ്  കഴക്കൂട്ടം -  കാരോട് ബൈ പാസ് നിർമാണം  ദേശിയ പാത വികസനത്തിൽ നിന്നും  വേർപെടുത്തി പ്രത്യേക പദ്ധതിയായി  (stand alone )  പരിഗണിക്കാൻ  കേന്ദ്ര സർക്കാരും,  ദേശിയ പാതാ  അതോറിറ്റിയും   തീരുമാനിച്ചത്.  സ്റ്റാൻഡ്  എലോൺ  പദ്ധതിയായി  ഇന്ത്യയിൽ  ആദ്യമായി  നടപ്പാക്കിയ  പദ്ധതിയാണ്  കഴക്കൂട്ടം-കാരോട്  പദ്ധതി.  .  ഇതിനെ തുടർന്നാണ്  മറ്റ്  നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2015 ൽ  കഴക്കൂട്ടം മുതൽ കോവളം വരെയുള്ള  പദ്ധതിയുടെ നിർമാണം തുടങ്ങിയതും, ഈ ബൈ പാസ്  ഭാഗികമായി  2016  മാർച്ച് മാസത്തോടെ  തുറന്നുകൊടുക്കകയും ചെയ്തത്.  പിന്നീടു  കേന്ദ്ര ഉപരിതല  ഗതാഗത വകുപ്പ് മന്ത്രിയായി വന്ന ഗഡ്‌ഗരിയും  പിണറായി  സർക്കാരും  ഇതിന്റെ  നിർമാണ പൂർത്തീകരണത്തിനായി  നടത്തിയ    പരിശ്രമത്തിനൊടുവിലാണ്  കാരോട്  വരെയുള്ള  നിർമാണം  ഏകദേശം  പൂർത്തിയാക്കുവാൻ  ഇപ്പോൾ സാധിച്ചിട്ടുള്ളത്.  കഴക്കൂട്ടത്തെ ഫ്‌ളൈഓവർ  നിർമാണം  ഇതിൻറ്റെ   അനുബന്ധ  പദ്ധതിയായിട്ടാണ്  പൂർത്തീകരിച്ചത്.   മറ്റൊരു  ഫ്‌ളൈഓവർ  നിർമാണം  ഈഞ്ചക്കലിൽ  ആരംഭിക്കാനും  നാഷണൽ  ഹൈവേ  അതോറിറ്റി  തീരുമാനമെടുത്തിട്ടുണ്ട്. 621  കോടി  രൂപയുടെ എസ്റ്റിമേറ്റിൽ  തുടങ്ങിയ പദ്ധതി  ഇതിനോടകം 2000  കോടി രൂപക്കു മുകളിൽ  ചെലവഴിച്ചു.  

കരമന-കളിയിക്കാവിള  സംസ്ഥാന ഹൈവേ 

കഴക്കൂട്ടം-കാരോട്   ബൈ  പാസ് നിർമാണം തുടങ്ങാൻ  ദേശിയ ഹൈവേ അതോറിറ്റി  തീരുമാനിച്ചപ്പോൾ,  പഴയ ദേശിയ പാതയായ കരമന- കളിയിക്കവിള   റോഡ്, സംസ്ഥാന പൊതുമരാമത്തു വകുപ്പിന്  ഹൈവേ അതോറിറ്റി  വിട്ടുനൽകി.നെയ്യാറ്റിൻകര വഴിയുള്ള  ഈ റോഡും  വികസിപ്പിക്കേണ്ടതിന്റെ  ആവശ്യകത   ശ്രദ്ധയിൽ   പെട്ടതിനെ   തുടർന്നാണ്  കരമന മുതൽ  പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട നിർമാണം  2014  ൽ   ഉമ്മൻചാണ്ടി  സർക്കാർ തുടങ്ങുകയും,  2016  ആദ്യം  ഉദ്‌ഘാടന കർമം നിർവഹിച്ചതും.  പിന്നീട്   മൂന്ന്   വര്ഷങ്ങള്ക്കു ശേഷമാണ്    രണ്ടാം ഘട്ടമായ ബാലരാമപുരം-കൊടിനട  റോഡ്   നിർമാണം 2019 ൽ  തുടങ്ങാൻ  പിണറായി സർക്കാരിന്  സാധിച്ചത്.. കൊടിനട  മുതൽ  വഴിമുക്കുവരെയുള്ള  ഭാഗത്തെ  സ്ഥലമേറ്റെടുക്കൽ  നടപടികൾ  നടന്നുകൊണ്ടിരിക്കുകയാണ്.  ബാക്കിയുള്ള 18.3 കി.മീ  റോഡും  എത്രയും വേഗം  പൂർത്തിയാക്കേണ്ടതുണ്ട്.  യുദ്ധകാലാടിസ്ഥാനത്തിൽ  മുന്നോട്ടുപോയാൽ  മാത്രമേ  ഈ സർക്കാരിന്റെ  കാലാവധിക്കുള്ളിൽ  ഈ   പദ്ധതി  പൂർത്തീകരിക്കുവാൻ  സാധിക്കുകയുള്ളൂ . ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ  ഭാഗത്തുണ്ടാകുന്ന   കാര്യക്ഷമതയില്ലായ്മയാണ്    സമയ ബന്ധിതമായി പൂർത്തിയാക്കുവാനാകാതെ   ഈ  പദ്ധതി   ഇഴഞ്ഞിഴഞ്ഞു  നീങ്ങുന്നത് . 

ലൈറ്റ്   മെട്രോ പദ്ധതി 

 
തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണുവാനുള്ള 6800 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മൻ ചാണ്ടി സർക്കാർ  2012 ൽ  തീരുമാനിച്ച്  വിഷാദ റിപ്പോർട്ട് തയ്യാറാക്കാൻ  ഡി.എം.ആർ.സി യെ  ചുമതലപ്പെടുത്തി.  2014 ൽ  ആണ് ആദ്യ രൂപരേഖ തയ്യാറാക്കിയത്.  ചർച്ചകൾക്കുശേഷം  ഇതിന്റെ  വിശദ  റിപ്പോർട്ട്  കേന്ദ്ര സർക്കാരിന്  അയച്ചു.  പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ  ഈ രണ്ടു പദ്ധതികളും  ഒന്നാം പിണറായി സർക്കാർ  ഉപേക്ഷിച്ചു .   എന്നാൽ രണ്ടാം പിണറായി സർക്കാർ  ഈ പദ്ധതികൾ  വീണ്ടും പൊടിതട്ടിയെടുത്ത് പരിഗണയിലെടുത്തിട്ടുണ്ട്.  വേണ്ടത്ര പഠനമില്ലാതെ  ഈ  പദ്ധതികൾ  റദ്ദാക്കിയതിലൂടെ   നടപടിയിലൂടെ  കോടിക്കണക്കിനു രൂപയുടെ  അധികബാധ്യതയും,  കാലതാമസവുമാണ്  വരുത്തിവച്ചിട്ടുള്ളത്.  പ്രാഥമിക വിലയിരുത്തലിൽ  തിരുവനന്തപുരം  മെട്രോക്ക് മാത്രം 11000 കോടി  രൂപയോളം  ചെലവ് വരുമെന്നാണ്  പ്രതീക്ഷിക്കുന്നത്.    വിഴിഞ്ഞം   പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ  തിരുവനന്തപുരത്തെ ഗതാഗതം വീർപ്പുമുട്ടുന്ന അവസ്ഥയിലെത്തും.  അതൊഴിവാക്കാനായിട്ടാണ്  ദീർഘദർശിത്വത്തോടെ  മെട്രോമാൻ ഇ. ശ്രീധരൻറ്റെ   നേതൃത്വത്തിൽ  ഉമ്മൻചാണ്ടി സർക്കാർ  ലൈറ്റ് മെട്രോ പദ്ധതിക്ക്  രൂപം നൽകിയത്.

രണ്ടാം മെഡിക്കൽ കോളേജ്
 
 എല്ലാ  ജില്ലയിലും  ഒരു സർക്കാർ മെഡിക്കൽ കോളേജ്  തുറക്കണമെന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ  പ്രഖ്യാപിത നയമായിരുന്നു. അങ്ങിനെയാണ് വികസന രംഗത്ത് പിന്നോക്ക ജില്ലകളായ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കാസർഗോഡ് ഉൾപ്പെടെ  മെഡിക്കൽ കോളേജ്  ഇല്ലാതിരുന്ന  ജില്ലകളിൽ പുതിയതായി  മെഡിക്കൽ കോളേജുകൾ  ആരംഭിക്കുവാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണു  രണ്ടാമതൊരു സർക്കാർ മെഡിക്കൽ കോളേജ്    ആരംഭിക്കുവാൻ  സർക്കാർ തീരുമാനിച്ചത്.     ജനറൽ ആശുപത്രി    ക്യാമ്പസിലാണ്  ഇന്ദിരാ  ഗാന്ധി മെഡിക്കൽ കോളേജ് എന്ന്  നാമകരണം ചെയ്ത  രണ്ടാം മെഡിക്കൽ കോളേജ്  അനുവദിച്ചത്..  ഇതിൻറ്റെ  മെയിൻ ബ്ലോക്കിൻറ്റെ  നിർമാണം പൂർത്തിയാക്കി  പ്രവർത്തനം  ആരംഭിക്കുവാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ  അംഗീകാരവും  വാങ്ങി.  എന്നാൽ ഉമ്മൻചാണ്ടി  സർക്കാർ അധികാരം ഒഴിഞ്ഞതിനെ  തുടർന്ന്    വന്ന   പിണറായി സർക്കാർ   ഈ മെഡിക്കൽ കോളേജ് വേണ്ടെന്നു വച്ചു.  നിലവിലുള്ള  മെഡിക്കൽ  കോളേജിലെ  തിക്കും  തിരക്കും  ഒഴിവാക്കുവാനും   രോഗികൾക്ക്  മെച്ചപ്പെട്ട  ചികിത്സ സൗകര്യങ്ങൾ  നൽകുവാനും  രണ്ടാം  മെഡിക്കൽ  കോളേജിന്  സാധിക്കും.  അതിനാൽ  ഇക്കാര്യത്തിൽ  സർക്കാർ  ഒരു  പുനര്ചിന്തനം  നടത്തുന്നത്  എന്തുകൊണ്ടും  നല്ലതാണു.

2015 ൽ  കേരളത്തിൽ വച്ച് നടന്ന ദേശീയ ഗെയിംസിൻറ്റെ   ഭാഗമായി 240  കോടി രൂപ ചെലവിൽ കാര്യവട്ടതത്   നിർമിച്ച ഗ്രീൻഫീൽഡ്  സ്‌റ്റേഡിയം  സംസ്ഥാനത്തിന്  ആകെ  അഭിമാനമായി മാറി.  നിരവധി  അന്തർദേശീയ  മത്സരങ്ങൾക്ക്  ഈ സ്റ്റേഡിയം  അതിനു ശേഷം ആതിഥ്യമരുളി.തിരുവനന്തപുരത്തെ  ടെന്നീസ് അക്കാദമി, സ്ക്വാഷ് കോർട്ട്, നെട്ടയത്തെ ഷൂട്ടിംഗ് റേഞ്ച്  തുടങ്ങി  നിരവധി  സ്റ്റേഡിയങ്ങൾ പൂർത്തിയാക്കുവാൻ ഇക്കാലയളവിൽ കഴിഞ്ഞത്,  കേരളത്തിന്റെ കായിക രംഗത്തിനു  നൽകിയ  സംഭാവനയായിരുന്നു. ഇവയൊക്കെ  നന്നായി  പരിപാലിച്ചുകൊണ്ടുപോയാൽ  ഭാവിയിലെ  കായികതാരങ്ങൾക്ക്  അനുഗ്രഹമായി  മാറും.

സംസ്ഥാന  തലസ്ഥാനമെന്ന നിലയിൽ, തിരുവനന്തപുരത്തിന്റെ  സമഗ്ര വികസനത്തിന്   മാറി മാറി വന്ന  സർക്കാരുകൾ  കൊണ്ടുവന്ന    പദ്ധതികൾ  കാര്യക്ഷമമായി  മുന്നോട്ടു കൊണ്ടുപോകുവാൻ  നമുക്ക്  സാധിക്കണം.  ,


അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9495577700 







 

പ്രതിഷേധ കടലായി  മാറുന്ന  അമേരിക്കൻ     കാമ്പസ് 


അഡ്വ. പി.എസ്‌ .ശ്രീകുമാർ 

കഴിഞ്ഞ  ഏതാനും    ആഴ്‌ചകളായി  അമേരിക്കൻ  കാമ്പസുകൾ  പ്രതിഷേധ കൊടുംകാറ്റിൽ   ആടിയുലയുകയാണ്.  പാലസ്റ്റീൻ  ജനതക്കെതിരെ  ഗാസ മുനമ്പിൽ  ഇസ്രായേൽ  നടത്തുന്ന   നരഹത്യ    അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടാണ്  അമേരിക്കയിലെ  വിദ്യാർത്ഥി സമൂഹം  കാമ്പസുകളിൽ   പ്രതിഷേധിക്കുന്നത്.  അമ്മമാരും, കുഞ്ഞുങ്ങളും,  ഗർഭസ്ഥ ശിശുക്കൾപോലും  ഇസ്രായേലിൻറ്റെ   അതിക്രൂരമായ  ബോംബിങ്ങിൽ  ഈയാംപാറ്റകളെപ്പോലെ       കൊഴിഞ്ഞു വീഴുന്ന  അവസരത്തിലാണ്  മനസാക്ഷി  നഷ്‌ടപ്പെട്ടിട്ടില്ലാത്ത  അമേരിക്കയിലെ  വിദ്യാർത്ഥി  സമൂഹം   എല്ലാം  നഷ്പ്പെട്ട  പാലസ്റ്റീൻ  ജനതക്കു  പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  ക്യാമ്പസുകൾ  ഇളക്കിമറിക്കുന്നത്.

കെൻറ്   കൂട്ടക്കൊല 

 വിയറ്റ്നാം  യുദ്ധത്തിനെതിരെ  അമേരിക്കൻ  കാമ്പസുകളിൽ  1970 കളിൽ  ഉണ്ടായ വൻ   പ്രതിഷേധത്തിന്  ശേഷം,   മറ്റൊരു വൻ   പ്രക്ഷോഭത്തിന്‌  അമേരിക്കയിലെ   സർവകലാശാല കൾ   വേദിയാകുന്നത്   ഇപ്പോളാണെന്ന്  തോന്നുന്നു .  വിയറ്റ്നാം  യുദ്ധത്തിനെതിരെ  നടന്ന പ്രക്ഷോഭണത്തെ  അടിച്ചമർത്താൻ  നടത്തിയ  "കെൻറ്  കൂട്ടക്കൊല" യുടെ  54 ആം  വാർഷികം മേയ്    മാസത്തിലാണ് .  1970    മേയ്  ഒന്നാം  തീയതി   ഓഹിയോയിലെ  കെൻറ്  സർവകലാശാലയിൽ വച്ച് വലിയ ഒരു യുദ്ധ വിരുദ്ധ റാലി  വിദ്ധാർത്ഥികൾ  നടത്തി.  റാലിക്കു  ശേഷം  വിദ്യാർഥികൾ  പിരിഞ്ഞു പോയെങ്കിലും,  അവരുംകൂടി  ഉൾപ്പെട്ട  ഒരു വലിയ വിഭാഗം  ജനങ്ങൾ  കെൻറ്  ടൗണിൽ   അന്ന്   വൈകുന്നേരം  വീണ്ടും  ഒത്തുകൂടി  വമ്പിച്ച  പ്രതിഷേധം  സംഘടിപ്പിച്ചു.  സമാധാനപരമായി  തുടങ്ങിയ  പ്രതിഷേധം പെട്ടെന്നാണ്  അക്രമാസക്തമായി  മാറിയത്.  അത്  പ്രക്ഷോഭകരും,  പോലീസുമായുള്ള  ഏറ്റുമുട്ടലായി  മാറി.  അതോടെ,  ക്രമസമാധാനത്തിന്റ്റെ   ചുമതലകൂടി  വഹിക്കുന്ന  ഓഹിയോ   സിറ്റി മേയർ   അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കുകയും,  ക്രമസമാധാന പാലനത്തിനായി  നാഷണൽ  ഗാർഡുകളെ  വിളിച്ചുവരുത്തുകയും  ചെയ്തു.

പ്രക്ഷോഭങ്ങളുടെ   തുടർച്ചയായി  3000 ത്തോളം   വിദ്യാർഥികൾ  മേയ്  4 ആം തീയതി  ക്യാമ്പസിൽ  ഒത്തുകൂടി  യുദ്ധവിരുദ്ധ  മുദ്രാവാക്യങ്ങൾ  മുഴക്കി.  ഓഹിയോ  നഗരത്തിൽ  അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  വിദ്യാർഥികൾ  പിരിഞ്ഞുപോകുവാൻ  സർവകലാശാല അധികൃതരും,  നാഷണൽ ഗാർഡും  ആവശ്യപ്പെട്ടു. എന്നാൽ  വിദ്യാർഥികൾ  സർവകലാശാല അധികൃതരുടെ  നിർദേശങ്ങൾ  തള്ളിക്കളഞ്ഞതോടെ,  വിദ്യാർത്ഥികൾക്ക്  നേരെ  ടിയർഗ്യാസ്  പ്രയോഗിച്ചു.  എന്നിട്ടും  വിദ്യാർഥികൾ  പിരിഞ്ഞുപോകാൻ   വിസമ്മതിച്ചതിനെ തുടർന്ന്   അവർക്കു  നേരെ നാഷണൽ ഗാർഡ്  വെടിയുതിർത്തു.  ചിത്രശലഭങ്ങളെപ്പോലെ  കാമ്പസിൽ പാറിപ്പറന്നു  നടന്ന  4  വിദ്യാർഥികൾ  തൽക്ഷണം  വെടിയുണ്ടയേറ്റ്‌   പിടഞ്ഞു വീണു  മരിച്ചു.  മറ്റു  കുറേ  കുട്ടികൾ  ഗുരുതരമായി  പരിക്കേറ്റ്   ആശുപതിയിലായി.  അതോടെ  അമേരിക്കയിലെ  വിദ്യാർത്ഥി സമൂഹം  ഒന്നാകെ  ഇളകി മറിഞ്ഞു.  രാജ്യമൊട്ടാകെ  വിദ്യാർഥികൾ  യുദ്ധവിരുദ്ധ  പ്രക്ഷോഭത്തിൽ   അണിചേർന്നു.  ഒടുവിൽ   പ്രസിഡൻറ്  ലിണ്ടൻ  ബി. ജോൺസൻറ്റെ  നേതൃത്വത്തിലുള്ള  അമേരിക്കൻ  ഭരണകൂടം  വിദ്യാർത്ഥികൾക്ക് മുമ്പിൽ  അടിയറവു പറഞ്ഞു.  "കെൻറ്  കൂട്ടക്കൊല "നടന്ന്   ഏതാനും  ആഴ്ച്ചകൾക്കുള്ളിൽ  വിയറ്റ്നാം യുദ്ധത്തിൽ  നിന്നും  പിന്മാറുമെന്ന്  അമേരിക്കൻ  ഭരണകൂടത്തിന്  പ്രഖ്യാപിക്കേണ്ടിവന്നു.  ആദ്യം   കംബോഡിയയിൽ  നിന്നും  സൈന്യത്തെ  പിൻവലിച്ചു.  അതിന്റെ  തുടർച്ചയായി  1973  ജനുവരിയിൽ  പാരീസ് സമാധാന കരാറിൽ  ഒപ്പിട്ടുകൊണ്ട്   വിയറ്റ്നാം  യുദ്ധത്തിൽ  നിന്നും  അമേരിക്ക  തലയൂരി. 

കാമ്പസുകൾ   കയ്യടക്കി   വിദ്യാർഥികൾ 

2023 ഒക്‌ടോബർ  7 ലെ  ഹമാസ്സിന്റ്റെ  ആക്രമണത്തിന്  പ്രതികാരമെന്ന  നിലയിൽ  ഇസ്രായേൽ  അഴിച്ചുവിട്ട  സമാനതകളില്ലാത്ത  ക്രൂരമായ   ആക്രമണം  അവസാനമില്ലാതെ   തുടർന്ന അവസരത്തിൽ തന്നെ  കാമ്പസുകളിൽ  പാലസ്റ്റീൻ  അനുകൂല  പ്രകടനങ്ങൾ  നടന്നു.  എന്നാൽ  കൂടുതൽ  പങ്കാളിത്തത്തോടെയും,  കൂടുതൽ  തീവ്രാദയോടെയും  വിദ്യാർഥികൾ  പ്രക്ഷാഭരംഗത്തെത്തിയത്   ഏപ്രിൽ  17 ന്   ആയിരുന്നു.  ഇവരുടെ പ്രധാന ആവശ്യങ്ങൾ   യുദ്ധത്തിനായി  ഇസ്രയേലിനെ  സഹായിക്കുന്ന കമ്പനികളിൽ നിന്നും  സർവ്വകലാശാലകൾ   സാമ്പത്തിക  സഹായങ്ങൾ  സ്വീകരിക്കരുത്, ഇസ്രായേൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള  ബന്ധം  അവസാനിപ്പിക്കണം, ഗാസയിലെ  വെടിനിർത്തലിന്  അമേരിക്ക ശക്തമായ  നടപടി   സ്വീകരിക്കണം  തുടങ്ങിയവയാണ്.   കൊളംബിയ  സർവ  കലാശാല   കാമ്പസിൽ  പ്രതിഷേധിച്ച്  ഇരുന്ന  വിദ്യാർത്ഥികളെ  പോലീസിനെ ഉപയോഗിച്ച്   സർവകലാശാലാ   അധികാരികൾ  അറസ്ററ്  ചെയ്യിച്ചു. അതോടെ  വിദ്യാർഥികൾ  കൂട്ടം കൂട്ടമായി  എത്തി  താത്ക്കാലിക  കൂടാരങ്ങൾ  ഉണ്ടാക്കിയാണ്  പ്രതിഷേധം  തുടരുന്നത്.  സർവകലാശാലയിലെ  ഹാമിൽട്ടൺ ഹാൾ  വിദ്യാർഥികൾ  കയ്യടക്കിയ പ്രക്ഷോഭകർ  ഇസ്രായേൽ  സൈന്യം  കൊലപ്പെടുത്തിയ  പാലസ്റ്റീൻ ബാലൻറ്റെ   സ്‌മരണയിൽ  "ഹിന്ദ് ഹാൾ" എന്നെഴുതിയ ബാനറും  പ്രദർശിപ്പിച്ചു.   കൊളമ്പിയ  സർവകലാശാലയിൽ  നിന്നും  ഈ പ്രക്ഷോഭം  മറ്റു  സർവകലാശാല  കാമ്പസുകളിലേക്കും  വളരെ വേഗം  പടർന്നു.  ഇവർക്കെതിരെ  അമേരിക്കൻ  ഭരണകൂടം  ഉന്നയിക്കുന്ന  ആരോപണം  അവർ  ജൂദ വിദ്വേഷ  പ്രചാരണമാണ്  നടത്തുന്നതെന്നാണ്.   അമേരിക്കയുടെ  ജനസംഖ്യയിൽ  വളരെ  ന്യൂനപക്ഷമാണ്  ജൂദരെങ്കിലും,  അമേരിക്കൻ  സമ്പത്ഘടനയിൽ  വളരെ  നിർണായകമായ പങ്കാളിത്തമാണ്  ജൂദ സമൂഹത്തിനുള്ളത്. പ്രതിരോധ മേഖലയിലേതുൾപ്പെടെ  ബഹുരാഷ്ട്ര കുത്തകകൾക്കും  ഇസ്രയേലുമായി   ഗണ്യമായ  പ്രതിരോധ  ഇടപാടുകളുണ്ട്..  അതുകൊണ്ടു  അമേരിക്കൻ  രാഷ്ട്രീയക്കാർക്ക്  ജൂദ സമൂഹത്തെ അവഗണിക്കാനോ, ഇസ്രയേലിനെ മാറ്റിനിർത്താനോ  ബുദ്ധിമുട്ടാണ്. 

കാമ്പസിനുള്ളിൽ  പോലീസ് 

കൊളംബിയ  സർവകലാശാല  കാമ്പസിലെ  കെട്ടിടത്തിൽ   തമ്പടിച്ച  വിദ്യാർത്ഥികളെ  ഏപ്രിൽ   30   ചൊവ്വാഴ്ച്ച   പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹാമിൽട്ടൺ ഹാളിൻറ്റെ   രണ്ടാമത്തെ  നിലയിലേക്ക്   ഇരച്ചുകയറിയാണ്  പോലീസ്  വിദ്യാർത്ഥികളെ  അറസ്റ്റ്  ചെയ്തത്. സമാധാനപരമായി   നടന്ന  പ്രക്ഷോഭം  സംഘർഷഭരിതമായത്   പുറത്തുനിന്നുള്ളവർ  എത്തിയതോടെയാണെന്നും ,  സാഹചര്യം  ഗുരുതരമാകുന്നതുവരെ  കാത്തിരിക്കാനാവില്ലെന്നും  ന്യൂ യോർക്ക് മേയർ  എറിക് ആദംസ്  പോലീസിനെ  അറിയിച്ചതിനെത്തുടർന്നാണ്   പോലീസ്  കാമ്പസിനുള്ളിൽ കയറി  വിദ്യാർത്ഥികളെ  അറസ്റ്റ് ചെയ്തു നീക്കം  ചെയ്യാൻ  തുടങ്ങിയത്.

 അമേരിക്ക  ഒരു  തെരഞ്ഞെടുപ്പിലേക്ക്  പോകുന്ന  വർഷമായതുകൊണ്ടു  സമാധാനപരമായ  രീതിയിലുള്ള   വിദ്യാർത്ഥികളുടെ  പ്രക്ഷോഭത്തെ,   അറുപതുകളിലെ  വിയറ്റ്നാം  യുദ്ധവിരുദ്ധ  പ്രക്ഷോഭത്തെ  നേരിട്ടപോലെ  ചോരയിൽ  മുക്കി   കൊല്ലാൻ   പ്രസിഡൻറ്  ജോ ബൈഡനും   അമേരിക്കൻ  ഭരണകൂടവും  തയ്യാറാകില്ല.   പ്രക്ഷോഭം  വ്യാപിക്കുന്നതിനാലും,   തെരഞ്ഞടുപ്പ്  അടുത്തുവരുന്നതിനാലും,  അമേരിക്കയുടെ  ഗൾഫ് മേഖലയിലെ  സുഹൃത്ത്  രാജ്യങ്ങളുടെ കൂടി  സഹകരണത്തോടെ   ഇസ്രായേലിന്   ദോഷം  വരാത്ത രീതിയിലുള്ള  ഒരു  ഒത്തുതീർപ്പു  ഫോർമുല  രൂപപ്പെടുത്തുവാൻ   അമേരിക്ക  മുൻകൈ എടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 

9495577700