Saturday, 18 June 2022

  വിദേശകാര്യ വകുപ്പിന്   തലവേദനയായി  ആഭ്യന്തര പ്രശ്നങ്ങൾ

പി.എസ് .ശ്രീകുമാർ  

ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്    വെല്ലുവിളികൾ നേരിടുന്ന  ഒരു ഘട്ടത്തിലൂടെയാണ്    കടന്നുപോകുന്നത്. യുക്രൈനിനെതിരെയുള്ള  റഷ്യയുടെ യുദ്ധവും അതുയർത്തിയ പ്രശ്നങ്ങളെയും, നമ്മുടെ ദേശീയ  താത്പര്യത്തിൻറ്റെ  മറവിൽ നാം അതിജീവിച്ചു. എന്നാൽ,  നമ്മുടെ വിദേശനയവുമായി ബന്ധമില്ലാത്തതും, തികച്ചും ആഭ്യന്തരവുമായ  ഒരു പ്രശ്നമാണ്  ഒരു  ആശങ്കയായി  പുതിയതായി വന്നത്.    ഒരു ദേശിയ ചാനലിൻറ്റെ  ചർച്ചയിൽ പങ്കെടുത്തുകൊണ്ട്   ബി ജെ പിയുടെ   ഔദ്യോഗിക വക്താവായ  നൂപുർ  ശർമ്മ,  പ്രവാചകനായ മുഹമ്മദ് നബിയേക്കുറിച്ചു ,       പറഞ്ഞതും, ഡൽഹിയിലെ  ബി ജെ പി  മാധ്യമ  വിഭാഗം മേധാവി  അതേറ്റുപിടിച്‌ച്‌    സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചതുമാണ്  തീയണക്കുന്ന  ഗൗരവത്തോടെ    വിദേശകാര്യ വകുപ്പ്  സജീവമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. 

നമ്മളുമായി നൂറ്റാണ്ടുകളായി   അടുത്ത  ബന്ധം പുലർത്തുന്ന ഗൾഫ് മേഖലയിലെ  രാജ്യങ്ങൾ  ഉൾപ്പെട്ട ,  57   ഇസ്ലാമിക  രാജ്യങ്ങളുടെ കൂട്ടായ്‌മയായ  ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്  കോ-ഓപ്പറേഷനും ,      ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു .  ഖത്തർ, കുവൈറ്റ്, ഒമാൻ,  പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തിയാണ്  പ്രതിഷേധം അറിയിച്ചത്.    കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ,   നമ്മുടെ   വിദേശകാര്യ വകുപ്പ്   നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ബി ജെ പി യുടെ  ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള  വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി  രാജ്യത്ത്  സാമുദായിക  സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി  സാമുദായിക കലാപങ്ങൾ   ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്. 

അനാവശ്യവിവാദങ്ങൾ  

ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട്    തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന  ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി  അനാവശ്യമായ ഒച്ചപ്പാടുകളാണ്  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു.  നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക്  നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ  ഭാഗമായാണ്  വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്   ടൈംസ് നൗ  ചാനലിൽ നടന്ന ചർച്ചയിലാണ്  നൂപുർ  ശർമ്മ  വിവാദ പ്രസ്താവന നടത്തിയത്.  ചാനൽ ചർച്ചയിൽ പങ്കെടുത്ത  മറ്റൊരു പാനലിസ്റ്റ്   ഹിന്ദു ദൈവങ്ങൾക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ്  പ്രകോപിപ്പിച്ചതെന്നു  അവർ  അവകാശപ്പെടുന്നതെങ്കിലും, ഒരു തെറ്റിനെ സാധൂകരിക്കാൻ മറ്റൊരു തെറ്റ് ചെയ്യുന്നതുപോലെയായിപ്പോയി.    ചാനലിൽ  മുഹമ്മദ് നബിയുമായി  ബന്ധപ്പെട്ട      ആരോപണങ്ങൾക്കെതിരെ  , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ    ട്വിറ്ററിൽ  വീഡിയോ ക്ലിപ്പിംഗ്  സഹിതം  പങ്കുവച്ചതോടെയാണ്  ഇത് ശ്രദ്ധിക്കപ്പെട്ടത്.   ഇതിൻറ്റെ  തുടർച്ചയായി,  ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ ,  നബിവിരുദ്ധ പരാമർശങ്ങൾ  ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ്   രാജ്യത്തിനകത്ത്    ഇത് ചർച്ചാവിഷയവും, വിവാദവുമായത് . തുടർന്ന് ,    ജൂൺ  3 നു കാൺപൂരിൽ കലാപം ഉണ്ടായി.  പിന്നീട്  രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു. 

ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു 

 രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ  സാമുദായിക കലാപം  ഉണ്ടായതോടെയാണ്,   അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം  പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .   ഈ  പ്രശ്‍നം   ഒമാനിലെ  മതമേധാവിയായ    അഹ്മദ്  അൽ ഖലീലി   ഇസ്ലാമിനെതിരെയുള്ള   കടന്നു കയറ്റമാണെന്നു    ആരോപിച്ചതോടെ മറ്റു ഇസ്ലാമിക  രാഷ്ട്രങ്ങളും  ഇതിനെ അപലപിക്കുകയും, മോദി  സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഖത്തർ,  ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ  തുടങ്ങിയ രാജ്യങ്ങളും  ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ   ഒ ഐ സി യും   ഇതിനെ ശക്തിയായി അപലപിച്ചു.   ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ,  സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് ,  ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട,  പാകിസ്ഥാൻ  എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ  സടകുടഞ്ഞു  എഴുനേറ്റ്  ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ   പ്രശ്‍നം  അവതരിപ്പിക്കാനുള്ള ശ്രമം നടത്തി.  ഇന്ത്യയുമായി  നൂറ്റാണ്ടുകളായി  അടുത്തബന്ധം പുലർത്തുന്ന   ഗൾഫ് രാജ്യങ്ങൾപോലും  ഈ പ്രസ്താവനകളെ  തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ്   നൂപുർ  ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ  ജിൻഡാലിനെ  പുറത്താക്കാനും  ബി ജെ പി നേതൃത്വം  നിർബന്ധിതമായത് . 

  ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന്  ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്   ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ  നടപടിയെടുക്കാൻ തയ്യാറായത്.  ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ  ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല,  ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.  വൈകി ആണെങ്കിലും നമ്മുടെ വിദേശനയത്തിന്  ഭീഷണിയായ സംഭവം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് നന്നായി.

  

 ബാബരി മസ്ജിദ് പ്രശ്‍നം  സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് ,  മധുര, ശ്രീരംഗപട്ടണം  തുടങ്ങിയ സ്ഥലങ്ങളിൽ  സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്.   ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട്  ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ,  അണികളെയും, നേതാക്കളെയും നിലക്കുനിർത്താനും, അതുവഴി  എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുന്ന രാജ്യമെന്ന നമ്മുടെ സൽപ്പേര് നിലനിർത്താനും   കേന്ദ്ര സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

പി.എസ് .ശ്രീകുമാർ 

9847173177 

Saturday, 4 June 2022

തൃക്കാക്കര വിജയം പിണറായി സർക്കാരിന് നൽകിയ പ്രഹരം

  പി.എസ്‌ .ശ്രീകുമാർ 

അർദ്ധ-അതിവേഗ പാതയായ  സിൽവർ ലൈൻ പദ്ധതിക്കായിട്ടുള്ള അതിർത്തി കല്ല് ഇടുന്ന നടപടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെയും,കെ-റെയിൽ കോര്പറേഷൻറ്റെയും  തീരുമാനം ഐക്യ ജനാധിപത്യ മുന്നണിയുടെ  ഒന്നാം ഘട്ട വിജയമായി മാറിയിരിക്കുകയാണ്.ആരെതിർത്താലും   കല്ലിടീലുമായി മുന്നോട്ടുപോകുമെന്ന   സി.പി.എം   നേതാക്കളുടെ  ധാർഷ്ട്യവും, മർക്കട മുഷ്ടിയുമാണ്  ജനങ്ങളുടെ  ജനങ്ങളുടെ ശക്തമായ എതിർപ്പിന് മുന്നിൽ  അടിയറവു പറയേണ്ടിവന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ കല്ലിനു പകരം ജി.പി.എസ്‌   സാങ്കേതിക  സഹായത്തോടെ ജിയോ - ടാഗിംഗ് നടത്തിയാകും അതിരു നിശ്ചയിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്.  ഇതും നടപ്പിലാക്കാൻ പോകുന്നില്ല. ജനങ്ങളുടെ വ്യാപകമായ എതിർപ്പിൻറ്റെയും ,  ഐക്യ ജനാധിപത്യ  മുന്നണി  ഉയർത്തിയിട്ടുള്ള  ശക്തമായ  സമരത്തിൻറ്റെയും  പശ്ചാത്തലത്തിൽ, കെ-റെയിൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൃക്കാക്കരയിലെ ജനങ്ങൾ  അങ്ങിനെയൊരു  മുന്നറിയിപ്പായിരിക്കും, തെരഞ്ഞെടുപ്പിലൂടെ നൽകുക എന്നതിൽ സംശയമില്ല.

കേരളത്തിൻറ്റെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ  എന്തുവിലകൊടുത്തും  നടപ്പിലാക്കുമെന്ന്, ധിക്കാരത്തോടെ  പിണറായി സർക്കാർ പ്രഖ്യാപിച്ച  കെ -റയിലുമായി ,  ബന്ധപ്പെട്ട ചർച്ച ഉണ്ടാകുമ്പോൾ,  ഇടതു സഹയാത്രികർ  പറയുന്ന ഒരു  കാര്യം,  ഹൈ സ്പീഡ് റെയിൽ  നടപ്പിലാക്കാൻ      ഉമ്മൻ ചാണ്ടി സർക്കാർ   തയ്യാറായില്ലേ  എന്നാണ്.     എന്താണ്   ഇതിന്റ്റെ  യാഥാർഥ്യം?  

ഹൈസ്പീഡ് റെയിൽ  ഇടതുമുന്നണിയുടെ സന്തതി.

 തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വേഗ തീവണ്ടി ഇടനാഴി നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് , വി.എസ് . അച്യുതാനന്ദൻ സർക്കാരിന്റെ  കാലയളവിലായിരുന്നു.  2009 -2010 ലെ ബജറ്റ്  അവതരിപ്പിച്ചുകൊണ്ട്  ഈ പദ്ധതി പ്രഖ്യാപിച്ചത്  അന്നത്തെ ധന മന്ത്രിയായിരുന്ന  ഡോ . ടി.എം.തോമസ് ഐസക് ആയിരുന്നു.  മാത്രമല്ല,  കേരളാ  ഹൈ സ്പീഡ് റെയിൽ കോർപറേഷൻ  എന്ന പേരിൽ ഒരു കമ്പനി രൂപീകരിക്കാനുള്ള  നടപടികളും അന്നത്തെ അച്യുതാനന്ദൻ സർക്കാർ കൈകൊണ്ടു.   സംസ്ഥാന   സർക്കാർ കൊണ്ടുവന്ന ഒരു വികസന പദ്ധതി മുഖവിലക്കെടുത്തുകൊണ്ടും,  രാഷ്ട്രീയാടിസ്ഥാനത്തിൽ  കാണാതെയുമാണ്   ഐക്യ ജനാധിപത്യ മുന്നണി   എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ  ഉമ്മൻചാണ്ടി സർക്കാർ,  ഈ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം  നടത്തുവാനായി  2011 ൽ  ശ്രീ. ഈ .ശ്രീധരൻറ്റെ  നേതൃത്വത്തിലുള്ള  ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. 2012 ൽ ഡി എം ആർ സി  നൽകിയ സാധ്യത റിപ്പോർട്ടിലാണ് 560  കി.മീ  നീളത്തിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ,, കോഴിക്കോട്, കണ്ണൂർ എന്നീ  11  സ്റ്റേഷനുകളോടെയുള്ള  വേഗ തീവണ്ടി ഇടനാഴിക്ക്  1,27,000  ലക്ഷം കോടി ചെലവാകുമെന്ന്  റിപ്പോർട്ട് നൽകിയത്.  ഈ സാധ്യത പഠന റിപ്പോർട്ട്, കേന്ദ്രസർക്കാരിന് അയച്ചതിനൊപ്പം,  വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ  ഡി എം ആർ സി യോട് സർക്കാർ ആവശ്യപ്പെട്ടു.  അതേസമയം,  സാധ്യത പഠന റിപ്പോർട്ട്  പൊതുജനങ്ങളുടെ അറിവിനായി  പബ്ലിക് റിലേഷൻസ്  വകുപ്പ്  മുഖേന   പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജന മധ്യത്തിൽ സാധ്യത പഠന റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടപ്പോഴാണ്, വേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ  ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്.  ജനങ്ങളുടെ എതിർപ്പ് ജനപ്രതിനിധികൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  വേഗ റെയിൽ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും,  ബദൽ മാര്ഗങ്ങൾ  ആരായാൻ തീരുമാനിക്കുകയും ചെയ്തു.  

എന്താണ് സബർബൻ റെയിൽ  ?

ഹൈസ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.65  കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.   ഇതിനായി, സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  50 :50  അനുപാതത്തിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

സബർബൻ റയിലിന്റെ , റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ നിവർക്കുവാനും  ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിറ്റെ  ആവശ്യത്തിനായി വേണ്ടിയിരുന്നത്, അന്നത്തെ കണക്കനുസരിച്ചു  300  ഏക്കർ സ്ഥലവും, 10000  കോടി രൂപയുമായിരുന്നു.  അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ്  120  കി മീ  വേഗതയിൽ  സബർബൻ ട്രെയിനുകൾ ഓടിക്കുവാൻ ലക്ഷ്യമിട്ടിരുന്നത്.  അന്ന് കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന ഡോ . മൻമോഹൻ സിംഗിൻറ്റെ  നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ  ഈ പദ്ധതിക്ക് എല്ലാവിധ സഹായവും നൽകാമെന്ന് വാഗ്ദാനം  ചെയ്തിരുന്നു. 

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റ്ഫോമുകൾ  പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. ന്  1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടി രൂപയും 300  ഏക്കർ സ്ഥലവും   മാത്രമേ അധികമായി  വേണ്ടിവരികയുണ്ടായിരുന്നുള്ളു .എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.

പി.എസ് .ശ്രീകുമാർ 

Monday, 30 May 2022


ജനദ്രോഹമായി മാറുന്ന  കെ-റെയിൽ  

പി.എസ്‌ .ശ്രീകുമാർ 

അർദ്ധ-അതിവേഗ പാതയായ  സിൽവർ ലൈൻ പദ്ധതിക്കായിട്ടുള്ള അതിർത്തി കല്ല് ഇടുന്ന നടപടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെയും,കെ-റെയിൽ കോര്പറേഷൻറ്റെയും  തീരുമാനം ഐക്യ ജനാധിപത്യ മുന്നണിയുടെ  ഒന്നാം ഘട്ട വിജയമായി മാറിയിരിക്കുകയാണ്.ആരെതിർത്താലും   കല്ലിടീലുമായി മുന്നോട്ടുപോകുമെന്ന   സി.പി.എം   നേതാക്കളുടെ  ധാർഷ്ട്യവും, മർക്കട മുഷ്ടിയുമാണ്  ജനങ്ങളുടെ  ജനങ്ങളുടെ ശക്തമായ എതിർപ്പിന് മുന്നിൽ  അടിയറവു പറയേണ്ടിവന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ കല്ലിനു പകരം ജി.പി.എസ്‌   സാങ്കേതിക  സഹായത്തോടെ ജിയോ - ടാഗിംഗ് നടത്തിയാകും അതിരു നിശ്ചയിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്.  ഇതും നടപ്പിലാക്കാൻ പോകുന്നില്ല. ജനങ്ങളുടെ വ്യാപകമായ എതിർപ്പിൻറ്റെയും ,  ഐക്യ ജനാധിപത്യ  മുന്നണി  ഉയർത്തിയിട്ടുള്ള  ശക്തമായ  സമരത്തിൻറ്റെയും  പശ്ചാത്തലത്തിൽ, കെ-റെയിൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൃക്കാക്കരയിലെ ജനങ്ങൾ  അങ്ങിനെയൊരു  മുന്നറിയിപ്പായിരിക്കും, തെരഞ്ഞെടുപ്പിലൂടെ നൽകുക എന്നതിൽ സംശയമില്ല.

കേരളത്തിൻറ്റെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ  എന്തുവിലകൊടുത്തും  നടപ്പിലാക്കുമെന്ന്, ധിക്കാരത്തോടെ  പിണറായി സർക്കാർ പ്രഖ്യാപിച്ച  കെ -റയിലുമായി ,  ബന്ധപ്പെട്ട ചർച്ച ഉണ്ടാകുമ്പോൾ,  ഇടതു സഹയാത്രികർ  പറയുന്ന ഒരു  കാര്യം,  ഹൈ സ്പീഡ് റെയിൽ  നടപ്പിലാക്കാൻ      ഉമ്മൻ ചാണ്ടി സർക്കാർ   തയ്യാറായില്ലേ  എന്നാണ്.     എന്താണ്   ഇതിന്റ്റെ  യാഥാർഥ്യം?  

ഹൈസ്പീഡ് റെയിൽ  ഇടതുമുന്നണിയുടെ സന്തതി.

 തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വേഗ തീവണ്ടി ഇടനാഴി നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് , വി.എസ് . അച്യുതാനന്ദൻ സർക്കാരിന്റെ  കാലയളവിലായിരുന്നു.  2009 -2010 ലെ ബജറ്റ്  അവതരിപ്പിച്ചുകൊണ്ട്  ഈ പദ്ധതി പ്രഖ്യാപിച്ചത്  അന്നത്തെ ധന മന്ത്രിയായിരുന്ന  ഡോ . ടി.എം.തോമസ് ഐസക് ആയിരുന്നു.  മാത്രമല്ല,  കേരളാ  ഹൈ സ്പീഡ് റെയിൽ കോർപറേഷൻ  എന്ന പേരിൽ ഒരു കമ്പനി രൂപീകരിക്കാനുള്ള  നടപടികളും അന്നത്തെ അച്യുതാനന്ദൻ സർക്കാർ കൈകൊണ്ടു.   സംസ്ഥാന   സർക്കാർ കൊണ്ടുവന്ന ഒരു വികസന പദ്ധതി മുഖവിലക്കെടുത്തുകൊണ്ടും,  രാഷ്ട്രീയാടിസ്ഥാനത്തിൽ  കാണാതെയുമാണ്   ഐക്യ ജനാധിപത്യ മുന്നണി   എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ  ഉമ്മൻചാണ്ടി സർക്കാർ,  ഈ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം  നടത്തുവാനായി  2011 ൽ  ശ്രീ. ഈ .ശ്രീധരൻറ്റെ  നേതൃത്വത്തിലുള്ള  ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. 2012 ൽ ഡി എം ആർ സി  നൽകിയ സാധ്യത റിപ്പോർട്ടിലാണ് 560  കി.മീ  നീളത്തിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ,, കോഴിക്കോട്, കണ്ണൂർ എന്നീ  11  സ്റ്റേഷനുകളോടെയുള്ള  വേഗ തീവണ്ടി ഇടനാഴിക്ക്  1,27,000  ലക്ഷം കോടി ചെലവാകുമെന്ന്  റിപ്പോർട്ട് നൽകിയത്.  ഈ സാധ്യത പഠന റിപ്പോർട്ട്, കേന്ദ്രസർക്കാരിന് അയച്ചതിനൊപ്പം,  വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ  ഡി എം ആർ സി യോട് സർക്കാർ ആവശ്യപ്പെട്ടു.  അതേസമയം,  സാധ്യത പഠന റിപ്പോർട്ട്  പൊതുജനങ്ങളുടെ അറിവിനായി  പബ്ലിക് റിലേഷൻസ്  വകുപ്പ്  മുഖേന   പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജന മധ്യത്തിൽ സാധ്യത പഠന റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടപ്പോഴാണ്, വേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ  ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്.  ജനങ്ങളുടെ എതിർപ്പ് ജനപ്രതിനിധികൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  വേഗ റെയിൽ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും,  ബദൽ മാര്ഗങ്ങൾ  ആരായാൻ തീരുമാനിക്കുകയും ചെയ്തു.  

എന്താണ് സബർബൻ റെയിൽ  ?

ഹൈസ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.65  കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.   ഇതിനായി, സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  50 :50  അനുപാതത്തിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

സബർബൻ റയിലിന്റെ , റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ നിവർക്കുവാനും  ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിറ്റെ  ആവശ്യത്തിനായി വേണ്ടിയിരുന്നത്, അന്നത്തെ കണക്കനുസരിച്ചു  300  ഏക്കർ സ്ഥലവും, 10000  കോടി രൂപയുമായിരുന്നു.  അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ്  120  കി മീ  വേഗതയിൽ  സബർബൻ ട്രെയിനുകൾ ഓടിക്കുവാൻ ലക്ഷ്യമിട്ടിരുന്നത്.  അന്ന് കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന ഡോ . മൻമോഹൻ സിംഗിൻറ്റെ  നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ  ഈ പദ്ധതിക്ക് എല്ലാവിധ സഹായവും നൽകാമെന്ന് വാഗ്ദാനം  ചെയ്തിരുന്നു. 

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റ്ഫോമുകൾ  പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. ന്  1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടി രൂപയും 300  ഏക്കർ സ്ഥലവും   മാത്രമേ അധികമായി  വേണ്ടിവരികയുണ്ടായിരുന്നുള്ളു .എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.

പി.എസ് .ശ്രീകുമാർ 

[മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും  പൊതു മരാമത്തു  വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായിരുന്നു ലേഖകൻ] 







Tuesday, 26 April 2022

                        വീണിട്ടും  നിവർന്നുനിൽക്കാൻ ശ്രമിക്കുന്ന  ഇമ്രാൻഖാൻ 


പി.എസ്‌ .ശ്രീകുമാർ 

1992 ൽ ലോക കപ്പ് ആദ്യമായി പാകിസ്ഥാൻറ്റെ  മണ്ണിൽ  എത്തിച്ച    ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ  ഇമ്രാൻഖാൻ, മറ്റൊരു ചരിത്ര നേട്ടവുമായാണ്  ഏപ്രിലിൽ പ്രധാന മന്ത്രി കസേര വിട്ടൊഴിഞ്ഞത് .  പാകിസ്താൻറ്റെ  75 വർഷത്തെ  ചരിത്രത്തിലാദ്യമായാണ്  പാർലമെന്റ്റിൽ  അവതരിപ്പിച്ച അവിശ്വാസ  പ്രമേയം പാസ്സായതിനെ തുടർന്ന്,   ഒരു   പ്രധാന മന്ത്രി അധികാ രത്തിനു പുറത്തു പോകുന്നത്. ഇതിനു മുമ്പ് നവാസ് ഷെരീഫും , ബേനസീർ ഭുട്ടോയുമുൾപ്പെടെയുള്ള പ്രധാന മന്ത്രിമാർ  കാലാവധി പൂർത്തീകരിക്കാതെ  അധികാരത്തിനു വെളിയിലായത്   പട്ടാളം ഇടപെട്ട്  അവരെ പുറത്താക്കിയതിനെ തുടർന്നായിരുന്നു.  

 ഇമ്രാൻ ഖാൻ പുറത്തായത് പ്രതിപക്ഷം ഒന്നടങ്കം കൊണ്ടുവന്ന  അവിശ്വാസ പ്രമേയത്തെ തുടർന്നായിരുന്നെങ്കിലും, അതിൻറ്റെ പിറകിലും  പട്ടാളത്തിൻറ്റെ അദൃശ്യകരങ്ങൾ  ഉണ്ടായിരുന്നുവെന്നാണ്   പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.  ചാര സംഘടനയായ     ഐഎസ് ഐയുടെ  തലവനായ  ലെഫ്റ്റനന്റ് ജനറൽ  ഫായിസ് ഹമീദിൻറ്റെ   കാലാവധി  2021  ഒക്ടോബറിൽ  അവസാനിച്ചപ്പോൾ,   2018 ലെ തെരഞ്ഞെടുപ്പിൽ   തന്നെ അധികാരത്തിലേറാൻ  സഹായിച്ച   ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ  കാലാവധി  നീട്ടികൊടുക്കാൻ  ഇമ്രാൻ ഖാൻ ആഗ്രഹിച്ചു.  എന്നാൽ  പട്ടാള മേധാവിയായ ഖമർ ജാവേദ് ബജ്‌വ ആ സ്ഥാനത്തേക്ക് ശുപാര്ശചെയ്തത് ലെഫ്റ്റനൻ്റ്  ജനറൽ നദീം  അഞ്ജുമിനെയായിരുന്നു.  ഇവർ തമ്മിലുള്ള  ശീത യുദ്ധം ആഴ്ചകളോളം തുടർന്നെങ്കിലും, ഒടുവിൽ  പട്ടാള   മേധാവി  ശുപാർശ ചെയ്തയാളെത്തന്നെ  ഇമ്രാന്‌  അംഗീകരിക്കേണ്ടിവന്നു.  അന്ന് തുടങ്ങിയ അകൽച്ചയാണ്  അധികാരത്തിനു വെളിയിലേക്കുള്ള ഇമ്രാൻറ്റെ  വഴി തുറന്നത് .  ഇന്നും അധികാരത്തിൻറ്റെ  കടിഞ്ഞാൺ പട്ടാളത്തിന്റെ കയ്യിൽ തന്നെയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

അനുഗ്രഹമായിമാറുന്ന പുറത്താക്കൽ 

ഒരുവിധത്തിൽ, അധികാരത്തിൽ നിന്നും പുറത്തായത് ഇമ്രാന് അനുഗ്രഹമാണ്."പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്ത്  അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.  പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം  ഏപ്രിൽ ആയപ്പോഴേക്കും, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലയും  ക്രമാതീതമായി ഉയർന്നു .  പാകിസ്ഥാനിൽ ,  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.   മാത്രമല്ലാ , പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയായിരുന്നു .  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  30  ശതമാനമാനതിലേറെ   വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു.  വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയർന്നു .  2022  ജനുവരിയിലെ  സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  വിലക്കയറ്റവും, തൊഴിലില്ലായ്മയും  ജനങ്ങളെ കഷ്ടത്തിലാക്കിയപ്പോഴാണ്, ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിപക്ഷം  ജനങ്ങളുടെ അസംതൃപ്തി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.  പട്ടാളത്തിൻറ്റെ  സഹായവും കിട്ടാതെ വന്ന സാഹചര്യത്തിലാണ്, അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ  പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിലേക്ക് പോകുവാൻ ഇമ്രാൻ  തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചപ്പോൾ , പ്രധാനമന്ത്രിയായുള്ള ഷാബാസ്  ഷെറീഫിന്റെ  നിയമനത്തെ  എതിർക്കുന്നതിനൊപ്പം,  തന്നെ പുറത്താക്കാൻ  അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രാജ്യമെമ്പാടും റാലി നടത്തിക്കൊണ്ടിരിക്കുന്നത്. റാലികളിലെല്ലാം, വമ്പിച്ച ആൾക്കൂട്ടമാണുള്ളത്.   ജനങ്ങളെ അണിനിരത്തി  തൻറ്റെ  ഭരണ പരാജയം  മറച്ചുവെക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.  

വ്യത്യസ്‌ത ആശയക്കാരുടെ  ഭരണം 

വിരുദ്ധ ആശയഗതിയുള്ള ഒരു കൂട്ടം പാർട്ടികളെ  കൂട്ടികൊണ്ടാണ് ഷാബാസ് ഷെരീഫ്  അധികാരത്തിലേറിയിരിക്കുന്നത് . ഷെരീഫിൻറ്റെ  പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്[പി.എം.എൽ -നവാസ്] കഴിഞ്ഞാൽ സഖ്യത്തിലെ ഒരു പ്രമുഖ പാർട്ടി ഭൂട്ടോ കുടുംബം നയിക്കുന്ന പാക്കിസ്ഥാൻ  പീപ്പിൾസ്[പി.പി,പി]    പാർട്ടിയാണ്. ഇമ്രാൻഖാനെതിരെ ഈ രണ്ടു പാർട്ടികളും ഇപ്പോൾ യോജിച്ചു നിൽക്കുകയാണെങ്കിലും, എന്നും  പരസ്പരം പോരടിച്ച ചരിത്രമാണ് ഇരു പാർട്ടികൾക്കും ഉള്ളത്. പി പി പി  നയിക്കുന്നത്, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ  ഭർത്താവും, മുൻ പ്രസിഡന്റുമായ  സര്ദാരിയും, മകൻ ബിലാവൽ ഭുട്ടോയുമാണ്.  അതെ സമയം  പി.എം.എൽ ൻറ്റെ ശക്തി  മുൻ പ്രധാനമന്ത്രിയും  ഇപ്പോൾ പനാമ പേപ്പർസ്  അഴിമതിയിൽ, ശിക്ഷിക്കപ്പെട്ടു കഴിയുന്ന നവാസ് ഷെരീഫും, അദ്ദേഹത്തിന്റെ ഇളയ സഹോദരനും, ഇപ്പോൾ പ്രധാനമന്ത്രിയുമായ ഷാബാസ് ശരീഫുമാണ്. ഇമ്രാൻഖാൻ വെളിയിലാക്കുക എന്ന ഏക ലക്ഷ്യത്തിനാണ് ഈ രണ്ടു പാർട്ടികളും യോജിച്ചിട്ടുള്ളത്.  ഈ യോജിപ്പ് എത്രനാൾ കാണുമെന്നു ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. നിലവിലെ പാർലമെൻറ്റിൻറ്റെ  കാലാവധി   2023 ആഗസ്റ്റ്  മാസം വരെയാണ്. സാമ്പത്തികവും, രാഷ്ട്രീയവുമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്   പട്ടാളത്തിന്റെ സഹായത്തോടെ  അടുത്ത തെരഞ്ഞെടുപ്പുവരെ ഭരിക്കാൻ സാധിക്കുമെന്നാണ് ഷെരീഫിന്റെ  പ്രതീക്ഷ.   ഷെരീഫ്  സഹോദരന്മാരുടെ  നേതൃത്വത്തിൽ   അഴിമതിക്കാരായ നേതാക്കൾ  നേതൃത്വം നൽകുന്ന   കക്ഷികളും, അമേരിക്കയും   ചേർന്നുള്ള ഗൂഡലോചനയുടെ  ഫലമായിട്ടാണ് തന്റെ സർക്കാരിനെ പുറത്താക്കിയതെന്നും, അതിനു തെരഞ്ഞെടുപ്പിലൂടെ ജനം  മറുപടി നല്കണമെന്നതാണ്   ഇമ്രാൻ    ജനങ്ങളോട്  ആവശ്യപ്പെട്ഫുന്നത് .   ഷെരീഫ് സർക്കാരിന്റെ    വീഴ്ച്ചകളെ  പർവതീകരിച്ചു  തനിക്കനുകൂലമാക്കി മാറ്റാനായിരിക്കും  ഇമ്രാൻഖാൻറ്റെ   നീക്കങ്ങൾ എല്ലാം. അതിലൂടെ അടുത്ത  തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.  ഏതായാലും, രണ്ടുകൂട്ടർക്കും ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്.

.

പി.എസ്‌ .ശ്രീകുമാർ 

9847173177 




Saturday, 23 April 2022

സബർബൻ  റെയിൽ 


ഹൈ സ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.76   കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.  ഈ എസ്റ്റിമേറ്റ് പിന്നീട്[ 2016  ൽ ] 3063.79 കോടി രൂപയായി   പുതുക്കിയിരുന്നു.   ഇക്കാര്യത്തിനായി , സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  49  :51   അനുപാതത്തിൽ  റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിൽ  ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

ഇതിനോടൊപ്പം, റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ [തിരുവനന്തപുരം മുതൽ ഷൊറണൂർ വരെ  16  വളവുകൾ ] നീക്കുവാനും ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിന്റെ ആവശ്യത്തിനായി വേണ്ടിയിരുന്നത് 300  ഏക്കർ സ്ഥലവും, 15000  കോടി രൂപയുമായിരുന്നു.  

അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്  ആവശ്യമായി വരികയാണ്.  മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ് സബർബൻ ട്രെയിനുകൾ ഓടിക്കുക.  എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു .

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റുഫോമുകൾ പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. നു 1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനയ്യായിരം  കോടി രൂപയും 300  ഏക്കർ സ്ഥലവും അധികമായി  വേണ്ടിവരികയുള്ളു.




Friday, 8 April 2022

 

                                 കളിക്കളത്തിന് വെളിയിലായി ഇമ്രാൻഖാൻ 


പി .എസ്‌ .ശ്രീകുമാർ 

 ജനാധിപത്യ ഭരണകൂടങ്ങൾ കാലാവധി തികക്കാതെ പുറത്തുപോകുക എന്ന ദുര്യോഗം ഇമ്രാൻ ഖാൻ എന്ന നായകനും നേരിട്ടിരിക്കുകയാണ്.  അദ്ദേഹവും ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. ഇമ്രാൻ ഖാൻ  പാകിസ്താന്റെ  22 ആം പ്രധാനമന്ത്രിയായി അധികാരമേറ്റത് 2018  ഓഗസ്റ്റ് 18 നു ആയിരുന്നു.    നവാസ് ഷെരീഫിന്റെ  ഭരണത്തിന് കീഴിൽ   അഴിമതിയും, കെടുകാര്യസ്ഥതയും  നടന്നു എന്ന് ആരോപിച്ചു  നടത്തിയ  ശക്തമായ തെരഞ്ഞെടുപ്പ്  പ്രചാരണത്തിലൂടെയും , പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെയുമാണ് അദ്ദേഹം  അധികാരത്തിലേറിയത്.  342 അംഗങ്ങളുള്ള  പാക്കിസ്ഥാൻ പാർലമെന്റായ  നാഷണൽ അസ്സെംബ്ലിയിൽ  179 അംഗങ്ങളുടെ പിന്തുണയാണ് ഇമ്രാന് ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹവും  പട്ടാള മേധാവി ജാവേദ്  ബജ്‌വയുമായി   അത്ര രസത്തിലല്ല. കഴിഞ്ഞ വര്ഷം ബജ്‌വയുടെ  കാലാവധി അവസാനിച്ചപ്പോൾ, അദ്ദേഹത്തിന് സർവീസ് നീട്ടികൊടു  ക്കുന്ന ഫയൽ   ആഴ്ചകളോളം   പ്രധാനമന്ത്രിയുടെ ഓഫീസിൽ താമസിപ്പിച്ചു. പട്ടാള മേധാവിയുമായി ഉണ്ടായ ഈ അകൽച്ചയാണ്,  ഇമ്രാൻഖാന്റെ  പതനത്തിലേക്കു  നയിച്ചത് .

 അവിശ്വാസപ്രമേയം 

കഴിഞ്ഞ മൂന്നര വർഷത്തെ ഇമ്രാൻ ഖാന്റെ ദുർഭരണം കാരണം  പാകിസ്ഥാൻ  സാമ്പത്തികമായി  തകർന്നെന്നും,  വിദേശനയത്തിലും വലിയ പാളിച്ചകൾ ഉണ്ടായെന്നും    ആരോപിച്ചാണ്  നവാസ് ഷെരീഫിന്റെ  ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ മിയാൻ മുഹമ്മദ്  ഷെഹ്ബാസ്  ഷെരീഫിന്റെ  നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ അവിശ്വാസപ്രമേയത്തിന്  നോട്ടീസ്  നൽകിയത് .  ഇമ്രാന്റെ  പാർട്ടിയായ തെഹ്‌റീക് -ഇ-ഇൻസാഫിലെ  ചില  അംഗങ്ങളും,      ഘടക  കക്ഷികളിൽ   ചിലതും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. നാഷണൽ അസ്സംബ്ലിയിൽ  അവിശ്വാസ പ്രമേയം പാസ്സാകുമെന്നു മനസ്സിലാക്കിയ  ഇമ്രാൻ ഡെപ്യൂട്ടി സ്പീക്കർ  കാസ്സിം നൂരിയെ  ഉപയോഗിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകാതെ  തള്ളുകയെന്ന  തന്ത്രമാണ്  ആദ്യം  പരീക്ഷിച്ചത്.  മാത്രമല്ല,  പാർലമെന്റ് പിരിച്ചുവിട്ട്  തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ പ്രസിഡന്റിനോട് ശുപാർശ ചെയ്യ്യുകയും,  അത്   അംഗീകരിച്ചു പ്രസിഡന്റ് ഉടൻ തന്നെ പാർലമെന്റ് പിരിച്ചുവിടാനും മൂന്നു മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനും വിജ്ഞാപനം പുറപ്പെടുവിക്കുകയും  ചെയ്തു..  ഈ നടപടികളാണ് പാക്കിസ്ഥാൻ സുപ്രീം കോടതി  ഭരണഘടനാ വിരുദ്ധം എന്നു വിധിച്ചത്,  മാത്രമല്ലാ,   പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്‌പീക്കറുടെ  നടപടി റദ്ദാക്കുകയും പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.  

എവിടെയാണ് പിഴച്ചത്?

"പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം ഇപ്പോൾ, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലകളും ക്രമാതീതമായി ഉയരുകയാണ്.  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.  മതമല്ല, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയാണ്.  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  31 ശതമാനമായി  വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു. ഗ്വാദർ  തുറമുഖ നിർമാണം ഉൾപ്പെടെയുള്ളയുള്ള   ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമാണത്തിനായി  47 ബില്യൺ അമേരിക്കൻ ഡോളറാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും,  അതിപ്പോൾ  64 ബില്യൺ ഡോളർ ആയി വർധിച്ചു.  എന്നിട്ടും നിർമാണം പകുതി പോലും ആയില്ല.മൊത്തം വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയരുകയാണ്.  2022 ജനുവരിയിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  ഉയർന്ന പലിശക്ക്  വാങ്ങുന്ന വിദേശ കടങ്ങൾ  പാകിസ്താനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുമോ എന്നാണ് സാധാരണ ജനങ്ങൾ ഇപ്പോൾ ഭയപ്പെടുന്നത്.  

മുന്നോട്ടുള്ള വഴി എങ്ങിനെ ?

സുപ്രീം കോടതി വിധി അനുസരിചാണ്  ശനിയാഴ്ച നാഷണൽ അസംബ്‌ളി കൂടി അവിശ്വാസം പ്രമേയം ചർച്ചക്കെടുത്തത് .  പ്രമേയം ചർച്ചക്ക് എടുത്താൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ  വോട്ടെടുപ്പ് കഴിയുന്നത്ര നീട്ടുവാനും, പറ്റുമെങ്കിൽ ഒഴിവാക്കുവാനും, സ്പീക്കറുടെ സഹായത്തോടെ ഇമ്രാൻഖാൻ പരമാവധി ശ്രമിച്ചു.  അമേരിക്കയുടെ ഇടപെടലിലാണ് തന്നെ പുറത്താക്കുന്നതെന്നാണ്  അദ്ദേഹം  ശക്തമായി ആരോപിക്കുന്നത്. ഒടുവിൽ പട്ടാള മേധാവിയുടെ ഭീഷണിക്ക്  വഴങ്ങിയാണ്  ശനിയാഴ്ച അർധരാത്രിക്കുശേഷം വിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്.    ഇമ്രാൻ ഖാനും ഭരണ പക്ഷവും ബഹിഷ്കരിച്ച വോട്ടെടുപ്പിൽ  പ്രതിപക്ഷത്തിന് 174  വോട്ടണ്  ലഭിച്ചത് .  അങ്ങിനെ  പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായി  അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി.   ഇതിനു മുമ്പൊക്കെ  കോടതിയുടെയോ, പട്ടാളത്തിന്റെയോ ഇടപെടലിലാണ്  പ്രധാന മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നിട്ടുള്ളത്.  പനാമ പേപ്പർ വിവാദത്തിൽപെട്ട്  കോടതിയുടെ ശിക്ഷ  അനുഭവിക്കുന്ന നവാസ് ഷെരീഫിന് ഉടനെയൊന്നും പാകിസ്ഥാനിൽ അധികാരത്തിലെത്താൻ സാധിക്കുകയില്ല.  ഈ സാഹചര്യത്തിലാണ്    നവാസ് ഷെരീഫിന്റെ സഹോദരനും  ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ  ഷഹ്ബാസ് ഷെരീഫിനെ  പ്രതിപക്ഷത്തുനിന്നും  പ്രധാനമന്ത്രിയായി  നിർദേശിച്ചത്  . അധികാരത്തിലേറുന്നതുമുതൽ,  പാർലമെന്റിന്റെ  ബാക്കിയുള്ള കാലാവധിയായ 2023  ആഗസ്റ്  വരെ 

അദ്ദേഹത്തിന്     ആ  സ്ഥാനത്തു  തുടരുവാൻ സാധിക്കും. പട്ടാളത്തിനും, അമേരിക്കക്കും, ചൈനക്കും ഒരുപോലെ ഇഷ്ടമുള്ള നേതാവാണ് ഷഹ്ബാസ്  ഷെരീഫ് .  തകർന്ന സമ്പത്ഘടന  ശരിയാക്കുക, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള  ബന്ധം പുനഃസ്ഥാപിക്കുക, ഭീകര സംഘടനകളെ നിലക്ക് നിർത്തുക എന്നിവയാണ്  അദ്ദേഹം അഭിമുഖീകരിക്കുന്ന  ഏറ്റവും പ്രധാന പ്രശ്നങ്ങൾ.

പി.എസ് .ശ്രീകുമാർ 

9847173177 








Thursday, 24 February 2022

            യുക്രൈൻ  ആക്രമണത്തിലൂടെ  എന്താണ് പുതിൻറ്റെ  ലക്ഷ്യം    ?

പി.എസ്‌ .ശ്രീകുമാർ 



 യുക്രൈൻറ്റെ  ഭാഗമായ  ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നീ  പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി  അംഗീകരിച്ചുകൊണ്ട്  യുക്രൈനിനെതിരെ നടത്തിയ  കടന്നാക്രമണത്തിലൂടെ എന്ത് സന്ദേശമാണ് റഷ്യൻ പ്രസിഡന്റ്  പുതിൻ  ലോക രാഷ്ട്രങ്ങൾക്കു നൽകുന്നതെന്നത്  ഒരു പ്രഹേളികയാണ്.  ഒന്നര   ലക്ഷത്തിൽ പരം സൈനികരെ യുക്രൈനിന്  ചുറ്റും  അണിനിരത്തിയാണ്  കര-വ്യോമ ആക്രമങ്ങൾക്ക്  റഷ്യ തുടക്കമിട്ടിരിക്കുന്നത്. യുക്രൈനിനെതിരെയുള്ള   ഈ  ആക്രമണങ്ങളിലൂടെ  ,റഷ്യ  ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്നും,  ഇത് , വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും  അമേരിക്കയുടെ പ്രസിഡണ്ട്  ജോ-ബൈഡൻ മുന്നറിയിപ്പ് നൽകന്നതിനൊപ്പം ചില സാമ്പത്തിക  ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.   നാറ്റോയിലെ മറ്റു ഘടക രാജ്യങ്ങളും ചില സാമ്പത്തിക  ഉപരോധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട് . 

എന്തു കൊണ്ട് റഷ്യ   പ്രകോപിതമായി  ? 

നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളാണ് റഷ്യയെ പ്രകോപിതമാക്കിയത് എന്നതിൽ  സംശയമില്ല. അമേരിക്ക ,ബ്രിട്ടൻ ,ഫ്രാൻസ്, കാനഡ തുടങ്ങി പന്ത്രണ്ടു രാജ്യങ്ങൾ ചേർന്നാണ്  1949   നാറ്റോ ( നോർത്ത് അറ്റ്ലാൻറ്റിക്  ട്രീറ്റി  ഓർഗനൈസേഷൻ ) രൂപീകരിച്ചത്  . ബെൽജിയം,ഡെൻമാർക്ക്‌,ഇറ്റലി,ഐസ് ലാൻഡ് ,ലക്‌സം ബർഗ്  ,നെതർലൻഡ്‌സ്‌ ,നോർവെ,പോർട്ടുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ. ഏതെങ്കിലും അംഗരാജ്യത്തെ മറ്റു രാജ്യങ്ങൾ ആക്രമിച്ചാൽ, പ്രതിരോധത്തിനായി പരസ്പരം സഹായിയ്ക്കുമെന്നാണ് നാറ്റോ സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളുടെ കരാർ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയന്റ്റെ വളർച്ച തടയുക എന്നതായിരുന്നു നാറ്റോ സഖ്യം  രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന യഥാർത്ഥ ഉദ്ദേശം . ഇതിനെതിരെ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് കൊണ്ട് സോവിയറ്റ്  യൂണിയൻ വാഴ്സ സഖ്യം രൂപീകരിച്ചു  . സോവിയറ്റ് യൂനിയന്റ്റെ തകർച്ചയോടെ വാഴ്സ സഖ്യം ഇല്ലാതെയായി . തകർച്ചയ്ക്കിടയിൽ , അന്നത്തെ  സോവിയറ്റ് യൂണിയൻ  പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് അമേരിക്കൻ പ്രസിഡന്റ ജോർജ് ബുഷുമായി  സംസാരിച് നാറ്റോ സഖ്യത്തിൽ   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള രാജ്യങ്ങളെ  ഉൾപ്പെടുത്തുകയില്ല എന്ന ധാരണയുണ്ടാക്കി. എന്നാൽ സോവിയറ്റ്  യൂനിയന്റ്റെ തകർച്ചയ്ക്ക് ഈ ധാരണകൾ ലംഘിക്കപ്പെടുകയും   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള പല രാജ്യങ്ങൾക്കും നാറ്റോയിൽ അംഗത്വം നൽകി ഈ സഖ്യം വിപുലീകരിക്കുകയും ചെയ്തു  . ക്രോയേഷ്യയും ,അൽബേനിയയും ഉൾപ്പടെ 30 രാജ്യങ്ങളാണ് നിലവിൽ നാറ്റോയിലുള്ളത് . യുക്രൈനും,ജോർജിയയും നാറ്റോയിൽ അംഗത്വത്തിന്  വേണ്ടി കഴിഞ്ഞ കുറെ നാളുകളായി ശ്രമിക്കുകയാണ്.  എന്നാൽ നാറ്റോയിലെ തന്നെ ചില രാജ്യങ്ങൾ യുക്രൈനിന്  അംഗത്വം  നൽകുന്നതിന് എതിരായതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടാകാത്തത്..  

1917 ൽ സോവിയറ്റ് യൂണിയൻ  രൂപീകരിച്ചപ്പോൾ അതിൻറ്റെ ഭാഗമായ ആദ്യ റിപ്പബ്‌ളിക്കുകളിൽ  ഒന്നാണ് യുക്രൈൻ .  മാത്രമല്ല, റഷ്യ കഴിഞ്ഞാൽ ഭൂവിസ്ത്രിയിൽ  രണ്ടാം സ്ഥാനവും  യുക്രൈ നിനാ യിരുന്നു. സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്കുശേഷം   യുക്രൈനെ   യൂറോപ്യൻ യൂണിയനുമായി സഹകരിപ്പിയ്ക്കാനായി  2013 ൽ അന്നത്തെ റഷ്യൻ അനുകൂലിയായ  പ്രസിഡണ്ട് വിക്ടോർ യാനുകോവിച് രൂപം നൽകിയ വാണിജ്യ ഉടമ്പടി,  പുതിൻറ്റെ നിർദേശാനുസരണം അദ്ദേഹത്തിന് ഉപേക്ഷിയ്ക്കേണ്ടി വന്നു. ഇതിനെതിരെ റഷ്യൻ വിരോധികളായ യുക്രയിൻകാർ പ്രക്ഷോഭം നടത്തുകയും ,യാനുക്കോവിച്ചിന്  പ്രസിഡണ്ട്സ്ഥാനത്തു നിന്നും രാജി വച്ച് ഒഴിയേണ്ടി വരുകയും ചെയ്തു.  ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളാണെന്നു പുതിൻ   സംശയിച്ചു.  പുതിനുണ്ടായ ഈ പകയാണ്,   2014  യുക്രൈനിൽ കടന്നു കയറി  ക്രൈമിയ പിടിച്ചെടുത്തതിലൂടെ  അദ്ദേഹം  തീർത്തത് . ഇതിനു ശേഷമാണ്  കിഴക്കൻ യുക്രൈനിലെ വിഘടന വാദികളായ റഷ്യൻ അനുകൂലികൾ  പുതിൻറ്റെ സഹായത്തോടെ  ഡോൺബാസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.  യുക്രൈൻ സർക്കാരും വിഘടന വാദികളുമായുള്ള   ഏറ്റുമുട്ടലിൽ പതിനായിരത്തിലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് .റഷ്യയും, യുക്രൈനും തമ്മിൽ ബെലാറസിലെ മിൻസ്കിൽ   നടത്തിയ  സമാധാന ചർച്ചകളിലൂടെയാണ്   അന്ന് വെടിനിർത്തൽ ഉണ്ടായത്  . ഈ സംഭവ വികാസങ്ങൾക്കുശേഷം   യുക്രൈൻ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുത്തു .മാത്രമല്ല , നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങളും നടത്തുവാനാരംഭിച്ചു. പുതിനെ അസ്വസ്ഥമാക്കിയതിൽ  ഈ നടപടികൾക്കും  സ്വാധീനമുണ്ട്  . വൈകാതെ തന്നെ യുക്രൈൻ നാറ്റോയിൽ അംഗത്വമെടുത്തു റഷ്യയ്‌ക്കെതിരെ നില കൊള്ളുമെന്ന്   പുതിൻ ആശങ്കപ്പെടുന്നു. 

റഷ്യ ആവശ്യപ്പെടുന്നത് 

റഷ്യയുടെ അതിർത്തി പങ്കിടുന്ന അയൽ   രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം . ഇതിനു പുറമെ റഷ്യയെ ലക്‌ഷ്യം വച്ച് അംഗരാജ്യങ്ങളിൽ മിസൈലുകൾ സ്ഥാപിയ്ക്കരുതെന്നും, 1990 കളിലെ നിലവാരത്തിലേക്ക് സേന വിന്യാസം നാറ്റോ കുറയ്‌ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല അമേരിക്കയും നാറ്റോയും  ഇത്രയും നാൾ   കൈക്കൊണ്ടത് .  കഴിഞ്ഞ കുറെ നാളുകളായി കിഴക്കൻ യൂറോപ്പിലെ അംഗ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്ക് ,ലാത്വിയ ,ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെ യുക്രൈന്    യുദ്ധോപകരണങ്ങളും പടക്കപ്പലുകളും ,യുദ്ധ വിമാനങ്ങളും  നാറ്റോ നൽകുന്നു. യുദ്ധം ഒഴിവാക്കണമെന്നു ആഗ്രഹിച്ച  ഒരു രാജ്യം ജർമനിയാണ് . കാരണം റഷ്യയിൽ നിന്നും പ്രകൃതി വാതകങ്ങളും  ഊർജോൽപ്പന്നങ്ങളും  ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ആ രാജ്യമാണ് . മാത്രമല്ലാ  റഷ്യയിൽ നിന്നും പ്രകൃതി വാതകം  ജർമനിയിലേക്ക്  കൊണ്ടുവരുവാനായി  ബാൾറ്റിക് സമുദ്രത്തിനടിയിലൂടെ  രണ്ട്  പൈപ്പ് ലൈനുകളുടെ നിർമാണ പ്രവർത്തനങ്ങൾ  നടന്നു കൊണ്ടിരിക്കുകയുമാണ്. ഇതിനു മുടക്കം വരുത്തുവാൻ ജർമ്മനി ആഗ്രഹിക്കുന്നില്ല. പക്ഷേ , ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ,  വാതക പൈപ്പ് ലൈനിൻറ്റെ  നിർമാണ പ്രവർത്തനങ്ങൾ  ജർമനി  ഒടുവിൽ  നിർത്തി വചിരിക്കയാണ്.

റഷ്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക്  എതിരായിട്ടാണ്  അമേരിക്കയും നാറ്റോയിലെ അവരുടെ സഖ്യകക്ഷികളും  ശ്രമിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള  റഷ്യയുടെ അതിർത്തിയിൽ തന്ത്ര പ്രധാനമായ സ്ഥാനമാണ്  യുക്രൈനിനു ഉള്ളത്. യുക്രയിനിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ   യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാതക കയറ്റുമതി റഷ്യയുടെ വലിയ വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ  പൈപ് ലൈനുകളുടെ നിയന്ത്രണം അവർ ആഗ്രഹിക്കുന്നു. 

പുതിൻറ്റെ  ആഗ്രഹം 

സോവിയറ്റ് യൂനിയന്റ്റെ  തകർച്ചയോടെ  നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കണമെന്നത് പുതിൻറ്റെ ദീർഘകാലമായ  ആഗ്രഹമാണ്. സോവിയറ്റ് യൂനിയന്റ്റെ  തകർച്ച  ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ദുരന്തമാണെന്ന്  2005 ൽ പുതിൻ  പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപത്തോടെ റഷ്യയെ  വൻ ശക്തിയായി പുനഃസ്ഥാപിക്കുവാനും, അവരുടെ മേധാവിത്വം  ഉറപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തോടെയാണ് യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ  ആരംഭിച്ചത്. പറ്റുമെങ്കിൽ  യൂറോപ്യൻ  രാജ്യങ്ങളോട് ചേർന്ന് കിടക്കുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ  വീണ്ടും റഷ്യയുടെ കുടയ്ക്കു  കീഴിൽ അണിനിരത്താൻ സാധിക്കുമോ  എന്ന ഒരു പരീക്ഷണം കൂടിയാണ് ഇപ്പോഴത്തെ യുക്രൈൻ  അതിക്രമത്തിലൂടെ പുതിൻ  ലക്ഷ്യമിടുന്നത്.

പി.എസ്‌ . ശ്രീകുമാർ 

9847173177