Thursday, 16 January 2025

 

        വിദ്യാഭാസ-ശാസ്ത്ര മേഖലകൾക്ക്   ഡോ.മൻമോഹൻസിംഗ് നൽകിയ സംഭാവന 


 സ്വതന്ത്ര ഇന്ത്യയുടെ    ആദ്യ  പ്രധാനമന്ത്രിയെന്ന നിലയിൽ, സ്വന്തം  കാലിൽ നിൽക്കാൻ  നമുക്ക് ആത്മവിശ്വാസം  പകർന്നു  നൽകിയത്  ആദ്യ പ്രധാനമന്ത്രിയായിരുന്ന  ജവാഹർലാൽ നെഹ്‌റു ആയിരുന്നെങ്കിൽ,  ആധുനിക   ഇന്ത്യയുടെ ശില്പിയായാണ്    ഡോ.മൻമോഹൻ സിംഗിനെ  വിലയിരുത്തുന്നത്.  1991 ൽ പെട്രോളിയം ഉത്പന്നങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെ  റിസർവ് ബാങ്കിൽ കരുത്ലായി വച്ചിരുന്ന  67 ടൺ  സ്വർണം  ഇന്റർ നാഷണൽ മോനിറ്ററി ഫണ്ടിന് പണയം വച്ചാണ്   ചന്ദ്രശേഖർ  സർക്കാർ  പെട്രോളിയം ഉൾപ്പെടെയുള്ള അത്യാവശ്യ വസ്‌തുക്കൾ  ഇറക്കുമതി ചെയ്യാൻ  പണം കണ്ടെത്തിയത്.  പിന്നീട്  തെരഞ്ഞെടുപ്പിലൂടെ  പ്രധാനമന്ത്രിയായി അധികാരമേറ്റ  പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവാണ്, സാമ്പത്തിക  കയത്തിൽ  നിന്നും  ഇന്ത്യയെ രക്ഷിക്കാൻ    ഡോ .മന്മോഹൻസിംഗിനെ   ധനകാര്യ മന്ത്രിയായി നിയമിച്ചത്. റാവുവിൻറ്റെ  പിന്തുണയോടെ  മൻമോഹൻസിംഗ്  രാജ്യത്തു നടപ്പിലാക്കിയ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളാണ്  ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചക്ക് വിത്തുപാകിയത്.  2014 മുതൽ 2024 വരെയുള്ള  ഒരു ദശാബ്ദം  പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെ   ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹം മാറി. അമേരിക്കക്കും, ചൈനക്കും പിറകിൽ  ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യക്കു മാറാൻ സാധിച്ചത്  അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ  നടപ്പിലാക്കിയ  അടിസ്ഥാന പരമായ സാമ്പത്തിക നയങ്ങളുടെ  പിന്ബലത്തിലാണെന്നതിൽ തർക്കമില്ല.

സാമ്പത്തിക മേഖലയിൽ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾക്കുപരി , ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിൽ   അദ്ദേഹത്തിന്റെ കാലയളവിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും, വികസന പദ്ധതികളും നിരവധിയാണ്.ശാസ്ത്രത്തോടും, വിദ്യാഭ്യാസത്തിനോടും അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യത്തിൻറ്റെ  ഒരു ഉദാഹരണം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിയോമെഡിക്കൽ ജീനോമിക്‌സിന്റ്റെ  മുൻ ഡയറക്ടറായ പാർത്ഥ പ്രതിം മജ്ജു ദാർ  മാധ്യമങ്ങളോട് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അത് നടന്നത്  2010 ൽ ഹെദരാബാദിൽ വച്ച് നടന്ന ഒരു ശാസ്ത്ര അവാർഡ് വിതരണത്തിനിടക്കായിരുന്നു.  അവാർഡ് ലഭിച്ച ഒരു സർവകലാശാല അധ്യാപകനോട്  അദ്ദേഹം പറഞ്ഞത് "രാജ്യം  താങ്കളുടെ   നേട്ടത്തിൽ അഭിമാനിക്കുന്നു, എന്നാൽ   താങ്കളുടെ  വിദ്യാർത്ഥികളും രാജ്യത്തിന് അഭിമാനം  നേടിത്തരുന്നു  എന്ന് താങ്കൾ  ഉറപ്പുവരുത്തണമെന്നായിരുന്നു".   അടുത്ത തലമുറക്കുള്ള  സന്ദേശമാണ്  അദ്ദേത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്.

കേന്ദ്രത്തിൽ ധനകാര്യമന്ത്രിയാകുന്നതിന്  മുമ്പ് ഒരു ചെറിയ കാലം അദ്ദേഹം സർവകലാശാലാ  ഗ്രാൻറ്സ്  കമ്മീഷൻറ്റെ  ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ഏകദേശം അൻപതോളം  മികവിൻറ്റെ  കേന്ദ്രങ്ങൾ തുറന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് തിരുവനന്തപുരത്തു വിതുരയിൽ സ്ഥാപിച്ച  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്പേസ് ടെക്നോളജി.  ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക്  ഭാവിയിൽ ചുക്കാൻ പിടിക്കാൻ യുവതയെ സജ്ജരാക്കുവാൻ ഉദ്ദേശിച്ചാണ്  ഈ സ്ഥാപനം ആരംഭിച്ചത്.  ഇന്നത്  നമ്മുടെ രാജ്യനത്തിണ്റ്റെ  അഭിനമാനമായ ഒരു സ്ഥാപനമായി തലയുയർത്തി നിൽക്കുന്നു.

 ആ കാലഘട്ടത്തിൽ  തന്നെയാണ്  7  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്ററുകൾ പുതിയതായി ആരംഭിക്കാൻ സർക്കാർ  തീരുമാനിച്ചത്. അതിൻറ്റെ  അടിസ്ഥാനത്തിൽ  കേരളത്തിൽ  വിതുരയിലും ഒരു ഐസർ (IISER) 2008 ൽ സ്ഥാപിച്ചു. ബിരുദതലത്തിൽ  ഗവേഷണവും, അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസവും  തമ്മിലുള്ള വിടവ്  നികത്തുന്നതിനായിട്ടാണ്  ഐസറുകൾ സ്ഥാപിച്ചത്.ഈ സ്ഥാപനങ്ങളെയെല്ലാം 2012 ൽ  ദേശിയ പ്രാധാന്യമുള്ള നാഷണൽ  ഇൻസ്റ്റിട്യൂട്ടുകളായും പ്രഖ്യാപിച്ചു.അതുപോലെ 2009 ലെ കേന്ദ്ര സർവകലാശാല നിയമനുസരിച്ചു  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ  പിന്നോക്ക മേഖലകൾ കേന്ദ്രികരിച്ചു 15  സർവ്വകലാശാലകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കാശ്മീർ, ജാർഖണ്ഡ്, കർണാടകം, ഒറീസ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, കേരളത്തിലെ കാസർഗോഡ് എന്നിവിടങ്ങളിലാണ് ഈ കേന്ദ്ര സർവ്വകലാശാലകൾ സ്ഥാപിച്ചത്.   കേരളത്തിൽ അനുവദിച്ച സർവകലാശാല 2013  നവംബറിൽ കാസർഗോട്ടെ  പെരിയയിൽ പ്രവർത്തനം ആരംഭിച്ചു. 20  പോസ്റ്റ് ഗ്രാജുവേറ്റ്  കോഴ്സുകൾ, വിവിധ വിഷയങ്ങളിൽ പി.എച്,ഡി  ചെയ്യാനുള്ള സൗകര്യം  എന്നിവ ഇവിടെ   ലഭ്യമാണ്. തിരുവനന്തപുരത്തും, തിരുവല്ലയിലെ പഠന കേന്ദ്രങ്ങളുമുണ്ട്.  അതുപോലെ 8  ഐഐടി കൾ , 5 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ്  ഓഫ്  ഇൻഫർമേഷൻ  ടെക്നോളജി, 7  ഐഐഎം , 16  കേന്ദ്ര സർവ്വകലാശാലകൾ  എന്നിവയും സ്ഥാപിച്ചു. പാലക്കാട്ടെ ഐ ഐ ടി ക്കുള്ള നടപടികൾ 2013 ൽ തന്നെ തുടക്കം കുറിച്ചെങ്കിലും 2014  ജൂലൈ മാസത്തിൽ  എൻ ഡി എ  സർക്കാറിന്റെ  ബജറ്റിലാണ് പ്രഖ്യാപനം വന്നത്.  സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെയും , അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിണ്റ്റെയും പ്രാദേശിക കേന്ദ്രങ്ങൾ  ബയോ-ടെക്‌നോളജി സെന്ററിൻറ്റെ  ആക്കുളത്തെ ബയോ-ഇന്നോവേഷൻ സെന്റർ, പത്തനാപുരത്തു  വിദേശഭാഷാ സർവകലാശാല സെന്റർ,  കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻറ്റെ  പുതിയ മേഖല കേന്ദ്രം, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ  മലപ്പുറം ക്യാമ്പസ്, തിരൂരിലെ  മലയാളം സർവകലാശാല,  കുറവിലങ്ങാട്ടു രാജ്യത്തെ നാലാമത്തെ സയൻസ് സിറ്റി എന്നിവയും,  കോഴിക്കോടുള്ള ഐ ഐ എം  ആരംഭിച്ചതും മൻമോഹൻ സിംഗിന്റെ  കാലയളവിലാണ്.  അദ്ദേഹവും പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയും മുൻകൈ എടുത്താണ് ഏഴിമലയിലെ നാവിക അക്കാദമി,  റഷ്യയുമായി ചേർന്നുള്ള തിരുവനന്തപുരം ചക്കയിലെ ബ്രഹ്മോസ് മിസൈൽ കമ്പനി  എന്നിവയും സ്ഥാപിച്ചത്.

6  വയസ്സിനും 14  വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്  സൗജന്യവും, നിര്ബന്ധിതവുമായ  വിദ്യാഭ്യാസം  നടപ്പിലാക്കുവാനായിട്ടാണ് 2010 ൽ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്. അതുപോലെ  പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക്, അവർ തുടർന്നും വിദ്യാഭ്യാസം തുടരുമെന്ന് ഉറപ്പുവരുത്തുന്നതിനായി   മിഡ്‌ഡേ  മീൽ  പദ്ധതി  നടപ്പിലാക്കുവാനും അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തു. ബിഹാറിലെ നളന്ദ സർവകലാശാല, ഡൽഹിയിലെ ദക്ഷിണേഷ്യൻ സർവകലാശാല അരുണാചൽ പ്രദേശ്, ഡൽഹി, ഗോവ  എന്നിവിടങ്ങളിലെ എൻ ഐ ടികൾ  എന്നിവയും  അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  ആരംഭിച്ചവയാണ്.2012 ലെ  ശാസ്ത്ര കോൺഗ്രസ്സിൽ  പങ്കെടുത്തുകൊണ്ട് ഗവേഷണത്തിന് ബജറ്റിൽ  മാറ്റിവെക്കുന്ന തുക   വളർച്ച നിരക്കിൻറ്റെ 0.8  ശതമാനത്തിൽനിന്നും  2017  ഓടുകൂടി  2 ശതമായി  ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും,  ഒരോ  ബജറ്റിലും അതിനനുസരിച്ചു വർദ്ധനവ് വരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

പി.എസ് .ശ്രീകുമാർ 

pssreekumarpss@gmail.com







 

No comments:

Post a Comment