Monday, 15 December 2025

 


ശാസ്ത്രകവിത 

രചയിതാവ്:  ശാന്തിസദനം  കെ.പ്രഭാകരൻ നായർ, പുന്നപ്ര 

(മനുഷ്യൻ ചന്ദ്രനിലെത്തിയതുമായി  ബന്ധപ്പെട്ട്  ഒരു കുട്ടി അമ്പിളിയമ്മാവനോട് ചോദ്യങ്ങൾ   ചോദിക്കുന്നതാണ് ഇതിവൃത്തം)

കുട്ടി:                       

 അമ്പിളിമാമ കേട്ടല്ലോ 

 അത്ഭുതമായൊരു വർത്താനം 

അമ്പിളിമാമൻ : 

എന്താകുഞ്ഞേ  നീ പറയൂ എന്നെ ചൊല്ലിയതാണെങ്കിൽ 

കുട്ടി :                   

 അങ്ങിനെതന്നെ മാമന്റെ സംഗതി തന്നെ ഞാൻ പറയാം 

 ആരാണ്ടൊക്കെ പേടകമൊന്നിൽ മാമൻ സവിധെ വന്നില്ലേ?

അമ്പിളിമാമൻ :

വന്നിട്ടവർ ഉടനെതന്നെ  ഭൂമിയിലേക്ക് മടങ്ങീലോ 

കുട്ടി:                      

 വന്നവർ കയ്യിൽ വല്ലതുമൊന്ന്  ഞങ്ങൾക്കായി ഏൽപ്പിച്ചോ?

അമ്പിളിമാമൻ : 

വന്നവർ കയ്യിൽ കല്ലും, മണ്ണും അന്നേ  തന്നെ ഏൽപ്പിച്ചു 

 ലക്ഷം നാഴിക പാഞ്ഞീടും  റഷ്യക്കാരുടെ  റോക്കറ്റ് 

 ലക്‌ഷ്യം തെറ്റാതിവിടെത്തി, പക്ഷെ  ആളതിലില്ലല്ലോ

കുട്ടി :                     

 ആഹാ ഇനിയും വരുമല്ലോ ആളു കയറ്റിയ റോക്കറ്റ് 

അമ്പിളിമാമൻ :

 അന്നെൻകുഞ്ഞേ  നീ വരുമോ അമ്മാവൻറ്റെ  അടുത്തേക്ക് 

കുട്ടി:                      

 അച്ഛനുമമ്മയുമുണ്ടെങ്കിൽ പക്ഷേ ഞാനും വന്നേക്കും  

  

Tuesday, 25 November 2025


            സാംസ്‌കാരിക കേരളത്തിൻറ്റെ  വിളക്കുമരം 

അഡ്വ.പി.എസ് .ശ്രീകുമാർ 

ഒരു വിദ്യാർത്ഥി സംഘടനാ നേതാവിൽ നിന്നും, മലയാള ഭാഷക്ക് കനത്ത സംഭാവനകൾ നൽകിയ  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും, കേരളമെങ്ങും അറിയപ്പെടുന്ന സാംസ്‌കാരിക നായകനായും മാറിയ ഡോ.എം.ആർ.തമ്പാനെന്ന, മേടയിൽ രാഘവൻ തമ്പാൻറ്റെ,   യഥാർത്ഥ ജീവിത ചിത്രമാണ്  "ഡോ.എം.ആർ. തമ്പാൻ- വിജ്ഞാനത്തിൻറ്റെ  വിളക്കുമരം" എന്ന  ജീവചരിത്ര ഗ്രന്ഥം. 

അറുപതുകളിൽ, ബംഗാളിൽ തുടങ്ങിയ  ഘേരാവോ  എന്ന സമരമുറ  കേരളത്തിൽ ആദ്യമായി  സംഘടിതമായ രീതിയിൽ അരങ്ങേറിയത്  കൊട്ടറ  ഗോപാലകൃഷ്ണൻ, ചിറ്റാർ രാജൻ, എം.ആർ തമ്പാൻ, അൻസാർ റഹിം,  ഭാരതീപുരം ശശി, രാജൻകുഞ്ഞു , പി.കെ. ദിനമണി  തുടങ്ങിയ  വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നേതൃത്വം നൽകിയ കൊല്ലം എസ്എ.ൻ.കോളേജിലായിരുന്നു. ഈ സമരത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, അതിൻറ്റെ  വിശദാംശങ്ങളും പറഞ്ഞുകൊണ്ടാണ്  ജീവചരിത്രം ആരംഭിക്കുന്നത്.  എസ് .എൻ.കോളേജിലെ പഠനകാലയളവിൽ കെ.എസ.യു വിനെ നയിച്ച തമ്പാൻ, കോളേജ് യൂണിയൻ  ചെയർമാനായത് , പിന്നീട്  സി.പി.എം നേതാവും, മന്ത്രിയുമായ ജി.സുധാകരനെ  തോൽപ്പിച്ചുകൊണ്ടായിരുന്നു.   തന്നോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച മറ്റു സുഹൃത്തുക്കളെപ്പോലെ,  ഒരു രാഷ്ട്രീയ നേതാവായി മാറേണ്ടിയിരുന്ന തമ്പാൻ, ആകസ്മികതയുടെ  ചിറകിലേന്തിയാണ്  പ്രശസ്‌ത  സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ എൻ.വി. കൃഷ്‌ണവാരിയരുടെ ക്ഷണപ്രകാരം  ഭാഷ ഇൻസ്റ്റിട്യൂട്ടിലെ ജോലിയിൽ പ്രവേശിക്കുന്നത്. എൻ.വി.കൃഷ്ണവാര്യരോടൊത്തുള്ള സാഹിത്യ സപര്യ  മലയാള ഭാഷക്കുതന്നെ പുതിയ മാനങ്ങൾ നൽകുവാനുള്ള പ്രചോദനമായി മാറി. ഒടുവിൽ കൃഷ്ണവാര്യർ ഇരുന്ന കസേരയിൽ ഇരിക്കാനുള്ള  യോഗവും അദ്ദേഹത്തെ തേടി വന്നു.

 1995 -2000  കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ  വേദശബ്ദ രത്‌നാകരം  എന്ന ബ്രിഹത് ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സാധിച്ചത്.  സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത്  വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത്  അദ്ദേഹത്തിന്റെ  ദീർഘദൃഷ്ടിയുടെ   തെളിവാണ്.  ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ  വിപുലമായ  സാദ്ധ്യതകൾ  ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109  ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ച്  അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട്  പ്രകാശനം ചെയ്യാൻ സാധിച്ചത്  മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.

2001-2004     കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ  നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ,    ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ    എം.എം.ഹസ്സനെ  സംരക്ഷിച്ചു നിർത്തിയതിലും  വലിയ പങ്കാണ് വഹിച്ചത്.   എ.കെ.ആൻ്റണി  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ  എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു.  ഡോ . തമ്പാനെ  പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു.  അതുവരെയും,  സർവ്വവിജ്ഞാനകോശത്തിന്  സ്വന്തമായി  ഒരു ആസ്ഥാനമില്ലാതെ  വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി  സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം  സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം.  ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന  ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്.  ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ്,  സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന   ആവശ്യവുമായി  സർക്കാരിനെ സമീപിച്ചു.  അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്,  കൽപ്പന   ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള " സർക്കാർ കൽപ്പന"  ഇറക്കിയത്. പിന്നീട് അത് പൊളിച്ചുമാറ്റി   ഒരു പുതിയ മന്ദിരം തന്നെ ആ സ്ഥലത്തു കാലക്രമേണ ഉണ്ടായി.  അദ്ദേഹം അവിടെയുണ്ടായിരുന്ന കാലഘട്ടത്തിലാണ്  പ്രവാസികളായി വളരുന്ന പുതുതലമുറയിലെ കുട്ടികൾക്ക് മലയാളം പഠിക്കാൻ ആവിഷ്കരിച്ച എഴുത്തച്ഛൻ പാക്കേജും  സി.ഡി.റോമുകൾ തയ്യാറാക്കലും, അനുഷ്ടാനകലകളുടെ  പ്രചാരണത്തിനായി സി.ഡി.കൾ  നിമിച്ചുതുടങ്ങിയതുമെല്ലാം ആരംഭിച്ചത് .

ഒരു ഇടവേളക്കുശേഷം, 2011 ൽ   അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട്  ഡയറക്ടറായി നിയമിതനായി.  അന്നത്തെ  സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു.   അതിൻറ്റെ  ഭാഗമായി   ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100  ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ  ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്.  ആ  കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.   ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40  വാള്യങ്ങളിലായി  പ്രസിദ്ധീകരിച്ചതും   ഈ കാലഘട്ടത്തിലായിരുന്നു.

 ഡോ . മന്മോഹന് സിംഗ്  നേതൃത്വം നൽകിയ   കേന്ദ്ര സർക്കാരും,  അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ്,  മലയാളത്തിന്  നൽകിയ  ശ്രേഷ്‌ഠ ഭാഷ പദവി.  മലയാളത്തിന് 1500  വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി  ഈ പദവി  നമുക്ക് നിഷേധിച്ചത്.   ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ   ഓ.എൻ.വി  ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും  ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.  ഈ കമ്മിറ്റിക്ക്   ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത്  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടുമാണ്  മലയാളത്തിനു ശ്രേഷ്ഠഭാഷാ  പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്.  മലയാള ഭാഷ ഉള്ളിടത്തോളം കാലം  ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച  ഉമ്മൻചാണ്ടിയെയും,  മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ  എന്നിവരെയും ഡോ .തമ്പാനെയും  ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. 

ഡോ ..തമ്പാൻ മലയാള ഭാഷക്കും, സാഹിത്യത്തിനും മാത്രമല്ല നമ്മുടെ സാംസ്‌കാരിക രംഗത്തും  നൽകിയിട്ടുള്ള സംഭാവനകൾ    ജീവചരിത്ര രചയിതാവായ കെ.ബി. വസന്തകുമാർ, സദ്ഭാവനാ  ട്രസ്റ്റ്  പ്രസിദ്ധീകരിച്ച  ഈ  പുസ്തകത്ത്തിലൂടെ  വായനക്കാരിലേക്ക് പകർന്നു നൽകുന്നു. 

അഡ്വ.പി.എസ് .ശ്രീകുമാർ 



          


 

                        സ്വർണകവർച്ചയിൽ  അടുത്ത ഊഴം ആരുടേത്?


അഡ്വ. പി.എസ് .ശ്രീകുമാർ 

          ശബരിമല ശ്രീ ധർമ ശാസ്താക്ഷേത്രത്തിലെ   സ്വർണപ്പാളി  കവർച്ചാ  കേസിൽ,  ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ മാത്രം കുരുതികൊടുത്ത് , ദേവസ്വം ബോർഡിലെ  ഉന്നത ഉദ്യോഗസ്ഥരെയും , രാഷ്ട്രീയ  നോമിനികളായി വന്ന്  ബോര്ഡിലെ സർവ്വാധികാരികളായി മാറിയ  സി പി എം  നേതാക്കളെയും രക്ഷിക്കാനുള്ള  പിണറായി സർക്കാരിന്റെ  തന്ത്രങ്ങളാണ്   ഹൈക്കോടതിയിലെ ബഹുമാന്യരായ ജഡ്‌ജിമാരുടെ  നീതിബോധത്തിന്  മുന്നിൽ ഉടഞ്ഞുവീണത്.  സ്വർണപ്പാളികൾ കവർച്ച ചെയ്യപ്പെട്ടു എന്ന് മാധ്യമങ്ങൾ  പുറത്തറിയിച്ചപ്പോൾ  എല്ലാം ഉണ്ണികൃഷ്ണൻപോറ്റിയുടെ  തലയിൽ മാത്രം കെട്ടിവെക്കാനായിരുന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ ശ്രമിച്ചത്.  ഇക്കാര്യവുമായി ബന്ധപ്പെട്ട്  അദ്ദേഹം നടത്തിയ പത്ര സമ്മേളനങ്ങൾ തന്നെയാണ്   ഇതിൻറ്റെ  തെളിവ്. മുരാരിബാബു ഉൾപ്പെടെയുള്ള  ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ  ഹൈക്കോടതിയുടെ നിശ്ചയ ദാർഢ്യത്തിന്  മുന്നിൽ  ജയിലറകൾക്കുള്ളിൽ ആയപ്പോഴും   മുൻ  പ്രസിഡണ്ടുമാരായ  വാസുവിനെയും, പദ്‌മകുമാറിനെയും  പോലുള്ളവരെ  തങ്ങളുടെ കരവലയത്തിനുള്ളിൽ  സംരക്ഷിക്കാനായിരുന്നു  സർക്കാർ  തിടുക്കം കാട്ടിയത്.   എന്നാൽ  ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് ഇതുവരെയും ലഭിച്ച സൂചനകൾ. ഭരിക്കുന്ന പാർട്ടിയുടെ രണ്ടു രാഷ്ട്രീയ പ്രതിനിധികൾ അറസ്‌റ്റിലായതോടെ  കേസിൻറ്റെ  മാനം എത്ര വലുതാണെന്ന് വ്യക്തമാകുകയാണ്. 

നിര്ണായകയാണ് ഹൈക്കോടതി ഇടപെടൽ 

 ഹൈക്കോടതിയുടെ നിരീക്ഷണത്തിലല്ലാതെ സംസ്ഥാന പോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരുന്നു ഈ കേസിൻറ്റെ  അന്വേഷണമെങ്കിൽ, നയതന്ത്ര സ്വർണ കേസ്, ലൈഫ് മിഷൻ തട്ടിപ്പു കേസ് തുടങ്ങിയവ പോലെ ചില ചെറുമീനുകളിൽ മാത്രം ഒതുങ്ങി പോകുമായിരുന്നു.  മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ ഉൾപ്പെട്ട  എല്ലാ കേസുകളിലും  ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത്‌  അന്വേഷണ വിധേയരായവരെ  സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടെ കീഴിലുള്ള പോലീസ് ചെയ്തുപോന്നത്.  അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ എല്ലാവരും  ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ,  സി ബി ഐ  ഈ  കേസുകൾ അന്വേഷിക്കണമെന്ന് ആദ്യ കാലഘട്ടത്തിൽ ആവശ്യപ്പെട്ടത്.  എന്നാൽ  പോലീസ് മേധാവിക്കുപോലും റിപ്പോർട്ട് നൽകാതെ തങ്ങളുടെ മാത്രം നിയന്ത്രണത്തിൽ അന്വേഷണം നടത്തിയാൽ മതിയെന്ന ഹൈക്കോടതിയുടെ കർശന നിർദേശം വന്നതോടെയാണ് അന്വേഷണത്തിന്റെ ദിശ തന്നെ മാറിയതും  യഥാർത്ഥ പ്രതികളിലേക്കു അന്വേഷണം ചെല്ലുന്നതും.  രണ്ടു കേസുകളിലായി  പതിനഞ്ചു പ്രതികളാണ് ഉള്ളത്. എന്നാൽ ആറ്  പേരെ   മാത്രമാണ്  ഇതുവരെയും അറസ്റ്റ് ചെയ്തിട്ട്ള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവർ നൽകിയതായി പറയപ്പെടുന്ന മൊഴികളിൽ, അവർക്കു മുകളിലുള്ള ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെട്ടതായാണ്  മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സാവകാശമാണെങ്കിലും, അന്വേഷണം ഇനിയും ഊർജിതമായി നടക്കുമെന്നും, അയ്യപ്പൻറ്റെ  സ്വർണം  കവർച്ച ചെയ്യാനായി  നടത്തിയ   ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും   നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും  പ്രതീക്ഷിക്കുന്നു. 

പ്രയാറിനെ പുറത്താക്കിയത് എന്തിന് ?

  മൂന്നു വർഷ കാലാവധി പൂർത്തിയാക്കുവാൻ,  ഒരു വര്ഷം കൂടി ഉണ്ടായിരുന്നപ്പോഴാണ്,    ഈശ്വരഭക്തനും കോൺഗ്രസ്മു നേതാവുമായിരുന്ന  പ്രയാർ ഗോപാലകൃഷ്ണനെ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടിൻറ്റെ  കാലാവധി വെട്ടിക്കുറച്ചു  പുറത്താക്കിയത് .  അന്ന് അദ്ദേഹത്തെ പുറത്താക്കിയത്  ഈ സ്വർണ കവർച്ചക്ക് വഴിയൊരുക്കുവാൻ വേണ്ടിയായിരുന്നോ  എന്ന്  മുഖ്യമന്ത്രി പിണറായി വിജയനും,  സിപിഎമ്മും  തുറന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.  യാതൊരുവിധ അഴിമതിക്കും ഇടം കൊടുക്കാതെയാണ്   പ്രയാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ആചാര ലംഘനങ്ങൾ നടത്തുവാൻ  മുഖ്യമന്ത്രി പിണറായി നിർദേശിച്ചിട്ടുപോലും  അദ്ദേഹം  അതിനു തയ്യാറായില്ല.  അതിന്റെ വൈരാഗ്യത്തിലാണ്  പ്രയാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുവാൻ പിണറായി മുൻകൈ എടുത്തത്. പ്രയാറിനെ മാറ്റിയിട്ടാണ്  സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും, പാർട്ടിയിൽ  പിണറായി പക്ഷക്കാരനുമായ  പദ്‌മകുമാറിനെ,  പിണറായി ദേവസ്വം ബോർഡ് പ്രസിഡണ്ടായി അവരോധിച്ചതു.  അന്ന് ദേവസ്വം കമ്മിഷണർ ആയി വച്ചതു മറ്റൊരു പിണറായി ഭക്തനായ വാസുവിനെയായിരുന്നു. അവർക്കു തണലേകിയത് മറ്റൊരു പിണറായി ആശ്രിതനായ കടകംപള്ളി സുരേന്ദ്രനായിരുന്നു.  ഇവർ മൂന്നു പേരും പിണറായി ഭക്തരായിരുന്ന സാഹചര്യത്തിൽ , പിണറായി അറിയാതെ ദേവസ്വം ബോര്ഡിൽ  ഒരു ഇല പോലും അനങ്ങില്ല എന്നത് പകൽ പോലെ വ്യക്തമാണ്. 

തിമിംഗലങ്ങൾ വലക്കു പുറത്തോ?

2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിവശം സ്വർണം പൊതിഞ്ഞ  കട്ടിളപ്പടിയും, ദ്വാരകപാലക ശിൽപ്പങ്ങളും  ചെന്നൈയിൽ കൊണ്ടുപോയത്  ഇവരെല്ലാം കൂടി ചേർന്നുള്ള ഗൂഢാലോചനയല്ലെങ്കിൽ മറ്റെന്താണ്?  സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇനി അന്വേഷിക്കേണ്ടത് ഈ ഗൂഢാലോചനയാണ്. ഇതിനോടകം അറസ്റ്റിലായ പാർട്ടി നേതാക്കളെയും പാർട്ടി പ്രതിനിധികളെയും, സിപിഎം തള്ളി പറയാത്തത്  സിപിഎം ന്  ഇക്കാര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ്.  അവർക്കു അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ സാധിക്കുകയില്ല. ഒരു പക്ഷേ, പാർട്ടിയുടേയും , ഭരണത്തെ നയിക്കുന്നവരുടേയും  ഇടപെടലുകൾ  സംബന്ധിച്ച  സ്ഫോടനാത്മകമായ  വിവരങ്ങൾ  പദ്മകുമാറിൻറ്റെയും, വാസുവിന്റെയും കൈവശം ഉള്ളതുകൊണ്ടാകാം  പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും, മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ രണ്ടുപേരെയും തള്ളിപ്പറയുന്നതിന്  ഇതുവരെയും  തയ്യാറാകാത്തത്. അന്വേഷണം ശരിയായ നിലയിൽ മുന്നോട്ടുപോയാൽ ഇതിനെല്ലാം ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപി 

ശബരിമല സ്വർണ കവർച്ച പുറത്തുവന്ന ആദ്യനാളുകളിൽ  അനങ്ങാതിരുന്ന ബിജെപി,   വിശ്വാസി സമൂഹത്തിനൊപ്പം കോൺഗ്രസ്  അടിയുറച്ചു നിന്ന്  മുന്നോട്ടുപോകുന്നു എന്ന് കണ്ടപ്പോഴാണ് ഒരു പ്രസ്താവന നടത്താൻ പോലും തയ്യാറായത്.  ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞു  നിസ്സാര കാര്യങ്ങളിൽപ്പോലും, നാടാകെ വർഗീയ വിഷം ചീറ്റുന്ന ബിജെപി,   വിശ്വാസി    സമൂഹത്തിനൊപ്പം നിന്ന് ആത്മാർത്ഥമായി  ഒന്ന് പ്രതിഷേധിക്കുവാൻ പോലും ഇതുവരെ തയ്യാറായില്ല  എന്നത് തന്നെ ബിജെപിയും , സിപിഎമ്മും തമ്മിൽ  ഉള്ള രഹസ്യബന്ധത്തിന്റ്റെ തെളിവാണ്.  ശബരിമല സ്വർണ കവർച്ച കേസിൽ ഇ ഡി ഇടപെടാൻ പോകുന്നുവെന്ന്  കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ  പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. അങ്ങിനെ ഇടപെടുന്നുവെങ്കിൽ അത് പിണറായി സർക്കാരിനെ സഹായിക്കാനായിരിക്കും.  ലാവലിൻ കേസിലും, നയതന്ത്ര സ്വർണക്കടത്തു കേസിലും, മാസപ്പടി കേസിലുമൊക്കെ  കേന്ദ്രത്തിലെ ബിജെപി  സർക്കാരും, പിണറായി സർക്കാരും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള  പരസ്പര സഹായം  കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്.  ഇവർ തമ്മിലുള്ള  ഈ അന്തർധാര യഥാർത്ഥ വിശ്വാസികൾ  തിരിച്ചറിയും എന്ന കാര്യത്തിൽ സംശയമില്ല.   





         

Friday, 21 November 2025


                                   ഉണ്ടയില്ലാവെടിയുമായി പിണറായി 

അഡ്വ.പി.എസ് .ശ്രീകുമാർ 


 " ഉണ്ടിരിക്കുന്ന നായക്കൊരുൾവിളി  എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ്   സാമൂഹ്യ ക്ഷേമ പെൻഷനുകൾ  വർധിപ്പിച്ചുകൊണ്ടുള്ള  പിണറായി സർക്കാറിൻറ്റെ നടപടി.  മാസങ്ങളോളം  കുടിശ്ശികയായി കിടന്ന  സാമൂഹ്യ ക്ഷേമ പെൻഷനുകൾ കുറേശ്ശേ അനുവദിക്കാൻ തുടങ്ങിയത്  പാലക്കാട് , നിലംബൂർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു.   "കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന"  ചില ആളുകളെപ്പോലെ  തദ്ദേശ തെരഞ്ഞെടുപ്പ് പടിക്കലെത്തിയപ്പോഴാണ് കാലാവധി കഴിയാറായ പിണറായി സർക്കാർ സാമൂഹ്യ പെൻഷനുകൾ വർധിപ്പിക്കാനുള്ള പ്രഖ്യാപനത്തിലേക്കു പോകാൻ നിർബന്ധിതമായത്.  ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണ കാലയളവിൽ,    സ്വന്തമായി നടപ്പിലാക്കിയ ഒരു വികസന പദ്ധതിപോലും എടുത്തുകാട്ടുവാൻ ഇല്ലെന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ്  കോവിടിന്റ്റെ നിഴലിൽ കിറ്റ്  നൽകി ജനത്തെ മയക്കി രണ്ടാം ഊഴം നേടിയതുപോലെ,  വീണ്ടും  ഒരു ചെപ്പടി വിദ്യ കാട്ടി  തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്  പോകാം  എന്ന പൂതിയുമായി ഇറങ്ങിയിട്ടുള്ളത്. 

        സാമൂഹ്യ ക്ഷേമ പെൻഷനുകൾ 1600 രൂപയിൽ നിന്നും 400  രൂപയിൽ നിന്നും 2000 രൂപയായും, സർക്കാർ ജീവനക്കാർക്ക്  ഒരു ഗഡു ക്ഷാമ  ബത്തയും, സ്ത്രീ സുരക്ഷാ പദ്ധതിയെന്ന പേരിൽ 1000  രൂപയും, ആശമാർകും, അംഗനവാടി ടീച്ചർമാർ,    1000 രൂപയുടെ വര്ധനവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് "കണക്ട് ടു  വർക്ക്" എന്ന പേരിൽ ജോലി ലഭിക്കുന്നതിനുള്ള പരിശീലനമായി 1000 വച്ച് നല്കുമെന്നതാണ് മറ്റൊരു വാഗ്‌ദാനം. പിണറായി, ഇതിനിടയിൽ മറച്ചുവയ്ക്കുന്ന ഒന്നാണ് ഇടതുമുന്നണിയുടെ 2021 നിയമസഭ തെരഞ്ഞെടുപ്പ്  സമയത്തിറക്കിയ പ്രകടന പത്രിക.  അതിൽ പറഞ്ഞത്  ഇടത്  സർക്കാർ വീണ്ടും  അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ  2500  രൂപയായി വര്ധിപ്പിക്കുമെന്നായിരുന്നു,  2500 നു പകരം അത് 2000 രൂപയായി   വർധിപ്പിക്കാൻ നാലര വർഷത്തെ സമയം വേണ്ടിവന്നു, എന്നിട്ടും,  വാഗ്ദാനം ചെയ്‌തിരുന്നപോലെ  2500 രൂപയായി   പ്രഖ്യാപിച്ചില്ല. വാഗ്‌ദാനം  ചെയ്തതുപോലെ 2021 മെയ് മാസത്തിൽ വീണ്ടും അധികാരത്തിലേറിയപ്പോൾ 2500  രൂപ വച്ച് വർദ്ധിപ്പിച്ചിരുന്നെങ്കിൽ പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും കഴിഞ്ഞ 53 മാസംകൊണ്ട് 47700  രൂപ കൂടി അധികം കിട്ടേണ്ടിയിരുന്നതാണ്.  അതാണ് പിണറായി സർക്കാർ  നിഷേധിച്ചത്.

        ആശമാർക്കും മറ്റും 1000 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നതു. അതായതു ഒരു ദിവസം 33 രൂപ മാത്രം. മിനിമം വേതനമായ 700 രൂപ പോലും നല്കാൻ സർക്കാർ തയ്യാറായില്ല.  ആശാവർക്കർമാരുടെ  വേതനം 21000  രൂപയായി വർധിപ്പിക്കുമെന്ന്  തെരഞ്ഞെടുപ്പ് സമയത്തിറക്കിയ  ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം  നൽകിയകാര്യം സൗകര്യപൂർവം അവർ മറക്കുകയാണ്.  മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട്  സി  ഐ ടി  യു വിന്  സംഘടനാ  സാന്നിധ്യമുള്ള  ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി.  എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന  പിണറായി  ഭരിക്കുന്ന കേരളത്തിൽ  വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം ചെയ്യുന്ന ആശാവർക്കർമാരെ  മനഃപൂർവം അധിക്ഷേപിക്കാനാണ് മന്ത്രിമാരും സി പി എം നേതാക്കളും ശ്രമിക്കുന്നത്.  സ്ത്രീ സുരക്ഷാ പദ്ധതി ഏതു വകുപ്പാണ് നൽകുന്നതെന്നു അതിന്റെ നടപടിക്രമം എന്താണെന്നു തീരുമാനിച്ചിട്ടില്ല. അതിനാൽ ഈ പദ്ധതിയും തത്ക്കാലം കടലാസ്സിൽ ഒതുണ്ടി നിൽക്കാനാണ് സാധ്യത.  തൊഴിൽ രഹിതരായ അഭ്യസ്ത വിദ്യർക്കുള്ള സഹായധനം  നൽകുവാൻ ഉദ്ദേശിച്ചുള്ള കണക്ട്  ടു  വർക്ക്  പദ്ധതിക്ക് കുടുംബ വരുമാനം ഒരു ലക്ഷം രൂപയെന്നു നിശ്ചയിച്ചിട്ടുള്ളതിനാൽ, ഇതിന്റെ ആനുകൂല്യം ലഭിക്കാൻ സാധ്യതയുള്ള തു പരിപ്പിമിതമായ ആളുകൾക്കുമാത്രമാകും. പിണറായി സർക്കാരിന്റെ ശൈലിവച്ചുനോക്കിയാൽ , ഇത് ഒടുവിൽ ഡി വൈ  എഫ് ഐക്കാരെ  സഹായിക്കാനുള്ള പദ്ധതിയായി മാറും.

         സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു  ക്ഷാമബത്ത കൂടി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കുടിശികയെക്കുറിച്ചു ഒന്നും മിണ്ടിയില്ല.    2023 ജനുവരിയിൽ കിട്ടേണ്ട ക്ഷാമബത്തയാണ് 33 മാസങ്ങൾ വൈകിയ ശേഷം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയും നൽകാനുണ്ട്  5 ഗഡുക്കളായുള്ള 13  ശതമാനം ക്ഷാമബത്ത.  ക്ഷാമബത്തയുടെ കുടിശ്ശിക നൽകാതെയും,  5 ഗഡുക്കൾ പിടിച്ചുവച്ചതിലൂടെയും, ലീവ് സറണ്ടർ, എൽ ടി സി  എന്നിവ നിഷേധിച്ചതിലൂടെയും, പെന്ഷന്കാക്കു നൽകാനുള്ള ക്ഷാമബത്ത ആശ്വാസം നല്കാത്തതിലൂടെയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളമാണ്  സർക്കാർ ജീവനക്കാർക്ക് സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഇതിനോടകം  നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള  പരിഷ്കരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, ഒരു ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും ഈ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.   കേരളം ഭരിച്ച ഒരു സർക്കാരും സർക്കാർ ജീവനക്കാരോടും, പെന്ഷന്കാരോടും ഇത്രയും  കണ്ണിൽ ചോരയില്ലാതെ  പെരുമാറിയിട്ടില്ല.

 ആരാണ് ആദ്യം സാമൂഹ്യ സുരക്ഷാ പെന്ഷനുകൾ നൽകിയത് ?

          കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി  അനുവദിച്ചത്  1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർ മിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ  ഉപജ്ഞാതാവ്  ആർ. ശങ്കറാണ്‌  അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന  ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ  ഇ.കെ. നായനാരോ അല്ല.  എന്നാൽ  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. 

            സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  സെസ് ഏർപ്പെടുത്തി  ജനങ്ങളെ  പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്.    ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മുൻ  യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം  ഇടതുമുന്നണി ഓർക്കുന്നത് നന്ന്..

 

  എൽ ഡി എഫ്  സർക്കാർ   വരുത്തിയ  കുടിശ്ശിക

           2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്    പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

             എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

            ഉമ്മൻ ചാണ്ടി സർക്കാർ  2016- .2017 വർഷത്തിൽ  അവതരിപ്പിച്ച  ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപ യായി വർധിപ്പിച്ചു.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചത്  എങ്ങിനെ? 

              യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഏകദേശം  ഇത്രയും  ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം. 

               4,60,000  കോടി രൂപയുടെ  ഭീകരമായ പൊതു കടം  ധനകാര്യ ധൂർത്തിലൂടെ സംസ്ഥാനത്തിന്റെ തലയിൽ കയറ്റിവച്ച പിണറായി സർക്കാർ, വികസന പ്രവർത്തനങ്ങൾക്കെല്ലാം അവധിനൽകിക്കൊണ്ടാണ്  തെരഞ്ഞെടുപ്പ് മാത്രം ലക്‌ഷ്യം വച്ചുകൊണ്ടു പുതിയ പ്രഖ്യാപനങ്ങൾ  നടത്തിയിട്ടുള്ളത്.  ആശുപത്രികളിൽ മരുന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ നന്നാക്കാൻ പോലും പണമില്ലാത്ത സർക്കാർ കാരുണ്യ പദ്ധതിക്ക് 1800  കോടി രൂപയാണ് നൽകാനുള്ളത്.  വിപണി ഇടപെടൽ നടത്തി പണപ്പെരുപ്പത്തിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ, 2200 കോടി രൂപയോളമാണ് സപ്ലൈകോക്ക്  നൽകാനുള്ളത്.  അതുകൊണ്ടുതന്നെ  9.04 പണപ്പെരുപ്പ നിരക്കോടെ ഇന്ത്യയിൽ ഏറ്റവും  ദുസ്സഹമായ  പണപ്പെരുപ്പമുള്ള സംസ്ഥാനമായി  കേരളത്തെ ഈ സർക്കാർ  മാറ്റിയിരിക്കയാണ്. ഈ വസ്തുതകളൊക്കെ മറച്ചുവെക്കാനായിട്ടാണ്   ഉണ്ടയില്ലാ  വെടിയുമായി  സർക്കാർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.   



കടബാധ്യതയിൽ നട്ടം  തിരിയുന്നു 




Monday, 8 September 2025

                    


              പിണറായി സർക്കാരിൻറ്റെ   മദ്യനയം  ഒരു സാമൂഹ്യ ദുരന്തം 

അഡ്വ. പി.എസ് .ശ്രീകുമാർ 

"മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിൻറ്റെ  ലഭ്യതയും ഉപയോഗവും പടിപടിയായി, കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകും, ഡി.അഡിക്ഷൻ സെൻറ്ററുകൾ   സ്ഥാപിക്കും. മദ്യവർജ്ജന സമിതിയും, സർക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും." 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇറക്കിയ പ്രകടന പത്രികയുടെ  552 ആം ഖണ്ഡികയിലെ    വാഗ്ദാനങ്ങളാണ്  ഇത്.  

553  ആം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്: "മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്, ഇതിനെതിരെ അധികർശനമായ നടപടികൾ സ്വീകരിക്കും." 

554 ൽ പറഞ്ഞിരിക്കുന്നത് "സ്കൂളുകളിൽ മദ്യത്തിനെതിരെയുള്ള ബോധവൽക്കരണം 8  മുതൽ 12  വരെ ക്ലാസ്സിലുകളിൽ ഉൾപ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23  ആയി ഉയർത്തും" എന്നുമാണ്. ഇന്നിതുവായിക്കുന്നവർ ചിരിച്ചു മണ്ണുകപ്പും എന്നതിൽ സംശയമില്ല.  ഇതിലും വലിയ തമാശ സ്വപ്നങ്ങളിൽ മാത്രമേ കാണുകയുള്ളു. 

അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം  

2016  മെയ് മാസത്തിൽ അധികാരത്തിലേറിയ  ഒന്നാം പിണറായി സർക്കാരിന്റെയും , 2021  മുതലുള്ള രണ്ടാം  സർക്കാരിൻറ്റെയും  കഴിഞ്ഞ  9  വർഷത്തെ ഭരണത്തിനിടയിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ  ഭയാനകമാണ്. മദ്യത്തിന്റെയും, ലഹരി പദാർത്ഥങ്ങളുടേയും  ലഹരിയിൽ,   സമൂഹത്തിൽ മാത്രമല്ല, വീടുകളിൽപ്പോലും അക്രമങ്ങളും കൊലപാതകങ്ങളും  വ്യാപകമായി അരങ്ങേറുന്നു .  കുടുംബങ്ങളിൽ അശാന്തി വിളയാടുന്നു. വിദ്യാലയങ്ങൾ  പലതും മദ്യ-മാഫിയ സംഘങ്ങളുടെ നീരാളിപ്പിടുത്തത്തിൽ  പിടയുകയാണ്.  . ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴക്കൂട്ടം ഉള്ളൂർക്കോണത്തു  മകനെ കഴിഞ്ഞ ദിവസം പിതാവ് വെട്ടിക്കൊലപ്പെടുത്തിയത്. ഉള്ളൂർക്കോണം പുത്തൻവീട്ടിൽ ഉല്ലാസിനെയാണ് അച്ഛനായ ഉണ്ണികൃഷ്ണൻ വെട്ടി കൊലപ്പെടുത്തിയത്.  മദ്യലഹരിയിലുണ്ടായ തർക്കത്തിനിടക്കാണ് കൊലപാതകം നടന്നത്.അച്ഛനും മകനും സ്ഥിരമായി മദ്യപിച്ചു വീട്ടിൽ ബഹളമായതിനാൽ ഉണ്ണിക്കൃഷ്ണൻറ്റെ  ഭാര്യ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.  മറ്റൊരു സംഭവത്തിൽ മദ്യലഹരിയിലായിരുന്ന  മകൻ അച്ഛനെ വെട്ടിക്കൊന്നതും  രണ്ടാഴ്ച മുമ്പ്  മാധ്യമങ്ങളിൽ വന്നിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഉണ്ടാകുന്നത്. ഈ കൊലപാതകങ്ങളെല്ലാം  നടക്കുന്നത് മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവരാണ്. ലഹരിക്കടിമപ്പെടുന്ന ആൺമക്കൾ  സ്വന്തം സഹോദരിമാരെയും അമ്മമാരെയും  ലൈംഗികമായി പീഡിപ്പിക്കുന്ന  വേദനാജനകമായ  സംഭവങ്ങളും  തുടർക്കഥകളാകുന്നു. രാജ്യത്തിന് തന്നെ  അഭിമാനമാകേണ്ട യുവാക്കൾ മദ്യത്തിന്റെയും,  മയക്കുമരുന്നുകളുടെയും   ലഹരിയിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ  സമൂഹം ഇന്നെത്തിപ്പെട്ടിരിക്കുന്ന  ദുരവസ്ഥയുടെ നടുക്കുന്ന ചിത്രങ്ങളാണ്  വരച്ചുകാട്ടുന്നത്. , പല ഇടപാടുകളുടെയും പിറകിൽ സിപിഎം/ ഡി.വൈ എഫ്.ഐ  നേതാക്കളുടെ ഇടപെടലുകൾ ഉള്ളതിനാൽ,  പിണറായി സർക്കാർ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതും, അവരിൽ നിന്നും വലിയ രീതിരിൽ പാർട്ടി ഫണ്ട് ശേഖരിക്കുന്നതുമാണ്  ഇന്നത്തെ അരാജകാവസ്ഥക്കു കാരണം.

പ്രകടന പത്രിക കാറ്റിൽ പറത്തുന്ന  ഇടതു സർക്കാർ 

2011-2016 കാലഘട്ടത്തിൽ, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ  സംസ്ഥാനത്തെ പത്തുവർഷം കൊണ്ട്  സമ്പൂർണ മദ്യ രഹിത സംസ്ഥാനമാക്കി മാറ്റുന്നതിൻറ്റെ  ഭാഗമായി അഞ്ച് സ്റ്റാറിന് താഴെയുള്ള 730 ബാറുകളാണ് പൂട്ടിയത്.  അതുപോലെ ഓരോ വർഷവും ബെവറേജ്‌സ്  കോർപ്പറേഷന്റെ  10 ശതമാനം ഷോപ്പുകൾ അടക്കുവാൻ തീരുമാനിക്കുകയും, 2016  മെയ് മാസത്തിനുള്ളിൽ 78  ഔട്‍ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്‌തു.  മാത്രമല്ല. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്നും 21 വയസ്സായി ഉയർത്തുകയും, ഒരാൾക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് 27.1 ലിറ്ററിൽ നിന്നും 15 ലിറ്ററായി കുറക്കുകയും ചെയ്തു. സൂര്യോദയം മുതൽ അർദ്ധരാത്രിവരെ  പ്രവർത്തിച്ചിരുന്ന ബാർ ഹോട്ടലുകളുടെയും, ബിയർ-വൈൻ പാർലറുകളുടെ  പ്രവർത്തന സമയം അഞ്ചര മണിക്കൂർ വെട്ടിക്കുറച്ചു.  അതിനു പുറമെ പുതിയ മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി. ഈ  നടപടികളിലൂടെ മദ്യത്തിന്റെ വിൽപ്പനയിൽ 26  ശതമാനം കുറവുണ്ടായി. ഈ കുറവ് അപകട നിരക്കിലും, അക്രമങ്ങളിലും, ആത്മഹത്യകളിലും  പ്രതിഫലിക്കുകയും ചെയ്തു. ചെയ്തു. എന്നാൽ, മദ്യത്തിന്റെ ലഭ്യതയും, ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌ത്‌  അധികാരത്തിലേറിയ പിണറായി സർക്കാർ, പടിപടിയായി മദ്യത്തിന്റെ ലഭ്യത ഗ്രാമങ്ങളിൽ പോലും കൂട്ടുന്ന നടപടിയായി എടുത്തുകൊണ്ടിരിക്കുന്നതു. ഉമ്മൻ‌ചാണ്ടി സർക്കാർ, 29  ആയി കുറച്ച ബാർ ഹോട്ടലുകളുടെ എണ്ണം പിണറായി സർക്കാർ 800 നു മുകളിലെത്തിച്ചു.  ബീവറേജ്‌സ് കോർപറേഷന്റെ ഔട്‍ലെറ്റുകളുടെ  എണ്ണവും 300 ൽ നിന്നും ഏകദേശം 1300  നു  മുകളിലായി വർധിപ്പിച്ചു. 2662 ശതമാനം വർധനവാണ് ഈ സർക്കാർ മദ്യലഭ്യതക്കായി വരുത്തിയ മാറ്റം. ഇപ്പോൾ , ടെക് പാർക്കുകളിൽ വൈൻ ഔട്ലറ്റുകൾ തുറക്കാനും അനുമതി നൽകിക്കഴിഞ്ഞു. 3 സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകുവാൻ തുടങ്ങി. 2008 ൽ നാർക്കോട്ടിക് കേസുകളുടെ എണ്ണം 500  ഓളം ആയിരുന്നത് 2022 ൽ 26629  ആയി വർധിച്ചു. ഓരോ ജില്ലകളിലും 500 ൽ പരം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 21  വയസ്സിനു താഴെയുള്ള ഉപയോക്താക്കളിൽ ഏകദേശം 40  ശതമാനം പേര് 18  വയസ്സിനു താഴെയുള്ളവരാണ്. മദ്യവും മയക്കു മരുന്നുകളും സമൂഹത്തിൽ വ്യാപകമാകുമ്പോൾ സർക്കാർ സംവിധാനം വെറും കാഴ്ചക്കാരെപ്പോലെ നിൽക്കുകയാണ്. സിപിഎം  നും, സർക്കാരിനും ഈ നടപടികളിലൂടെ വരുമാന വർദ്ധനവ് മാത്രമാണ് ചിന്ത.

ഒന്നാം നമ്പർ 

2025 ൽ 10  ദിവസത്തെ  ഓണവിൽപ്പനയിലൂടെ 826  കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചതു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50  കോടി രൂപ അധികമാണ്. കഴിഞ്ഞ വര്ഷം ഓണക്കാല വിൽപ്പനയുടെ 776 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.  തിരുവോണ തലേന്ന് മാത്രം വിറ്റത്  137 രൂപയുടെ മദ്യമാണ്. സമൂഹവും, സംസ്ഥാനവും എങ്ങിനെപോയാലും വേണ്ടില്ല, സർക്കാർ-പാർട്ടി ഖജനാവുകളിലേക്ക്  വരുമാനം ഒഴുകണം എന്ന് മാത്രമാണ് ഈ സർക്കാരിന്റെ ചിന്ത. മദ്യ-മയക്കു മരുന്ന് വ്യാപന കാര്യത്തിൽ ഒന്നാം സ്ഥാനത്തു കേരളത്തെ എത്തിച്ചതിൽ" പിണറായി സർക്കാരിന് ഊറ്റംകൊള്ളാം "!















Monday, 4 August 2025

   


  

                                   ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിലെ  വികസനം 

 അഡ്വ .പി .എസ് .ശ്രീകുമാർ

          കാരുണ്യത്തിൻറ്റെ  നിലക്കാത്ത പ്രവാഹമായിരുന്നു  ഉമ്മൻചാണ്ടി എന്ന നേതാവ്.  അധികാരം ഉള്ളപ്പോലും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കുനടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും  അവരിൽ ഒരാളായി ജീവിച്ച  നേതാവായിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെതന്നെ, അദ്ദേഹത്തോട് ദ്വേഷ്യപ്പെടാനും, ശാസിക്കാനും  അദ്ദേഹം  ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.   സാധാരണക്കാർക്ക്  ഏതു അർദ്ധരാത്രിക്കും  കാണാനും, ഫോണിൽ വിളിക്കാനും ,  പ്രാപ്യനായ  ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ   മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. 2004 ലെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം  "അതിവേഗം ബഹുദൂരം" എന്നതായിരുന്നെങ്കിൽ, 2011 ൽ രണ്ടാമൂഴത്തിൽ  അധികാരത്തിലേറിയ അദ്ദേഹത്തിന്റെ നേതൃത്വത്തിലെ സർക്കാരിന്റെ മുദ്രാവാക്യം "കരുതലും വികസനവും" എന്നതായിരുന്നു.  ജനങ്ങളോടുള്ള കരുതലിനൊപ്പം, നാടിൻറ്റെ  വികസനത്തിനും അദ്ദേഹം തുല്യപ്രാധാന്യം നൽകി. ഒരുപക്ഷേ,   ഐക്യ കേരള  രൂപീകരണ ശേഷം,  ഉമ്മൻചാണ്ടിയെപ്പോലെ  കേരളത്തിൻറ്റെ സമഗ്ര വികസനത്തിന് വേണ്ടി ശ്രമിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയുവാൻ സാധിക്കും. 

1967 ൽ ഈ .എം.എസ്‌  രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ  ഉമ്മൻചാണ്ടി കെ.എസ.യു എന്ന വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന  പ്രസിഡണ്ട്  ആയിരുന്നു. 1965 ലെ  ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ തുടർന്നുള്ള  ആ  കാലയളവിലും, കേരളം ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിൽ നിന്നും മോചിതമായിരുന്നില്ല.  ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലാതെ   ജനം വറുതിയിലായിരുന്ന അവസരത്തിലാണ് ഇടതു സർക്കാരിലെ കൃഷിമന്ത്രിയായിരുന്ന എം. എൻ. ഗോവിന്ദൻ നായരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട്  വിദ്യാർത്ഥികളെ രാഷ്ട്ര നിർമിതിയിൽ ഭാഗഭാക്കുകളാക്കുവാനായി "ഓണത്തിന് ഒരു പറ നെല്ല്" എന്ന  വികസന ആശയവുമായി  ഉമ്മൻചാണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള   വിദ്യാലയങ്ങളിൽ ഓടിനടന്ന്  ഇടതു സർക്കാരിന് കൈത്താങ്ങായി  പ്രവർത്തിച്ചത്. പിന്നീട്  എം.എൽ.എ ആയും, പ്രതിപക്ഷ നേതാവായും, മന്ത്രിയായും , മുഖ്യമന്ത്രിയായും ഇരുന്നിട്ടുള്ളപ്പോളൊക്കെ തൻറ്റെ  വികസന കാഴ്ചപ്പാട് നടപ്പിലാക്കിയ  നേതാവായിരുന്നു അദ്ദേഹം. 

      ഭരണ രംഗത്ത്  അദ്ദേഹം ആദ്യമായി പ്രവേശിച്ചത് , 1977 ലെ  ആൻറണി  മന്ത്രിസഭയിൽ, തൊഴിൽ-ഭവന  മന്ത്രിയായായിട്ടായിരുന്നു.  ആ  കാലഘട്ടത്തിലാണ് തിരുവനന്തപുരം  ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത  വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി  ഫ്ലാറ്റുകൾ    നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കൾക്ക്  ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം  അദ്ദേഹം   തൊഴിൽ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ്  നടപ്പിലാക്കിയത്.  അസംഘടിതരായിരുന്ന  ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി  ക്ഷേമനിധി ബില്ലു പാസ്സാക്കിയതും    തൊഴിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു.. 

1981 ൽ ആഭ്യന്ത മന്ത്രി ആയിരുന്ന അവസരത്തിലാണ് പൊലീസിൽ  ആധുനികവൽക്കരണത്തിന്  തുടക്കം കുറിച്ചത് .  ബ്രിട്ടീഷ് ഭരണ കാലം  മുതൽ പോലീസിന്റ്റെ  യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ  ഉപയോഗത്തിലുള്ള തൊപ്പി നൽകി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.    മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ             ആദ്യമായി  മുഖ്യമന്ത്രി  ആയ   അവസരത്തിലാണ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. കോട്ടയവും, ഇടുക്കിയും  ഉൾപ്പെടെയുള്ള, മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി ലഭ്യമാക്കണമെന്ന  ഉദ്ദേശത്തോടെയാണ്  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി  സ്ഥാപിയ്ക്കാൻ തീരുമാനിച്ചത് .  എന്നാൽ   അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസുമായി പോയി.  ഈ    പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

        ഉമ്മൻ ചാണ്ടിസർക്കാർ 2011  മെയ് 18 നു അധികാരമേറ്റയുടൻ തന്നെ 100  ദിന പരിപാടി   പ്രഖ്യാപിച്ചു. ഒരു ഭരണാധികാരിയുടെ നിശ്ചയദ്ധാർഢ്യവും  ദിശാബോധവും പ്രകടിപ്പിച്ച  പദ്ധതിയായിരുന്നു അത്. . നൂറാം ദിവസം വി.ജെ.ടി ഹാളിൽ വച്ച് നടത്തിയ  പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിൽ,  പ്രഖ്യാപിച്ച 107 പരിപാടികളിൽ 102 എണ്ണവും,  100 ദിവസകാലയളവിനുള്ളിൽ  നടപ്പിലാക്കിയ കാര്യം  പൊതുജനങ്ങളെ പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ  അറിയിച്ചു . BPL  റേഷൻകാർഡ് ഉടമകൾക്ക് ഒരു  രൂപയ്ക്ക് 25  കിലോ അരി, റേഷൻ കാർഡിനായി അപേക്ഷിച്ചവർക്കെല്ലാം   റേഷൻ കാർഡ് അനുവദിച്ചു നൽകൽ ,എന്നിവയെല്ലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവർക്ക് ലഭിച്ചു.

വൻകിട പദ്ധതികൾ               

       നമുക്കെല്ലാം അറിയാവുന്നതുപോലെ  വൻകിട പദ്ധതികൾ കേരളത്തിൽ പൊതുവെ കുറവാണ്. .  ജനസാന്ദ്രത കൂടിയതുംസ്ഥലത്തിൻറ്റെ  ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ  കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  സര്ക്കാരിന്റ്റെ   ആഭിമുഖ്യത്തിലുള്ള  വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി  ഉണ്ടായിരുന്നത്.  അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത്  പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു .  ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും  ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

              വികസനത്തിന്  കാതോർത്തിരുന്ന   ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ  അദ്ദേഹത്തിന്  സാധിച്ചു. ട്രയൽ റൺ നടത്തിയ ദിവസം, റൺവേയുടെ  നീളം  കുറവാണെന്നു പറഞ്ഞു  സമരം നടത്തുകയും, ഉപരോധിക്കുകയും ചെയ്തവർ, പിന്നീട് ഭരണത്തിലേറിയെങ്കിലും  ഒരിഞ്ചുപോലും  റൺവേയുടെ  നീളം  കൂറ്റൻ സാധിച്ചില്ല.   ട്രയൽ റൺ നടത്തി,   രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .

 റോഡ് വികസനം 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ അലൈൻമെന്റ് തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  

           സംസ്ഥാന  രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലുംകോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, എല്ലാതടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  ഈ പദ്ധതി ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണെങ്കിലും, നിർമാണം പൂർത്തിയാകുമ്പോൾ  തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിൻറ്റെയും  വികസനത്തിന്  പ്രധാന പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. 

റെയിൽവേ ഗതാഗതത്തിലെ  കാലതാമസം  ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതം  മാറ്റുന്നതിൻറ്റെയും   ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125  കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു .  റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക്  സർവീസ് നീട്ടുവാനുമാണ്  ഉദ്ദേശിച്ചത്.  എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു . തിരുവനന്തപുരംകോഴിക്കോട് ലൈറ്റ് മെട്രോ  റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അതും പിണറായി സർക്കാർ വേണ്ടെന്നു വച്ചു .

            കഴിഞ്ഞ യു ഡി എഫ്  സർക്കാരിന്റ്റെ  ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്.  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ബയോ-ടെക്നോളജി രംഗത്ത്  ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ  സ്വീകരിച്ചത്.   ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 പാലക്കാട്  ഐ  ഐ  ടി  സ്ഥാപിതമാകുന്നു.

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ  സ്വപ്നമാണ്അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്.  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലുള്ള  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലനാക്കിയത്  ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നുംഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നുംസംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യശ്രുതി തരംഗംസുകൃതംആരോഗ്യ കിരണംഅമൃതം  ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. 

ശ്രുതി തരംഗം പദ്ധതിയിലൂടെ അഞ്ചു വയസ്സിനു താഴെയുള്ള 638 കുഞ്ഞുങ്ങൾക്കാണ് കോക്ലിയാർ ഇമ്പ്ലാൻറ്റേഷനിലൂടെ  ശ്രവണ ശക്തി തിരികെ നൽകിയത്. ജീവൻ രക്ഷ മരുന്നുകൾ 95 ശതമാനം വരെ വിലകുറച്ചു നൽകുന്നതിനായി, സംസ്ഥാനത്തിൻറ്റെ  വിവിധ ജില്ലകളിൽ കാരുണ്യ ഫാർമസികൾ ആരംഭിച്ചു.ഹീമോഫീലിയ രോഗികൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ  ഉമ്മൻചാണ്ടിസർക്കാർ ഉറപ്പുവരുത്തി. സർക്കാർ മേഖലയിൽ ആദ്യമായി  ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ 2015 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സാന്ത്വന പരിചരണത്തിനായി പാലിയേറ്റിവ് കെയർ സംവിധാനം ഏർപ്പെടുത്തി.അതുപോലെ 2500 സ്‌കൂളുകളിൽ മാത്രമുണ്ടായിരുന്ന സ്കൂൾ ഹെൽത്ത് പ്രോഗ്രാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ  13000 സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ  പങ്കെടുത്തവർ   ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. 

കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾസംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തുംആലപ്പുഴയിലും നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽഎല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. അതിൽ മഞ്ചേരി, പാലക്കാട്, ഇടുക്കി മെഡിക്കൽ കോളേജുകൾ 2016 നു മുമ്പ് തന്നെ  പ്രവർത്തനം ആരംഭിച്ചു. കോന്നി, കാസറഗോഡ് മെഡിക്കൽ കോളേജുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു.. എന്നാൽ,  പിന്നീട് ഭരണത്തിൽ  വന്ന പിണറായി സർക്കാർഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്  ഒരു വലിയ റെക്കോർഡ് ആണ്.

റബ്ബർ  കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി  കിലോക്ക് 150 രൂപ താങ്ങുവിലനൽകി  റബര് സംഭരിക്കാനായുള്ള പദ്ധതിക്ക് 2014 ൽ   തുടക്കം കുറിച്ചു . 800  കോടി രൂപയാണ്  2016 വരെ  ഇതിനായി അനുവദിച്ചത്. മാത്രമല്ല, പണം റബര് കർഷകരുടെയോ, റബര് ഉത്പ്പാദക സംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന രീതിയും ഏർപ്പെടുത്തി. കേരളത്തിലെ റബര് കർഷകർക്ക് അനുഗ്രഹമായി മാറിയ നടപടിയായിരുന്നു അത്. 

   കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിലായി 245 പാലങ്ങളുടെ നിർമാണം 1600 കോടി രൂപ ചെലവിൽ 2016 ഓടെ  പൂർത്തിയാക്കി.സംസ്ഥാനത്തു ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ച കാലയളവായിരുന്നു ഇത്. 5011 റോഡുകളും 1500 സർക്കാർ കെട്ടിടങ്ങളും പൂർത്തിയാക്കി. തിരുവല്ലാ ബൈപാസ്, ചെങ്ങന്നൂർ-ഏറ്റുമാനൂർ, പൊൻകുന്നം-തൊടുപുഴ, പുനലൂർ-പൊൻകുന്നം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 363 കി.മി  ദൈർഘ്യമുള്ള  9 റോഡുകൾ 2403  കോടി രൂപാ  ചെലവിൽ കെ.എസ് .ടി.പി. രണ്ടാം ഘട്ട പദ്ധതിയിൽ പൂർത്തിയാക്കാൻ അനുമതി നൽകി.

പുതിയൊരു വികസന  മോഡൽ

കേരളത്തിൻറ്റെ വികസനത്തെക്കുറിച്ചുള്ള തൻറ്റെ കാഴ്ചപ്പാട്, 2015 ൽ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം വ്യക്തമാക്കിയത് ഇപ്രകാരമാണ്:  

"കേരളത്തെയോർത്തു  അഭുതപ്പെടാനും, അഭിമാനം കൊള്ളാനും  നിരവധി കാരണങ്ങളുണ്ട്. ലോകഭൂപടത്തിൽ മൊട്ടുസൂചിപോട്ടിന്റ്റെ  സ്ഥാനമേ കേരളത്തിനുള്ളു. എന്നാൽ, ലോകത്തിന്റെ ഒട്ടെല്ലാ സസ്ഥലങ്ങളിലും ഈ  പൊട്ടിന്റെ സാന്നിധ്യമുണ്ട്. മലയാളികളും അവരുടെ വിജയഗാഥകളും ഇല്ലാത്ത സ്ഥലമില്ല. ആറിലൊന്ന്  മലയാളികൾ  കേരളത്തിന് പുറത്താണ്; അവരിൽ പകുതിപ്പേർ വിദേശത്തും.

കേരളം ലോകത്തിനു സ്വന്തമായൊരു വികസന  മോഡൽ തന്നെ അവതരിപ്പിച്ചു. ക്യാപിറ്റലിസം, കമ്മൂണിസം, സോഷ്യലിസം എന്നിങ്ങനെയൊക്കെ  ലോകം പല തട്ടുകളായി തിരിക്കപ്പെട്ടപ്പോൾ അവയിലൊന്നും ചേരാതെ , എന്നാൽ അവയിലെ നന്മകൾ സ്വാംശീകരിച്ച് പുതിയൊരു വികസന മോഡൽ കേരളത്തിന് സംഭാവന ചെയ്യാൻ സാധിച്ചു.ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് അർദ്ധ ഫ്യൂഡൽ വ്യവസ്ഥിതിയിലേക്കും, ഇടതുപക്ഷത്തേക്കും, തുടർന്ന് സോഷ്യലിസത്തിലേക്കും സന്ച്ചരിച്ചാണ് കേരളം ഈ സ്ഥിതിയിലെത്തിയത്"

പുതുപ്പള്ളിയിലെ വികസനം 

  സംസഥാന രൂപീകരണം മുതൽ തന്നെ പുതുപ്പള്ളി നിയമസഭാ മണ്ഡലവും നിലവിലുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലയിലാണ്  പുതുപ്പള്ളി മണ്ഡലം സ്ഥിതിചെയ്യുന്നത്. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പുതുപ്പള്ളി  മണ്ഡലം.  അതിന്റെ ഗ്രാമീണ ഛായ നിലനിർത്തുന്നതിനൊപ്പം, ആധുനിക സൗകര്യങ്ങൾ  ജനങ്ങൾക്ക് ലഭ്യമാക്കുവാൻ   ഉമ്മൻചാണ്ടി പ്രത്യേകം താല്പര്യപ്പെട്ടിരുന്നു . 

 1970 മുതൽ ആണ്,   അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഉമ്മൻചാണ്ടി,  ഈ  മണ്ഡലത്തെ പ്രതിനിധീകരിച്ചു തുടങ്ങിയത്.ആദ്യ കാലഘട്ടത്തിൽ  ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യം ടാറിട്ട റോഡുകളായിരുന്നു. ജനങ്ങൾക്ക്  തൃപ്തികരമായ രീതിയിൽ  അവ ചെയ്തുകൊടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു .  ജനസാന്ദ്രത കൂടുതലായ ഈ  മണ്ഡലത്തിൽ തുറസ്സായ സ്ഥലങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ  വലിയ വ്യവസായ ശാലകളെ  ജനങ്ങൾ സ്വാഗതം ചെയ്തിട്ടില്ല. 1991 ൽ , ഉമ്മൻചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ ,  ഒരു നിക്കൽ-കാഡ്മിയം ബാറ്ററി നിർമാണ ഫാക്ടറി   അയർകുന്നത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് അധികാരത്തിലേറിയ നായനാർ സർക്കാർ  ആ  ഫാക്ടറി മലമ്പുഴയിലേക്ക്  മാറ്റിക്കൊണ്ടുപോയി.  അന്തരീക്ഷമാലിന്യം ഉണ്ടാക്കാത്ത  അയർകുന്നത്തെ  പ്രിയദർശിനി പവർ ലൂമും, മീനടത്തെ  സ്പിന്നിങ് മില്ലും, പൂവന്തുരുത് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്  എന്നിവ ഈ  മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ  കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ,  അവ   സംസ്ഥാനത്തിന്  പുറത്തുനിന്നുകൊണ്ടുവന്നാണ് ഈ  ഫാക്ടറികൾ  പ്രവർത്തിപ്പിക്കുന്നത്. റബര് ബോർഡിൻറ്റെ  ബ്രിഹത്തായ  ഗവേഷണ വിഭാഗം ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകൾ സ്ഥാപിച്ചിട്ടുള്ളത് പുതുപ്പള്ളിയിലാണ്. ഒരു പക്ഷെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ സ്ഥാപനമാണ് റബര് ബോർഡും അനുബന്ധ ഓഫീസുകളും. 

പുതുപ്പള്ളിയിലെ  ഗ്രാമീണരായ ജനങ്ങൾ ആഗ്രഹിക്കുന്നത്  മെച്ചപ്പെട്ട ചികിത്സാ  സൗകര്യങ്ങളുള്ള  പ്രാഥമിക ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, കുടിവെള്ള പദ്ധതികൾ, ബാങ്കിങ് സൗകര്യങ്ങൾ എന്നിവയാണ്. ഇവിടെയുള്ള എട്ടു പഞ്ചായത്തുകളിലും അലോപ്പതി, ഹോമിയോ,ആയുർവേദ ആശുപത്രികൾ ഉണ്ട്. മൃഗാശുപത്രിയും ആവശ്യത്തിന് ഉണ്ട്. ദേശിയ തലത്തിൽ അറിയപ്പെടുന്ന കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോളാണ്  ഈ മണ്ഡലത്തിൽ  സ്ഥാപിച്ചത്. പാമ്പാടി ആർ.ഐ.ടി.എഞ്ചിനീയറിംഗ് കോളേജ്,. കെ.ജി.കോളേജ് പാമ്പാടി, മണർകാട് സെൻറ്‌.മേരീസ് കോളേജ്, ഐ,എച്.ആർ.ഡി.കോളേജ്,പായപ്പടി , ഐ.എച്.ആർ.ഡി.പോളിടെക്‌നിക്‌ കോളേജ്, മറ്റക്കര, ബി.എഡ് കോളേജ് തോട്ടയ്ക്കാട്, മഹാത്മാ ഗാന്ധി സർവകലാശാലയുടെ കോളേജ് ഓഫ് അപ്പ്ലൈഡ്  സയൻസ്, സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ  തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്  പുറമെ നിരവധി സ്കൂളുകളാണ് ഈ  മണ്ഡലത്തിലെ വിവിധ  പഞ്ചായത്തുകളിലുള്ളത്. വിദ്യാർത്ഥികളുടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ പഠന കേന്ദ്രങ്ങൾ എല്ലാം  പുതുപ്പള്ളിയിൽ ലഭ്യമാണ്.

ജനങ്ങൾ ആഗ്രഹിക്കുന്ന മറ്റൊരു  അടിസ്ഥാന  ആവശ്യം കുടിവെള്ളമാണ്.  വാകത്താനം പഞ്ചായത്ത് കുടിവെള്ള പദ്ധതി, മുത്തോലി കുടിവെള്ള പദ്ധതി, മീനടം ജലനിധി പദ്ധതി,ഉദിക്കാമല കുടിവെള്ളപദ്ധതി, കാളിമല,കമ്പകംത്തട്ട്,പോരക്കേററ്റ് പദ്ധതി,കോഴിമല, ഇഞ്ചക്കാട്ട് കുടിവെള്ള പദ്ധതി, പള്ളിക്കത്തോട്, ആനിക്കാട്, ഇളംപള്ളി,ചേലാളി കുടിവെള്ള പദ്ധതി, കൊല്ലാട്  കുടിവെള്ള പദ്ധതി, വെള്ളുത്തുരുത്തി കുടിവെള്ള പദ്ധതി തുടങ്ങി നിരവധി കുടിവെള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകളിൽ   നടപ്പിലാക്കിയത്.

ഒരു പ്രദേശത്തിന്റെ വികസനത്തിന് അവിടെയുള്ള ഗതാഗത സൗകര്യങ്ങളൽ വളരെ പ്രാധാന്യമുള്ളതാണ്.. കഴിഞ്ഞ 50 വർഷ കാലയളവിനുള്ളിൽ, 100 ൽ പരം പാലങ്ങളാണ്  നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ  ഉയർന്നു വന്നിട്ടുള്ളതു. ഏറ്റുമാന്നൂർ-പെരുന്തുരുത്തി ബൈപാസ്, പുതുപ്പള്ളി അങ്ങാടി-പാലൂർപ്പാടി റോഡ്, കഞ്ഞിക്കുഴി-കറുകച്ചാൽ റോഡ് നവീകരണം, വെട്ടത്തുകവല-ഇലേക്കോടിഞ്ഞി റോഡ് നവീകരണം, കാഞ്ഞിരത്തിൻമൂട്-എരുമപ്പെട്ടി റോഡ്, കാഞ്ഞിരത്തിൻമൂട്-ഇടം മൈൽ റോഡ്, പാമ്പാദ്യകൂരോപ്പടി റോഡ് നവീകരണം, പയ്യപ്പാടി-പോത്തൻപുറം റോഡ്, തോട്ടയ്ക്കാട്-കറക്കകുഴി റോഡ്, തിരുവഞ്ചൂർ-ചെങ്ങളം റോഡ്, മണ്ണൂർപള്ളി-പള്ളിക്കേത്തോട് റോഡ്, അയർക്കുന്നം-പാമ്പാടി റോഡ്, മഞ്ഞാമറ്റം-ഇടമുള റോഡ്  തുടങ്ങി നിരവധി റോഡുകളാണ് നിർമിച്ചതും നവീകരിച്ചതും. മണ്ഡലത്തിലെ  എല്ലാ റോഡുകളും അറ്റകുറ്റ പണികൾ ചെയ്‌ത്‌  പരിപാലിച്ചു പോന്നു. എന്നാൽ  അദ്ദേഹം നിരവധി തവണ  ആവശ്യപ്പെട്ടിട്ടും, 2018 ലെ കടുത്ത കാലവർഷത്തെത്തുടർന്നു  തകർന്ന ചില  റോഡുകൾ   മെയിന്റനൻസ് നടത്താൻ പിണറായി സർക്കാർ  തയ്യാറായില്ല എന്നത് വിസ്മരിക്കാൻ സാധിക്കുകയില്ല.

ഒരു പ്രദേശത്തിന്റെ വികസനതിൻറ്റെ  മാനദണ്ഡം  അവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെയും, വിദ്യാഭ്യാസത്തെയും എങ്ങിനെ ബാധിക്കുന്നു എന്നതിനെ  ആശ്രയിച്ചാണിരിക്കുന്നത്.  ഈ രണ്ടുകാര്യത്തിലും  പുതുപ്പള്ളി മണ്ഡലം കേരളത്തിലെ ഏതു മണ്ഡലത്തോടും കിടപിടിക്കുന്നതാണ്. പുതുപ്പള്ളിയിലെ സാക്ഷരതാ നിരക്ക് 2011 ലെ സെൻസസ് പ്രകാരം 98.02  ശതമാനമാണ്. അതേസമയം,  കേരള സംസ്ഥാനത്തിൻറ്റെ  സാക്ഷരതാ നിരക്ക്  94  ശതമാനം  മാത്രമാണ് . പുതുപ്പള്ളിയിലെ   സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 97.65 ശതമാനമാണ്. ഈ സൂചികകൾ വിരൽ ചൂണ്ടുന്നത് മാനവശേഷി വികസനം ഉൾപ്പെടെ  വികസന രംഗത്ത് പുതുപ്പള്ളി  ഒരു പടി മുന്നിൽ തന്നെയാണെന്നാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് ഭൂ-ഭാവന രഹിതർ ഉള്ള മണ്ഡലവും പുതുപ്പള്ളി ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ  ശാരീരികവും, മാനസികവുമായ ആരോഗ്യവും വിദ്യാഭ്യാസവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് ഉമ്മൻചാണ്ടിയുടെ  വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത. അത് പുതുപ്പള്ളിമണ്ഡലത്തിൽ കാണാൻ സാധിക്കും.

          

അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ) 






Friday, 18 July 2025

 

     നിമിഷപ്രിയയുടെ   മോചനം കാത്ത്               

അഡ്വ. പി .എസ്‌ .ശ്രീകുമാർ 



അഴിയാകുരുക്കുപോലെയുള്ള  ഒരു പ്രഹേളികയാണ്  നിമിഷപ്രിയ എന്ന സഹോദരിയുടെ   ജീവിത കഥ. പാലക്കാട് , കൊല്ലങ്കോടുകാരിയായ നിമിഷപ്രിയ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ്  അമ്മ പ്രേമകുമാരി  അവളെ  പഠിപ്പിച്ചതും, .   നഴ്‌സിംഗിന്  ചേർത്തതും .  നേഴ്സ് ആയി നിയമനം ലഭിച്ചതിനെ തുടർന്ന്,  2008 ൽ യെമനിലെത്തി  ഒരു ക്ലിനിക്കിൽ    ജോലിയിൽ പ്രവേശിച്ചു.  . കാര്യമായ  സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ  അവിടെനിന്നും ലഭിച്ച വരുമാനം കൊണ്ട്   നിമിഷപ്രിയക്ക് സാധിച്ചില്ല. 2011  ൽ അവധിക്കു വന്നപ്പോൾ തൊടുപുഴക്കാരനായ ടോമി തോമസുമായുള്ള വിവാഹം നടന്നു. ടോമിക്ക് പ്രതീക്ഷപോലെ നല്ല ജോലിയൊന്നും കിട്ടിയില്ല. മാത്രമല്ല, നിമിഷപ്രിയയുടെ വരുമാനം കൊണ്ട് യെമനിലെയും നാട്ടിലുള്ള കുടുംബത്തിന്റെയും ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ഉണ്ടായി. അപ്പോഴാണ്  സ്വന്തമായി ക്ലിനിക് തുടങ്ങുന്നതിനെക്കുറിച്ച്   ആലോചിച്ചത്.  ഒരു യെമനിയുടെ സ്‌പോർസർഷിപ് സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് അവർ നടത്തിയത്. . അങ്ങിനെയാണ് നിമിഷ പ്രിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഇടയ്ക്കു മെഡിക്കൽ പരിശോധനക്ക്  വന്നിരുന്ന തലാൽ അബ്ദുൽ മഹ്ദി  എന്ന യെമനിയുമായി   നിമിഷപ്രിയയും, ഭർത്താവും സംസാരിച്ച്  ധാരണയിലെത്തുകയും,  പുതിയ ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത് .   അങ്ങിനെ 2015  തുടക്കത്തിൽ " അൽ അമാൻ മെഡിക്കൽ ക്ലിനിക്"  എന്ന പേരിൽ 14  കിടക്കകളുള്ള ഒരു ക്ലിനിക്  നിമിഷ പ്രിയ  തലാലുമായി  ചേർന്ന്  ആരംഭിച്ചു.  അപ്പോഴേക്കും, യെമനിൽ വിമത വിഭാഗവുമായ ഹൂതികളുമായുള്ള  ആഭ്യന്തര യുദ്ധവും തുടങ്ങി. 

ഇതിനിടക്ക്ക്കു ഒരു കുഞ്ഞു ജനിച്ചതിനെ തുടർന്ന്, മാമോദിസക്കായി  നിമിഷപ്രിയയും, ടോമിയും കുഞ്ഞുമായി നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.  കേരളം കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു തലാലും  അവരോടൊപ്പം കേരളത്തിലേക്ക് വന്നു. ആഭ്യന്തര യുദ്ധത്തിൽപെട്ട   യെമനിൽ നല്ല ജോലി കിട്ടാനുള്ള സാധ്യത ബുദ്ധിമുട്ടായതിനാലും, പുതിയതായി തുടങ്ങിയ ക്ലിനിക്കിന്  ധനസമാഹരണത്തിനുമായി  ടോമി കുഞ്ഞിനൊപ്പം നാട്ടിൽ നില്ക്കാൻ തീരുമാനിച്ചു.  കടംവാങ്ങിയ തുക ക്ലിനിക്കിൽ നിക്ഷേപിച്ചതിനാൽ ,  നിമിഷപ്രിയ, തലാലിനൊപ്പം   മടങ്ങി യെമനിൽ പോയി, ക്ലിനിക്കിൻറ്റെ  പ്രവർത്തനത്തിൽ ഏർപ്പെട്ടു.   നിമിഷ പുതിയ ക്ലിനിക്  തുടങ്ങിയതോടെ  പഴയ ക്ലിനിക്കിൻറ്റെ   വരുമാനം ഗണ്യമായി കുറഞ്ഞു. അതോടെ അതിന്റെ ഉടമസ്ഥൻ  നിമിഷയുമായി വഴക്കുണ്ടാക്കി. തലാലിൻറ്റെ  നിർദേശത്തിൽ,  പഴയ ക്ലിനിക്കിന്റെ ഉടമസ്ഥനും    ഓഹരി നൽകി   അത് പരിഹരിച്ചു .  

ദിവസങ്ങൾ കഴിഞ്ഞതോടെ  തലാലിൻറ്റെ  സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി.  ക്ലിനിക്കിൽ നിന്നുള്ള വരുമാനം അയാൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യാൻ തുടങ്ങി. നിമിഷപ്രിയ അറിയാതെ വരുമാനം അയാൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റി.  സ്‌പോർസർ എന്ന നിലയിൽ നിമിഷപ്രിയയുടെ പാസ്സ്പോര്ട്ടും മറ്റു രേഖകളും  കരസ്ഥമാക്കിയ അയാൾ, അവരെ ശാരീരികമായി ഉപദ്രവിക്കുവാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ, നിമിഷപ്രിയ  2016  ൽ പോലീസിൽ പരാതി നൽകുകയും, തലാലിനെ  പോലീസ്  താക്കീതു നൽകി വിടുകയും ചെയ്തു .   പോലീസിൽ  നിന്നുമാണ്   അവരെ വിവാഹം ചെയ്തതായി അയാൾ കൃത്രിമ രേഖകൾ ഉണ്ടാക്കിയതായും, ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം  അയാളുടെയും, പഴയ ഉടമയുടെയും മാത്രം പേരിലാണെന്നും  നിമിഷ  അറിഞ്ഞത്.  അയാളുടെ പീഡനങ്ങളും, ഉപദ്രവും  കൂടിയപ്പോൾ,    ഏതെങ്കിലും രീതിയിൽ  പാസ്സ്പോര്ട്ടും മറ്റു രേഖകളും കൈക്കലാക്കി രക്ഷപ്പെടാനുള്ള തീരുമാനം അവർ എടുത്തു.  അങ്ങിനെയാണ് 2017  ജൂലൈയിൽ  അയാൾ ട്രീട്മെൻറിനായി  ക്ലിനിക്കിൽ എത്തിയപ്പോൾ,  അയാൾക്ക്‌ കെറ്റമിൻ  നൽകി മയക്കി കിടത്തിയത്.  കെറ്റമിൻറ്റെ  ഡോസ് കൂടിപ്പോയതോടെ  തലാൽ കൊല്ലപ്പെട്ടു. പരിഭ്രാന്തയായ നിമിഷ പ്രിയ  മറ്റൊരു നഴ്സിന്റെ സഹായം തേടി. തലാലിൻറ്റെ  ശരീരം വാട്ടർ ടാങ്കിൽ കഷണങ്ങളാക്കി  വെട്ടി നുറുക്കി ഇട്ടിട്ട്  അവർ രക്ഷപെടാൻ ശ്രമിച്ചു. സൗദി അതിർത്തിയിൽ വച്ച് പൊലീസ്   2017  ഓഗസ്റ്റിൽ  അവരെ  അറസ്റ്റ് ചെയ്തു തടവിലാക്കി. 

 യെമൻ കോടതിയിൽ  പ്രാദേശിക ഭാഷയിൽ നടന്ന വിചാരണക്കൊടുവിൽ,  2018 ൽ നിമിഷപ്രിയയെ കോടതി വധ ശിക്ഷക്ക്  വിധിച്ചു. പുറം ലോകവുമായി ബന്ധമില്ലാതിരുന്ന നിമിഷക്ക് ഒരു കഴിവുള്ള  അഭിഭാഷകനെപ്പോലും വക്കാൻ  സാധിച്ചില്ല. 2018  ജൂണിൽ  അൽ  ബൈദ  ജയിലിൽ നിന്നും സനായിലെ ജയിലിലേക്ക് അവരെ മാറ്റി. അവരുടെ നിസ്സഹായാവസ്ഥ  പുറത്തു അറിഞ്ഞതിനെ തുടർന്ന്   ,  പുനർവിചാര ണക്കായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കാനും, പുനർവിചാരണ നടത്തിക്കുവാനും സാധിച്ചു. പക്ഷെ, പുനർ വിചാരണയിലും അവരെ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി, 2020 ൽ വധ ശിക്ഷ തന്നെയാണ്  വിധിച്ചത്.  ജയിലിലായിരുന്ന അവസരത്തിൽ, കൂടെയുള്ള തടവുകാരുടെ സഹായത്തോടെ  സംഭവങ്ങളെല്ലാം ഇന്ത്യയിലെ ബന്ധുക്കളെ അവർ അറിയിച്ചു .    അതിനെ തുടർന്ന്  "സേവ്  നിമിഷപ്രിയ ഇന്റർനാഷണൽ  ആക്ഷൻ കൌൺസിൽ" രൂപീകരിക്കുകയും, അവരെ വധ ശിക്ഷയിൽ നിന്നും ഒഴിവാക്കുവാനുള്ള  ശ്രമം ആരംഭിക്കുകയും ചെയ്തു. മോചനത്തിനായി  കുറെ തുക ആക്ഷൻ കൗൺസിലൈന് ലഭിച്ചു.  

അതിനിടെ, കേരളത്തിലെ അവരുടെ ബന്ധുക്കൾ, മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ  ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു.  നിമിഷപ്രിയയുടെ നിസ്സഹായാവസ്ഥ പൂർണമായും മനസ്സിലാക്കിയ അദ്ദേഹം, ഗൾഫിലുള്ള  ചില  മനുഷ്യ സ്നേഹികളായ  വ്യവസായ  പ്രമുഖർ  ഉൾപ്പെടെയുള്ളവരുടെയും, കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും  വധശിക്ഷയിൽ നിന്നും  ഇളവ് നൽകുവാനുള്ള ശ്രമങ്ങൾ  ത്വരിതപ്പെടുത്തുവാൻ  ശ്രമിക്കുകയും  ചെയ്തു.  അദ്ദേഹം ബാംഗളൂരിലെ ആശുപത്രിയിൽ തീരെ അവശനായി ചികിത്സയിൽ ഇരിക്കുന്ന സന്ദർഭത്തിൽപ്പോലും  നിമിഷ പ്രിയയുടെ മോചനത്തിനായി പലരെയും വിളിച്ചു സംസാരിച്ചു.  വധശിക്ഷ ഒഴിവാക്കുവാനായി  തലാലിൻറ്റെ  ബന്ധുക്കൾക്ക് ദയാധനം നൽകി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമം ആക്ഷൻ കൌൺസിലും  നടത്തി. നിമിഷപ്രിയയെ നേരിൽ കാണുവാനും,  തലാലിൻറ്റെ  ബന്ധുക്കളുമായി സംസാരിക്കുവാനായി   വിദേശകാര്യ മന്ത്രാലയത്തിന്റെ  അനുമതിയോടെ  അവരുടെ 'അമ്മ പ്രേമകുമാരിയും,, ഭർത്താവ് ടോമിയും, മകളും യെമനിൽ എത്തി, അതിനുള്ള ശ്രമം നടത്തി.  2024  ജൂൺ മാസത്തോടെ 40000 ഡോളർ സനായിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും, തലാലിൻറ്റെ  കുടുംബവും, അയാൾ ഉൾപ്പെട്ട ട്രൈബും  ദയാധനം വാങ്ങുന്നതിൽ  താല്പര്യം കാട്ടാതിരുന്നതിനാൽ  മുന്നോട്ടുപോകുവാൻ സാധിക്കാതിരിക്കുകയായിരുന്നു.. 

 ജൂലൈ 16 നു അവരുടെ ശിക്ഷ നടപ്പാക്കുവാനുള്ള ഉത്തരവ്  ജയിലിലെത്തിയതോടെ അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും  തകൃതിയായി വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. .  ഇന്ത്യൻ സർക്കാരിന് നയതന്ത്ര ബന്ധമുള്ളത്  യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ  പ്രസിഡണ്ടിൻറ്റെ  ലീഡര്ഷിപ് കൗൺസിലുമായാണ്. എന്നാൽ, കുറ്റകൃത്യം നടന്നതും, നിമിഷ ഇപ്പോൾ കിടക്കുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും, വിമത വിഭാഗമായ  ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യതയാണ് ഇന്ത്യ സർക്കാർ  നോക്കിയത്.  കേന്ദ്ര സർക്കാരും, ആക്ഷൻ കൗൺസിലും, അവിടെയുള്ള പ്രവാസി സമൂഹവും   അവരുടെ വധശിക്ഷ ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്. ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഭാഗമായാണ്  പ്രിയ പത്നി മറിയാമ്മ ഉമ്മനും, മകൻ ചാണ്ടിഉമ്മനും  നിമിഷപ്രിയയുടെ ഭർത്താവിനെയും കൂട്ടി സംസ്ഥാന ഗവർണ്ണറെ  കണ്ടു അദ്ദേഹത്തിന്റെ ഇടപെടലിനായി അഭ്യർത്ഥിച്ചത്.   ഗവർണർക്കും  കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിലുള്ള പരിമിതികൾ മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ  യെമനിലെ സൂഫി മത നേതാക്കളുമായി അടുത്ത ബന്ധമുള്ള  കാന്തപുരം എ.പി. അബുബക്കർ  മുസലിയാരോട് സഹായിക്കാൻ അഭ്യർത്ഥിക്കുകയും,  കാന്തപുരം  മുസ്‍ലിയാരുടെ  ഇടപെടലിൻറ്റെ  അടിസ്ഥാനത്തിൽ  വധശിക്ഷ തത്ക്കാലം മാറ്റിവെക്കാൻ  യെമൻ സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്തു.  തുടർന്ന് നടക്കുന്ന ചർച്ചകളിലൂടെ   നിമിഷ പ്രിയയെ   വധശിക്ഷയിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുമെന്നാണ്  എല്ലാവരും പ്രതീക്ഷിക്കുന്നത്.  ആ പ്രതീക്ഷകൾ യാഥാർഥ്യമാകട്ടെയെന്ന്  നമുക്ക് പ്രാർത്ഥിക്കാം.   


Adv.P.S.Sreekumar

pssreekumarpss@gmail.com